ജന്മാന്തരങ്ങൾ 1

എപ്പോഴും ജിന്ന്കളെ പറ്റി സംസാരിക്കുന്നത് കൊണ്ട് എനിക്ക് ജിന്ന് എന്ന പേരും കിട്ടി പിന്നീട് അത് ബംഗാളി,ബുജു എന്നൊക്കെയായിമാറി ആ കഥ വഴിയേ പറയാം.

ഒരു ദിവസം വൈകീട്ട് ഏഴുമണിയോട് അടുത്ത സമയം വീട്ടുകാരെല്ലാം കൂടിയിരുന്ന് വർത്തമാനം പറയുമ്പോൾ ഞാൻ ഉമ്മയോട് ചോദിച്ചു.

ഉമ്മാ …
ഞാൻ വിളിച്ചു
“””എന്താടാ”””
ഉമ്മ മറുപടി നൽകി
ഉമ്മ എപ്പോഴെങ്കിലും കിഴക്കോട്ട് ഒഴുകുന്ന നദി സ്വപ്നം കണ്ടിട്ടുണ്ടോ?
ഞാൻ ചോദിച്ചു!

“””ഉം.. കണ്ടിട്ടുണ്ട് എന്തേ”””
ഉമ്മ തിരിച്ചു ചോദിച്ചു.

ഞാൻ ഇന്ന് അങ്ങനെ ഒരു നതിയുടെ നടുവിൽ ഒറ്റപ്പെടുന്നത് സ്വപ്നം കണ്ടായിരുന്നു ഞാൻ പറഞ്ഞു.

ഉമ്മപറഞ്ഞു ഇത്തരത്തിൽ ഒരു നതിയുടെ നടുവിൽ ഒറ്റപ്പെടുന്നത് ഉമ്മയും സ്വപ്നം കാണാറുണ്ടെന്ന്.

ഞാൻ അനിയെത്തിയോടും ചോദിച്ചു.
“””എടീ നീ ഇങ്ങനെ വല്ല സ്വപ്നങ്ങളും കാണാറുണ്ടോ “””

അവൾ പറഞ്ഞു.
ഏയ് ഇല്ലല്ലോ എന്താ അങ്ങനെ ചോദിക്കാൻ!

ഏയ് ഒന്നൂല്ല ചുമ്മാ!
ഞാൻ മറുപടി നൽകി.

ഞങ്ങളുടെ ചർച്ച പണ്ടുകാലങ്ങളിൽ എങ്ങോ കാഞ്ഞിരക്കുളത്തും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന ആണ്ടമരത്തെ കുറിച്ചായി.

ആണ്ടമരമോ? അതെന്താ !

ഞാൻ ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരു മരത്തെ പറ്റി കേൾക്കുന്നത്.

ഉമ്മ പറഞ്ഞു തുടങ്ങി…
“””അതായത് എന്റെ ഒക്കെ ചെറുപ്പകാലത്ത് കായലിലെ വെള്ളം വറ്റിയാൽ വർഷങ്ങളായി ചേറിൽ പുതഞ്ഞു കിടക്കുന്ന ആണ്ടമരത്തിന്റെ തടികൾ മാന്തിയെടുക്കാൻ അടുത്ത പ്രദേശങ്ങളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്ന് പോലും കരിവാൻമാർ വരുമായിരുന്നു “””

ഇരുമ്പ് ചുട്ടെടുക്കാനുള്ള കരി തെയ്യാറാകുന്നതിന് ആണ്ടമരത്തിന്റെ തടികൾ അത്യുത്തമം എത്രേ!

എന്നിട്ട് വല്യുപ്പ ഇങ്ങനെ
പറയുമായിരുന്നത്രെ.

“””മക്കളേ ആ കായൽ നിൽക്കുന്ന സ്ഥലം എല്ലാം പുരാതന കാലങ്ങളിൽ വൻ മരങ്ങൾ തിങ്ങി നിറഞ്ഞ കരപ്രതേഷം ആകും അല്ലാതെ പുഴയുടെ നടുക്ക് ആരെങ്കിലും മരം വെക്കുമോ”””

ഞാൻ ഈ സാദ്ധ്യത തള്ളിക്കളഞ്ഞില്ല.

ഒരു പക്ഷെ മറ്റു പല കാരണങ്ങൾ കൊണ്ടും ആകാം.

