കർമ്മഫലംഅടിപൊളി 

കർമ്മഫലം

Karmabhalam | Author : Rishi


 

ചെറിയൊരു റക്ക്സാക്കും തൂക്കി എഗ്ഗ്മോർ സ്റ്റേഷൻ്റെ പടികൾ കയറുമ്പോൾ മനസ്സിനോട് ഒന്നുമാത്രം അപേക്ഷിച്ചു…. ഒന്നുമോർക്കല്ലേ! ഈ ക്ഷീണിച്ച ദേഹത്തിന് ഇനിയൊന്നും താങ്ങാനാവില്ല. വൈകുന്നേരം ആറുമണിയായി. എന്നാലും ഈ ചെന്നൈ മഹാനഗരത്തിനെന്തു പുഴുക്കമാണ്. മുടിഞ്ഞ ചൂടും. വാടിത്തളർന്നു പോയി.

നേരേ ചെന്ന് ടിക്കറ്റ് കൗണ്ടറിൻ്റെ മുന്നിലുള്ള ക്യൂവിലലിഞ്ഞു. അത്ര തിരക്കില്ല. നന്നായി. എവിടെയെങ്കിലും ഇരുന്നില്ലെങ്കിൽ വീണുപോകും.

രാമേശ്വരം. സെക്കൻ്റ്ക്ലാസ്. റിസർവേഷൻ കെടയ്ക്കുമാ? ഞാൻ കിളിവാതിലിലിൽക്കൂടി പൈസ നീട്ടിക്കൊണ്ടു ചോദിച്ചു.

ഉള്ളെ റ്റീറ്റി കിട്ടെ കേട്ടു പാരുങ്കെ. അങ്ങേരൊരു ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ ടിക്കറ്റും ബാക്കി കാശും നീട്ടി.

ആറേകാലാവുന്നേ ഉള്ളൂ. ട്രെയിൻ വന്നിട്ടില്ല. ഞാൻ പ്ലാറ്റ്ഫോമിലെ സ്റ്റാളിൽ നിന്നുമൊരു ചായയും ചെറിയ ബോട്ടിൽ വെള്ളവും വാങ്ങി. അടുത്തുള്ള ബെഞ്ചിൽ നിന്നും ഒരു കുടുംബമെണീറ്റു പോവുന്നു. ഒഴിഞ്ഞ ബെഞ്ചിൻ്റെ ഒരറ്റത്തിരുന്നു.

ഭാണ്ഡക്കെട്ട് താഴെ വെച്ചു. കാലുകളിത്തിരി നീർത്തി. ഹാവൂ! എന്തൊരാശ്വാസം! ഒരിറക്കു ചായ മൊത്തി. ഓഹ്! എന്തെങ്കിലും തൊണ്ടവഴി ഇറങ്ങിയിട്ട് മണിക്കൂറുകളായി. ചായ കുടിച്ചു തീർത്തു. കണ്ണുകളടഞ്ഞുപോയി… കഴുത്തു കുഴഞ്ഞ് തല താഴോട്ടുപോയപ്പോൾ ഞെട്ടിയുണർന്നു.

അഹ്..ആഹ്..മം..മം… ഒരു കരച്ചിലല്ലേയത്! അടക്കിപ്പിടിച്ച തേങ്ങൽ? ഞാൻ ചുറ്റിലും നോക്കി. ഉറക്കച്ചടവിൽ ആദ്യമൊന്നും തിരിഞ്ഞില്ല. ഒരു മൂടൽ പോലെ.

കണ്ണുകൾ തിരുമ്മിയപ്പോൾ ക്ലിയറായി. ഞാനിരുന്ന ബെഞ്ചിൻ്റെ അങ്ങേയറ്റത്ത് ഒരു മൂടിപ്പുതച്ച രൂപം. സ്ത്രീയാണെന്നു തോന്നുന്നു. വെളുത്ത നിറമുള്ള ചേലത്തലപ്പിട്ട് തലയും മുഖവും മറച്ചിരിക്കുന്നു. തേങ്ങലിനൊപ്പം ചെറുതായി അനങ്ങുന്നുണ്ട്. ഇതാ വേറൊരു നോവുന്ന ആത്മാവ്!

പെട്ടെന്നവരെൻ്റെയടുത്തേക്കു നീങ്ങിയിരുന്നു! ഓ! അപ്പുറത്ത് ഒരണ്ണാച്ചിയും കണവിയും മൂടൊറപ്പിച്ചതാണ്! രണ്ടും സമൃദ്ധമായി മുറുക്കുന്നുണ്ട്.

