എന്റെ നിലാപക്ഷി – 1 38അടിപൊളി 

“രാജു.. നമുക്കു അടൂർ റാമിന്റെ വീട്ടിലേക്കു പോകണം.”

വളരെ കാലമായി ശ്രീഹരിയുടെ ഡ്രൈവർ ആണ് രാജു.

കാറിൽ കയറി ഇരുന്ന ഹരി കണ്ണുകൾ അടച്ചു ഓര്മകളിലേക്കാഴ്ന്നു.

അച്ഛൻ പുത്തൻവീട്ടിൽ വാസുദേവനെ അറിയാത്തവരായി നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. മുത്തച്ഛൻ ഭൂമിയോടു മല്ലിട്ട് സ്വരുക്കൂട്ടിയ മുതലുകൾ അതിന്റെ പാതിമടങ്ങു വർധിപ്പിച്ച വ്യക്തിയായിരുന്നു അച്ഛൻ വാസുദേവൻ. പാർട്ടി പ്രവർത്തങ്ങൾക്കിറങ്ങാത്ത എന്നാൽ കമ്മ്യൂണിസ്റ് ചിന്താഗതി വച്ച് പുലർത്തിയിരുന്ന ഒരു വ്യക്തി. നാട്ടിലെ എന്ത് കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ടാകും പണമായിട്ടാണെങ്കിലും ആളായിട്ടാണെങ്കിലും. അച്ഛന് എല്ലാ കാര്യങ്ങൾക്കും പൂർണ പിന്തുണ നൽകിയിരുന്ന ഒരാളായിരുന്നു എന്റെ ‘അമ്മ അംബിക. അച്ഛന്റെ തീരുമാനങ്ങൾ ഒരിക്കലും പാഴായി പോകില്ല എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു ‘അമ്മ. പിന്നെ ഉള്ള ഒരാൾ അനിയത്തി ശ്രീവിദ്യ ആണ്. അച്ഛന്റെ അതെ സ്വഭാവം പോലെ സ്വന്തം തീരുമാനങ്ങളിൽ എപ്പോഴും ഉറച്ചു നിൽക്കുകയും അതെ സമയം എപ്പോഴും കളിചിരിയുമായി നടക്കുന്ന എന്റെ അനിയത്തി കുട്ടി. എന്നെക്കാളും രണ്ടുവയസിനു മാത്രം താഴെയുള്ള അവൾക്കു നാട്ടിലെ എന്റെ കൂട്ടുകാരെല്ലാം അവളുടെയും കൂട്ടുകാരായിരുന്നു.

സ്കൂളിൽ പഠിക്കുന്ന സമയത്തു ഞാനും എന്റെ കൂട്ടുകാരും ക്ലാസ് കഴിഞ്ഞാൽ പിന്നെ ഒന്നെങ്കിൽ ഗ്രൗണ്ടിൽ അല്ലെങ്കിൽ എന്റെ വീട്ടിൽ തന്നെ ആയിരുന്നു. വീട്ടിൽ വളർന്നു വരുന്ന ഒരു പെൺകുട്ടി ഉണ്ടെന്നും പറഞ്ഞു കൂട്ടുകാരെ വീട്ടിൽ കൊണ്ട് വരുന്നതിന് അച്ഛൻ ഒരിക്കലും എതിർപ്പ് പറഞ്ഞിട്ടില്ല. കാരണം അച്ഛന് അറിയാമായിരുന്നു എന്റെ അനിയത്തികുട്ടി അവർക്കും അനിയത്തി തന്നെ ആയിരിക്കുമെന്ന്.

അച്ഛന്റെ തീരുമാനങ്ങൾ ചിലപ്പോൾ പലരെയും ഞെട്ടിക്കുന്നതായിരിക്കും. അങ്ങനെ ഉള്ള ഒരെണ്ണം ആയിരുന്നു ഡിഗ്രി ആദ്യവർഷം പഠിക്കുമ്പോൾ കോളേജിൽ അടി ഉണ്ടാക്കി സസ്‌പെൻഷൻ വാങ്ങി വീട്ടിൽ വന്നിരിക്കുമ്പോൾ അച്ഛൻ പറഞ്ഞത്.

