“വരാണ്ട് പറ്റോ?, സംഭവം ്് കംപ്ളീറ്റ ചെയ്യണ്ടേ?” ഞാൻ ചിരിച്ചു.
“ആ പിന്നെ , മോള് വേഗം പോയി പഠിച്ചോ. ഇനിയും കള്ളം പറയാൻ എനിക്ക് വയ്യാ” അതും പറഞ്ഞ് ഞാൻ ഗെയ്റ്റും കടന്ന് നടന്നു.
തിരിഞ്ഞ് നോക്കിയപ്പോൾ മുഖം കൊണ്ട് കഥകളി കാണിച്ച് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു ശ്രീക്കുട്ടി.
ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ ചിരിയും , അവളുമൊത്ത് പങ്കിട്ട ്് നിമിഷങ്ങളുമായിരുന്നു അവന്റെ മനസ്സിൽ. 🙂🙂🙂🙂🙂
പിറ്റേന്ന് ഒരു അവധി ദിവസം ആയിരുന്നു.
പതിവിൽ നിന്ന് വ്യത്യസ്തമായി ഞാൻ രാവിലെ നേരത്തെ എഴുന്നേറ്റു. സാധാരണ കോളേജിൽ പോയിരുന്ന സമയത്ത് പോലും അമ്മയുടെ വകയുള്ള ജലധാര പേടിച്ചാണ് എട്ട് മണിക്ക് എങ്കിലും എഴുന്നേറ്റിരുന്നത്. 😈 പക്ഷേ ഇന്ന് അങ്ങനെ പറ്റില്ലല്ലോ 🙂
ഇന്ന് ്് കംപ്ളീറ്റ ചെയ്യാൻ പോകുന്ന വർക്ക് ഒരിക്കൽകൂടി പേപ്പറിൽ വരച്ച് ഉറപ്പ് വരുത്തി.
“ഉം , തരക്കേടില്ല” ഞാൻ സ്വയം സർട്ടിഫിക്കറ്റ് നൽകി.
അമ്മയുടെ സ്പെഷ്യൽ ആയിരുന്നു ബ്രേക്ക്ഫാസ്റ്റിന് , പുട്ടും ചെറുപയറും. 😮💨 സമയം ഒട്ടും കളയാതെ അതും തട്ടി ശ്രീക്കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
ചുറ്റി വളഞ്ഞ് പോവാതെ വയല് വഴി തന്നെ കയറി. പോകുന്നതിന്റെ ഇടക്ക് കാവിൽ കേറി സലാം പറയാൻ ്് മറന്നില്ല. 🙏
പരിചയമില്ലാത്ത കാർ മുറ്റത്ത് കണ്ട് ഞാൻ ഒന്ന് സംശയിച്ച് നിന്നു.
“കിച്ചൂ , കേറിവാ” ഗെയ്റ്റിന്റെ അടുത്ത് നിന്നിരുന്ന അവന് നേരെ ഹരിപ്രസാദ് കൈ കാണിച്ചു.
“ഇത് ഗോപിനാഥ് , നീ അറിയില്ലേ?” അകത്ത് ഹാളിൽ ഇരുന്നിരുന്ന മധ്യവയസ്കനെ അങ്കിൾ എനിക്ക് പരിചയപ്പെടുത്തി.
പലപ്പോഴായി പറഞ്ഞുകേട്ട ്് അങ്കിളിന്റെ പാർട്ട്ണറെ കുറിച്ച് എനിക്ക് ഓർമവന്നു.
അദ്ദേഹത്തിനെ നോക്കി ഒന്ന് ചിരിച്ചു.
“പിന്നെ ഇത് , ഇവന്റെ മോനാ , പേര് ശ്രീരാഗ്” അങ്കിൾ പറഞ്ഞപ്പോഴാണ് അപ്പുറത്തെ സോഫയിൽ ഇരുന്നിരുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.
ഒരു ഇരുപത്തിനാല് വയസ് തോന്നിക്കുന്ന സുമുഖൻ. തടിച്ചതല്ലെങ്കിലും നല്ല ഒത്ത ശരീരം.
“പ്രതാപന്റെ മകനല്ലേ?”
“അതെ” പുള്ളിയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് തന്നെ മറുപടി കൊടുത്തു.
“ഹായ്” ശ്രീരാഗിനെ നോക്കി നവി ചിരിച്ചു.
