തണൽ – 1

” സഖീ. വെയിലേറ്റപോൽ വാടി നിൽപ്പൂ നിൻ ജീവിതം. അതിനുമേൽ ഒരു പൂമരമായി തണലേകാൻ കൊതിപ്പൂ എൻ ജീവിതം” “ഈ.. കഥ മനസ്സിലേക്ക് വന്നപ്പോൾ നല്ല സ്റ്റോറിയാവും എന്ന് തോന്നി. പക്ഷേ എഴുതികഴിഞ്ഞപ്പോൾ ആ പ്രദീക്ഷ പോയി. അതുകൊണ്ട് നിങ്ങളും അമിത പ്രദീക്ഷയോടെ വായിക്കാതിരിക്കുക”

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങി കൊണ്ടിരിക്കുമ്പോൾ വെറുതെയെങ്കിലും ആ സ്റ്റേഷനെ ഒന്ന് കൂടെ മനസ്സിൽ പകർത്തി.

തൂവാനം തുമ്പികൾ എന്ന സിനിമയിൽ ക്ലൈമെക്സിൽ ലാലേട്ടൻ സുമലതയെ യാത്രയാകുന്ന സീൻ മനസ്സിലേക്ക് ഓടിവന്നു.

ട്രെയിൻ അതിന്റെ ലക്ഷ്യ സ്ഥാനത്തേക് കുതിക്കുകയാണ്. പിന്നിട്ടുകൊണ്ടിരിക്കുന്ന ഓരോ സ്ഥാലങ്ങളും മനസ്സിലേക്ക് ഒരുപിടി ഓർമ്മകൾ സമാനിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അതിലൊന്നും ഒരു പെൺ കുട്ടിയുടെ മുഖം ഇല്ല എന്നതാണ് സത്യം.

ഇരുപത്തിയറ് വയസ് എത്തിനില്കുബോഴും പ്രണയം ഒരു തിണ്ടപ്പാട് അകലെതന്നെയാണ് .

കാണാൻ ചന്തമില്ലാഞ്ഞിട്ടാണോ.. ഒരിക്കലും അങ്ങനെ വരാൻ വഴിയില്ല. അല്ലങ്കിൽ പിന്നെ പ്ലസ്ടുവിന് പഠിക്കുബോഴും ഡിഗ്രിക്ക് പഠിക്കുബോഴും ആ കുട്ടികൾ വന്ന് എന്നോട് ഇഷ്ടമാണ് എന്ന് പറയുമോ… അതിനർത്ഥം ഞാൻ കാണാൻ തിരക്കേടില്ല എന്നുതന്നെയാലേ…

അത് പോട്ടെ സൗന്ദര്യം ഉണ്ട് എന്നും ഇല്ല എന്നും പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അതിന് ഒരു അളവു കോൽ ഉണ്ടോ… എനി അല്പം വെള്ളുത്താൽ ഭംഗിയുണ്ട് എന്നാണോ അർത്ഥം. അങ്ങനെയെങ്കിൽ വെള്ളക്കാരെ കവച്ചു വെയ്ക്കുവാൻ നമ്മുക്കാവുമോ…

എന്തെല്ലാമാണ് ഞാൻ ഈ ചിന്തിച്ചു കൂട്ടുന്നത്. ഞാൻ മുടിഞ്ഞ ഗ്ലാമറാണ് എന്നുപറയുന്നതും എന്താണ് ഗ്ലാമറിന്റെ അർത്ഥം എന്ന് ചോദിക്കുന്നതും ഞാൻ തന്നെ. അല്ലെങ്കിലും ഈ യാത്ര എന്ന് പറയുന്നത് വല്ലാത്ത ഒരു സംഭവമാണ്. ഇതുപോലെയുള്ള അനാവശ്യ ചിന്തകൾ മനസ്സിലേക്ക് കടന്നുവരും. ഒരുപാട് കാര്യങ്ങൾ വെറുതെങ്കിലും ചിന്തിച്ചുകൂട്ടും.

