ഹോസ്പിറ്റലിൽ എത്തിയതും മോളെ എന്റെ അടുത്ത് നിറുത്തിയിട്ട് ഷീബയും നഴ്സും അമ്മയെ ഒരു വീൽച്ചെയറിൽ ഇരുത്തി ഡോക്ടറിന്റെ റൂമിലേക്ക് പോയി. കുറച്ചു നേരം ഞാൻ മോളോട് കാര്യങ്ങൾ ചോദിച്ചു അവിടെയിരുന്നു. അവളുടെ പേര് ജിയ. സ്കൂളിൽ നിന്നും വന്നത് കൊണ്ട് മോൾക്ക് നല്ല വിശപ്പുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അവിടുത്തെ കോഫി ഷോപ്പിൽ നിന്നും ഒരു ബർഗറും ഒരു ചെറിയ കുപ്പി ഫ്രൂട്ടിയും വാങ്ങി കൊടുത്തു. ജിയമോൾ അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഷീബ മാത്രം പുറത്തു വന്നു.
ഞാൻ: അമ്മയ്ക്ക് എങ്ങനെ ഉണ്ട് മാഡം.
ഷീബ: ചെറിയ പൊട്ടൽ ഉണ്ട് ഇടത്തെ കൈക്ക്. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല. വീണതുകൊണ്ടുള്ള ദേഹം വേദന ആണ്. പൊട്ടലിന് പ്ലാസ്റ്റർ ചെയ്യുന്നു.
അപ്പോഴേക്കും മീനച്ചേച്ചിയുടെ കാൾ വന്നു. ഞാൻ ഫോൺ എടുത്ത് ഡീറ്റെയിൽസ് പറഞ്ഞിട്ട് മാഡത്തിന്റെ കയ്യിൽ ഫോൺ കൊടുത്തു. മാഡം ബാക്കി കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഈ സമയത്തിനകം തന്നെ ഞാനും ജിയമോളും നല്ല കമ്പനി ആയിരുന്നു. നല്ല കുട്ടി. അതിന്റെ അമ്മയുടെ ഒരു സ്വഭാവവും അതിനില്ല. ചിലപ്പോൾ അവരുടെ ഭർത്താവിന്റെ സ്വഭാവം ആയിരിക്കും കുട്ടിക്ക്.
കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്നു വിളിച്ചിട്ട് ഷീബ അകത്തു പോയി. തിരിച്ചു അമ്മയെയും കൊണ്ട് വീൽച്ചെയറിൽ വന്നു. ഞാൻ പോയി കാർ എടുത്തു കൊണ്ട് വന്നു അവരെ തിരിച്ചു വീട്ടിൽ കൊണ്ടാക്കി. വീട്ടിൽ എത്തിയപ്പോൾ അമ്മ ഷീബയുടെ തോളിൽ കൈ ഇട്ട് വീട്ടിൽ കയറി പോയി. മോളും എന്നോട് റ്റാറ്റാ പറഞ്ഞിട്ട് പോയി. ഒരു അഞ്ചു മിനിറ്റ് ഞാൻ വെളിയിൽ വെയിറ്റ് ചെയ്തിട്ടും ആരും പുറത്തു വന്നില്ല. പിന്നെ ഞാൻ നേരെ വണ്ടിയും എടുത്ത് ഓഫീസിൽ തിരിച്ചു വന്നു.
സമയം 5 കഴിഞ്ഞതേ ഉള്ളു. ഞാൻ നേരെ ചേച്ചിയുടെ ക്യാബിനിലേക്ക് പോയി.
മീനചേച്ചി: കിച്ചു നീ എത്തിയോ..? അവരെ വീട്ടിൽ കൊണ്ടാക്കിയോ??
ഞാൻ: പിന്നെ വീട്ടിൽ ആകിയിട്ട് തന്നെയാണ് വന്നത്.
മീനചേച്ചി: എന്ന നമുക്ക് ഇന്ന് നേരത്തെ ഇറങ്ങാം. എനിക്കും വേറെ പണി ഒന്നും ഇല്ല.
