ജന്മാന്തരങ്ങൾ 1

ഞാൻ വൈശാഖിനോട് പറഞ്ഞു നാളെ കോളേജ് വിട്ടാൽ നീ ടൂറ് പോകുന്ന കാര്യം സംസാരിക്കാൻ ആണ് എന്ന് പറഞ്ഞു എന്റെ വീട്ടിൽ വരണം എന്നിട്ട് നീ ബൈക്കും എടുത്ത് പൊയ്ക്കോ!
ടാ അത്രക്ക് ഒക്കെ വേണോ?
വൈശാഖ് ചോദിച്ചു,
വേണം ടാ , വീട്ടുകാർക്ക് നേരിയ ഒരു സംശയത്തിന് പോലും ഇട കൊടുക്കരുത്
ഓ കെ ടാ അങ്ങനെ ചെയ്യാം വൈശാഖ് പറഞ്ഞു.

കാര്യങ്ങൾ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു അന്നത്തെ ദിവസം ഞങ്ങൾ പിരിഞ്ഞു.
പിറ്റെ ദിവസം ഞാൻ പോയി ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു വന്നു.

അതിന്റെ അടുത്ത ദിവസം വൈകുന്നേരം 6:30

സിറ്റൗട്ടിൽ ചായയും കുടിച്ച് ഇരിക്കുമ്പോൾ ആണ് ഗേറ്റിനു മുന്നിൽ നിന്ന് ഒരു കാറിന്റെ ഹോണടി ശബ്ദം കേട്ടത്.
ഞാൻ നോക്കുമ്പോൾ അത് റോഷനും വൈശാഖും ആയിരുന്നു
ഞാൻ നേരെ ഇറങ്ങിച്ചെന്നു ഗേറ്റ് തുറന്നു കൊടുത്തു.

കയറി ഇരിക്കടാ ഞാൻ പറഞ്ഞു.
കയറി ഇരിക്കൂ മക്കളെ എന്ന് പറഞ്ഞു ഉമ്മ അകത്തേക്ക് പോയി ചായയും പലഹാരങ്ങളും കൊണ്ട് വന്നു ഞങ്ങൾക്ക് മുന്നിൽ നിരത്തി വെച്ചു.

ഞങ്ങൾ ഒരു ട്രിപ്പ് പോകുകയാണ്
വൈശാഖ് പറഞ്ഞു
എങ്ങോട്ടാ മക്കളെ ഉമ്മ ചോദിച്ചു.
ഹൈദരാബാദ് രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

ഞങ്ങളുടെ കൂടെ ഷഹ്സാദിനെ പറഞ്ഞ് അയക്കുമോ എന്ന് അറിയാൻ വേണ്ടിയാ വന്നത് റോഷൻ പറഞ്ഞു.
അതിപ്പോൾ ഞാൻ എങ്ങനെയാ മക്കളെ പറയുക അവന്റെ ഉപ്പ വന്നിട്ട് ചോദിച്ചു നോക്കട്ടെ
ഞാൻ ആകെ നിരാശനായി.

രാത്രി ആകാൻ കാത്തിരുന്നു.
ഉപ്പയുടെ കാല് പിടിച്ചിട്ടായാലും ഞാൻ അനുവാദം വാങ്ങിയിരിക്കും എന്ന് ഉറപ്പിച്ചു.
ഉപ്പയോട് അനുവാദം ചോദിച്ചു.
അൽപം മൗനമായി എന്തോ ആലോചിച്ച ശേഷം ഉപ്പ ചോദിച്ചു.
പൈസയൊക്കെ ഇല്ലെ കയ്യിൽ?
ഉണ്ട് ഉപ്പാ ഞാൻ പറഞ്ഞു
നോക്കീം കണ്ടും ഒക്കെ പോണെ.
ഉപ്പ പറഞ്ഞു.

ഉപ്പയുടെ ഭാഗത്ത് നിന്നും ഗ്രീൻ സിഗ്നൽ കിട്ടിയതോടെ എനിക്ക് അതിയായ സന്തോഷം തോന്നി,
ഉടൻ തന്നെ അനിഖയെ വിളിച്ചു ഞാൻ വരുന്ന കാര്യം പറഞ്ഞു.

