ഡോക്ടർ തിരക്കിലാണ് – 1

ബെറ്റി കുടിയ്കാൻ എടുക്കാൻ അകത്തേയ്ക് പോയപ്പോൾ ശാലിനി വീണ്ടും റസിയയുടെ നേരേ തിരിഞ്ഞു:

“ആട്ടെടീ…. നിന്റെ പുയ്യാപ്ളേപ്പറ്റി പറഞ്ഞില്ലല്ലോ! ആരാടീ നിന്നെ പൊട്ട് തൊടീപ്പിച്ച ആ മഹാൻ?”
റസിയ ഒരു പുഞ്ചിരിയോടെ തിരിഞ്ഞ് ടീവിയുടെ മുകളിലായി ഭിത്തിയിൽ തൂക്കിയിട്ടിരുന്ന വിവാഹഫോട്ടോയിലേയ്ക് വിരൽ ചൂണ്ടി….

ഫോട്ടോയിലേയ്ക് നോക്കിയ ശാലിനി ഒരു ഞെട്ടലോടെ വായ് പൊളിച്ച പടി നിന്നുപോയി!

മജന്ത പട്ട് സാരിയുമുടുത്ത് തല നിറയെ മുല്ലപ്പൂവും ചൂടി പുഷ്പമാലയുമണിഞ്ഞ് നിൽക്കുന്ന റസിയയുടെ വലത് ഭാഗത്ത് കസവ് മുണ്ടും ക്രീം ഷർട്ടുമിട്ട് പൂമാലയും അണിഞ്ഞ് നിൽക്കുന്ന ആൾ……

“ശ്രീകാന്ത്…..!!!!”

മാർ ഈവാനിയോസിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ!!! കോളജിലെ ബസ്റ്റ് ആക്ടർ! ബഹുമുഖ പ്രതിഭ! ഇവർ പ്രീഡിഗ്രിയ്ക് ചേരുമ്പോൾ ശ്രീകാന്ത് അവിടെ അവസാനവർഷം ഡിഗ്രിയ്ക് പഠിയ്കുകയാണ്…!

വായ് പൊളിച്ച പടി ശാലിനി റസിയയുടെ മുഖത്തേയ്ക് നോക്കി ആശ്ചര്യത്തോടെ ചോദിച്ചു:

“ടീ… ഇത് നമ്മടെ ശ്രീകാന്തല്ലേ…! ഭയങ്കരീ! ഞാനാദ്യം ചോദിച്ചതിങ്ങ് തിരിച്ചെടുത്തു! പെണ്ണെന്നും പ്രേമോന്നും പറഞ്ഞാ കാള ചോപ്പു കാണുമ്പോലെ കലിയെളകി നടന്നോനാ…! നീയെങ്ങനെ ഈ കാട്ടുമാക്കാനെ മെരുക്കി വളച്ചെടുത്തടീ ഭയങ്കരീ….!!”

“ഹഹ ഹ! ശ്രീയേട്ടനെ നിനക്കറിയാരുന്നോ! ഒരു വർഷം പഠിച്ച നിനക്കറിയാം രണ്ട് വർഷം പഠിച്ച ഞാൻ പിന്നീട് ശ്രീയേട്ടൻ പറഞ്ഞാ അറിയുന്നെ പുള്ളീം അവിടെ നമ്മടെ ഒപ്പം കോളേജിൽ തന്നെ ഒണ്ടാരുന്നെന്ന്..!”

റസിയ അതിശയത്തോടെ ചോദിച്ചു! പതിനെട്ട് പൂർത്തിയാകാൻ നോക്കി നിന്ന് ഫസ്റ്റ് പി.ഡീ.സി പരീക്ഷ കഴിഞ്ഞ ഉടൻ ശാലിനിയുടെ വിവാഹം നടന്നു! പിന്നീട് കോളജിൽ വന്നില്ല ഭർത്താവിനൊപ്പം ഗൾഫിലേയ്ക് പറന്നു!

“പിന്നെ ഞങ്ങളെല്ലാം നിന്നെപ്പോലെ നെലത്തോട്ട് നോക്കിയല്ലല്ലോ നടന്നത്..! നമ്മടെ കോളേജിൽ ശ്രീകാന്തിനെ അറിയാത്തത് നീ മാത്രമാരുന്നാരിക്കും! ഞാനും നിന്റെ കെട്ടിയോന്റെ പൊറകേ ഒത്തിരി നടന്ന് നോക്കിയതാടീ പെണ്ണേ!”

ശാലിനി ഉറക്കെ ചിരിച്ചു.

“അവസാനം ഇനി ശല്യപ്പെടുത്തിയാ പല്ലടിച്ച് കൊഴിക്കുമെന്ന് അവൻ പറഞ്ഞപ്പളാ ഞാൻ പിൻമാറിയേ! ആട്ടെ കോളജി വച്ചല്ലേ പിന്ന നീയെപ്പളാ ഇവനെ കണ്ടുപിടിച്ചേ..?

