പിന്നെയും കുറച്ച് സമയമെടുത്തു ടൂൾസ് മുഴുവൻ സെറ്റാക്കാൻ. അത്രയും സമയം അവളും എന്റെ കൂടെ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു. മടുപ്പിക്കുന്ന ആ പ്രവർത്തിക്ക് ഇടയിൽ അവളുടെ സാന്നിധ്യം ശരിക്കും ഒരു അനുഗ്രഹം തന്നെയായിരുന്നു. പഠിക്കാൻ ഒന്നുമില്ലേ എന്ന് ചോദിച്ചെങ്കിലും അവൾ അടുത്ത് തന്നെ ഇരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ☺️
ഒരുവിധത്തിൽ കാര്യങ്ങൾ ഒതുക്കി ഞങ്ങൾ താഴേക്ക് ചെന്നു.
ആന്റിയും അങ്കിളും ടീവി കാണുകയാണ്.
“ആഹ് , എന്തായി കിച്ചൂ , കഴിഞ്ഞോ?”
“ഏയ് , ഇല്ല അച്ഛാ , സോഫ്റ്റ്‌വേർ ശരിയാക്കുവായിരുന്നു” ഹരി അങ്കിളിന് ശ്രീക്കുട്ടിയാണ് മറുപടി കൊടുത്തത്.
“അല്ലാ , മാടത്തിന് പഠിക്കാനൊന്നുമില്ലേ?” ആന്റി ചോദിച്ചതും ഞാൻ അവളെ നോക്കി.
“അവള് പഠിക്കുവായിരുന്നു” ഇഞ്ചി കടിച്ചത് പോലെ നിൽക്കുന്ന അവളെ കണ്ട് ഞാൻ പറഞ്ഞു.
“താങ്ക്സ്” എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൾ ചുണ്ടനക്കി.
“ഉം” ആന്റി ഒന്ന് മൂളുകമാത്രമെ ചെയ്തുള്ളൂ.
അപ്പോഴേക്കും സമയം 🕣 കഴിഞ്ഞിരുന്നു.
“എന്നാ ഞാൻ പോട്ടേ?” പുറത്തേക്ക് നടന്നുകൊണ്ട് അവരോടായി ചോദിച്ചു.
“ഫുഡ് കഴിച്ചിട്ട് പോവാടാ”
“വേണ്ട അങ്കിളേ , വീട്ടില് കാത്തിരിക്കും”
“നാളെ വരില്ലേ?”
പുറത്തേക്ക് ഇറങ്ങുന്നതിനിടെ പിറകെ വന്ന് ശ്രീക്കുട്ടി ചോദിച്ചു.
“വരാണ്ട് പറ്റോ?, സംഭവം ്് കംപ്ളീറ്റ ചെയ്യണ്ടേ?” ഞാൻ ചിരിച്ചു.
“ആ പിന്നെ , മോള് വേഗം പോയി പഠിച്ചോ. ഇനിയും കള്ളം പറയാൻ എനിക്ക് വയ്യാ” അതും പറഞ്ഞ് ഞാൻ ഗെയ്റ്റും കടന്ന് നടന്നു.
തിരിഞ്ഞ് നോക്കിയപ്പോൾ മുഖം കൊണ്ട് കഥകളി കാണിച്ച് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു ശ്രീക്കുട്ടി.
ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ ചിരിയും , അവളുമൊത്ത് പങ്കിട്ട ്് നിമിഷങ്ങളുമായിരുന്നു അവന്റെ മനസ്സിൽ. 🙂🙂🙂🙂🙂
പിറ്റേന്ന് ഒരു അവധി ദിവസം ആയിരുന്നു.