ഞാൻ നോക്കിയപ്പോൾ ട്രെയിൻ വരാനുള്ള ഒരുക്കങ്ങൾ കണ്ടു. പോർട്ടർമ്മാരെല്ലാം ഉഷാറായി. കുനിഞ്ഞു ഭാണ്ഡമെടുത്തു. അപ്പോൾ! മോനേ! അമ്മയുടെ സ്വരം!

ഞാൻ ഞെട്ടിപ്പോയി. രോമങ്ങളെഴുന്നു! ഏഹ്! അല്ല! അല്ല! എൻ്റെയമ്മയുടെ ചാരവും എലക്ട്രിക്ക് ശ്മശാനം ബാക്കിവെച്ച അസ്ഥികളുടെ പൊട്ടുകളും പ്ലാസ്റ്റിക്കിലും തുണിയിലും പൊതിഞ്ഞ് ഞാൻ കരുതിയിട്ടുണ്ടല്ലോ! മോനേ! പിന്നെയുമാ വിറയ്ക്കുന്ന സ്വരം.

എൻ്റെയടുത്തിരുന്ന സ്ത്രീയാണ്. കരഞ്ഞുകലങ്ങിയ കണ്ണുകൾ എന്നെയുറ്റു നോക്കുന്നു.

മലയാളിയാണോ? താഴ്ന്ന സ്വരം. ഭീതിയലിഞ്ഞു ചേർന്ന ആകാംക്ഷയോടെയുള്ള നോട്ടം. എനിക്ക് വല്ലാതെ തോന്നി.

നിക്ക് ഈ ഭാഷയൊന്നും അറീല്ല്യ. രാമേശ്വരത്തിനു പോണ വണ്ടിയേതാണെന്ന് ഒന്നു കാട്ടിത്തരാമോ കുട്ടീ?

ട്രെയിനപ്പഴേക്കും പ്ലാറ്റ്ഫോമിലെത്തി നിന്നു.

ഞാനെണീറ്റു. വരൂ! ഭാണ്ഡക്കെട്ട് ചുമലിലേറ്റി. ആ സ്ത്രീയുമെഴുന്നേറ്റു. നല്ല ഉയരമുണ്ട്. എൻ്റെ തോളുവരെ വരും. ആകെ മൂടിപ്പുതച്ചതുകൊണ്ട് കരഞ്ഞു വീങ്ങിയ മുഖം മാത്രം കാണാം.

ഞാൻ മുന്നോട്ടു നടന്നു. ഒരു സഞ്ചിയും മാറോടടുക്കിപ്പിടിച്ച് പിന്നാലെ ആ സ്ത്രീയും. പെട്ടെന്നൊരു കാര്യം കത്തി! ഞാൻ നിന്നു.

ടിക്കറ്റുണ്ടോ? അവരോടു ചോദിച്ചു.

കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന പേപ്പർ ചുരുൾ അവർ നീട്ടി. ഓ! എന്നെപ്പോലെ ജനറൽ സീറ്റാണ്. ഞാൻ നേരെ ജനറൽ കമ്പാർട്ട്മെൻ്റു തപ്പി. ഭാഗ്യത്തിന് തൊട്ടുമുന്നിൽത്തന്നെയുണ്ട്! കേറി നോക്കിയപ്പോൾ വലിയ തിരക്കില്ല. എന്തൊരത്ഭുതം! ധാരാളം ഒഴിഞ്ഞ സീറ്റുകൾ! ഒരാണും രണ്ടു സ്ത്രീകളുമിരുന്ന നീളമുള്ള സീറ്റിൻ്റെ എതിരേയുള്ള വിൻഡോ സീറ്റിലേക്ക് ഞാൻ കൈ ചൂണ്ടി. ഒന്നും മിണ്ടാതെ അവരവിടെയിരുന്നു. ഞാനടുത്ത ബേയിലേക്കു പോവാൻ തിരിഞ്ഞു. പെട്ടെന്നെൻ്റെ കൈത്തണ്ടയിൽ ഒരു തണുത്ത മൃദുസ്പർശം.

നോക്കിയപ്പോൾ ആ ചേലത്തുണി ഫ്രെയിം ചെയ്ത രണ്ടു വലിയ കണ്ണുകൾ! ദുഖവും പതർച്ചയും ഖനീഭവിച്ചു കിടന്ന ആ നനയുന്ന മിഴികൾ.

മോനെങ്ങോട്ടാണ്?

ഞാനും രാമേശ്വരത്തേക്കു തന്നെ. ഞാൻ ഒന്നു ചിരിക്കാൻ ശ്രമിച്ചു. ദയനീയമായി പരാജയപ്പെട്ടു.

നിക്കൊന്നും അറിയില്ല. മോനിവിടെ ഇരിക്കാമോ?

