ജന്മാന്തരങ്ങൾ

ഈ വരികൾ കേൾക്കുന്നത് എന്നിൽ ഏകാന്തതയിൽ തണലായ ഒരു കൂട്ടുകാരൻ വന്ന പ്രതീതി സൃഷ്ടിക്കാൻ തുടങ്ങി.

എന്റെ വാരിയെല്ലിൽ നിന്നും സൃഷ്ടിക്കപ്പെട്ടവൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാവില്ല എന്ന് കരുതി ഞാൻ സ്വയം ആശ്വസിച്ചു.
അടുത്ത കാവിലേ പാലപ്പൂക്കൾ വിരിയുമ്പോൾ ഉണ്ടാകുന്ന സുഗന്ധം പോലും എനിക്ക് ആത്മശാന്തി നൽകിയ ദിവ്യ ഔഷധങ്ങളാണ്.

അപ്പോൾത്തന്നെ “പാലപ്പൂ സുഗന്ധം വിതറുമീ രാവിന്റെ നെറുകയിൽ
നിശാഗന്ധി പൂക്കും വഴിത്താരയിലൂടെ മന്ദമാരുതനായ് വരുമോ നീ എന്നെ പുണരാൻ”എന്ന് രണ്ടു വരി കവിത ഉണ്ടാക്കി.

നിദ്രാദേവി കടാക്ഷിക്കാത്ത രാത്രികളിൽ, പതിനാലാം രാവിലെ നിലാവിൽ കുളിച്ച നാട്ടു വഴികളിലൂടെ നടന്ന്, ഓളപ്പരപ്പിൽ ചന്ദ്രൻ അങ്ങനെ മുങ്ങി കുളിച്ചു നിൽക്കുന്ന കാഴ്ചയും നോക്കി ഇരിക്കാൻ ഒരു പ്രത്യേക ഭംഗിയാണ്.

ഇതിന് പിന്നിൽ ഒരു സ്വപ്ന ദർശനത്തിന്റെ കഥയുണ്ട്!

“””””ഒരു പുരാതന കായലോര ഇടത്തരം ജീവിതം നയിക്കുന്ന ആളുകളുടെ ഭവനം””””””‘

പുഴയിലേക്ക് ഇറക്കി ഉണ്ടാക്കിയ കരിങ്കൽ പടവുകൾ,…
കരിങ്കൽ പടവുകൾക്ക് സമീപം മാതളനാരങ്ങകൾ വിളഞ്ഞു പാകമായി നിൽക്കുന്ന ഒരു മരം,
മരത്തിന്റെ ചില്ലകൾ ജലപ്പരപ്പിന് മുകളിൽ പടർന്നു പന്തലിച്ചു ഞാനെന്ന ഭാവത്തിൽ നിൽക്കുന്ന അപൂർവ കാഴ്ച.

പഴുത്ത നാരങ്ങകളെയും ഓളപ്പരപ്പിലെ പൂർണചന്ദ്രനെയും നോക്കി ഞാൻ കൽപ്പടവുകളിൽ ഇരിക്കുന്നതായിരുന്നു ആ സ്വപ്നം.

അന്ന് ഞാൻ കുട്ടിയായിരുരുന്നു, ഏകദേശം കൗമാരത്തിന് മുന്നെയുള്ള കാലഘട്ടം.

ഞാൻ ജെനിച്ചുവളർന്നത് ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ അല്ല!
എന്നിട്ടും എന്താ ഇങ്ങനെ വിജിത്രമായ സ്വപ്നങ്ങൾ കാണുന്നത്?

സ്വപനത്തിൽ കണ്ടത് എന്റെ ബാല്യകാലം തന്നെ ആണല്ലോ!

എന്നാൽ എന്റെ ബാല്യകാലം ഇങ്ങനെ ആയിരുന്നില്ലല്ലോ!

കായലും എന്റെ വീടും തമ്മിൽ കുറച്ചു അകലം ഉണ്ട്.
വീട്ടിൽ നിന്നും നോക്കിയാൽ കായൽ കാണാം എന്ന് മാത്രം .

