കാപ്പിരിയും ഗന്ധർവശാപവും – 1 1

” എന്തുപറയാനാടീ … നമ്മുടെ അന്നം മുട്ടി … അത്ര തന്നെ …. ”

” കാര്യം പറ മനുഷ്യാ …?”

” മാമ്പള്ളിയിൽ മുതലാളിമാർ വന്നിട്ടുണ്ട് … ഇനി അടുത്തൊന്നും പോകുന്നില്ല എന്നാ കേട്ടത് … ”

” ഓ അങ്ങനെ …. ഇരുപ്പ് കണ്ടപ്പോൾ തോന്നി എന്തോ പറ്റിയിട്ടുണ്ടെന്ന് … ഇനി നിങ്ങളുടെ കള്ള കണക്കൊന്നുംനടക്കില്ലല്ലോ ….”

ആരും നാട്ടിലില്ലാത്തത് കൊണ്ട് അയ്യപ്പൻ എല്ലാ മാസങ്ങളിലും തിരിയാത്ത കോലത്തിൽ അവരിൽ നിന്ന് പണംതട്ടിയിരുന്നു … നാളികേരവും മറ്റുള്ള കൃഷി വിളകളും ആണ് അയാളുടെ പണ സ്രോതസ്സ് …. ഇനി എല്ലാവരുംവന്ന സ്ഥിതിക്ക് അത് നടക്കില്ല … കാരണം തറവാട്ടിലെ ഊട്ടുപുരയിലും കൂടയിലും ആണ് സാധനങ്ങളുംവിളകളും സൂക്ഷിക്കുക …

അപ്പോളാണ് അയാളുടെ ഫോൺ ശബ്ദിച്ചത് … ഫോൺ നോക്കി അയാൾ സരസുവിനോട് ശബ്ദിക്കരുത് എന്ന്പറഞ്ഞു ഫോൺ എടുത്തു …

“ആ … ശരി മുതലാളീ …. ”

അയാൾ കുറച്ചു നേരം ഭവ്യതയോടെ സംസാരിച്ചു ഫോൺ വെച്ചു …

” എന്താ … ” സരസു കണ്ണുകൊണ്ട് പുരികം പൊന്തിച്ചു ചോദിച്ചു …

” ഒരു വേലക്കാരനെ വേണം … അത് പറയാൻ വിളിച്ചതാ … അവിടെ തന്നെ നിന്ന് പണിയെടുക്കണം … ചെറുക്കന്മാർ മതി എന്നാ പറഞ്ഞത് …”

” ആഹാ … അപ്പോൾ നിങ്ങൾക്ക് കോളായല്ലോ ….”

” എങ്ങനെ …?”

അയാൾക്ക് അവൾ പറഞ്ഞത് മനസ്സിലായില്ല …

” അല്ലാ മനുഷ്യാ … നിങ്ങൾക്ക് പറ്റുന്ന ഒരുത്തനെ നിൽപ്പിച്ചാൽ പോരെ … അങ്ങനെ ഒരുത്തനാകുമ്പോൾ പിന്നെനിങ്ങളുടെ കളിയൊക്കെ നടക്കുകയും ചെയ്യും .. കാരണം അവിടെ തന്നെ താമസിക്കില്ലേ അവൻ “

“ അത് ശരിയാ …” അയാൾ അത് ശരിവെച്ചു …

“പക്ഷെ അങ്ങനെ ഒരാൾ … എവിടെ നിന്ന് കിട്ടാനാ … നിനക്കാരെയെങ്കിലും അറിയോ … വിശ്വസിക്കാനുംപറ്റണ്ടേ … കുരുത്തക്കേട് കാണിച്ചാൽ എന്റെയും അവന്റെയും തല കാണില്ല …”

ഏറെ സമയത്തെ ആലോചനക്ക് ശേഷം സരസു തന്നെ വാ തുറന്നു …

” ആൾ ഉണ്ട് …”

” ആരാ …”

” കാപ്പിരി …. അതാ അവനെ എല്ലാവരും വിളിക്കുന്നത് … ”

