തണൽ – 1

അങ്ങനെ ഞാൻ എന്റെ ചെയറിൽ പോയിരുന്നു. രാഹുൽ എനിക്ക് നേരെ കൈ ഉയർത്തികാണിച്ചു. ഞാനും അവന് നേരെ കൈവീശി കാണിച്ചു.

പിന്നിട് അങ്ങോട്ട് ഓരോരുത്തരായി കയറിവന്നു. അതിനിടയിൽ രമ്യയും കയറി വന്നു. അവരെല്ലാം എനിക്കും ഒരു ചിരി തരാൻ മടിച്ചില്ല. സത്യം പറഞ്ഞാൽ ആ ഒരു പ്രവർത്തി എനിക്കല്പം സന്തോഷം പകരുകയും ചെയ്തു.
പത്ത് മണിക്ക് ബാങ്കിംഗ് ടൈം തുടങ്ങുന്നതിന് സെക്കൻഡുകൾ മാത്രം ശേഷിക്കെ ബാങ്കിന്റെ വാതിലും തള്ളി തുറന്നു കൊണ്ട് ഒരു സ്ത്രീ രൂപം ഉള്ളിലേക്ക് പ്രേവേശിച്ചു.

വാടമാലി കളർ ചുരിതാറിനുള്ളിൽ നിറഞ്ഞ് നിൽക്കുന്ന സൗന്ദര്യം എന്നെ അവളിലേക്ക് ആകർഷിച്ചു.

അഞ്ചരയടിക്ക് മുകളിൽ ഉയരമുണ്ട്. അതിനൊത്ത താടിയും കൂടി ആയപ്പോൾ ഒരു മോഡലിനെപോലെ തോന്നി. ഈ.. രണ്ട് ദിവസം കൊണ്ട് ഞാൻ കൊച്ചിയിൽ കണ്ടതിൽ വച്ച് ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ രൂപം അതാണെന്ന് തോന്നി.

പാലക്കാടൻ നടൻ സൗന്ദര്യവും കൊച്ചിയുടെ ആധുനിക സൗന്ദര്യവും ചേർന്ന പെണ്ണ്. ഒറ്റ നോട്ടത്തിൽ നിന്നുതന്നെ സൗന്ദര്യം അതീവ ശ്രദ്ധയോടെ പരിപാലിക്കുന്ന ആളാണെന്ന് മനസ്സിലായി.

ഞാൻ വെറുതെയൊന്ന് രാഹുലിനെ നോക്കി. സ്ത്രീകൾക്ക് നേരെയുള്ള കഴുകാൻ കണ്ണ് എന്ന് പറയുന്നത് ഇതിനെയാണ് എന്നെനിക്ക് തോന്നി പോയി.

അവനിൽ നിന്നും ഞാൻ കണ്ണ് അവിടെ ഇരിക്കുന്ന മറ്റ് പുരുഷൻമാരിലേക്ക് പായിച്ചു.

സത്യം പറഞ്ഞാൽ ഞാൻ ഒരു പുരുഷനയത്തിൽ ഒരല്പം അഭാമാനം തോന്നിയ നിമിഷം.

ആരാണ് തമ്മിൽ ഭേദം എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥ. പിന്നീട് കണ്ണ് നീണ്ടത് രമ്യയുടെ നേർക്കായിരുന്നു. പക്ഷേ ആ കണ്ണുകൾ മാത്രം എനിക്ക് നേരെ ആയിരുന്നു.

അവർ വന്ന് അസിസ്റ്റന്റ് മാനേജറുടെ സീറ്റിൽ ഇരുന്നപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.

ഒരല്പം നേരം കൂടിക്കഴിഞ്ഞപ്പോഴാണ് മറ്റുള്ളവരുടെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലാവാൻ തുടങ്ങിയത്.

എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും എന്റെ കണ്ണുകളും അവർക്ക് നേരെ നീണ്ട് പോവുന്നതുപോലെ.

ഞാൻ കുറച്ച് പാട്പെട്ട് എന്റെ കണ്ണുകളെ നിയാത്രിച്ച് നിർത്തി.