ഇങ്ങനെ എന്റെ ഉള്ളിൽ ഒരുപാട് വാദപ്രതിവാദങ്ങൾ നടന്നു.

എങ്കിൽ കിടക്കട്ടെ ഒരു കവിത എന്ന് സ്വയം പറഞ്ഞു”ഒരു മുൻ ജന്മത്തിന്റെ ഓർമ്മകൾ” എന്ന പേരിൽ ഒരു കവിത അങ്ങ് വെച്ച് കാച്ചി.

വാവു ഉത്തമം അത്യുത്തമം എന്നൊക്കെ പറഞ്ഞു ഞാൻ തന്നെ എന്റെ കവിതയെ അഭിനന്ദിച്ചു.

“”””പലപ്പോഴും ഞാൻ എന്റെ ദുഃഖങ്ങൾ മറക്കാൻ കണ്ടെത്തിയ മാർഗ്ഗം കവിത രജനയാണ് “”””

ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ഞാൻ കവിത എഴുത്ത് തുടങ്ങിയത്.

അത് പ്രസിദ്ധീകരിച്ച് പണം നേടാൻ ഞാൻ ഇതുവരെ ശ്രമിച്ചിട്ടില്ല .

അതെനിക്ക് സ്വയം വായിച്ചു ആത്മ നിർവൃതി അടയാൻ ഉള്ളതാണ്

>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<<< ഏതാനം വർഷങ്ങൾക്ക് മുൻപ് “””പാലക്കാട് ജില്ലയിലെ ഒരു higher secondary School +2 humanities ന്റെ സെന്റോഫ് പരിപാടികൾ നടക്കുന്ന അന്ന് “”” “””പ്രിൻസിപ്പളിനോട് എന്റെ സുഹൃത്ത് ആയ ആരവ് പറഞ്ഞു..,,,,,…,.. “””സർ “”” “”” ആരവ് പറ എന്തൊക്കെയുണ്ട് തന്റെ വിശേഷങ്ങൾ””” സർ മറുപടി നൽകി. സർ ഷഹ്സാദ് ഇന്ന് പാടാൻ വേണ്ടി കവിത എഴുതി കൊണ്ട് വന്നിട്ടുണ്ട്. “”” വിളിക്കാം””” സർ പറഞ്ഞു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. “”” സ്വന്തമായി എഴുതിയ കവിത ആദ്യമായി ഒരു വലിയ സദസ്സിനു മുൻപിൽ ആലപിക്കാൻ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു””” കവിത കൂടാതെ എനിക്ക് മറ്റു ചില പരിപാടികൾ ഉണ്ടായിരുന്നു . “”””ഷഹ്സാദിനെ വേദിയിലേക്ക് ക്ഷണിക്കുന്നു”””” സോഷ്യോളജി ടീച്ചർ മൈകിലൂടെ അറിയിച്ചു. “”””ഞാൻ സ്റ്റേജിൽ കയറി മൈകിനു മുന്നിൽ നിന്ന ഉടനെ “””” “””ഷഹ്സാദെ ഹുദാസേ പാടൂ എന്ന് ചങ്കത്തികൾ വിളിച്ചു പറഞ്ഞു””” “”കീർത്തി ചക്രയിലെ ഹുദാസെ മന്നത് ഹേ മേരി എന്ന് തുടങ്ങുന്ന ഗാനം,..,… ടീച്ചർ മാരും അതുതന്നെ പാടാൻ പറഞ്ഞപ്പോൾ മറ്റു വഴികൾ ഇല്ലാത്തതിനാൽ ഞാൻ അതു തന്നെ പാടി..,.. നിറഞ്ഞ കയ്യടികളോടെ അവർ എന്റെ ഗാനാലാപനത്തെ സ്വീകരിച്ചു..,.. ഉച്ചഭക്ഷണത്തിന് വേണ്ടി കലാപരിപാടികൾ തൽക്കാലം അവസാനിപ്പിച്ചു.. ഞാനും ആരവും അടുത്തടുത്താണ് ഇരുന്നത്. ടാ.. ആ റോഷിനി നിന്നെ തന്നെ നോക്കുന്നു…,… വൈശാഖ് പറഞ്ഞു . അന്നെനിക്ക് ഒരു വൺ സൈഡ് ലവർ ഉണ്ടായിരുന്നു . അവളുടെ പേരാണ് റോഷിനി ആദ്യത്തെ കൂടി കാഴ്ചയിൽ തന്നെ എന്നിൽ കയറി കൂടിയതാണ് അവള്. കണ്ടു ഇഷ്ടപ്പെട്ടു പിറ്റെ ദിവസം തന്നെ വൈശാഖ് വഴി ഞാൻ എന്റെ പ്രണയം അവളെ അറിയിച്ചു . അവള് നിരസിച്ചു പിന്നീട് ഞാൻ അവളെ കാണുമ്പോൾ എല്ലാം ഒഴിഞ്ഞു മാറി നടന്നു. സമയം വൈകുന്നേരം അയി എല്ലാവരെയും വിളിപ്പിച്ചു സ്കൂളിനെ പറ്റിയും കൂട്ടുകാരെ പറ്റിയും എല്ലാം പറയാൻ പറഞ്ഞു . ഓരോരുത്തരും വന്നു അവരുടെ അനുഭവങ്ങൾ പങ്കു വയ്ച്ചു . അടുത്തത് എന്റെ ഊഴമാണ് . എന്നെ സ്റ്റേജിലേക്ക് വിളിച്ചു ഞാൻ എന്റെ മറക്കാൻ ആവാത്ത അനുഭവങ്ങളും മറ്റും പങ്കു വയ്ച്ചു. “””ഞാൻ എന്റെ കവിത ആലഭിച്ച് കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ ടീച്ചർ ചോദിച്ചു “”” നിനക്ക് ഇതൊക്കെ പ്രസിദ്ധീകരിച്ചു കൂടെ ,..,.. ഞാൻ പറഞ്ഞു എന്റെ കവിത ഒക്കെ ആര് പ്രസിദ്ധീകരിക്കും ,,,… നന്ദിതയുടെ കവിതകൾ പോലെ മരണ ശേഷം ആരെങ്കിലും പ്രസിദ്ധീകരിക്കുന്നു എങ്കിൽ പ്രസിദ്ധീകരിക്കട്ടെ ! ഞാൻ പറഞ്ഞു. >>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<< “””തീർച്ചയായും ഈ വിചിത്രമായ സ്വപ്നങ്ങൾക്ക് എന്റെ മുൻ ജെൻമവുമായി എന്തെങ്കിലും ബന്ധമുണ്ടാകും, ഞാൻ ഉറപ്പിച്ചു. അടുത്ത ദിവസം രാത്രിയുടെ മൂന്നാം യാമത്തോട് അടുത്ത നേരം ശുഭ്ര വസ്ത്രധാരിയായ കറുത്ത താടികൾ നീട്ടി വളർത്തിയ ഒരു ആൾ എന്റെ അടഞ്ഞ കണ്ണുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന് ചുറ്റും പച്ചനിറത്തിൽ പ്രഭാവലയം ഉണ്ടായിരുന്നു. മുന്നിൽ ഒരു ധൂപപാത്രവും അതിൽ നിന്നും മരതകവർണത്തിൽ പുകച്ചുരുളുകൾ ഉയരുന്നു. ഞാൻ അപ്പോൾ ഒരു അർദ്ധ നിദ്രാവസ്ഥയിൽ ആയിരുന്നു. ഏയ് സഹോദരാ…. ഭയം ഉളവാക്കുന്ന ശബ്ദത്തിൽ അയാൾ എന്നെ വിളിച്ചു… അയാൾ സംസാരിച്ചു തുടങ്ങി. നിന്റെ ഭൂതകാലത്തിൽ നിന്നും ഒരാൾ നിന്നെ തേടി വരും ചന്ദ്രൻ രണ്ട് ഇണച്ചമുള്ള രാശിയിൽ ആകുന്ന സമയത്ത് തേടുക, മറകൾ നീങ്ങും വാതിലുകൾ തുറക്കപ്പെടും! ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം അപ്രത്യക്ഷമായി. രാവിലെ മൊത്തം ഞാൻ ഇതുതന്നെ ചിന്തിക്കുകയായിരുന്നു. ചന്ദ്രൻ ഇണച്ചമുള്ള രാശി, വാതിലുകൾ തുറക്കപ്പെടുക,മറകൾ നീങ്ങുക,ഏത് മറകൾ? എന്താണിതിന്റെ ഒക്കെ അർത്ഥം? ആലോചിച്ചു തല പെരുക്കുന്നു. ഒരു എത്തും പിടിയും കിട്ടുന്നില്ല. മാസങ്ങൾ കടന്നു പോയി എക്സാമും തിരക്കും എല്ലാം ആയി പതിയെ സ്വപ്നത്തെ പറ്റി മറന്നു തുടങ്ങി. ഒരു ഞായറാഴ്ച രാവിലെ ഞാൻ പത്രം നോക്കുകയായിരുന്നു. നക്ഷത്രഫലത്തിലെ ഒരു ചിഹ്നം മറന്നു തുടങ്ങിയ എന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ചു. തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയാറില്ലേ അതുപോലെ ‘അതെ, ചന്ദ്രൻ ഇണച്ചമുള്ള രാശിയിൽ വരുന്ന സമയം ഞാൻ കണ്ടെത്തി’ അന്നേരം എന്റെ ആനന്ദത്തിന് അതിരുകളില്ലായിരുന്നു. ഇനി ആ നാൾ കൂടി കണ്ടെത്തിയാൽ എല്ലാം ഗംഭീരമായി,ഇനി ഇപ്പൊ അതെങ്ങനെ കണ്ടുപിടിക്കും? ഒരു കാര്യം ചെയ്യാം സ്വപ്നത്തിൽ വന്ന ആളോട് തന്നെ ചോദിക്കാം! പക്ഷേ എങ്ങനെ അദ്ദേഹം വീണ്ടും സ്വപ്നത്തിൽ വന്നില്ലെങ്കിൽ എന്ത് ചെയ്യും? എന്തായാലും ഒന്നാഞ്ഞ് പരിശ്രമിക്കാം എന്ന് തന്നെ തീരുമാനിച്ചു. പകലിന്റെ ദൈർഘ്യം കൂടിയ പോലെ! ഞാൻ രാത്രിയാവാൻ അക്ഷമയോടെ കാത്തിരുന്നു. രാത്രിയായി കുളിച്ചു അംഗശുദ്ധി വരുത്തി സുഗന്ധം പൂശി ഞാൻ നിദ്രയെ കാത്തു കിടന്നു, നിദ്ര എന്റെ കൺപോളകളെ തഴുകിയെത്തി. സപ്ത വർണ പ്രഭയുടെ അകമ്പടിയോട് കൂടി അദ്ദേഹം എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. പതിവ് ഗൗരവം നിറഞ്ഞ സ്വരത്തിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി. ‘രാത്രിയിൽ ഖമർ(ചന്ദ്രൻ)ദബ്റാൻ അഥവാ രോഹിണി നക്ഷത്ര മണ്ടലത്തിലായിരിക്കുന്ന സമയം നീല കാർഡിൽ ഫാർസി (persian) യിലെ മൂന്ന് പുള്ളികളോട് കൂടിയ “” പ””( پ) എന്ന അക്ഷരം ഒരു പ്രത്യേക ക്രമത്തിൽ ആറായിരം തവണ എഴുതി അത്ര തവണ തന്നെ പറയപ്പെട്ട അക്ഷരം ഉരുവിടുക. ഒരു കാര്യം പ്രത്യേകം ഓർക്കുക ജിന്നുകളുടെ ലോകം ദർശിക്കുന്നതിന് മാംസാഹാരങ്ങളും മാംസത്തിൽ നിന്ന് ഉൽഭവിച്ചതും നിഷിദ്ധമാണ്! ഈ കർമ്മം ചെയ്യുന്നത് ആൾതാമസമില്ലാത്ത പ്രദേശത്ത് ആയിരിക്കണം. സുഗന്ധം ആയി ചുവന്ന ചന്ദനം, കൊട്ടം,സാമ്പ്രാണി, മണിക്കുന്തിരിക്കം