” അതാരാ …”

” പണ്ട് ലക്ഷംവീട് കോളനിയിലെ പെറുനോക്കുന്ന തള്ള എവിടെ നിന്നോ കൊണ്ട് വന്നതാ … തള്ളയുംതന്തയൊന്നും ഇല്ല … ഈ തള്ള ചത്തതിന് ശേഷം മലയന്മാരുടെ കൂടെ ആ … ഇവിടെ വരാറുണ്ട് വാറ്റുകുടിക്കാൻവൈകുന്നെരം … പയ്യനാണ് …. പതിനെട്ടുകഴിഞ്ഞു കാണും … നീളം ഉള്ള മെലിഞ്ഞ ഒരുത്തനാണ് … നാളെനിങ്ങൾ വന്നാൽ നേരിൽ കാണാം … അഞ്ചിനെക്ക് ഇങ്ങെത്തിയാൽ മതി … ”

” മ്മ് … വരാം …… നീ സംസാരിച്ചു വെച്ചോ അപ്പോളേക്കും ഞാൻ എത്തിക്കോളും ”

 

അഴിഞ്ഞ മുണ്ടും ചുറ്റി കുപ്പിയിലെ അവസാന തുള്ളി വാറ്റും അകത്താക്കി അയാൾ മലയിറങ്ങി …

 

——————————————-

 

” അതെന്താ ഏട്ടത്തി … പയ്യൻ മതി എന്ന് പറഞ്ഞത് …?”

അടുക്കള വൃത്തിയാക്കി കൊണ്ട് നിൽക്കുമ്പോൾ ഹേമലതയോട് യാമിനിയും യമുനയും ചോദിച്ചു …

” എടീ … സ്വാമി പറഞ്ഞത് ഓർമയില്ലേ … കൗമാരക്കാരൻ വേണ്ടേ … ഇവിടെ ഉള്ള ആരോടെങ്കിലും പറയാൻപറ്റുമോ നമുക്ക് … ആരെങ്കിലും അറിഞ്ഞാൽ അതും പ്രശ്നമല്ലേ … ഒരു പയ്യനാണെങ്കിൽ പിന്നെ പേടിക്കണ്ടല്ലോ… അവന്മാർ നമ്മെ എന്തേലും ചെയ്തുകളയുമോ എന്ന പേടിയും വേണ്ട …”

 

” ചെറുക്കൻ നിയന്ത്രണം വിട്ടു അതിക്രമം ഒന്നും കാണിക്കില്ലായിരിക്കും അല്ലെ … അല്ലാ … തടവുക എന്നൊക്കെപറയുമ്പോൾ … നമ്മളെ മൊത്തത്തിൽ അവൻ കാണില്ലേ …”

 

യാമിനി വേവലാതി മറച്ചുവെക്കാതെ ചോദിച്ചു …

 

“പതിനെട്ടു വയസ്സുള്ള കുട്ടി എന്തതിക്രമം കാണിക്കാൻ ആണ് യാമിനീ … അവന്മാർക്ക് സാമാനം പോലും വണ്ണംവെച്ചു കാണില്ല …പിന്നല്ലേ .”

ഹേമലത പറഞ്ഞു …

 

” എന്റെ ഏട്ടത്തി … ഇങ്ങനെ പച്ചക്ക് പറയാതെ … ”

 

” ഒന്ന് പോടീ … ആദ്യം അവൻ വരട്ടെ … എന്നിട്ട് നമുക്ക് നോക്കി ചെയ്യാം …. എന്തായാലും ഏട്ടൻപറഞ്ഞതുപോലെ ആൾക്കാർ കൂടുതൽ വെച്ചു വിഷയം പുറത്തറിഞ്ഞാൽ അതിതിലും വലിയ നാണക്കേടൊന്നുംവരാനും ഇല്ല …”

 

” വേറെ ആരും ഇല്ലാത്ത സ്ഥിതിക്ക് അർജുന്റെ കാര്യം എങ്ങനെ ആ ഏട്ടത്തി …”

Leave a Reply

Your email address will not be published. Required fields are marked *