‘ഒരു വർഷത്തേക്ക് ഇനി ഒന്നും പഠിക്കണ്ട.. ഒരുവർഷത്തേക്കു ഇന്ത്യ മൊത്തം ഒന്ന് യാത്ര ചെയ്തു വരാൻ.’

ആ തീരുമാനം കേട്ട് കുടുംബക്കാർ മൊത്തം ഞെട്ടി. കൂട്ടത്തിൽ ഞാനും. എതിർത്ത് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാൽ യാത്ര പുറപ്പെട്ടു.

ആ യാത്രയിൽ പലതും ഞാൻ മനസിലാക്കി. സമ്പന്നർ ഒരു ദിവസത്തെ ആർഭാടത്തിനു വേണ്ടി ലക്ഷങ്ങൾ ചിലവാക്കുന്നത് മുതൽ ഉൾനാടൻ പ്രദേശങ്ങളിലെ പാവപെട്ട കർഷകൻ രാവന്തിയോളം പണിയെടുത്തിട്ട് മക്കൾക്കു ഒരുനേരത്തെ ഭക്ഷണം വയറു നിറയെ കഴിക്കാൻ നല്കാനാകാത്തതുവരെ ഞാൻ കണ്ടു. നാട്ടിൽ ആയിരുന്നപ്പോൾ കണ്മുന്നിൽ കണ്ടിരുന്നതൊന്നും അല്ല യഥാർഥ ഇന്ത്യയും ജീവിതങ്ങളും എന്ന് ഞാൻ മനസിലാക്കി. ചിലപ്പോൾ ഇതൊക്കെ എന്നെ മനസിലാക്കാനായിരിക്കും അച്ഛൻ എന്നെ ആ യാത്ര വിട്ടത്. സത്യത്തിൽ ഈ യാത്രക്കൊടുവിൽ ഞാൻ ഒരു വിപ്ലവകാരി ആകാഞ്ഞത് എന്റെ അമ്മയുടെ പ്രാർത്ഥന കൊണ്ടാകും.

ഈ യാത്രയിൽ അച്ഛൻ ഉദ്ദേശിക്കാത്ത ചിലതും ഞാൻ പഠിച്ചിരുന്നു. പൈസ കൊടുത്തു വേശ്യകളിൽ നിന്നും അല്ലാതെ സ്വമനസാലെ വന്ന യുവതികളിൽ നിന്നും സ്ത്രീ ശരീരത്തിന്റെ സുഖം ഞാൻ അറിഞ്ഞു.

ഒരു വർഷത്തെ യാത്രക്കൊടുവിൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അച്ഛന്റെ അടുത്ത തീരുമാനം എത്തി.

അടുത്ത അധ്യയന വര്ഷം ആരംഭിക്കുമ്പോൾ നാട്ടിൽ നിന്നും മാറി വേറൊരു കോളേജിൽ അഡ്മിഷൻ എടുത്തു പഠനമാരഭിക്കാൻ. നാട്ടിൽ കൂട്ടുകാരോടൊപ്പം കൂടി വീണ്ടും അടി ഉണ്ടാക്കി നടക്കുമെന്നുള്ള ചിന്തയിൽ ആയിരിക്കും അച്ഛൻ ആ തീരുമാനം എടുത്തത്.

പക്ഷെ അച്ഛന്റെ ആ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു. എന്തെന്നാൽ ഡിഗ്രിക്ക് ആദ്യമേ ട്രിവാൻഡ്രം പോകാനായിരുന്നു എനിക്കാഗ്രഹം. പക്ഷെ അച്ഛന്റെ നിര്ബന്ധപ്രകാരമാണ് അന്ന് നാട്ടിലെ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തത്.

അച്ഛൻ തീരുമാനം അറിയിച്ചപ്പോഴേ ഞാൻ ട്രിവാൻഡ്രം എന്നുള്ള ഓപ്ഷൻ മുന്നോട്ടു വച്ചു. എന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന അനിയത്തി ഞാൻ ട്രിവാൻഡ്രം തിരഞ്ഞെടുത്തപ്പോഴേ എന്റെ മുഖത്തു നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

1 Comment

Add a Comment
  1. Super story

Leave a Reply

Your email address will not be published. Required fields are marked *