എന്നിവ പുകക്കുക എന്റെ ദൗത്യം ഇവിടെ അവസാനിച്ചു എന്ന് പറഞ്ഞു അദ്ദേഹം അപ്രത്യക്ഷമായി. ഉറങ്ങി എഴുന്നേറ്റ ഉടനേ ഞാൻ സ്വപ്നത്തിൽ കണ്ട കാര്യങ്ങളെല്ലാം എന്റെ ഡയറിയിൽ കുറിച്ചിട്ടു, ഇനിയെങ്ങാനം മറന്നു പോയാലോ! പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ ആണ് ഞാൻ ആ ഞെട്ടിക്കുന്ന വാർത്ത കേട്ടത്. ടാ ഇന്ന് റിസൾട്ട് വരും എന്ന് പറഞ്ഞു കൊണ്ട് വൈശാഖ് എന്റെ പുറത്ത് തട്ടി അപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്. കാരണം മറ്റൊന്നുമല്ല ഞാൻ സെക്കന്റ് സെമസ്റ്റർ എക്സാമിന്റെ ടൈമിൽ പ്രണയ നൈരാശ്യത്തിന്റെ വേദനയിൽ ആയിരുന്നു. >>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<< നമുക്ക് അന്നത്തെ ദിവസത്തിലേക്ക് ഒന്ന് പോകാം ഷേർചാറ്റ് എന്ന ആപിലൂടെയാണ് ഞാൻ അവളെ പരിജയപ്പെടുന്നത് നോർത്ത് ഇന്ത്യക്കാരി അനിഖ തിവാരി. മലയാളം ഷേർചാറ്റ് ഓപ്പൺ ചെയ്ത് ഷേക്ക് ആണ്ട് ചാറ്റ് ചെയ്യുന്നത് എന്റെ ഹോബി ആയി കൂടുതൽ ആണുങ്ങൾ ആകും ചാറ്റാൻ വരുക . ഭൂരിഭാഗം പേരും ഇങ്ങനെ ചോദിക്കും boy or girl ബോയ് എന്ന് പറഞ്ഞാൽ നല്ല പച്ച മലയാളത്തിൽ തെറി പറയും. അങ്ങനെയാണ് അൽപം വ്യത്യസ്തമായി ഒരു പരീക്ഷണം നടത്തിയാൽ എന്താ എന്ന തോന്നലിൽ ഷേർചാറ്റ് ഹിന്ദിയിലോട്ട് മാറ്റിയത്. പതിവ് പോലെ ഷേർചാറ്റിൽ ഷേക്ക് ആണ്ട് ചാറ്റ് ഓപ്പൺ ചെയ്തു “”” ഹായ് “”” മറുപടി വന്നു! “””ലഡ്കാ യാ ലഡ്കീ””” മറുപടി നൽകാൻ നിൽക്കാതെ ഞാൻ ചാറ്റ് അവസാനിപ്പിച്ചു. ദൈവമെ ഓൺലൈൻ പൂവാലന്മാർ എല്ലാ നാട്ടിലും ഇങ്ങനെ തന്നെ ആണല്ലോ എന്ന് സ്വയം പറഞ്ഞു. രാത്രി ഏകദേശം പത്തു പത്തര ആയി ഇനി ചാറ്റ് ചെയ്തിട്ടും ഒരു ആത്മാർത്ഥ സുഹൃത്തിനെ കിട്ടിയില്ലെങ്കിൽ ഷേർ ചാറ്റ് അൺ ഇൻസ്റ്റാൾ ചെയ്യാമെന്ന് കരുതി ഒരു വട്ടം കൂടി ഭാഗ്യപരീക്ഷണത്തിന് തെയ്യാറായി ചാറ്റ് തുറന്നു ഹായ്, ഹലൊ നാം? ഷഹ്സാദ് “””തുമാരാ””” പായൽ “””കഹാസേ ഹോ? R.J “””ക്യാ? രാജസ്ഥാൻ ഹാം ജീ മേ സമജ്താഹൂ. ബാക്കിയുള്ള ചാറ്റ് കഥയുടെ ഒഴുക്കിനെ താളാത്മകമായി നിലനിർത്താൻ മലയാളത്തിലേക്ക് മാറ്റുന്നു. പടിക്കുകയാണോ? അതെ ഫാഷൻ ഡിസൈനിംഗ് പായൽ പറഞ്ഞു. എവിടെ? ഞാൻ ചോദിച്ചു ‘പൂന’ പായൽ മറുപടി നൽകി. എന്നിട്ട് കോഴ്സ് കഴിയാൻ ആയോ? ഞാൻ ചോദിച്ചു. “””ഒരു വർഷം കൂടി ഉണ്ട് “”” അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു, വാട്ട്സാപ്പ് വരെ ഞങ്ങളുടെ സൗഹൃദം എത്തി. ഒരു ദിവസം അവൾ ചോദിച്ചു ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം ആകുമോ? ഇല്ല എന്താ അങ്ങനെ ചോദിച്ചത്? നീ വെറുതെ ആളെ ടെൻഷൻ ആക്കാതെ കാര്യം പറ! എന്റെ പേര് പായൽ എന്ന് അല്ല. പിന്നെ? ഞാൻ ചോദിച്ചു ‘അനിഖ തിവാരി ‘ അവൾ പറഞ്ഞു. നീ എന്നെ പറ്റിക്കുക ആയിരുന്നു അല്ലെ ഞാൻ ചോദിച്ചു. “””അല്ല”””പറ്റിക്കുകയായിരുന്നു എങ്കിൽ പിന്നെ എന്തിനാ ഞാൻ എന്റെ യഥാർത്ഥ പേര് നിന്നോട് പറഞ്ഞത്. നീയുമായി ചാറ്റ് ചെയ്യുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ആണ് അതുകൊണ്ട് എനിക്ക് മറച്ചുവെക്കാൻ തോന്നിയില്ല ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റുകയില്ല സോ ഞാൻ എന്റെ സേഫ്റ്റി നോക്കും അവൾ പറഞ്ഞു നിർത്തി! നീ പറഞ്ഞതാ ശെരി പെൺകുട്ടികൾ ആയാൽ അങ്ങനെ തന്നെ വേണം. അവളുടെ ഭാഗത്താണ് ശെരി എന്ന അർത്ഥത്തിൽ ഞാൻ പറഞ്ഞു. ഞങ്ങളുടെ സൗഹൃദം അങ്ങനെ മുന്നോട്ട് നീങ്ങി. നീ നോർത്ത് ഇന്ത്യയിൽ വന്നിട്ടുണ്ടോ? അവൾ ചോദിച്ചു. ടെൽഹിയും പിന്നെ ഉത്തരാഖണ്ഡിലെ റൂർകിയിലും വന്നിട്ടുണ്ട് ഞാൻ പറഞ്ഞു. രാജസ്ഥാൻ ഇതുവരെ കണ്ടിട്ടില്ല അല്ലെ? അവൾ ചോദിച്ചു! ഇല്ല പക്ഷെ ഒരിക്കൽ വരും അന്ന് നിന്നെയും കൊണ്ടേ തിരിച്ചു കേരളത്തിലേക്ക് പോകൂ. ഒരു പൊട്ടിച്ചിരി മാത്രമായിരുന്നു അവളുടെ മറുപടി,ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നു പോയി. രണ്ടു ദിവസമായി അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് വാട്ട്സാപ്പിൽ അയച്ച മെസ്സേജുകൾക്ക് ഒന്നും മറുപടിയും ഇല്ല. എനിക്ക് ആണെങ്കിൽ നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. അവിടുന്ന് ക്രത്യം മൂന്ന് ദിവസങ്ങൾക്ക് ശേഷം എനിക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും കാൾ വന്നു. “””ഹലോ ആരാ””” കോൾ എടുത്തു ഞാൻ ചോദിച്ചു””” ഞാൻ അനിഖയുടെ ഫ്രണ്ട് ആണ് അനിഖ എവിടെ ? അവൾ അടുത്തുണ്ടോ ? അവൾക് എന്താ പറ്റിയത്. ഒറ്റ ശ്വാസത്തിൽ ആണ് ഞാൻ ഇതെല്ലാം ചോദിച്ചത്! എന്നാൽ ഞാൻ അനികക്ക് കൊടുക്കാം, ഫോണിന്റെ അങ്ങേ തലക്കൽ ആ കിളിനാദത്തിന്റെ ഉടമ മൊഴിഞ്ഞു. മറുതലയ്ക്കൽ അവൾ ഏങ്ങലടിച്ചു കരയുകയാണ്,… കരച്ചിൽ വന്നു അവളുടെ വാക്കുകൾ ശെരിക്കും പുറത്ത് വരുന്നില്ല. എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ എനിക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അവൾ പറഞ്ഞു പപ്പാ ജീ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു. പപ്പാ നിന്റെ നമ്പർ ചോദിച്ചു ഞാൻ കൊടുത്തില്ല,അതിനാ,..,…. അങ്ങനെ ആണേൽ നമ്പർ കൊടുക്കാമായിരുന്നില്ലേ! ഞാൻ ചോദിച്ചു. കൊടുത്താൽ എന്താ ഉണ്ടാവുക എന്ന് നിനക്ക് അറിയാമോ! സോ നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാനും ഉണ്ടാകില്ല, അതുകൊണ്ടാണ് കൊടുക്കാതിരുന്നത് അവൾ പറഞ്ഞു. “””ചെ.. ഞാൻ… ഞാൻ കാരണം അല്ലെ ഇങ്ങനെ ഒക്കെ സംഭവിച്ചത്……,…. ചെ.. ഒന്നും വേണ്ടായിരുന്നു, പണ്ടത്തെ പോലെ ഒക്കെ തന്നെ അങ്ങ് ജീവിച്ചാൽ മതിയായിരുന്നു””” വെറുതെ ആ പാവത്തെ കൂടി കരയിപ്പിക്കാൻ , എന്നിങ്ങനെ ഒരുപാട് ചിന്താശരങ്ങൾ എന്റെ മനസിസ്സിലൂടെ കടന്നു പോയി. “””പിന്നെ ഞാൻ രാത്രി വിളിക്കാം ബൈ””” എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു. ഞാൻ ഇങ്ങനെ ആലോചിക്കുക ആയിരുന്നു,..,.. ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾക്ക് വേണ്ടി ആരെങ്കിലും ഇത്രക്ക് ത്യാഗം ചെയ്യുമോ! “””””ഈ സമയത്താണ് ഞാൻ സെക്കന്റ് സെമസ്റ്റർ എക്സാം എഴുതിയത്”””” രാത്രി ക്രത്യം പത്ത്മണിക്ക് അവൾ വിളിച്ചു കുറച്ചു ദിവസങ്ങളായി സംസാരിക്കാത്ത കാരണം ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടായിരുന്നു. പരസ്പരം ഇണങ്ങിയും പിണങ്ങിയും ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു. ഇപ്പോൾ പതിനാലാം രാവിലെ പൂർണ ചന്ദ്രന് പോലും അവളുടെ മുഖമാണ്. അവളുടെ പാൽ പുഞ്ചിരിക്ക് മുന്നിൽ പതിനാലാം രാവിലെ പൗർണമി പോലും നിഷ്പ്രഭം. ആകാശക്കോട്ടയുടെ വാതിൽ തുറന്നു പഞ്ചവർണ പ്രകാശം കൊണ്ട് അലങ്കരിച്ച വർണത്തേരിൽ ഒരു