ആ ചേച്ചീ! ഇത്തിരിക്കൂടി ഒറങ്ങട്ടെ! ഞാൻ മുനങ്ങിക്കൊണ്ട് തിരിഞ്ഞു കിടന്നു.
ഓ ൻ്റെ കുട്ട്യേ! ഇപ്പോത്തന്നെ നിയ്യ് ഒന്നരമണിക്കൂറായി ഒറങ്ങണൂ! സമയം പതിനൊന്നരയായി. ഒന്നെണീക്കടാ! ചേച്ചിയെന്നെ കുലുക്കി വിളിച്ചു.
ഞാൻ കമിഴ്ന്നു കിടന്നു.
അയ്യോ! ചന്തിയിൽ തേളു കടിച്ച വേദന! ഞാൻ പെട്ടെന്നു മലർന്നു. ചേച്ചി നിന്നു ചിരിക്കുന്നു!
ദുഷ്ട്ടത്തി! ഞാൻ ചന്തി തിരുമ്മി.
ഡാ നിന്നെ നെലയ്ക്കു നിർത്താൻ നിക്കറിയാം. എണിറ്റു വാടാ…. പെട്ടെന്ന് ആ സ്വരം ആർദ്രമായി. ചേച്ചി എൻ്റടുത്തിരുന്നു. ഞാനെൻ്റെ കാര്യം മാത്രമാലോചിച്ച് നിന്നോടു ചോദിക്കാൻ വിട്ടുപോയി… നിയ്യെന്തിനാ ഉണ്ണ്യേ ഇവിടെ വന്നത്?
എന്തോ ചേച്ചീടെ സാമീപ്യത്തിൽ ഞാൻ മറന്നിരുന്ന ഓർമ്മകൾ ഉയിർത്തെണീറ്റു. എൻ്റെ പാവം അമ്മ. വീട്ടിൽ എന്നോടിഷ്ടമുണ്ടായിരുന്ന ഏക വ്യക്തി… ആ അമ്മയാണ് ഒരു തുണിക്കെട്ടിൽ എൻ്റെ ബാഗിൽ…. കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. അമ്മയാ ചേച്ചീ… ഞാൻ വിതുമ്പി.
സാരല്ല്യ മോനേ! ചേച്ചിയില്ലേടാ. ചേച്ചിയെൻ്റെ മുടിയിൽ തഴുകി. കണ്ണീരു വീണു നനഞ്ഞ മുഖം ആ നിറഞ്ഞ മാറിലേക്കു ചേർത്തു… ചേച്ചിയുടെ ചൂടുള്ള കൊഴുത്ത മുലകളിലേക്ക് മുഖം അമർന്നപ്പോൾ എന്തന്നില്ലാത്ത സുരക്ഷിതത്വം… ഒരല്ലലുമില്ലാത്ത കുഞ്ഞിനെപ്പോലെ ഞാൻ ആ പപ്പായ പോലുള്ള… ബ്ലൗസിനുള്ളിൽ വിങ്ങുന്ന മുട്ടൻ മുലകളുടെ ചൂടും മാർദ്ദവവും… ഒപ്പം എൻ്റെ ചേച്ചീടെ വാത്സല്ല്യവുമനുഭവിച്ചു. ആ വിരലുകൾ എൻ്റെ പുറത്തു മെല്ലെത്തലോടി… മനസ്സു ശാന്തമാവുന്നതു വരെ ആ കൊഴുത്ത മുലകളിൽ ഞാനഭയം തേടി.. ചേച്ചി എന്നെയടക്കിപ്പിടിച്ചു തലോടിക്കൊണ്ടിരുന്നു. കണ്ണാ… പുവ്വാടാ? നേർത്ത അപേക്ഷയായിരുന്നു.
എണീറ്റു മുഖം കഴുകി ഞാനൊരു തോർത്തും അസ്ഥികൾ പൊതിഞ്ഞ തുണിയുമെടുത്തു റഡിയായി.
അപ്പഴാണ് ചേച്ചീടെ വേഷം ശ്രദ്ധിച്ചത്. ഒരു പഴയ ഒറ്റമുണ്ടും പിഞ്ഞിത്തുടങ്ങിയ ബ്ലൗസും നിറഞ്ഞ മുലകൾ മറയ്ക്കാനൊരു തോർത്തും. കയ്യിലൊരു സഞ്ചിയുമുണ്ട്! ആ പിന്നൊരു പഴയ മുണ്ടെടുത്ത് പുതച്ചിട്ടുണ്ട്.
ചേച്ചീ! വേഷം മാറാൻ മറന്നോ? ഞാൻ ചിരിച്ചു.
പോടാ! ചേച്ചിയെൻ്റെ കൈത്തണ്ടയിലൊരടി തന്നു. കടലില് മുങ്ങണ്ടേ! അപ്പഴ് ഇതൊക്കെ മതി. നീ വാ!
റിസപ്ഷനിലിരുന്ന തമിഴത്തി സുന്ദരി ഒരു ചെക്കനെ ഞങ്ങടെയൊപ്പം വിട്ടു.