ഉച്ചത്തെ ഫുഡ്‌ കഴിക്കാൻ പതിവ് പോലെ ഹോട്ടലിലേക്ക് പോയി. തിരിച്ച് വരുബോൾ എല്ലാവരും ഫുഡ്‌ കഴിക്കുന്ന തിരക്കിലായിരുന്നു. ഞാൻ എന്റെ ഫോണിൽ തോണ്ടികൊണ്ടിരിക്കുബോൾ രമ്യ എന്റെ അടുത്തേക് വന്നു. വരവ് കണ്ടപ്പോൾ തന്നെ കൊഞ്ചനുള്ള വരവാണ് എന്ന് മനസ്സിലായി.

കുറച്ച് നേരം അവൾ എന്തൊക്കെയോ ചോദിച്ചു. ഞാൻ അതിന് വെറും മൂളലോടെ മറുപടി കൊടുത്തുകൊണ്ടിരുന്നു. പെട്ടനാണ് ഫുഡ്‌ കഴിക്കല് കഴിഞ്ഞ് അസിസ്റ്റന്റ് മാനേജർ അത് വഴി പോവുന്നത് കണ്ടത്.
രമ്യ… അതാണോ നമ്മുടെ അസിസ്റ്റന്റ് മാനേജർ.. ഞാൻ അവൾ മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു.

അതെ… അഭിചേച്ചി.

അഭി. ചേച്ചിയോ…

അതേടാ ഇവിടെ അഖില മാഡത്തിനെ മാത്രമേ മാഡം എന്ന് വിളിക്കാറുള്ളു. മറ്റ് എല്ലാരും പരസ്പരം പേരാണ് വിളിക്കാറ്.

ആഹാ എന്നിട്ട് നീയെന്ത ചേച്ചി എന്ന് വിളിക്കുന്നത്.

പിന്നെ പ്രായത്തിന് മൂത്തവരെ ചേച്ചി എന്ന് വിളിക്കേണ്ടേ…

ങേ… അപ്പോ നിനക്ക് എത്ര വായസുണ്ട്.

എനിക്കോ.. എനിക്ക് ഇരുപത്തി നാല്.

അപ്പോ അവർക്ക് നിനെക്കാൾ പ്രായമുണ്ട് എന്നാണോ നീ പറയുന്നത്.

അതേടാ… അവർക്ക് മുപ്പത് മുപ്പതൊന് വയസുണ്ട്. പിന്നെ ഒരു കുട്ടിയുമുണ്ട്.

അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ വാ തുറന്നുപോയിരുന്നു.

കണ്ടാൽ അത്രയും പറയില്ലാട്ടോ… ഞാൻ അറിയാതെ പറഞ്ഞുപോയി.

മ്മ്… രമ്യയുടെ മുഖത്ത് നോക്കിയപ്പോൾ ഗൗരവത്തിലുള്ള ഒരു മൂളലായിരുന്നു മറുപടി.

ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു.

അല്ല… അപ്പോ.. എന്താ അവര് സിഗ്നൽ ഇടാത്തത്..

സിഗ്നലോ…

ആ.. കല്യാണം കഴിഞ്ഞവർ സിന്ധുരം തൊടിലെ അത്.

അവര് ഡിവോഴ്‌സാണ്.. അവൾ പറഞ്ഞു.

അത് കേട്ടപ്പോൾ എനിക്ക് പ്രത്യകിച്ച് ഒന്നും തോന്നില്ല. ഇന്നത്തെ കാലത്ത് ഒരു സാദാരണ പരുപാടി ആണലോ അത്.

അല്ലെടീ അപ്പൊ അവരുടെ ശരിക്കുള്ള പേരെന്താ…

അഭിരാമി.. അഭിരാമി മേനോൻ.

പിന്നീട് ബാങ്ക് തുടങ്ങിയപ്പോൾ ഒരു മണിക്കൂർ തലങ്ങും വിലങ്ങും നോക്കാൻ സമയം കിട്ടിയില്ല. അത്രത്തോളമുണ്ടായിരുന്നു തിരക്ക്.

#########################

പിന്നിടുള്ള ദിവസങ്ങൾ സാദാരണ പോലെ കഴിഞ്ഞു പോയി. രമ്യക്ക് എന്നും എന്റെയടുത് വന്ന് സംസാരിച്ചില്ലെങ്കിൽ ഉറക്കം വരില്ല എന്ന് പറയുന്ന അവസ്ഥ. ഞാൻ കഴിയുന്നിടത്തോളം ഒഴിഞ്ഞ് മാറികൊണ്ടിരുന്നു.