“അതൊക്കെ വല്യ കഥയാടീ പറയാം. ആദ്യം നമുക്ക് ചോറുണ്ണാം. ശ്രീയേട്ടൻ നാലരയാകുമ്പ വരും! വന്ന് കണുമ്പ നേരിട്ടങ്ങ് ചോദിച്ചാലും മതി!”

ശാലിനി ആ ഒരു വർഷത്തിനിടയിൽ കാര്യം സാധിച്ചെടുത്ത ആറ് പേരുമായുളള വഴിവിട്ട ബന്ധങ്ങൾ റസിയയ്കും ശാലിനി പറഞ്ഞ് തന്നെ അറിയാം!

മൂവരും കൂടി ചോറും കറികളും എടുത്ത് വയ്കുമ്പോൾ അമ്മയും കുട്ടാപ്പിയും കൂടി വന്നു!

റസിയ കുട്ടാപ്പിയുടെ നേരേ കൈ നീട്ടിയപ്പോൾ അവൻ ആ കൈ തട്ടിമാറ്റി തിരിഞ്ഞ് അഛമ്മയുടെ തോളിലേയ്ക് പതുങ്ങി….

“കണ്ടോടീ….! ഇതാ കളി! അഛമ്മേ മതി സന്ധ്യവരെ! അത് കഴിഞ്ഞാ ഉമ്മച്ചി മതി അഛമ്മ വേണ്ട! ചപ്പാനൊള്ളത് ഉമ്മാന്റെ കയ്യിലല്ലേയൊള്ളു! ഇന്നിങ്ങ് വന്നേരടാ നീ….!”

ഉച്ചയൂണും കഴിഞ്ഞ് ശാലിനിയും റസിയയും കൂടി മുകൾ നിലയിലെ സിറ്റൌട്ടിൽ ചെന്നിരുന്നു. റസിയ പറഞ്ഞ് തുടങ്ങി……

ഞാൻ രണ്ടാം വർഷം മെഡിസിന് പഠിയ്കുന്ന കാലം. ഒരു രണ്ടാംശനിയാഴ്ച ഹോസ്റ്റലിൽ നിന്നും വീട്ടിൽ എത്തിയ സമയത്താണ്. വീട്ടിൽ കേടായ ടിവി നന്നാക്കാൻ ആളെത്തിയത്..!

സുന്ദരനും ആരോഗ്യവാനുമായ ഒരു ചെറുപ്പക്കാരൻ! ആ കണ്ണുകളിലേയ്ക് നോക്കിയ എനിയ്ക് പതിവില്ലാത്ത രീതിയിൽ എന്തോ ഒരിത് പോലെ തോന്നി!
ആ കണ്ണുകളിലും പെട്ടന്നുള്ള ഒരു പിടച്ചിൽ ഞാൻ കണ്ടു!

ടിവി അഴിച്ച് നന്നാക്കിക്കഴിഞ്ഞ് ഉപ്പ പറയുന്നത് കേട്ടു

“ഇരിയ്ക് ശ്രീക്കുട്ടാ ചോദിയ്കട്ടെ! നിന്റച്ചനെയൊക്കെ കണ്ടിട്ട് തന്നെ ഒരുപാട് കാലായല്ലോ!
മോളേ റസിയാ…. ചായയെടുക്ക്..”

പാൽ അടുപ്പത്ത് വച്ച് കൊണ്ട് ഞാൻ ചിന്തിച്ചു. അപ്പോൾ ആൾ വെറുമൊരു ടിവിമെക്കാനിക്ക് അല്ല! ആയിരുന്നെങ്കിൽ ഉപ്പയിങ്ങനെ അകത്തിരുത്തി സംസാരിച്ച് ചായ കൊടുത്ത് സൽക്കരിയ്കില്ല!

ചോദ്യം കേട്ടിട്ട് ഉപ്പാടെ കൂട്ടുകാരുടെ ആരുടെയോ മോനാണ് ഈ ശ്രീക്കുട്ടൻ!
ഞാൻ ചായയുമായി ചെല്ലുമ്പോൾ ഉപ്പ ചോദിയ്കുന്നത് കേട്ടു:

“അപ്പ നീയിനി സിവിൽസർവ്വീസ് എഴുതി നോക്കുന്നില്ലേ ഒന്നൂടൊന്ന് നോക്കടാ പഹയാ! മൂന്നും നാലും തവണയല്ലേ ഓരോരുത്തർ ശ്രമിച്ച് എഴുതിയെടുക്കുന്നെ?”

“ഓ…. ഇല്ലിക്കാ! പി.എച്ച്.ഡീം കൂടെ കഴിഞ്ഞിട്ട് വല്ല കോളജിലും നോക്കുന്നതേയൊള്ളു!”