പാരുങ്കേ! ഇങ്കെയെല്ലാം റൊമ്പ ചീറ്റിങ്ങിരുക്ക്… വേറേ സ്റ്റേറ്റു നിന്നും വന്നതെന്ത് തെരിഞ്ചാൽ പൂജ കീജയെന്നൊക്കെ ശൊല്ലി കാശു വാങ്കുവേൻ. ഉങ്കളുക്ക് ലാസ്റ്റ് റൈറ്റ്സ് പണ്ണണം. അവ്വളവ് താനേ. നമ്മ ആളങ്കെയിരുക്ക്. ഇവനുക്കു തെരിയും. അവൾ പയ്യനെ ചൂണ്ടിക്കാട്ടി. കൊഞ്ചം ചെലവു മാത്രം. കർമ്മങ്ങൾ പണ്ണറ്ത്ക്ക് അപ്പറം അസ്ഥി കടലിലൊഴുക്കിയാൽ പോതും. അവൾ മന്ദഹസിച്ചു.
റൊമ്പ താങ്ക്സ്. കൈ കൂപ്പിയിട്ട് ഞങ്ങളിറങ്ങി നടന്നു.
നല്ല വിശപ്പു തോന്നി. പോണവഴിക്ക് ഒരു ടിപ്പിക്കൽ തമിഴ് ഹോട്ടലീക്കേറി ഓരോ പൊങ്കലും വടയും കാപ്പിയും തട്ടി. ചെക്കനും വാങ്ങിക്കൊടുത്തു.
വെയിലു മൂക്കണ്ട സമയമാണ്. ഏതോ ഭാഗ്യത്തിന്ന് ചെറിയൊരു മഴക്കോളു കണ്ടു. കറുത്ത മേഘങ്ങൾക്കുള്ളിൽ മറഞ്ഞ സൂര്യൻ. ആ ചൂടുകുറഞ്ഞ വഴികളിലൂടെ ഞങ്ങൾ ചെക്കനേം പിൻതുടർന്ന് കടൽത്തീരത്തെത്തി.
ഒരു കറുത്തു മെലിഞ്ഞ കിഴവൻ്റെയടുത്തേക്ക് ചെക്കൻ ഞങ്ങളെ കൊണ്ടുപോയി. ഏതോ കർമ്മഫലം! പാവം ഇപ്പോൾ കഞ്ഞികുടിച്ചു കിടക്കുന്നത് ഞങ്ങളെപ്പോലുള്ള ചിലർ വരുന്നതുകാരണമാണ്. ബാക്കിയുള്ള പട്ടൻമാരുടെ പ്രൗഢിയോ വാഗ്ധോരണിയോ ഈ പാവത്തിനില്ല!
വാങ്കോ! ഉക്കാരുങ്കമ്മാ! തമ്പീ. പുള്ളി ഞങ്ങളെ ക്ഷണിച്ചു.
ആദ്യം തന്നെ ഞങ്ങൾ ബന്ധുക്കളല്ലെന്നും വെവ്വേറെ ആത്മാക്കളുടെ കർമ്മത്തിനാണു വന്നതെന്നും ഞാൻ ബോദ്ധ്യപ്പെടുത്തി.
കിഴവൻ പെട്ടെന്നു തന്നെ ദർഭ, എള്ളും പൂവും, എണ്ണ, ചോറിൻ്റെ ഉരുളകൾ എന്നിവ നിരത്തി. ദർഭപ്പുല്ലിൻ്റെ മോതിരങ്ങൾ ഞങ്ങളെയണിയിച്ച് കർമ്മങ്ങളിലൂടെ കൈ പിടിച്ചു നടത്തി. തിരകളുമ്മവെയ്ക്കുന്ന തീരത്തിൻ്റെയരികിൽ കെട്ടിയ സിമൻ്റു തറയിൽ ഞങ്ങൾ… ഇന്നലെ വരെ വെറും രണ്ടപരിചിതർ… ഇന്ന് ഇവിടെ ഏതോ കർമ്മപാശങ്ങളിൽ ബന്ധിതരായി ഉറ്റവരുടെ അന്തിമ കർമ്മങ്ങൾ ചെയ്യുന്നു! യാന്ത്രികമായി ഞങ്ങൾ കർമ്മങ്ങൾ ചെയ്തു. ഇടയ്ക്ക് ചേച്ചി തേങ്ങി… ഞാൻ ചെവി കൂർപ്പിച്ചു. ഭർത്താവിനും മകനും വേണ്ടിയാണ് പാവം കർമ്മങ്ങൾ ചെയ്യുന്നത്! ആ ഷോക്കിൽ നിന്നും ഉണരുന്നതിനു മുന്നേ നമ്മടെ കർമ്മി രണ്ടു വലിയ കുടങ്ങളിൽ ഞങ്ങൾ കൊണ്ടുവന്ന അസ്ഥികളും ചാരവും പിന്നെ കർമ്മങ്ങളുടെ അവശേഷിപ്പായ ദർഭയും എള്ളും പൂവും നിറച്ചേൽപ്പിച്ചു.
