” ഇത് ആ സുധി ചേട്ടനല്ലെടാ കിച്ചാ ഇങ്ങേരു പോലീസിൽ ആയിരുന്നോ?.”
” ആവോ ആയിരിക്കും നമ്മളന്നു കണ്ടല്ലേ ഉള്ള്. ”
അപ്പോഴേക്കും സുധി ഇങ്ങെത്തി.. “സന്തോഷമായി മക്കളെ….. സന്തോഷമായി….പൊളിച്ചു….. നിങ്ങള് മുത്താണ് മക്കളെ…”സുധി ഓടി വന്നു രണ്ടു പേരെയും അങ്ങ് കെട്ടിപിടിച്ചു. അതു മതിയാരുന്നു കണ്ടു നിന്ന നാട്ടുകാരും ഇളകി എല്ലാരും ഓടി കൂടി അച്ചുവിനേം കിച്ചുവിനേം തോളിൽ എടുത്തുയർത്തി ആഹ്ലാദരവങ്ങൾ മുഴക്കി.
അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരാണ് വാമനപുരത്തുള്ളവർ ഇപ്പോൾ കുട്ടികളൊക്കെ പഠിക്കാൻ വെളിയിലൊക്കെ പോകുന്നുണ്ടെങ്കിലും ദൈനംദിന ജീവിതത്തിനു മാറ്റമൊന്നും വന്നിട്ടില്ല അവിടെ….
അവിടെ എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോ അവർ ഉറ്റു നോക്കുന്നത് പാലോട്ടു തമ്പ്രാക്കൻമാരെയാണ് ഇപ്പോൾ അതു ദേവരാജ വർമയെ ദേവരാജ വർമ്മക്ക് മുൻപ് അദ്ദേഹത്തിന്റെ അച്ഛൻ വീരഭദ്ര വർമയെ ആയിരുന്നു പെൺമക്കൾ അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ് ദേവരാജ വർമ്മക്ക് എതിരെ നിൽക്കാൻ ആരും ഒന്നു ഭയപ്പെടുമായിരുന്നു.
പ്രധാന കാര്യങ്ങളൊക്കെ നാട്ടുകൂട്ടം കൂടിയൊക്കെ തീരുമാനിച്ചു കൊണ്ടിരുന്ന ഒരു ഗ്രാമം. മക്കൾ പോയതോടു കൂടി ദേവരാജ വർമ ഒതുങ്ങി എല്ലാത്തിൽ നിന്നും പിൻവലിഞ്ഞു. ആ നാട്ടുകാരുടെ പ്രതികരണശേഷിയും ധൈര്യവുമൊക്കെ അതോടെ ഇല്ലാതായി എല്ലാരും ഒതുങ്ങി ജീവിക്കാൻ തുടങ്ങി.
പ്രശ്നകാരൊന്നുമില്ലാത്ത കൊണ്ട് നല്ലൊരു പോലീസ് സേനയും അവിടില്ല. പിന്നെയും പ്രശ്നവുമൊക്കെയായി വരണത് പുറത്തു നിന്നുള്ള ഇതുപോലുള്ള കുറച്ചു കൃമികളാണ്. വർഷങ്ങളായിട്ടു അവിടുത്തെ സ്ഥിരം പ്രശ്നക്കാരെയാണ് അച്ചുവും കിച്ചുവും അടിച്ചൊതുക്കി ഇട്ടതു അതിന്റെ ആഹ്ലാദപ്രകടനം ആണ് ഇപ്പോൾ നടക്കുന്നത്.
എല്ലാം കഴിഞ്ഞു സമ്മുവിന്റേം സരുവിന്റേം മുന്നിൽ കൊണ്ട് വെച്ചു അച്ചൂനേം കിച്ചൂനേം ദേവരാജനും വാസുകിയും എല്ലാം കണ്ടു ചിരിയോടെ നിൽക്കുന്നു.
