NIA ID കാർഡുമായി വന്നത് കോബ്ര ടീം അംഗങ്ങളായ ഹരിയും ഋഷിയും ആയിരുന്നു. അർജുനനെ മോചിപ്പിച്ചതായി അരുണിന് മെസ്സേജ് പാസ്സ് ചെയ്തു. കൂടുതൽ കാര്യങ്ങൾ ഒന്നും പറയാതെ അവർ അവനെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കൊണ്ട് പോയി ആക്കി. അവിടെ എത്തിയതും ജീവ അർജുനനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. എല്ലാം ഒന്ന് കലങ്ങി തെളിയുന്നത് വരെ കോളേജിൽ പോകേണ്ട എന്ന് നിർദേശിച്ചു.
സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ അതായത് അന്നയുടെ അപ്പച്ചി കോളേജിൽ എത്തിയതും ഡയറക്ടർ മാം അവരെ അന്ന കിടക്കുന്ന സിക്ക് റൂമിലേക്ക് ആനയിച്ചു. അന്ന അവിടെ കണ്ണടച്ചു കിടക്കുകയാണ്. അർജ്ജുവിനെ പോലീസകാർ വന്ന് കൊണ്ട് പോയതൊന്നും അവൾ അറിഞ്ഞിട്ടില്ല. അവൾ ഉറങ്ങുകയാണ് എന്ന് കരുതി അപ്പച്ചി വിളിക്കാൻ നിന്നില്ല.
“മീര എന്താണ് ശരിക്കും സംഭവിച്ചത്.”
ഡയറക്ടർ ഉടനെ തന്നെ ക്ലാസ്സിൽ നടന്ന സംഭവത്തിൻ്റെ cctv വീഡിയോ ലെനയെ കാണിച്ചു. എന്നിട്ട് സ്വയം രക്ഷാർത്ഥം അർജുനനെ കുറച്ചു കൂടുതൽ കുറ്റം പറഞ്ഞു. അന്നയുടെ ചെയ്തികൾ മനഃപൂർവം മറച്ചു പിടിച്ചു, അതോടെ ലെന പോൾ IPS ൻ്റെ ദേഷ്യം കൂടി
“എനിക്ക് അവൻ്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് കിട്ടണം അവൻ്റെ parents ആരാണ് എന്താണ് ചെയുന്നത് എന്നൊക്കെ.”
“മാഡം അർജ്ജുൻ ദേവ് എന്നാണ് പേര് parents ഒക്കെ US ൽ ആണ് പിന്നെ ലോക്കൽ ഗാർഡിയൻ ex മിലിറ്ററി ആണ് പുള്ളി തന്നെ ശരി അല്ല.”
“അപ്പൊ ഡോളറിൻ്റെ ഹുങ്ക ആയിരിക്കും അത് ഞങ്ങൾ പോലീസുകാർ തീർത്തുകൊള്ളാം”
“അവനെ കോളേജിൽ നിന്ന് 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം കഴിഞ്ഞാൽ ഉടനെ ഡിസ്മിസ്സ് ചെയ്തേക്കാം.”
“അന്നയുടെ പേര് ഒന്നിലും പുറത്തു വരരുത് കല്യാണം ഉറപ്പിച്ച പെൺകുട്ടിയാണ് “
“അത് ഞാൻ നോക്കിക്കോളാം മാഡം.”
അവർ ഉടനെ തന്നെ അർജുനനെ നല്ല പോലെ കൈകാര്യം ചെയ്യാനായി SI യെ ഫോണിൽ വിളിച്ചു
പീതാംബരാ, നിങ്ങൾ കോളേജിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പ്രതിയെ നല്ല പോലെ ഒന്ന് പെരുമാറിയേരേ.
“അയ്യോ അപ്പോൾ മാഡം അറിഞ്ഞില്ലേ അവിടന്ന് ഇറങ്ങിയതും NIA ക്കാർ അവനെ കസ്റ്റഡിയിൽ എടുത്തു. മാഡത്തിൻ്റെ ഓഫീസിൽ നിന്ന് ഞങ്ങൾ പെർമിഷൻ വാങ്ങിയതാണെല്ലോ “
ഒരു നിമിഷം ലെന IPS ഒന്ന് അമ്പരുന്നു പോയി. തനിക്ക് NIA കസ്റ്റഡിയെ കുറിച് സന്ദേശം ഒന്നും ലഭിച്ചില്ലല്ലോ.
“ഞാൻ ഇവിടെ കോളേജിൽ എത്തിയിരുന്നു അന്നേരമാകും മെസ്സേജ് വന്നത്”
വേഗം തന്നെ എന്താണ് സംഭവിച്ചത് എന്നറിയാൻ പോലീസ് കണ്ട്രോൾ റൂമിലേക്ക് വിളിച്ചു. സംഭവം ശരി ആണ്. ഇൻറ്റെലജൻസ് ADGP ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരം ആണ് അവനെ NIA കാർക്ക് അവനെ കൈമാറിയിരിക്കുന്നത്.
ഇനി അവൻ വല്ല തീവ്രവാദി ആയിരുന്നോ? ഒരു പക്ഷേ NIA നിരീക്ഷണത്തിൽ ആയിരുന്നിരിക്കാം. അതായിരിക്കും ഇൻറ്റർസെപ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തത്.
“എന്താ മാഡം എന്ധെങ്കിലും പ്രശനം?” ഡയറക്ടർ മീര അവരോട് ചോദിച്ചു.
“ഏയ് ഒന്നുമില്ല ഞാൻ അവനെതിരെ എന്തു കേസ് ചാർജ്ജ് ചെയ്യണം എന്നാലോചിക്കുകയായിരുന്നു.”
യഥാർത്ഥ സംഭവം മറച്ചു വെച്ച് കൊണ്ട് അവർ പറഞ്ഞു.
പിന്നെ സമയം പാഴാക്കാതെ അന്നയെ വിളിച്ചു കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി. പോലീസ് ഡ്രൈവർ ഉള്ളതു കൊണ്ട് ഒന്നും ചോദിക്കാൻ നിന്നില്ല. അന്ന എന്ധോ പറയാൻ വന്നതും ഇപ്പോൾ വേണ്ട പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു.
വീട്ടിൽ എത്തിയതും അന്നയോട് റസ്റ്റ് എടുത്തുകൊള്ളാൻ പറഞ്ഞിട്ട് അർജ്ജുനെ എന്തിനാണ് NIA കസ്റ്റഡിയിൽ അറിയാനുള്ള ആകാംഷയിൽ ലെന IPS ഓഫീസിലേക്ക് കുതിച്ചു.
അവിടെ എത്തിയതും കാര്യങ്ങൾ തിരക്കി. ഓഫീസിൽ കസ്റ്റഡിയിൽ എടുത്തതിന് ശേഷം നടന്ന സംഭവങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല. സ്റ്റേറ്റ് ഇൻ്റെലിജൻസ് ADGP വയർലെസ്സ് കണ്ട്രോൾ റൂമിൽ നേരിട്ട് വിളിച്ചാണ് കൈമാറ്റം അപ്പ്രൂവ് ചെയ്യ്തിരിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ ADGP യെ വിളിക്കണം. പിന്നെ സ്പെഷ്യൽ ബ്രാഞ്ച് SP യെ വിളിച്ചു എതെങ്കിലും ആക്റ്റീവ് NIA ഓപ്പറേഷൻ ഉണ്ടോ എന്ന് ആരാഞ്ഞു. കുറെ നാളായി അന്വേഷിക്കുന്ന ബോംബ് സ്ഫോടന കേസ് അല്ലാതെ വേറെ അന്വേഷണം ഒന്നും തന്നെ ഇല്ല എന്നായിരുന്നു മറുപടി.
എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ലെന പോൾ IPS, ഇൻ്റെലിജൻസ് ADGP യുടെ ഓഫീസിലേക്ക് വിളിച്ചു. കാൾ കണക്ട് ആയി ADGP ഫോൺ എടുത്തതും അവരുടെ അടുത്ത് ചൂടായി.
