Related Posts
ഹായ് ഫ്രണ്ട്സ്
ഈ ഭാഗം ഇത്രയും വൈകിയതിൽ ആദ്യമേ സോറി.
പ്രതീക്ഷിക്കാതെ കുറച്ച് തിരക്കുകളിൽ പെട്ടുപോയി.
ഒഴിവ് സമയത്ത് എഴുതിയതാണ് പോസ്റ്റ് ചെയ്യുന്നത്.
ആഹ് പിന്നെ കഴിഞ്ഞ പാർട്ടിന് ആദ്യത്തേതിന്റെ അത്ര റീച്ച് കണ്ടില്ല. കഥ ബോറാണോ?
നിങ്ങളുടെ സപ്പോർട്ടിന്റെ ബലത്തിൽ മാത്രമാണ് ഈ കഥ ഇതുവരെ എത്തിയത്. അതുകൊണ്ട് ലൈക്കിലും , കമന്റിലും പിശുക്ക് കാട്ടല്ലേ സപ്പോർട്ട് മുഖ്യം ബിഗിലേ
ഇനി മുഷിപ്പിക്കുന്നില്ല. നമുക്ക് കഥയിലേക്ക് കടക്കാം
എന്നും എന്റേത് മാത്രം
* * * * *
അവളെ കൊണ്ടുവിടാം എന്ന് സമ്മതിച്ചപ്പോൾ ഇങ്ങനെ ഒന്ന് നടക്കും എന്ന് കരുതിയിരുന്നില്ല.
വേറെ എങ്ങും പോയില്ല.
വർക്ക് പ്രഷർ തന്നെ താങ്ങാൻ ്് ആവുന്നതിലും എത്രയോ അധികമാണ്. കൃത്യമായി ഉറക്കം നടന്ന നാളുകൾ മറന്നിരിക്കുന്നു.
ബാൽക്കണിയിൽ ചെന്ന് കുറച്ച് നേരം ഇരുന്നു. അവസാനം ഇല്ലാതെ അപ്പോഴും വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി താഴെ റോഡിലൂടെ പോകുന്നുണ്ട്. ഇവിടെ വന്നത് മുതലുള്ള ഒരു പതിവാണ് ഈ ബഹളം.
അവിടേയും നിൽക്കാൻ പറ്റിയില്ല. ടെറസിൽ ചെന്നു. എനിക്ക് പത്ത് നിലകൾ താഴെ തെരുവ് വിളക്കുകൾ കത്തിച്ച് മുംബൈ മഹാനഗരം നീണ്ട് നിവർന്ന് കിടന്നു. ദൂരെ എവിടെയോ കടിപിടി കൂടുന്ന നായ്ക്കളുടെ ശബ്ദം ്് വിട്ട് വിട്ട് കേൾക്കാം. അകലെ കേട്ട തീവണ്ടിയുടെ നിലവിളി കാറ്റ് കൊണ്ടുപോയി. ആരോ രണ്ട് പേര് കുറച്ച് മാറി തറയിൽ കിടന്ന് കൂർക്കം വലിക്കുന്ന ശബ്ദത്തിൽ മുകളിലൂടെ പോയ ഫ്ളൈറ്റിന്റെ ശബ്ദം പോലും മുങ്ങിപ്പോയി.
അതിന്റെ പിന്നാലെ ആകാശത്ത് കണ്ണ് ്് ചിമ്മിക്കൊണ്ടിരുന്ന നക്ഷത്രങ്ങളെ നോക്കി ്് പാരപ്പെറ്റിൽ ചാരി ഞാൻ ഇരുന്നു.
ഓഫീസിൽ വൈകിയാണ് എത്തിയത്. ഞാൻ എത്തുമ്പോഴേക്കും എത്തുന്ന റിയയും , ഐശ്വര്യയും ഇന്നെന്തോ എത്തിയിട്ടില്ല!.
്് പെന്റിങ്ങിലിരുന്ന വർക്ക് ചെയ്ത് തുടങ്ങി.
“നവീ” ഐശുവിന്റെ വിളിയിൽ അവൻ മുഖം ഉയർത്തി.
ഞാൻ പ്രതീക്ഷിച്ചതിലും അധികമായിരുന്നു അവളുടെ മുഖത്ത് കണ്ട ആകാംക്ഷ. എല്ലാം ഇന്നലെ തന്നെ പറയാൻ കഴിയാത്തതിൽ എനിക്കും വിഷമം തോന്നി.
“Shall we go for a walk?” അവളും അത് ആഗ്രഹിച്ചിരുന്നിരിക്കാം.