ബുധനാഴ്ച രാത്രി 11നാണ് ട്രെയിൻ
റോഷൻ റയിൽവേ സ്റ്റേഷൻ വരെ കൊണ്ട് പോകാം എന്ന് ഏറ്റിട്ടുണ്ട് .
അങ്ങനെ ആദിസം വന്നെത്തി ഒന്പത് മണിക്ക് തന്നെ ഞങ്ങൾ റയിൽവേ സ്റ്റേഷനിൽ എത്തി. എന്നെ ട്രൈൻ കയറ്റി വിട്ടു അവർ യാത്രയായി.

“””ട്രെയിൻ കൊങ്കൺ പാതയിൽ പ്രവേശിച്ചു”””

കാടും പുഴകളും തുരങ്കങ്ങളും പിന്നിട്ട് ട്രെയിൻ ഒരു യാഗാശ്വത്തേ പോലെ മുന്നോട്ട് കുതിച്ചു.
പതിയെ ഞാൻ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
കിഴക്ക് വെള്ളകീറിയപ്പോളാണ് ഞാൻ ഉറക്കം ഉണർന്നത്.
ട്രെയിനിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പ്രകൃതി ഏതോ ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ മനോഹര ചിത്രം പോലെ തോന്നി.
ഗ്രാമീണ സൗന്ദര്യത്തിന്റെ ഹൃദയഭാഗങ്ങളും നാഗരീക സംസ്കാരത്തിന്റെ ചീഞ്ഞു നാറുന്ന പിന്നാമ്പുറങ്ങളും പിന്നിട്ട് ട്രെയിൻ മുന്നോട്ട് നീങ്ങി.

തൻറെ ഇണയെ കാണാൻ ആദ്യമായി പോകുന്നതിന്റെ ആവേശത്തിൽ അവന്റെ ഹൃദയം ക്രമാതീതമായി തുടിച്ചു .

“””അവൻ ട്രെയിനിന്റെ ഇടുങ്ങിയ ജാലഗത്തിലുടെ വിദൂരതയിലേക്ക് കണ്ണും നട്ട് ഇരുന്നു”””

“”” ഇനി ബാക്കി ഷഹ്സാദ് തന്നെ പറയും”””

ഒരു മയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ
ട്രെയിൻ നാഗ്പൂർ സ്റ്റേഷനിൽ എത്താൻ ആയിരിക്കുന്നു
എനിക്ക് അതിയായ സന്തോഷം ഉണ്ട്.
ഇതാ ഞാൻ എന്റെ ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നൂ…

“”””””””എന്റെ പ്രാണേശ്വരി”””””””

മുൻജെന്മ സുകൃതങ്ങളുടെ പുണ്യമേ…
നീണ്ട പതിനഞ്ചു യുഗങ്ങളുടെ കാത്തിരിപ്പിന് ശേഷം നാം വീണ്ടും ഇതാ പരസ്പരം കണ്ടുമുട്ടാൻ പോകുന്നു.

ലോകത്തെ ഏതൊരു ശക്തിക്കും ഇനി നമ്മളേ വേർപിരിക്കാൻ കഴിയില്ല.
ഈരേഴ് പതിനാല് ജന്മങ്ങൾ കഴിഞ്ഞാലും നമ്മൾ പരസ്പരം ഇരു ശരീരവും ഒരു മനസ്സും ആയി അങ്ങനെ ജീവിക്കും.

എന്ന് എന്റെ മനസാക്ഷി വിളിച്ചു പറയുന്നുണ്ടായിരുന്നു.

വിജാരിച്ചതിലും ഒരു രാത്രി മുന്പ് തന്നെ ഞാൻ നാഗ്പൂർ എത്തി.

വൈറ്റിംഗ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന ശേഷം ഒരു കോഫിയും കുടിച്ചു ഇരുന്നപ്പോൾ ആണ് ഞാൻ രാത്രി എവിടെ കിടന്നു ഉറങ്ങും എന്ന ചിന്താകുഴപ്പത്തിലായത്.

Leave a Reply

Your email address will not be published. Required fields are marked *