ട്രെയിൻ വള്ളത്തോൾ നഗറിലൂടെ കടന്ന് പോവുബോൾ മലയാളികളുടെ അഭിമാനമായ കലാമണ്ഡലത്തിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചു. ഒരുപാട് പെൺ കുട്ടികൾ പഠിക്കുന്ന സ്ഥലമാണ്. ചിലപ്പോൾ അതിനുള്ളിൽ ആയിരികം എന്റെ വാരിയെല്ല്. ഇത് കേട്ടാൽ നിങ്ങള് വിചാരിക്കും ഇന്നലെ എന്റെ വാരിയെല്ല് ഒരു പട്ടി കടിച്ചുംകൊണ്ട് ഓടി എന്ന്. ഞാൻ അതല്ല ഉദ്ദേശിച്ചത്. പുരുഷന്റെ വാരിയെല്ല് കൊണ്ടാണ് അവന്റെ ഇണയെ സൃഷ്ടിച്ചത് എന്നാണല്ലോ പ്രമാണം ഞാനതിനെ ഉദ്ധരിച്ചു എന്നു മാത്രം.
ഉത്രാളിക്കാവ് പിന്നിട്ട് കൊണ്ട് ട്രെയിൻ നീങ്ങികൊണ്ടിരിക്കുമ്പോൾ പ്രകൃതി ഭംഗിയുടെ കാര്യത്തിൽ പാലക്കാടിന് ഒട്ടും പിറകിലല്ല തൃശ്ശൂർ എന്ന കാര്യവും ചിന്തിച്ചു പോയി.

അനവധി സ്റ്റേഷനുകൾ പിന്നിട്ട് ട്രെയിൻ എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ സമയം ഒന്നേമുക്കാൽ. ഇന്ത്യൻ റെയിൽവേ സമയക്രമം പാലിക്കുന്ന കാര്യത്തിൽ അല്പം പുറകിലായതുകൊണ്ട് കൃത്യസമയത്ത് തന്നെ ലക്ഷ്യസ്ഥാനത്തെത്തി.

കാണാൻ തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ച ശേഷം നേരെ ഹോസ്റ്റലിലേക്ക് വിട്ടു.

ഞാൻ കിഷോർ. ഒറ്റപ്പാലം മനിശ്ശിരി എന്ന ഗ്രാമത്തിലാണ് വീട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങിയ ഒരു സാദാരണ ചെറിയ കുടുബം. പഠിപ്പ് കഴിഞ്ഞ് ഇത്രയും കാലം അച്ഛന്റെയും ചേട്ടന്റെയും ചിലവിൽ കഴിഞ്ഞു.

പക്ഷേ ചേട്ടന്റെ കല്യാണം കഴിഞ്ഞതോടുകൂടി അവിടെന് കിട്ടിക്കൊണ്ടിരുന്ന ഫണ്ട് നിലച്ചു. പിന്നെയുണ്ടായിരുന്ന ധനസഹായം അച്ഛനായിരുന്നു. അമ്മയുടെ ഇടപെടൽ മൂലം അതുകൂടി നിലച്ചപ്പോൾ നിത്യ ചിലവ് വഴിമുട്ടി. പിന്നീട് ജോലി ഒരു അനിവാര്യ ഘടകമായപ്പോൾ ബാങ്ക് ടെസ്റ്റ്‌ എഴുതി. ശുക്രൻ ഉച്ചിയിലായതുകൊണ്ട് അത് കിട്ടി.

പക്ഷേ ഒരു പ്രശ്നം പറ്റി. എറണാകുളതുള്ള ഒരു ബ്രാഞ്ചിലേക്ക് ആയിരുന്നു പോസ്റ്റിങ്. ജോലി അനിവാര്യമായതുകൊണ്ട് തന്നെ തള്ളിക്കളയാനും പറ്റാത്ത അവസ്ഥ.

അങ്ങനെ ഒറ്റപ്പാലത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും കേരളത്തിലെ ഹൈടെക് സിറ്റി ആയ കൊച്ചിയിലേക്ക് ഒരു പറിച്ചു നടൽ.

*******************************************

തലേന്ന് അലാറം സെറ്റ് ചെയ്തിട്ടാണ് കിടന്നത്. പിറ്റേന്ന് അലാറം അടികുന്ന സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്. ഫോണെടുത്ത് അലാറം ഓഫ് ചെയ്ത് സമയം നോക്കി. എട്ട് മണി.

സ്കൂൾ ലൈഫിന് ശേഷം ഇത്രയും നേരത്തെ എഴുനേൽക്കുന്നത് ഒട്ടും പതിവില്ലാത്തതാണ്. അപ്പോൾ തന്നെ കാര്യത്തിന്റെ കിടപ്പ് മനസ്സിലായി കാണുമലോ. നേരത്തെ എഴുനേൽക്കേണ്ട മടിക്ക് ജിമ്മിൽ പോവുന്നതുപോലും വൈകിട്ടുള്ള ഷിഫ്റ്റിനാണ്.