തമിഴന്മാരേം മുരുകേശനേം പോലീസ് എടുത്തോണ്ട് പോയി ഹോസ്പിറ്റലിലേക്കും അവിടുന്ന് ജയിലിലേക്കും. പുതിയ സബ് ഇൻസ്‌പെക്ടർ ആയി സുധി ചാർജ് എടുത്തത് കഴിഞ്ഞ ദിവസമാണ്. അവന്റെ പണി കുറച്ചു കൊടുത്തതിനുള്ള നന്ദിപ്രകാശനം ആയിരുന്നു കുറച്ചു മുൻപുള്ള സ്നേഹപ്രകടനം.
അച്ചൂന് പാർവതിയിൽ നിന്നു കണ്ണുകൾ എടുക്കാൻ കഴിയുന്നില്ല. വട്ടമുകവും ഉണ്ടകവിളുകളും കട്ടി പുരികവും ചുമന്ന കുഞ്ഞു ആധരങ്ങളും പേടമാൻ മിഴികളും. കണ്മഷി ഒക്കെ കരഞ്ഞതിനാൽ ആകെ പടർന്നിരിക്കുന്നു. ആ കണ്ണീരു തുടച്ചു കൊടുക്കാൻ അധിയായ ആഗ്രഹം തോന്നി അച്ചുവിന്.
പാർവതി അവരെ രണ്ടു പേരെയും നോക്കി കൈ കൂപ്പി. നന്ദി ആംഗ്യവിക്ഷേപങ്ങളോടെ കാണിച്ചു. അച്ചുവും കിച്ചുവും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു.
“എല്ലാരും ഊട്ടുപുരയിലേക്ക് നടക്കുക സമയം പോയി.. ” ദേവരാജൻ എല്ലാരോടുമായി പറഞ്ഞു….
വിളമ്പാൻ അച്ചുവും കിച്ചുവും മുൻപന്തിയിൽ നിന്നു നാട്ടിലുള്ളവർ തന്നെയാണ് പാചകവും വിളമ്പലും എല്ലാം. അവരോടൊപ്പം അച്ചുവും കിച്ചുവും കൂടി. അവിടുള്ളവർക്കൊക്കെ അത്ഭുതം ആയിരുന്നു അമേരിക്കയിൽ ഒക്കെ ജീവിച്ചു വളർന്നിട്ടും അതിന്റെ യാതൊരു ജാടയും അഹങ്കാരവുമില്ലാത്ത രണ്ടു ആൺകുട്ടികൾ. പിന്നെ സമീക്ഷയും സമീരയും വളർത്തിയ അവരുടെ മക്കൾ അങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതം എന്നും ചിന്തിച്ചു.
അന്നദാനവും കഴിഞ്ഞു അന്നദാനത്തിന് വന്നവർക്കൊക്കെ 1000 രൂപയും നൽകിയാണ് എല്ലാരേം പറഞ്ഞു വിട്ടത്. ആ സമയമൊക്കെ സമ്മുവും സരുവും പാർവതിയെ കൈ വിടാതെ ഒപ്പം കൂട്ടിയിരുന്നു. തിരികെ പോകുമ്പോൾ പാർവതിയെ അവളുടെ വീട്ടിലാക്കി അവളുടെ ചെറിയമ്മക്ക് ഒരു വാണിങ്ങും കൊടുത്തിട്ടാണ് പാലോട്ട് മടങ്ങിയെത്തിയത്.
സമയം അഞ്ചുമണിയോട് അടുത്തിരുന്നു പാലോട്ട് അവര് തിരികെ എത്തുമ്പോ.. ” വസുകി ആ കുഴമ്പു എടുത്തു കൊടുക്ക് കുട്ട്യോൾക്ക് ഉണ്ണിമോളേ കിങ്ങിണിമോളെ അതു നന്നായി തേച്ചുപിടിപ്പിക്കു എന്നിട്ടു ചൂട് വെള്ളത്തിൽ കുളിക്കു കേട്ടോ രണ്ടും.. ”