പക്ഷേ ഫോണിൽ മുഴുകിയിരുന്ന അവൻ ഒട്ടും താൽപര്യമില്ലാത്ത പോലെ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
അവിടെ നിന്ന് വെറുതെ സമയം കളയാതെ മുകളിലേക്ക് കയറി. അപ്പോഴും കണ്ണുകൾ ശ്രീക്കുട്ടിയെ തേടിക്കൊണ്ടിരുന്നു.
“ആഹാ , തുടങ്ങിയോ?” സിസ്റ്റം ഓൺ ചെയ്ത് വർക്ക് തുടങ്ങാൻ നോക്കുകയായിരുന്നു. അപ്പോഴാണ് തേടിയ ആൾ അങ്ങോട്ട് വരുന്നത്.
“ആ , ദേ ഇപ്പോ ,”
“എന്തോന്നിത്? , വല്ല ഓപ്പറേഷനുമുണ്ടോ!?” ഒരു മാസ്കും വച്ച് അങ്ങോട്ട് വന്ന അവളെ കണ്ട് അവന്റെ കണ്ണ് മിഴിഞ്ഞു.
“ഹാ , ഒരു ചെറിയ ഓപ്പറേഷനുണ്ട്” ചിരിച്ചുകൊണ്ട് അവൾ പറയുന്നത് കേട്ട് മനസ്സിലാകാതെ നവി ചോദ്യഭാവത്തിൽ നോക്കി.
“പഴയ ബുക്കെല്ലാം അമ്മ അതിന്റെ ഉള്ളിലാ വച്ചേക്കുന്നത്. അതില് കുറച്ച് ബുക്സ് ഒന്ന് റെഫർ ചെയ്യണം , അത് തപ്പുവായിരുന്നു”
“ആഹ് , ഹെൽപ് വേണോ?”
“ഓഹ് വേണ്ട , ഇയാള് ഇവിടെയിരുന്ന് വരക്ക്”
അതും പറഞ്ഞ് അവൾ നേരത്തെ ഇറങ്ങിവന്ന മുറിയിലേക്ക് കയറിപ്പോയി.
ഉച്ചയ്ക്ക് മുന്പ് അയച്ചുകൊടുക്കേണ്ടത് കൊണ്ട് ഞാനും എന്റെ വർക്കിലേക്ക് ശ്രദ്ധ കൊടുത്ത് ഇരുന്നു.
“അയ്യോ , അമ്മേ , ഹാ”
ആ ശബ്ദമാണ് ചെയ്തുകൊണ്ടിരുന്ന പ്രവർത്തിയിൽ നിന്ന് എന്റെ ശ്രദ്ധ തിരിച്ചത്. അത് നേരത്തെ ശ്രീക്കുട്ടി കയറിപ്പോയ റൂമിൽ നിന്നാണെന്ന് അറിഞ്ഞതും ഞാൻ നേരെ അങ്ങോട്ട് കുതിച്ചു. മുറിയിലേക്ക് ഞാൻ കയറും മുമ്പെ അവൾ പുറത്തേക്ക് ഇറങ്ങി ഓടി എന്റെ അടുത്ത് എത്തിയിരുന്നു.
അവളുടെ വേഷം കണ്ട് ഞാൻ ഞെട്ടി. മുഖത്ത് വച്ചിരുന്ന മാസ്ക് അവിടെ ഇല്ലായിരുന്നു. ഇട്ടിരുന്ന ടോപ്പ് കീറിയിരുന്നു!. 😟
“ന്താ ശ്രീ”
“കിച്ചേട്ടാ , ഡ്രെസ്സിന്റെ , ഉള്ളിൽ പാ പാമ്പ്. യ്യോ , മ്മേ” 😢😢😢
എന്ത് ചെയ്യണം എന്ന് ഒരു നിമിഷം മനസ്സിലായില്ല. ഞാൻ ആകെ ്് പകച്ചിരുന്നു.
പാമ്പിനെ ്് കളയാനുള്ള വെപ്രാളത്തിൽ അവളെ പിടിച്ചു നിർത്തി.
“ഡാ” വിളിയോടൊപ്പം ആരോ എന്നെ പിറകിലേക്ക് വലിച്ചു.
“പന്ന***$%$%*” ഹരിപ്രസാദിന്റെ കൈ അപ്പോഴേക്കും അവന്റെ കരണത്ത് പതിച്ചിരുന്നു.
“ആന്റി , അവള് , പാമ്പ്” വാക്കുകൾ മുറിഞ്ഞുപോയിരുന്നു.