ബാങ്ക് ടൈം പത്തു മണിക്കാണ് എങ്കിലും ഒരു ഒമ്പതരക്ക് എങ്കിലും എത്തേണ്ടേ.. പ്രത്യേകിച്ച് ഫസ്റ്റ് ഡേ ആവുമ്പോൾ.

രാവിലത്തെ ഫുഡ്‌ ഹോസ്റ്റൽ മേസിൽ നിന്നും കഴിച്ചു. ഉച്ചത്തെക്കുള്ളത് ഹോട്ടലിൽ നിന്നും കഴിക്കണം.

വീട്ടിൽ ആകെയുള്ളത് ചേട്ടന്റെ ബൈക്കണ്. അത് ഇങ്ങോട്ട് കൊണ്ടുവരാൻ ചേട്ടൻ സമ്മദിച്ചില്ല. അതുകൊണ്ട് ബസ്സ് തന്നെ ശരണം.
ബസ്സിൽ നല്ല തിരക്കണ്. രാവിലെ ആയതുകൊണ്ട് തന്നെ ജോലിക്ക് പോവുവരുടെയും സ്റ്റുഡൻസിന്റെയും നല്ല തിരക്ക്. പോരാത്തതിന് ഒട്ടും വശമില്ലാത്ത എക്സിക്യൂട്ടീവ് ലൂക്കും. ഷർട്ട് ഇൻ ചെയ്തത് കാരണം ജെട്ടിക്കൂളിൽ ഉറുമ്പ് കയറിയ അവസ്ഥ.

പത്ത് മിനുട്ടുള്ള യാത്ര അവസാനിച്ചത് ഞാൻ വർക്ക്‌ ചെയ്യാൻ പോവുന്ന ബാങ്കിന്റെ മുന്നിലാണ്.

സെക്യൂരിറ്റി മുന്നിൽ തന്നെ നിൽപ്പുണ്ട്. ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ അത് കണ്ട ഭാവം നടിച്ചില്ല. ഞാൻ അയാൾക്കാടുത്തേക് ചെന്നു.

ഞാൻ ഇവിടെ പുതുതായി ജോയിൻ ചെയ്യാൻ വന്നതാണ്. മേനേജർ എത്തിയോ..

ഇല്ല.. മാഡം വരാൻ പത്തുമണിയാവും. അയാൾ മറുപടി തന്നു.

ഞാൻ കുറച്ച് അപ്പുറത്തേക്ക് മാറി നിൽക്കാൻ ശ്രമിച്ചു.

ഉള്ളിൽ കയറി ഇരുന്നോളൂട്ടോ.. അയാൾ മാന്യമായി പറഞ്ഞു.

ഞാൻ ബാങ്കിന്റെ വാതിൽ തുറനാശേഷം ഉള്ളിലേക്ക് കയറി.

എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. മാനേജരാണെങ്കിൽ എത്തിയിട്ടുമില്ല. ഒന്നുരണ്ട് പേർ ഉള്ളത് ഒഴിച്ചാൽ മറ്റു കസേരകൾ ഒഴിഞ്ഞ് കിടന്നു.

ഞാൻ വിസിറ്റേഴ്സ് ഇരിക്കുന്ന ചെയറിലേക്ക് ഇരുന്നു. രണ്ട് മിനിറ്റ് കഴിഞ്ഞതും ബാങ്കിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് ഒരു പെൺ കുട്ടി ഉള്ളിലേക്ക് കടന്നുവന്നു. അവൾ ഞാൻ ഇരിക്കുന്നിടത്തേക്ക് നോക്കിചിരിച്ചു. ശേഷം അവൾ എനിക്കരികിലേക്ക് നടന്നുവന്നു.

ഹായ്… അവൾ എനിക്ക് നിറ പുഞ്ചിരിയോടെ ഒരു ഹായ് തന്നു.

ഹായ്.. ഞാനും തിരിച്ചും വിഷ്ചെയ്തു.

ഞാൻ രമ്യ. പുതിയ അപ്പോയിമെന്റ് ആണല്ലെ… എന്താ പേര്.

കിഷോർ…

സെക്യൂരിറ്റി ചേട്ടൻ പറഞ്ഞിരുന്നു പുതിയ അപ്പോയിമെന്റ് ഉണ്ടെന്ന്. ഞാൻ ഇവിടെ ഗോൾഡ് ലോൺ സെക്ഷനിലാണ്. അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *