അന്നൊക്കെ താമസിക്കുകയും ചെയ്യും. അത് അറിയാവുന്നതിനാൽ ഞാൻ നേരത്തെ ഇറങ്ങി.. ഇക്കായുള്ള ദിവസം 7 മണി ആകുമ്പോൾ തന്നെ മറ്റു കാര്യങ്ങൾ ഒന്നുമില്ലെങ്കിൽ ഞാൻ ഇറങ്ങും.. പുള്ളിക്ക് അതിൽ പരാതിയുമില്ല..
സാധാരണ ബാറിൽ പോകാറുണ്ട്.. ഇന്ന് പക്ഷേ നേരെ റൂമിൽ എത്തി.. ഫ്രഷ് ആയ ശേഷം നേരെ ലാപ് എടുത്തുകൊണ്ട് തലേ ദിവസം ആരംഭിച്ച ഇൻവോയ്‌സ്, ഫുട്ടെജ് കളക്ഷൻ ആരംഭിച്ചു..
അന്നും കിടന്നപ്പോൾ താമസിച്ചു.. അങ്ങനെ ഏകദേശം ഒരാഴ്ച എടുത്തു മൊത്തം ഫുട്ടേജ് ആൻഡ് ഇൻവോയ്‌സ് ഡാറ്റാ കളക്റ്റ് ചെയ്യാൻ. പിന്നെ അത് മുഴുവൻ ഒരു പെൻ ഡ്രൈവിലേക്ക് മാറ്റി.. അവസാനത്തെ ഫയലും കോപ്പി ആയപ്പോൾ ഞാൻ ആ പെൻ ഡ്രൈവ് ഊരിയെടുത്തു, പിന്നെ അത് കണ്മുന്നിൽ ഒന്നുയർത്തി പിടിച്ചു, ഒരു ക്രൂരമായ ചിരിയെന്റെ ചുണ്ടിൽ വിരിഞ്ഞു..
ആ പെൻ ഡ്രൈവ് ഇക്കയ്ക്ക് കൊടുക്കുന്നതിനു ആ പൊലയാടി മോനെ എനിക്കൊന്ന് കാണണം, എന്നിട്ടേ ഇത് ഞാൻ മറ്റൊരാളെ ഏൽപ്പിക്കൂ.. ഞാൻ പല്ലു ഞെരിച്ചു..
പറ്റിയൊരു ദിവസത്തിനായി ഞാൻ കാത്തിരുന്നു. പറഞ്ഞു വച്ച പോലെ ഏതോ ബന്ധുവിന്റെ കല്യാണമുണ്ട് എന്ന് പറഞ്ഞു ഇക്ക രണ്ടു ദിവസത്തേക്ക് പോയി. ഇനിയുള്ളത് സമീറയാണ് അവളുള്ളപ്പോൾ നടക്കില്ല. അവളിടയിൽ കയറും, അതിനാൽ അവള് പോയിട്ട് മതി..
രാവിലെ ഞാൻ ഷോപ്പിൽ എത്തിയപ്പോൾ ജോസ് വന്നിട്ടില്ല. ആൾ വീട്ടിൽ എന്തോ ആവശ്യത്തിന് പോയിരിക്കുകയാണത്രെ.. ഇക്കയോട് മുൻകൂട്ടി ലീവ് വാങ്ങിയിരുന്നു, അതാണ് ഞാൻ അറിയാഞ്ഞത്.. എനിക്ക് കടുത്ത നിരാശ തോന്നി.. എന്റെ ഭാവം കണ്ടു പലവട്ടം സമീറ വന്നു എന്താണ് കാര്യമെന്ന് തിരക്കി.. ഒന്നുമില്ല തലവേദനയാണെന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി..
അടുത്ത ദിവസം ഞാൻ നേരെത്തെ എത്തി.. നേരത്തെ എത്തിയ എന്നെക്കണ്ടു എല്ലാവരും അത്ഭുതപ്പെട്ടു. 😏.. സമീറ മാത്രം വന്ന് എന്തേ നേരത്തെയെന്ന് തിരക്കി.. കുറച്ചു അക്കൗണ്ട്സ് ക്ലിയർ ആക്കാനുണ്ട് അതാണ് നേരെത്തെയെന്ന് ഞാൻ പറഞ്ഞു.