അങ്ങനെ ഞാനും ചേച്ചിയും നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി വീടിന്റെ ഡോർ തുറന്നിട്ട് ചേച്ചി സിറ്റ്ഔട്ടിൽ ഇരുന്നു.
മീനച്ചേച്ചി: എടാ ചായ വേണോടാ?
ഞാൻ: വേണ്ട ചേച്ചി. എന്തായാലും ഇന്ന് നേരത്തെ ഇറങ്ങിയത് നന്നായി.
മീനച്ചേച്ചി: എന്തെടാ?
ഞാൻ: അച്ഛന് ട്രാൻസ്ഫർ ആയി, പാലക്കാട്. നാളെ പോകുന്നു. പാക്കിങ് ഒക്കെ ചെയ്യമെല്ലോ.
മീനച്ചേച്ചി: ചിറ്റപ്പന് ട്രാൻസ്ഫർ ആയോ. അപ്പോൾ കുഞ്ഞമ്മ പോകുന്നില്ലേ?
ഞാൻ: ഇല്ല, അച്ഛൻ അവിടെ കൂട്ടുകാരുടെ കൂടെ ഷെയർ ഇട്ട് ഒരു വീട് വാടകയ്ക്ക് എടുത്താണ് താമസം.
മീനച്ചേച്ചി: അത് ശെരി.
ഞാൻ: ചേച്ചിക്ക് ഈ വലിയ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ പേടി ഇല്ലേ? ചേട്ടനോട് പോകുമ്പോൾ ചേച്ചിയെ കൂടെ കൊണ്ട് പോകാൻ പറഞ്ഞാ പോരെ.
മീനച്ചേച്ചി: ആദ്യമൊക്കെ പേടി ഉണ്ടായിരുന്നു. പിന്നെ അത് ശീലമായെടാ.. പിന്നെ നിന്റെ ചേട്ടൻ എന്നെ കൊണ്ട് പോയതും തന്നെ..
ചേച്ചിയുടെ മുഖത്തു എന്തോ ഒരു സങ്കടം പോലെ തോന്നി. ചിലപ്പോൾ ചേട്ടൻ കൊണ്ട് പോകാത്തതുകൊണ്ടാകാം.
ഞാൻ: അതെന്താ ചേച്ചി.?
മീനച്ചേച്ചി: അതൊന്നും ഇല്ല. നീ പോകുന്നെങ്കിൽ പോ..അല്ലെങ്കിൽ ഞാൻ ചായ ഇട്ടു തരാം.
ഞാൻ: വേണ്ട ചേച്ചി, ഞാൻ പോകുന്നു. നാളെ കാണാം.
ഞാൻ നേരെ വീട്ടിൽ എത്തി. അച്ഛൻ ഹാളിൽ ഇരിപ്പുണ്ടായിരുന്നു.
അച്ഛൻ: ഇന്ന് നേരത്തെ ഇറങ്ങിയോടാ..
ഞാൻ: അതെ. അച്ഛന് പാക്കിങ് വല്ലതും ഉണ്ടെങ്കിൽ സഹായിക്കാം എന്ന് വിചാരിച്ചു.
അച്ഛൻ: എന്റെ പാക്കിങ് ഒക്കെ കഴിഞ്ഞെടാ. രണ്ടു ബാഗിൽ തുണികൾ, അല്ലാതെ എന്ത് പാക്കിങ്.
ഞാൻ: അപ്പോൾ അവിടെ പാചകം ഒന്നും ഇല്ലേ.
അച്ഛൻ: ജോലിക്ക് പോകുമ്പോൾ അതൊന്നും നടക്കില്ല. അവിടെ അടുത്ത് ഒരു വീട്ടിൽ നിന്നും മൂന്ന് നേരം ഫുഡ് ഉണ്ടാക്കി തരും എന്ന് കൂട്ടുകാർ പറഞ്ഞു. മാസം ഒരു തുക കൊടുത്താൽ മതി.