അപ്പോൾ ആള് ചില്ലറക്കാരനല്ല! മെക്കാനിക്കുമല്ല!

ഞാൻ പുഞ്ചിരിച്ച് ചായ നൽകി തിരികെ നടന്നപ്പോൾ ഉപ്പായുടെ ശബ്ദം വീണ്ടും കേട്ടു!

“എന്റിളയതാ റസിയ! ഓള് മെഡിസിനാ പഠിപ്പ്”

“മൂത്തോരെ രണ്ടാളേം എനിക്കറിയാം ഇങ്ങേരെ കണ്ടിട്ടില്ല!”

ശ്രീക്കുട്ടന്റെ ശബ്ദവും പിന്നാലെ കേട്ടു.

ചായ വാങ്ങുമ്പോഴും ആ കണ്ണുകളിൽ ആ പിടച്ചിൽ ഞാൻ വീണ്ടും കണ്ടു!
എനിയ്ക് ഉണ്ടായ അതേ മിന്നൽ!

വീണ്ടും നോക്കിയപ്പോഴും ആ മിന്നൽ എന്നിലും ഉണ്ടായി!

ചായകുടിച്ച് യാത്ര പറഞ്ഞ് ആള് പോയിട്ടും എന്റെ ഉള്ളിൽ നിറഞ്ഞ ആ രൂപം മായുന്നില്ല! ആളെക്കുറിച്ച് കൂടുതൽ അറിയാൻ മോഹം! ഉപ്പയോട് ഒരാണിനെപ്പറ്റി അങ്ങനെ തിരക്കുന്നതെങ്ങനാ..! ഞാനാകെ ഉഴറി!

“ആദ്യ ദർശനത്തിൽ അനുരാഗം”
എന്നൊക്കെ പറഞ്ഞ് കേട്ടിട്ടേയുള്ളു! പക്ഷേ അപ്പോൾ അത് അനുഭവിച്ചറിഞ്ഞു!

മറ്റൊരു മതക്കാരൻ! ഞാനെന്റെ മനസ്സിനെ സ്വയം ശാസിച്ചു! അരുതെന്ന് വിലക്കി! പക്ഷേ എന്ത് പ്രയോജനം! ഓരോ ദിവസങ്ങൾ ചെല്ലും തോറും ആ ചിരിയ്കുന്ന മുഖം മനസ്സിൽ നല്ല മിഴിവോടെ നിറഞ്ഞ് നിറഞ്ഞ് വന്നു…!

ആരെന്നോ എന്തെന്നോ അറിയാത്ത ഒരാൾ! എന്തായാലും ഈ നാട്ടുകാരൻ തന്നാണല്ലോ വീണ്ടും കണ്ടുമുട്ടും എന്ന പ്രതീക്ഷയിൽ ആൾക്കൂട്ടങ്ങളിലെല്ലാം ഞാൻ ആ പൌരുഷമാർന്ന മുഖം തിരഞ്ഞു…!

ഒന്നര മാസം കഴിഞ്ഞ് ഒരു ദിവസം ഞാൻ ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു ബൈക്കിൽ പാഞ്ഞ് പോകുന്നത് ഒരു മിന്നായം പോലെ കണ്ടു!

അങ്ങേര് എന്നെയൊട്ട് കണ്ടില്ലതാനും!

സഹികെട്ട് പല പ്രാവശ്യം ഞാൻ ഓങ്ങിയതാണ് ഉപ്പയോട് തിരക്കാൻ! പക്ഷേ എന്ത് കാരണം പറയും! ആ ആൾ എന്നെ മറന്നോ ആവോ..!

പിന്നീട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും കണ്ടു! അത് ഒരൊന്നൊന്നര കാഴ്ച തന്നെ ആയിരുന്നു!

ഞാനും എൽസിയും കൂടി നടന്ന് വരുമ്പോൾ പൊടുന്നനെ എതിർവശത്ത് നിന്ന് വരുന്നു ഒരു ആന! വലിയൊരു കൊന്പൻ!
ചങ്ങലയുടെ കിലുക്കങ്ങളൊന്നും കേൾക്കാനുമില്ല!

ആനയുടെ ചെവിയിൽ പിടിച്ച് കൊണ്ട് ദാണ്ടെ ആൾ!

മടക്കിക്കുത്തിയ കാവിമുണ്ടും ഒക്കെയായി തനി ഒരു ആനക്കാരനായി!

എന്നെ കണ്ടതും പഴയ ആ മിന്നൽ ആ കണ്ണുകളിലൂടെ ഓടിയൊളിയ്കുന്നത് ഞാൻ കണ്ടു! അപ്പോൾ മറന്നില്ല! ഈ വെപ്രാളം എനിയ്ക് മാത്രമല്ല അങ്ങേർക്കുമുണ്ട്!

Leave a Reply

Your email address will not be published. Required fields are marked *