“താൻ എന്തു പണിയാണ് അവിടെ കാണിക്കുന്നത്. പേർസണൽ കാര്യത്തിന് ആണോ ഫോഴ്‌സിനെ മിസ്യൂസ് ചെയുന്നത്. നാളെ രാവിലെ 9 മണിക്ക് തന്നെ എൻ്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്‌ത് ഡീറ്റൈൽഡ് എസ്പ്ലനേഷൻ തരണം. പിന്നെ ഈ സംഭവത്തെ കുറിച്ച് താനടക്കം ഒരാളും അവിടെ ചികയാൻ നിൽക്കേണ്ട.”
ഇത്രയും പറഞ്ഞിട്ട് ADGP ഫോൺ കട്ട് ചെയ്‌തു.
സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ IPS തരിച്ചു നിൽക്കുകയാണ്, എന്താണ് സംഭവിച്ചത് എന്നവർക്ക് മനസ്സിലായില്ല. എന്തായാലും നാളെ അങ്ങേരെ കാണുമ്പോൾ വ്യക്തത വരും. അപ്പോഴാണ് മേശ പുറത്തിരിക്കുന്ന ADGP യുടെ ഫാക്സ് ശ്രദ്ധയിൽ പെട്ടത്. അവര് പുറത്തു പോയപ്പോൾ വന്നതാണ്. അവൻ്റെ അറസ്റ്റ് അറിയിച്ച വയർലെസ്സ് മെസ്സേജ് കിട്ടിയതിനു പിന്നാലെ തന്നെ തനിക്കു ഫാക്സ് എത്തിയിരിക്കുന്ന. രണ്ടും തമ്മിൽ ഉള്ള ആ ഇടവേളയിൽ നിന്ന് തന്നെ ഏതോ ആക്റ്റീവ് ഓപ്പറേഷനിൽ ആണ് അറിയാതെ ആണെങ്കിലും താൻ ഇടപെട്ടിട്ടുള്ളത്.
അവര് വേഗം തന്നെ ഡ്രൈവറിനെ കൂട്ടി വീണ്ടും അന്നയുടെ കോളേജിലേക്ക് പോയി എന്നിട്ട് ഡയറക്ടർ മീരയെ കണ്ട് സംഭവത്തിൻ്റെ CCTV ഫുറ്റേജ് ഒരു പെൻഡ്രൈവിൽ വാങ്ങി. നാളെ ഇൻ്റെലിജൻസ് ADGP യെ കാണുമ്പോൾ ആവിശ്യം വന്നാൽ തൻ്റെ ഭാഗം ന്യായീകരിക്കാൻ.
വൈകിട്ട് വീട്ടിൽ എത്തി അന്നയോട് കാര്യങ്ങൾ തിരക്കിയെങ്കിലും അവൾ ഒന്നും തന്നെ വിട്ടു പറഞ്ഞില്ല. പപ്പയും ജോസച്ചായനും അറിയരുത് എന്നവൾ വാശി പിടിച്ചു.
“അപ്പച്ചി തെറ്റ് മുഴുവൻ എൻ്റെ ഭാഗത്താണ്. അന്ന് ഓണത്തിൻ്റെ അന്ന് എല്ലാവരുടെയും മുൻപിൽ ഞാൻ അവനെ അപമാനിച്ച കാരണം ആണ് ഇതൊക്കെ നടന്നത്. പപ്പയും കൊച്ചാപ്പയും അറിയരുത് അപ്പച്ചി. അറിഞ്ഞാൽ അവര് അവനെ കൊല്ലും എൻ്റെ പഠിപ്പും നിർത്തും അത് കൊണ്ട് അവരെ അറിയിക്കില്ല എന്ന് അപ്പച്ചി വാക്ക് തരണം”
“ശരി ഞാനായിട്ട് ഒന്നു പറയുന്നില്ല പക്ഷേ കോളേജിൽ ഇത്രയും പേര് അറിഞ്ഞ സ്ഥിതിക്ക് നിൻ്റെ കുര്യാച്ചയൻ അറിയാൻ ആണ് സാദ്യത.
പിന്നെ തെറ്റ് നിൻ്റെ ഭാഗത്തൊന്നുമല്ല ഞാൻ cctv ഫുറ്റേജ് കണ്ടതാണ്. പിന്നെ മീര മാം എൻ്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞതുമാണ് അത് കൊണ്ട് മോള് വിഷമിക്കരുത് ”