“ഫ്ഭ , എറങ്ങിപ്പോടാ നായേ” പറഞ്ഞ് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല , അതിന് മുമ്പെ ഗോപിനാഥ് അവനെ സ്റ്റെയറിന്റെ അടുത്തേക്ക് തള്ളി.
ശക്തമായി തല എവിടെയോ ഇടിച്ചു. കണ്ണുനീർ മൂടി കാഴ്ചയാകെ ്് മങ്ങിയിരുന്നു.
മായാന്റിയുടെ മടിയിൽ തളർന്ന് കിടന്നിരുന്ന ശ്രീക്കുട്ടിയെ ആരൊക്കെയോ താങ്ങിയെടുത്ത് കൊണ്ട് പോകുന്നത് അവ്യക്തമാണെങ്കിലും കണ്ടിരുന്നു.
“ഇതിനാണോടാ കൂടെ കൊണ്ട്നടന്നേ?”
“ആന്റീ , താഴോട്ട് ചെല്ല്” എന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്ന ആന്റിയെ പിടിച്ച് മാറ്റിക്കൊണ്ട് ശ്രീരാഗ് താഴേക്ക് കൊണ്ടുപോയി.
അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ മനസ്സ് മരിച്ചിരുന്നു. ആകെ തകർന്നുള്ള ആ നടത്തം കാവിന് മുന്നിൽ എത്തിയത് അറിഞ്ഞെങ്കിലും അങ്ങോട്ട് നോക്കിയില്ല.
വീടിന്റെ മുന്നിൽ തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.
കയറി ചെന്നതും ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല , രണ്ട് കവിളിലും മാറി മാറി അമ്മയുടെ വക കിട്ടി. തടയാൻ തോന്നിയില്ല , ആകെ ഒരു മരവിപ്പായിരുന്നു.
“ഒപ്പം നടന്നിട്ട് ആ പാവത്തിനോടെന്തിനാടാ” അകലെ നിന്നെന്ന പോലെയാണ് അമ്മയുടെ കരച്ചിൽ കാതിൽ എത്തുന്നത്.
മടുത്തിട്ട് ആവും തല്ല് നിർത്തിയത്.
വരാന്തയിൽ വെറും നിലത്ത് എത്രനേരം ഇരുന്നു എന്ന് ഓർമയില്ല.
എത്ര സന്തോഷത്തോടെയാണ് രാവിലെ ഇവിടെ നിന്നിറങ്ങിയത്!. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. മൽസരവും , സമ്മാനവും , എന്നിട്ട് ഇപ്പോഴോ? എനിക്ക് ശരിക്കും ചിരി വന്നു , പക്ഷെ ചിരിച്ചില്ല.
ആരോ അടുത്ത് ഉള്ളത് പോലെ തോന്നി മുഖമുയർത്തി.
“വാ”
അച്ഛൻ ആയിരുന്നു. ഒന്നും പറയാതെ മുന്നിൽ നടന്നു. പിറകെ ഞാനും. അമ്മയെ അവിടെ എങ്ങും കണ്ടില്ല.
എന്റെ മുറിയുടെ മുന്നിൽ എത്തി അച്ഛൻ നിന്നു.
“എടുക്കാനുള്ളത് വേഗം എടുത്തോ” അത് മാത്രം പറഞ്ഞ് പുറത്തേക്ക് പോയി. ഞെട്ടൽ ഒന്നും തോന്നിയില്ല. ഒരു പെണ്ണ് പിടിയനെ വീട്ടിൽ നിർത്താൻ അവർക്ക് ബുദ്ധിമുട്ടുണ്ടാവുമല്ലോ.
അത്യാവശ്യം ഡ്രസ്സും , സർട്ടിഫിക്കറ്റുകളും പിന്നെ കൈയ്യിൽ കിട്ടിയ എന്തൊക്കെയോ എല്ലാം കൂടെ ഒരു ചെറിയ ബാഗിൽ എടുത്ത് പുറത്ത് ഇറങ്ങി.
എങ്ങോട്ട് പോവണം , ഒന്നും അറിയില്ലെങ്കിലും മുന്നോട്ട് നടന്നു. കൈയ്യിൽ എന്റെ എന്ന് പറയാൻ ആകെ ഉള്ളത് ഇത്തിരി പൈസ മാത്രമാണ്. അമ്മ അവിടെ നിൽക്കുന്നത് കണ്ടു. ഒന്നും പറയാനില്ല , അതുകൊണ്ട് നടന്നു.