ഇതിനെ പറ്റി ആലോചിച്ചു ഒരുപാട് തല പുണ്ണാക്കിയെങ്കിലും വ്യക്തമായ ഒരു ഉത്തരം കിട്ടാത്ത കാരണം ആണ്ടമരം എന്ന വിഷയം അതോടെ ഒഴിവാക്കി.

കൂട്ടുകാർകിടയിൽ ഞാൻ മാത്രമായിരുന്നു പ്രണയം ഇല്ലാത്തവൻ
അതിന്റെ ഒരു നിരാശ എന്റെ മുഖത്ത് എപ്പോഴും കാണും.

ഏകാന്ത നിമിഷങ്ങളിൽ എന്റെ കൂട്ടായി ഉണ്ടായിരുന്നത് അതാഉല്ലാ ഖാന്റെ ഏകാന്തതയുടെ വേർപാടിന്റെ ദുഃഖം നിഴലിച്ചു നിന്ന ദർദ് ഭാരീ ഗസലുകൾ ആയിരുന്നു.

“ഇദർ സിംദഗീ കാ ജനാസാ ഉടേഗാ ഉദർ സിംദഗീ ഉൻ കീ ദുൽഹൻ ബനേഗീ”

ഈ വരികൾ കേൾക്കുന്നത് എന്നിൽ ഏകാന്തതയിൽ തണലായ ഒരു കൂട്ടുകാരൻ വന്ന പ്രതീതി സൃഷ്ടിക്കാൻ തുടങ്ങി.

എന്റെ വാരിയെല്ലിൽ നിന്നും സൃഷ്ടിക്കപ്പെട്ടവൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ല എന്ന് കരുതി ഞാൻ സ്വയം ആശ്വസിച്ചു.
അടുത്ത കാവിലേ പാലപ്പൂക്കൾ വിരിയുമ്പോൾ ഉണ്ടാകുന്ന സുഗന്ധം പോലും എനിക്ക് ആത്മശാന്തി നൽകിയ ദിവ്യ ഔഷധങ്ങളാണ്.

അപ്പോൾത്തന്നെ “പാലപ്പൂ സുഗന്ധം വിതറുമീ രാവിന്റെ നെറുകയിൽ
നിശാഗന്ധി പൂക്കും വഴിത്താരയിലൂടെ മന്ദമാരുതനായ് വരുമോ നീ എന്നെ പുണരാൻ”എന്ന് രണ്ടു വരി കവിത ഉണ്ടാക്കി.

നിദ്രാദേവി കടാക്ഷിക്കാത്ത രാത്രികളിൽ, പതിനാലാം രാവിലെ നിലാവിൽ കുളിച്ച നാട്ടു വഴികളിലൂടെ നടന്ന്, ഓളപ്പരപ്പിൽ ചന്ദ്രൻ അങ്ങനെ മുങ്ങി കുളിച്ചു നിൽക്കുന്ന കാഴ്ചയും നോക്കി ഇരിക്കാൻ ഒരു പ്രത്യേക ഭംഗിയാണ്.

ഇതിന് പിന്നിൽ ഒരു സ്വപ്ന ദർശനത്തിന്റെ കഥയുണ്ട്!

“””””ഒരു പുരാതന കായലോര ഇടത്തരം ജീവിതം നയിക്കുന്ന ആളുകളുടെ ഭവനം””””””‘

പുഴയിലേക്ക് ഇറക്കി ഉണ്ടാക്കിയ കരിങ്കൽ പടവുകൾ,…
കരിങ്കൽ പടവുകൾക്ക് സമീപം മാതളനാരങ്ങകൾ വിളഞ്ഞു പാകമായി നിൽക്കുന്ന ഒരു മരം,
മരത്തിന്റെ ചില്ലകൾ ജലപ്പരപ്പിന് മുകളിൽ പടർന്നു പന്തലിച്ചു ഞാനെന്ന ഭാവത്തിൽ നിൽക്കുന്ന അപൂർവ കാഴ്ച.

പഴുത്ത നാരങ്ങകളെയും ഓളപ്പരപ്പിലെ പൂർണചന്ദ്രനെയും നോക്കി ഞാൻ കൽപ്പടവുകളിൽ ഇരിക്കുന്നതായിരുന്നു ആ സ്വപ്നം.

Leave a Reply

Your email address will not be published. Required fields are marked *