മറുത്തൊന്നും പറയാതെ നവിയുടെ കൂടെ ഐശ്വര്യ നടന്നു.
അൽപം മാറി അവരുടെ പോക്കും നോക്കി റിയ നിൽക്കുന്നുണ്ടായിരുന്നു , ചുണ്ടിൽ ഒളിപ്പിച്ച ്് കുസൃതിച്ചിരിയോടെ അവൾ തന്റെ മുന്നിൽ ഇരിക്കുന്ന സ്ക്രീനിലേക്ക് മുഖം തിരിച്ചു.
ക്യാന്റീനിൽ രണ്ട് കപ്പ് കോഫിക്ക് അപ്പുറവും ഇപ്പുറവുമായി ഇരിക്കുകയാണ് അവർ. ഒഴിഞ്ഞ കോണിലെ ആ ടേബിളിന് ചുറ്റും കുറച്ച് നേരമായി നിറഞ്ഞ് നിൽക്കുന്നത് മൗനം മാത്രമാണ്.
ചിന്തകൾ അലട്ടുന്ന നവിയുടെ മുഖത്തേക്ക് നോക്കി ഐശ്വര്യ ഇരുന്നു , ക്ഷമയോടെ , അവന് വേണ്ട സമയം കൊടുത്ത്.
ഒടുവിൽ അവൻ പറഞ്ഞുതുടങ്ങി. ശാന്തമായി , തന്നെ കേൾക്കാൻ കാത്തിരിക്കുന്ന അവളുടെ കണ്ണുകളിൽ നിന്ന് നോട്ടം മാറ്റാതെ
*****
“അല്ല , ഇതെന്നാ ലാസ്റ്റ് ഡേറ്റ്?”
“മറ്റന്നാളാടാ”
“ആഹ് , ബെസ്റ്റ് , എന്നിട്ട് ഇത്ര ദിവസം നീ ഉറങ്ങിപ്പോയോ?” സച്ചിക്ക് ദേഷ്യം വന്നുതുടങ്ങി.
“ഇത്രേം ദിവസം തിരക്കല്ലാരുന്നോ?” വിക്കി ചോദിച്ചു.
“അതെ , പിന്നെ സിസ്റ്റം കേടാകുമെന്ന് ഇവനറീലല്ലോ?” ശ്രീ കൂടി എനിക്ക് പിന്തുണയുമായി എത്തി.
പാടത്തിന്റെ കരയിലുള്ള ്് തിട്ടയുടെ മുകളിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. കണ്ണനും , മൂങ്ങയുമടക്കം കുറച്ച് എണ്ണം ക്രിക്കറ്റ് കളിക്കുന്നതും നോക്കി അങ്ങനെ ഇരുന്നപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തതും അവരോട് പറഞ്ഞതും.
“ഡാ , ഇത് ഫോണിൽ പറ്റോ?”
“ഏയ് , കംപ്യൂട്ടർ തന്നെ വേണം” ശ്രീക് ചോദിച്ചതിന് മറുപടി പറഞ്ഞത് സച്ചി ആയിരുന്നു.
“എന്താ , നാലാളും കൂടെ , ഗൗരവമുള്ള വല്ലതുമാണോ?” ചോദ്യം കേട്ട് ഞങ്ങൾ തിരിഞ്ഞുനോക്കി. മാളുവാണ് , പതിവ് പോലെ മറ്റ് രണ്ടെണ്ണവും കൂടെ ഉണ്ട്.
“ന്താ വിക്കിയേട്ട വിഷയം?” പിന്നാലെ ചിന്നുവും ചോദിച്ചു.
“കംപ്യൂട്ടർ , അതാണ് വിഷയം”
“കംപ്യൂട്ടറോ , അതിനെന്താ , അതൊക്കെ നമ്മള് പഠിച്ചതല്ലേ?”
സച്ചി ഉദ്ദേശിച്ചത് അവർക്ക് ്് മനസിലായില്ല.
“അന്നിവൻ ഒരു മൽസരത്തിന്റെ കാര്യം പറഞ്ഞിരുന്നില്ലേ , ആ നാഷണൽ ലെവൽ കോമ്പറ്റീഷൻ?”
“ആഹ് , ശരിയാ , അത് കഴിഞ്ഞില്ലേ?” മാളുവിന് സംശയം.
“ഏയ് ഇല്ലെന്നേ”
“മറ്റന്നാളാ അവസാന ഡേറ്റ് , ഇവനാണേ സംഭവം ഫിനിഷ് ചെയ്തിട്ട് കൂടിയില്ല” ഞാൻ പറഞ്ഞ് നിർത്തിയതും ശ്രീ പറഞ്ഞു.
“യ്യോ , എന്നാ ഇവിടെ ചുമ്മാ ഇരിക്കാണ്ട് വേഗം പോയി തീർക്ക്” ശ്രീക്കുട്ടി പറഞ്ഞത് കേട്ട് എല്ലാരും എന്നെ നോക്കി.
“ഹാ , അതല്ലേ പ്രശ്നം , ഇവന്റെ കംപ്യൂട്ടർ കേടാ”
വിക്കി അവരോടായി പറഞ്ഞു.
“അല്ല കിച്ചേട്ടാ , കിച്ചേട്ടന് എന്റെ വീട്ടിലിരുന്ന് വരച്ചൂടെ?”
കുറച്ച് നേരത്തിന് ശേഷം ശ്രീക്കുട്ടി പറഞ്ഞപ്പോഴാണ് ഞങ്ങളും അത് ഓർത്തത്.
“പറഞ്ഞപോലെ ഇവൾടെ വീട്ടീ കംപ്യൂട്ടർ ണ്ടല്ലോ” മാളു ചിരിച്ചു.
“ഹാവൂ സദാമാനമായി”
“ഡാ ന്നാ ഇപ്പോ തന്നെ പണി തുടങ്ങിക്കോ” സച്ചി ആവേശത്തോടെ പറഞ്ഞു.
“ഏയ് , ഇനി കുറച്ച് കൂടിയേ ഉള്ളൂ. ജസ്റ്റ് ഒരു മിനുക്കുപണി” ഞാൻ ആശ്വാസത്തോടെ പറഞ്ഞു.
“ന്നാ വൈകീട്ട് വാ” അതും പറഞ്ഞ് അവര് മൂന്നും പോയി.
“അല്ലെടാ അപ്പോ നീ വരച്ച് തുടങ്ങിയിരുന്നല്ലേ?” ശ്രീ എന്നെ നോക്കി.
“ആടാ , കുറേയൊക്കെ ആയിരുന്നു ഉത്സവം കഴിഞ്ഞിട്ട് ഫിനിഷ് ചെയ്യാൻ വിചാരിച്ചതാ.
“ആഹ് നന്നായി” വിക്കിയും ചിരിച്ചു.
ചിത്രം വരയും , ഡിസൈനിങ്ങും പണ്ട് തൊട്ടേ ്് ഇഷ്ടമായിരുന്നു. ഇടക്ക് ചെറിയ വർക്കുകൾ ചെയ്തും അല്ലറ മൽസരങ്ങളിൽ നിന്നും കിട്ടിയ ചില്ലറകൾ കൂട്ടിവച്ചും ഞാൻ വാങ്ങിയതാണ് എന്റെ കംപ്യൂട്ടർ. അച്ഛൻ പൈസ തന്നിരുന്നു എങ്കിലും അത് എടുക്കാൻ തോന്നിയില്ല. പക്ഷെ കൃത്യ സമയത്ത് തന്നെ അത് പണി തരുമെന്ന് ഞാൻ കരുതിയില്ല 😈. ഏതായാലും വർക്ക് ഫയൽ കോപ്പി ചെയ്ത് വച്ചത് ്് നന്നായി.
കുളിച്ച് കുട്ടപ്പനായി വൈകുന്നേരം ശ്രീക്കുട്ടിയുടെ വീട്ടിലേക്ക് വിട്ടു.
കോൺക്രീറ്റ് കൊണ്ട് നിർമിച്ചതാണെങ്കിലും മൊത്തത്തിൽ ഒരു പഴയ ശൈലിയാണ് ആ വീടിന്.
ഗെയ്റ്റ് കടക്കുമ്പോഴെ ആദ്യം കണ്ണുകൾ പോയത് പുറത്ത് ഗാർഡനിൽ ്് ഇരുന്നിരുന്ന അവളുടെ അടുത്തേക്ക് ആണ്.
“ആ , കിച്ചേട്ടാ , വാ” വായിച്ചുകൊണ്ടിരുന്ന പുസ്തകം ബെഞ്ചിൽ വച്ചുകൊണ്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു.
“ന്താ മകളെ , പരീക്ഷയാണോ?”
“ഏയ് , ചുമ്മാ വായിച്ചിരുന്നതാ”
“ഉം” ഞാൻ ചിരിച്ചു.
“വേറാരും ഇല്ലേ?” വരാന്തയിലേക്ക് കയറുന്നതിനിടെ ഞാൻ അവളെ നോക്കി.