അഭിരാമി ആവശ്യങ്ങൾക്ക് മാത്രമാണ് എന്നോടും അതുപോലെ തന്നെ മറ്റ് സ്റ്റാഫുകളോടും സംസാരിക്കാറുള്ളൂ. അവൾ രമ്യയോട് ഒഴികെ മറ്റാരോടും അളവിൽ കവിഞ്ഞ സംസാരം ഇല്ല എന്നതാണ് സത്യം.

എന്നാലും അവൾ എനിക്ക് മുനിലൂടെ ബാങ്കിലേക്ക് കയറിവരുബോൾ എന്നും ഞാൻ പ്രദീക്ഷയോടെ നോക്കും . ഒരു നോട്ടത്തിനായി.

പക്ഷേ നിരാശയായിരുന്നു ഫലം. എങ്കിലും മറ്റുള്ളവരെ പോലെ നോക്കി വെറുപ്പിക്കാൻ എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. ഒരുപക്ഷേ പണ്ടുമുതലേ ഞാൻ അങ്ങനെ ആയിരുന്നത് കൊണ്ടായിരിക്കാം .
രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധി ആയതുകൊണ്ട് ഞാൻ നാട്ടിൽ പോവും.

അങ്ങനെ എന്റെ ആദ്യ ശമ്പളം വരുന്ന ദിവസം. രമ്യ രണ്ട് ദിവസം മുൻപ് തന്നെ ചിലവ് വേണം എന്ന് പറഞ്ഞിരുന്നു. ഇന്ന് രാഹുല് കൂടെ ആ ആവശ്യം മുൻപോട്ടു വച്ചപ്പോൾ കുറച്ച് ലഡ്ഡുവെങ്കിലും വാങ്ങി കൊടുക്കാൻ തീരുമാനിച്ചു.

അന്ന് പതിനൊന്ന് മണിയോടെ തന്നെ സാലറി ക്രെഡിറ്റായി എന്ന് മെസ്സേജ് വന്നു. ഞാൻ ലഞ്ച് ടൈമിനിടയിൽ കുറച്ച് ലഡ്ഡു വാങ്ങി വന്നു.

അത് ഞാൻ ഓരോരുത്തർക്കായി കൊടുക്കുവാൻ തുടങ്ങി. പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് പിറന്നാളിന്റെ അന്ന് മിഠായി വിതരണം ചെയ്തത് ഓർമ്മവന്നു.

രാഹുലും രമ്യയും രണ്ട് ലഡ്ഡു വീതം എടുത്തതിനുശേഷം. അവർക്ക് ഇത് മാത്രം പോരാ എന്ന് കട്ടയം പറഞ്ഞു.

മറ്റുള്ളവർക്കെല്ലാം കൊടുത്തതിനുശേഷം അവസാനം ഞാൻ അഭിരാമിയുടെ അടുത്തേക് ചെന്നു. ആദ്യമായാണ് ഒരു പേഴ്സണൽ കാര്യവുമായി ഞാൻ അവളുടെ അടുത്തേക് ചെലുന്നത്.

അവൾ അവളുടെ ചെയറിൽ ഇരുന്നുകൊണ്ട് ഫോണിൽ എന്തോ നോക്കുകയാണ്.

മാഡം… ഞാൻ അവളെ വിളിച്ചു. രമ്യ ചേച്ചി എന്ന് വിളിക്കുന്നുണ്ടെകിലും എനിക്ക് എന്തോ അങ്ങനെ വിളിക്കാൻ എന്റെ മനസ്സനുവദിക്കുന്നില്ല. അഭിരാമി എന്ന് വിളിക്കാനും പറ്റുന്നില്ല. അതുകൊണ്ട് ഞാൻ അവരെ മാഡം എന്നാണ് വിളിച്ചിരുന്നത്. അവൾക്കും അതിൽ പ്രശ്നമില്ലാത്തതുകൊണ്ടാണ് എന്ന് തോനുന്നു അവളും അത് തിരുത്തിയില്ല.

അവൾ എനിക്ക് നേരെ മുഖമുയർത്തി നോക്കി. എന്റെ കയ്യിലെ ലഡ്ഡുവിന്റെ ബോക്സ്‌ കണ്ടതുകൊണ്ടാവണം അവളുടെ മുഖത്ത് ഒരു ആകാംശ രൂപം കൊണ്ടു.

Leave a Reply

Your email address will not be published. Required fields are marked *