അതേ അതാണ് ശരി ഒരു അക്കൌണ്ട് ഇന്ന് ഞാൻ ക്ലിയർ ആക്കും. നേരെ ഓഫീസിൽ എത്തി cctv നോക്കിയപ്പോൾ ജോസ് കൗണ്ടറിൽ ഉണ്ടെന്ന് കണ്ടു. അപ്പോഴാണ് എന്റെ പിരിമുറുക്കം ഒന്ന് കുറഞ്ഞത്. ഇന്ന് അവന്റെ അമ്മ കൊടുത്ത അമ്മിഞ്ഞ വരെയും ഞാൻ പുറത്തു വരുത്തും. ഉച്ചയായപ്പോൾ ഹാഫ് ഡേ ലീവ് വേണമെന്ന് പറഞ്ഞു സമീറയെന്റെ അടുത്തെത്തി..
രോഗി ഇച്ചിച്ചതും, വൈദ്യൻ കല്പിച്ചതും പാലെന്നു പറഞ്ഞത് പോലെ, അവളോട് ലീവ് ഒന്നും ആകേണ്ട പൊയ്ക്കോളാൻ പറഞ്ഞു.. ഒരു മൂന്ന് മണിയോടെ ഞാൻ ഫ്രീയായി..
നേരെ ഫോണെടുത്തു ടെക്സ്റ്റൈൽസിലേക്ക് വിളിച്ചു, ജോസ് ഫോൺ എടുക്കുന്നത് ഞാൻ cctv സ്‌ക്രീനിൽ കണ്ടു.
“ഹലോ..”
“ജോസേട്ടാ.. അജയ് ആണ് ഒന്ന് ഓഫീസ് വരെ വരണം. ഒരു കാര്യമുണ്ട്.”
“ഹാ വരാല്ലോ കുഞ്ഞേ.. ഇവിടുത്തെ തിരക്ക് കുറഞ്ഞിട്ടു മതിയോ?.”
ഹോ മൈരന്റെ ആത്മാർത്ഥത…
“ഹേയ് അത് കാര്യമാക്കണ്ട ജോസേട്ടൻ ഇങ്ങു പോര്…”
” ഹാ എന്നാൽ ഞാൻ ദേ വന്നു.. ” അവിടെ ഫോൺ കട്ട് ആയി…
ഞാൻ താഴത്തെ നിലയിലേക്ക് ഇറങ്ങി ചെന്നു. ക്യാഷ്ൽ ഉള്ള അനൂപിനോട് കുറച്ചു നേരത്തേക്ക് മുകളിലേക്ക് വരണ്ട, എന്തെങ്കിലും ഉണ്ടെങ്കിൽ ഇന്റർകോമിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞു… അവൻ ശരിയെന്നു പറഞ്ഞു.. ഞാൻ മുകളിലേക്ക് പോയി..
കൈകൾ തെറുത്തു കയറ്റി പിന്നെ എന്റെ പേർസണൽ ലാപ് ടോപ് എടുത്തു തുറന്ന് ടെക്സ്റ്റൈൽസിലേക്ക് ആക്സസ്സ് ഓപ്പണാക്കി.. ജോസിനെയും കാത്തിരുന്നു.. പടിയിൽ കാലൊച്ച കേട്ടപ്പോൾ എന്റെ കൈകൾ മുറുകിത്തുടങ്ങി..
“ഹാ.. അജയ് മോനെ .. കൈ പൊക്കി വിഷ് ചെയ്തു കൊണ്ട് ജോസ് കയറി വന്നു.
“ആ ജോസേട്ടാ ഇരിക്ക്…” ഞാൻ മുന്നിലുള്ള കസേര ചൂണ്ടി പറഞ്ഞു…
“എന്താ കുഞ്ഞേ എന്നോട് വരാൻ പറഞ്ഞത്?” അയാൾ ആകാംഷയോടെ ചോദിച്ചു…
“പറയാം ജോസേട്ടാ.. എന്താ ഇത്ര ധൃതി..”