പതിവിൽ നിന്ന് വ്യത്യസ്തമായി ഞാൻ രാവിലെ നേരത്തെ എഴുന്നേറ്റു. സാധാരണ കോളേജിൽ പോയിരുന്ന സമയത്ത് പോലും അമ്മയുടെ വകയുള്ള ജലധാര പേടിച്ചാണ് എട്ട് മണിക്ക് എങ്കിലും എഴുന്നേറ്റിരുന്നത്. 😈 പക്ഷേ ഇന്ന് അങ്ങനെ പറ്റില്ലല്ലോ 🙂
ഇന്ന് ്് കംപ്ളീറ്റ ചെയ്യാൻ പോകുന്ന വർക്ക് ഒരിക്കൽകൂടി പേപ്പറിൽ വരച്ച് ഉറപ്പ് വരുത്തി.
“ഉം , തരക്കേടില്ല” ഞാൻ സ്വയം സർട്ടിഫിക്കറ്റ് നൽകി.
അമ്മയുടെ സ്പെഷ്യൽ ആയിരുന്നു ബ്രേക്ക്ഫാസ്റ്റിന് , പുട്ടും ചെറുപയറും. 😮💨 സമയം ഒട്ടും കളയാതെ അതും തട്ടി ശ്രീക്കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
ചുറ്റി വളഞ്ഞ് പോവാതെ വയല് വഴി തന്നെ കയറി. പോകുന്നതിന്റെ ഇടക്ക് കാവിൽ കേറി സലാം പറയാൻ ്് മറന്നില്ല. 🙏
പരിചയമില്ലാത്ത കാർ മുറ്റത്ത് കണ്ട് ഞാൻ ഒന്ന് സംശയിച്ച് നിന്നു.
“കിച്ചൂ , കേറിവാ” ഗെയ്റ്റിന്റെ അടുത്ത് നിന്നിരുന്ന അവന് നേരെ ഹരിപ്രസാദ് കൈ കാണിച്ചു.
“ഇത് ഗോപിനാഥ് , നീ അറിയില്ലേ?” അകത്ത് ഹാളിൽ ഇരുന്നിരുന്ന മധ്യവയസ്കനെ അങ്കിൾ എനിക്ക് പരിചയപ്പെടുത്തി.
പലപ്പോഴായി പറഞ്ഞുകേട്ട ്് അങ്കിളിന്റെ പാർട്ട്ണറെ കുറിച്ച് എനിക്ക് ഓർമവന്നു.
അദ്ദേഹത്തിനെ നോക്കി ഒന്ന് ചിരിച്ചു.
“പിന്നെ ഇത് , ഇവന്റെ മോനാ , പേര് ശ്രീരാഗ്” അങ്കിൾ പറഞ്ഞപ്പോഴാണ് അപ്പുറത്തെ സോഫയിൽ ഇരുന്നിരുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.
ഒരു ഇരുപത്തിനാല് വയസ് തോന്നിക്കുന്ന സുമുഖൻ. തടിച്ചതല്ലെങ്കിലും നല്ല ഒത്ത ശരീരം.
“പ്രതാപന്റെ മകനല്ലേ?”
“അതെ” പുള്ളിയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് തന്നെ മറുപടി കൊടുത്തു.
“ഹായ്” ശ്രീരാഗിനെ നോക്കി നവി ചിരിച്ചു.
പക്ഷേ ഫോണിൽ മുഴുകിയിരുന്ന അവൻ ഒട്ടും താൽപര്യമില്ലാത്ത പോലെ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
അവിടെ നിന്ന് വെറുതെ സമയം കളയാതെ മുകളിലേക്ക് കയറി. അപ്പോഴും കണ്ണുകൾ ശ്രീക്കുട്ടിയെ തേടിക്കൊണ്ടിരുന്നു.
“ആഹാ , തുടങ്ങിയോ?” സിസ്റ്റം ഓൺ ചെയ്ത് വർക്ക് തുടങ്ങാൻ നോക്കുകയായിരുന്നു. അപ്പോഴാണ് തേടിയ ആൾ അങ്ങോട്ട് വരുന്നത്.
