ജന്മാന്തരങ്ങൾ

ശബ്ദം പുറത്തു വരാതിരിക്കാൻ വായിൽ തുണിക്കഷ്ണം തിരുകി കയറ്റിയിരിക്കുന്നു.

ആ സംഘം കടന്നു പോയ ഉടനെ സത്രത്തിലേക്ക് തിരികെ ഓടി.

“”‘ ഹേ സത്രം സൂക്ഷിപ്പുകാരാ വാതിൽ തുറന്നാലും “””

എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ വാതിലിൽ ശക്തമായി അടിച്ചു”””

“”” ഹാ ഇത്ര പെട്ടെന്ന് വേട്ട കഴിഞ്ഞോ

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പ്രഗത്ഭനായ വേട്ടക്കാരൻ താങ്കൾ തന്നെയാണ് മിത്രമേ””” എന്ന് പറഞ്ഞു അയാൾ വാതിൽ തുറന്നു…..

വാതിൽ തുറന്നതും ഞാൻ ഓടി അകത്തേക്ക് കയറി .

എന്നിട്ട് സത്രം സൂക്ഷിപ്പുകാരനോട് വാതിൽ അടക്കാൻ ആവശ്യപ്പെട്ടു.

ഹേ മിത്രമേ ……

താങ്കൾ എന്താണ് ഇങ്ങനെ കിദക്കുന്നത് എന്തോ കണ്ടു ഭയന്ന പോലെ ഉണ്ടല്ലോ!

സത്രം സൂക്ഷിപ്പുകാരൻ ചോദിച്ചു……..

“””കുശലാന്വേഷണം പിന്നീടാകാം മിത്രമേ ആദ്യം താങ്കൾ വാതിൽ അടക്കൂ”””

ഞാൻ പറഞ്ഞു.

“””എന്തു പറ്റി മിത്രമേ താങ്കൾ വല്ലാതെ ഭയന്ന പോലെ”””

ഞാൻ കണ്ടകാര്യങ്ങൾ എല്ലാം സത്രം സൂക്ഷിപ്പുകാരനെ ധരിപ്പിച്ചു…

എല്ലാം കേട്ടുകഴിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു .

“””അവർ മർഘട്ട് എന്ന പ്രദേശത്ത് താമസിക്കുന്ന നരഭോജികളാണ് ….

അവർ വേട്ട കഴിഞ്ഞു വരുന്ന രംഗമാണ് താങ്കൾ കണ്ടത്..”””

ഇവിടെ ഒരു തോണി കിട്ടാൻ വല്ല മാർഘവും ഉണ്ടോ… ?

ഞാൻ സത്രം സൂക്ഷിപ്പുകാരനോട് ചോദിച്ചു

അതൊക്കെ നമുക്ക് സംഘടിപ്പിക്കാം എന്താണ് ആവശ്യം?

അയാൾ ചോദിച്ചു…..

എനിക്ക് … എനിക്കാ പെൺകുട്ടിയെ രക്ഷിക്കണം ഞാൻ പറഞ്ഞു…

ഹേ … വിഡ്ഢീ….

താങ്കൾക്ക് ജീവനിൽ കൊദിയില്ലേ …

താങ്കൾക്ക് ചിത്തഭ്രമം വല്ലതും പടിപെട്ടോ……

എന്ന് പറഞ്ഞു സത്രം സൂക്ഷിപ്പുകാരൻ എന്നെ ശകാരിച്ചു…
“””ചിത്തഭ്രമം എനിക്കല്ല കൺമുന്നിൽ അക്രമവും അരാജകത്വവും കൊടികുത്തി വാഴുമ്പോഴും സ്വന്തം കാര്യം നോക്കി ജീവിക്കുന്ന താങ്കളേപ്പോലുള്ളവർക്കാണ് ചിത്തഭ്രമം”””

എനിക്കിപ്പോൾ താങ്കളുടെ ഉപദേശത്തിന്റെ ആവശ്യം ഇല്ല തൽക്കാലം ഒരു തോണിയാണ് വേണ്ടത് …..

താങ്കൾക്ക് കഴിയുമെങ്കിൽ എന്നെ സഹായിക്കൂ !

ഞാൻ പറഞ്ഞു.

“””നല്ലവനായ മിത്രമേ ഞാൻ നിങ്ങളെ സഹായിക്കാം “””

അവസാനമായി ഒരു വാക്ക് മർഘട്ട് പ്രദേശത്തെ നരഭോജികളെ തേടി പോയ ധൈര്യശാലികളിൽ ആരും തന്നെ തിരികെ വന്നിട്ടില്ല..