ഓഹ്! ഇവർ ഒരു ഭാരമാവുകയാണല്ലോ! എന്നാലും ആ കണ്ണുകളിലെ യാചന അവഗണിക്കാനായില്ല. ശരി. ഞാൻ ഭാണ്ഡമെടുത്ത് സീറ്റിനടിയിലേക്കു തള്ളി.

അവർ ജനാലയ്ക്കടുത്തുനിന്നും ഉള്ളിലേക്ക് നീങ്ങിയിരുന്നു. ഞാൻ വിൻഡോസീറ്റിലമർന്നു. എതിരേ ഒന്നു കണ്ണോടിച്ചു. ഒരു കെഴവനും രണ്ടു പെണ്ണുങ്ങളും. നോർത്ത് ഇൻഡ്യൻസാണെന്നു തോന്നുന്നു. ചുറ്റുപാടുകളെ തീർത്തും ഗൗനിക്കാതെ ഏതോ ഏഷണിച്ചർച്ചകളിൽ മുഴുകി ഇരിപ്പാണ്. അത്രയും നല്ലത്.

ഒന്നുമാലോചിക്കാതിരിക്കാൻ ശ്രമിച്ചു. ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി. ഇനി ടീട്ടീയാറു വരുമ്പം രണ്ടു റിസർവേഷന് അപേക്ഷിക്കണം.. പിന്നെ… നേരിയ തണുത്ത കാറ്റെന്നെ തഴുകി. കണ്ണുകളടഞ്ഞുപോയി. പിന്നൊന്നും ഓർമ്മയില്ല.

ഓളങ്ങളിൽ മെല്ലെയാടുന്ന തൊട്ടിലിൽ ശാന്തമായുറങ്ങുന്ന കുഞ്ഞ് മയക്കത്തിൻ്റെ പിടിയിൽ നിന്നുമുണരുന്നു. സുഖമുള്ള, മാർദ്ദവമേറിയ തലയിണ. പാതി തുറന്ന കണ്ണുകൾ വീണ്ടുമിറുക്കിയടച്ചു… വിരലുകൾ മുടിയിലിഴയുന്നുവോ? അഞ്ചാറു ദിവസം കൊണ്ട് താടി വളർന്നിരിക്കുന്നു…ആ വിരലുകൾ കവിളിൽ തലോടുന്നോ? ഇതു സ്വപ്നമാണോ?

ഒന്നു മലർന്നു. കാലുകൾ മടക്കിവെച്ചിരിക്കുന്നു. നിവർത്താൻ ശ്രമിച്ചപ്പോൾ എവിടെയോ തട്ടി. പെട്ടെന്ന് കണ്ണുകൾ തുറന്നു. അമ്മേ! മോളിൽ! നനുത്ത തുണി മറയ്ക്കുന്ന കറുത്ത ബ്ലൗസിനുള്ളിൽ വിതുമ്പുന്ന മുഴുത്ത മുലകൾ! എൻ്റെ കണ്ണുകളുടെ തിരശ്ശീലയാകെ ആ തുളുമ്പുന്ന മാറിടം! ഒപ്പം ഏതോ നേർത്ത മണം. നനുത്ത തലയിണ തടിച്ച തുടകളുടെ സംഗമമാണ്…

ആ വിശാലമായ മടിത്തട്ടാണ് എൻ്റെ തലയിണ. ഞാൻ മെല്ലെ മുഖം വശത്തേക്കു നീക്കി. ഇപ്പോൾ ആ മുലക്കുടങ്ങളുടെ മറവില്ലാതെ എന്നെയുറ്റു നോക്കുന്ന സഹാനുഭൂതി നിറഞ്ഞ ആ വലിയ കണ്ണുകൾ! ഐശ്വര്യമുള്ള മുഖം! അവർ! മൂടിപ്പുതച്ച, കരഞ്ഞുകലങ്ങിയ കണ്ണുകളുള്ള സ്ത്രീ ഇതാ എന്നെത്തഴുകുന്ന കനിവിൻ്റെ സാന്നിദ്ധ്യമാവുന്നു. അറിയാതെ കണ്ണുകൾ നിറഞ്ഞു. ആ മുഖം തിരശ്ശീലയ്ക്കു പിന്നിൽ അവ്യക്തമായി.

നനുത്ത വിരലുകൾ എൻ്റെ കണ്ണുകൾ തഴുകി. ആ മേൽമുണ്ടെടുത്ത് എൻ്റെ മുഖം തുടച്ചു. കുട്ടീ! ആ സ്വരം! ഞാനൊന്നെണീറ്റോട്ടെ?

അയ്യോ! ഞാൻ പിടഞ്ഞെണീറ്റു. പാവം. എന്നെയും താങ്ങി എത്ര നേരമിരുന്നുകാണും!

Leave a Reply

Your email address will not be published. Required fields are marked *