മാലാഖയായ് അവൾ വന്നിറങ്ങുന്ന അഭൗമമായ സുന്ദര കാഴ്ച കണ്ട് കൺകുളിർക്കാൻ കാത്തിരിക്കുകയാണ് ഞാൻ. ഫോൺ വിളിച്ചപ്പോൾ അവൾ പറഞ്ഞ കാര്യം തന്നെ ഓർത്തു ടെറസ്സിൽ നക്ഷത്രങ്ങൾ എണ്ണി അങ്ങനെ കിടക്കുകയാണ് ഞാൻ! ആസ്മാൻ മേ കിത്നേ താരേഹേ (ആകാശത്ത് എത്ര നക്ഷത്രങ്ങൾ ആണ്) പി കെ എന്ന സിനിമയിൽ അനുഷ്ക ശർമ പറഞ്ഞ വാക്കുകൾ ആണ് എനിക്ക് ആസമയം ഓർമ്മ വന്നത്. “””അനിഖ എന്നോട് ഫോണിൽ ഇതാണ് പറഞ്ഞത്,.,,..”””” നിനക്ക് അടുത്ത വീകെന്റിൽ ഇങ്ങോട്ട് വരാൻ കഴിയുമോ? നിന്നെ ഒന്ന് നേരിൽ കാണണം എന്ന് വല്ലാത്ത ആഗ്രഹം! ഞാൻ ഈ കാര്യം നിന്നോട് അങ്ങോട്ട് പറയാൻ തുടങ്ങുക ആയിരുന്നു അപ്പൾ ആണ് നീ ഇങ്ങോട്ട് പറഞ്ഞത്. ഞാൻ പറഞ്ഞു. എന്നാൽ നീ അടുത്ത വെള്ളിയാഴ്ച ഇവിടെ എത്തുന്ന വിധം ടിക്കറ്റ് എടുത്തേക്കൂ പിന്നെ ഒരു കാര്യം പൂനയിലോട്ട് വരണ്ട നാഗ്പൂരിലേക്ക് ടിക്കറ്റ് എടുത്താൽ മതി. അതെന്താ പൂനയിൽ വന്നാൽ? ഞാൻ ചോദിച്ചു. ഇവിടെ എന്നെ അറിയുന്ന ആളുകൾ ഒക്കെ ഉണ്ടാകും! എന്റെ ബെസ്റ്റി ഇറാം ശഹ്സാദിയുടെ വീട് നാഗ്പൂരിൽ ആണ്. നീ അങ്ങോട്ട് വന്നാൽ മതി അവൾ പറഞ്ഞു. “””അപ്പോൾ അവളുടെ വീട്ടിൽ വേറെ ആളുകൾ ഒക്കെ ഉണ്ടാവില്ലേ””” ഞാൻ ചോദിച്ചു. ഇല്ല അവളുടെ ഹസ്ബന്റ് മാത്രമേ അവിടെ ഉണ്ടാവൂ അവൾ പറഞ്ഞു. അപ്പോൾ നമ്മൾ അങ്ങോട്ട് ചെന്നാൽ അവളുടെ ഹസ്ബന്റ് എന്താ വിജാരിക്കുക? ഞാൻ ചോദിച്ചു ! ഒന്നും വിചാരിക്കില്ല അവളുടെ ഹസ്ബന്റിനോട് നമ്മളുടെ കാര്യങ്ങളെല്ലാം അവൾ പറഞ്ഞിട്ടുണ്ട്. ഇനി നീ ആയിട്ട് ഒന്നും വിജാരിക്കാതിരുന്നാൽ മതി! എന്നാൽ ശെരി കാണാം ബൈ. “””ഞാൻ ആകാംക്ഷയുടെ മുൾമുനയിൽ ആയിരുന്നു”” ഇനി ഇപ്പോ നാഗ്പൂരിൽ പോകാൻ വീട്ടിൽ എന്ത് കാരണം പറയും? എക്സാം കഴിഞ്ഞത് കൊണ്ട് വേറെ പ്രശ്നം ഒന്നും ഇല്ല. എന്ത് തന്നെ ആയാലും പോയെ തീരു, ഞാൻ ഉറപ്പിച്ചു. പാർട്ട് ടൈം ജോലി ചെയ്യുന്നത് കൊണ്ട് പൈസയുടെ കാര്യത്തിൽ ടെന്ഷന് ഇല്ല. വീട്ടിൽ എന്ത് കാരണം പറയും അതിൽ മാത്രം ആണ് ചെറിയ ഒരു ടെന്ഷന് ഉള്ളത്. >>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<

Leave a Reply

Your email address will not be published. Required fields are marked *