ഓർമ്മയിരിക്കട്ട”””

സത്രം സൂക്ഷിപ്പുകാരൻ പറഞ്ഞു.

താങ്കളുടെ ഉപദേശത്തിന് നന്ദി…

എനിക്കിപ്പോൾ സ്വന്തം ജീവനേക്കാൾ വലുത് നിസ്സഹായയായ ആ പെൺ കുട്ടിയുടെ ജീവനാണ്.

ഞാൻ പറഞ്ഞു…

എന്റെ കൂടെ വന്നാലും സത്രം സൂക്ഷിപ്പുകാരൻ പറഞ്ഞു .

ഞാൻ അദ്ദേഹത്തിന്റെ പിറകെ നടന്നു.

മൺകട്ടകൾ കൊണ്ട് പണിത വൈക്കോൽ മേഞ്ഞ ഒരു വീടിനുമുന്നിൽ ഞങ്ങൾ എത്തി.

പർവേസ്….. പർവേസ് …

കോയീ ഹേ …

കതകിൽ മുട്ടി അയാൾ വിളിച്ചു.

കതക് തുറന്ന് അന്പത് വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തു വന്നു.

ഗുൽസാർ ഭായ് ആപ്.

സത്രം സൂക്ഷിപ്പുകാരന നോക്കി വാതിൽ തുറന്നു വന്ന ആൾ ചോദിച്ചു.

അപ്പോഴാണ് സത്രം സൂക്ഷിപ്പുകാരന്റെ പേര് ഗുൽസാർ ആണെന്ന് എനിക്ക് തന്നെ മനസ്സിസായത്.

പർവേസ് ഭായ് ഇദ്ദേഹം ഹിന്ദുസ്ഥാനിൽ നിന്നും വരുന്ന ഷഹ്ബാസ് എന്ന് പേരുള്ള രത്ന വ്യാപാരിയാണ്.

ഇദ്ദേഹത്തിന് മർഘട്ടിലേക്ക് പോകാൻ ഒരു തോണി വേണം അതിനുവേണ്ടിയാണ് ഞങ്ങൾ വന്നത്

ഗുൽസാർ പറഞ്ഞു.

“”” എവിടേക്ക് മർഘട്ടിലേക്കോ”””

ഭ്രാന്തനാണോ ഇയാൾ !

ഇയാൾക്ക് നമ്മുടെ ദേശത്തെ പറ്റി ഒന്നും അറിയില്ല എന്ന് തോന്നുന്നു

പർവേസ് ഭായ് ഗുൽസാറിനോട് ചോദിച്ചു.

അതൊക്കെ ഞാൻ കഴിവിന്റെ പരമാവധി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പർവേസ് ഭായ് പക്ഷേ ഇയാൾക്ക് അങ്ങോട്ട് പോയെ തീരു എന്ന വാശിയാണ്.

എങ്കിൽ താങ്കളുടെ ലക്ഷ്യം വിജയം നേടട്ടെ അല്ലാതെ ഞങ്ങൾക്ക് കൂടുതൽ ഒന്നും പറയാനില്ല.
പർവേസ് ഭായ് എന്നോടായി പറഞ്ഞു.

അറുപത് സ്വർണ നാണയങ്ങൾ തന്നാൽ താങ്കൾക്ക് തോണി കൊണ്ട് പോകാം…

പർവേസ് ഭായ് പറഞ്ഞു.

എന്ത്! ഒരു ദിവസത്തിന് അറുപത് സ്വർണ നാണയങ്ങളോ അൽഭുതം തന്നെ മിത്രമേ…

ഞാൻ പറഞ്ഞു.

അറുപത് സ്വർണ നാണയങ്ങൾ തോണിയുടെ ഒരു ദിവസത്തെ വാടകയല്ല മറിച്ച് അതിന്റെ വിലയാണ്.

താങ്കൾ മർഘട്ടിൽ നിന്നും തിരിച്ചു വരും എന്ന് ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയും ഇല്ല .

അതുകൊണ്ടാണ് തോണിയുടെ വിലയായ അറുപത് സ്വർണ നാണയങ്ങൾ ആവശ്യപ്പെടുന്നത്

തുടരും….

Leave a Reply

Your email address will not be published. Required fields are marked *