“ഇവിടെ ഇരുന്ന എന്റെ പുസ്തകങ്ങൾ എന്തിയെ….”
അവിടെ നിന്നും ഉയർന്നു അവളു ചോദിക്കുന്നതിനു ഇടയിലാണ് മേശ പുറത്തായി ഒരു അരികിൽ ഇരിക്കുന്ന പുസ്തകങ്ങൾ കണ്ടത്… അവൾ ധൃതിയിൽ പോയി ആ പുസ്തകങ്ങൾ കൈയിലാക്കി… ഞാൻ മുറിയുടെ കതകു അടച്ചു അതിലേക്കു ചാരി നിന്നു…
“കതകു തുറക്ക്…..”
മീര ദൃഢമായ പറഞ്ഞു..
“ഒരാളുടെ മുറിയിൽ കേറി സാധനങ്ങൾ അനുവാദം കൂടാതെ എടുക്കുന്നതിനെ മോക്ഷണം എന്നാണ് ഞങ്ങളുടെ നാട്ടിലൊക്കെ പറയാറു….”
ഞാൻ മുഖത്തു വന്ന ചെറു പുഞ്ചിരി മറച്ചു കൊണ്ടു പറഞ്ഞു…
“അനുവാദമില്ലാതെ മറ്റൊരാളുടെ പുസ്‌തകം എടുത്തു തുറന്നു നോക്കുന്നതിനെ എന്താണാവോ ഇയാളുടെ നാട്ടിൽ പറയുക…. ഞാൻ പോട്ടെ ഇയാളു മര്യാദക്കു കതകു തുറന്നെ…”
അവൾ അതു പറഞ്ഞു കോപിച്ചപ്പോൾ കതകിലാരോ മുട്ടുന്നതു കേട്ടു… നിസ്സാര സമയം കൊണ്ടു മീരയുടെ മുഖത്തെ കോപം മാറി ഭയമായി… ആരാവും എന്നോർത്തു എനിക്കും ചെറിയ ഭയം തോന്നി എന്നു തന്നെ പറയാം… ഞാൻ തിരിഞ്ഞു കതകു തുറന്നു. വാതിലിന്റെ പുറത്തു മീനാക്ഷിയെ കണ്ടപ്പോളാണ് എനിക്കു ആശ്വാസമായത്… എനിക്കു പുറകിലായി നിൽക്കുന്ന മീരയെ മീനാഷി ഒരു നിമിഷം ശങ്കയോടെ നോക്കി.
“ഭക്ഷണം തയാറായി… കഴിക്കാൻ വിളിക്കുന്നു…”
അതു എന്നോടു പറയുമ്പോളും മീനാക്ഷിയുടെ നോട്ടം മീരയിൽ തന്നെ ആയിരുന്നു… ഊട്ടുപുരയിലേക്കു എന്റെ പുറകിലായി നടന്നു വരുന്നതിനിടയിൽ മീരയും മീനാക്ഷിയും കൂടെ പിറുപിറുക്കുന്നത് എനിക്കു കേൾക്കാമായിരുന്നു… എന്റെ മുറിയിൽ മീരയെ കണ്ടതിന്റെ കാരണം തിരക്കുമാവും മീനാക്ഷി എന്നു ഞാൻ ഊഹിച്ചു…
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സന്ധ്യ വല്യമ്മയും ശോഭന ചിറ്റയും തമ്മിൽ കണ്ണും കൈയും കാട്ടി എന്തെക്കെയോ വാർത്താവിനിമയം നടത്തുന്നുണ്ടായിരുന്നു…
“മോനെ… ശ്രീ.. ഇന്നു വന്ന ഹർഷ മോളെ മോന് ഇഷ്ടപെട്ടോ… നല്ല മിടുക്കി കൊച്ചാ…”
സന്ധ്യ വല്യമ്മ എന്നോടു അവസാനം ചോദിച്ചു..
“ഞാനെന്തിനാ ആ കൊച്ചിനെ ഇഷ്ടപെടുന്നെ…”
ഒന്നും മനസ്സിലാവാത്തത് പോലെ ഞാൻ മറുപടി കൊടുത്തു…
“ഞാനും ഓപോളും കൂടെ പറയുവാരുന്നു… അതു നല്ലൊരു കൊച്ചാ… നമ്മുടെ ശ്രീക്കു ആലോചിക്കാം എന്ന്…”
ശോഭന ചിറ്റ ഒരു ചിരിയോടെ എന്നോടു പറഞ്ഞു…
“ഏയ്… എന്റെ മനസ്സിലെ സങ്കല്പത്തിലുള്ള ഒരു കൊച്ചല്ലാ അത്…”
ഞാൻ നിസ്സാര മട്ടിൽ പറഞ്ഞപ്പോൾ വല്യമ്മയുടെ മുഖഭാവം ഇരുണ്ടു..
“അതെന്താടാ ആ കൊച്ചിനു ഒരു കുറവ്….”
വല്യമ്മ ഇലയിൽ നിന്നും കൈ എടുത്തു ചോദിച്ചു..
“കുഴപ്പമൊന്നും ഉണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ…”
“പിന്നെ…”
“എനിക്കു വേണ്ടിയാ കൊച്ചിനെ ആലോചിക്കേണ്ട എന്നേ പറഞ്ഞോളു…”
എന്റെ ശബ്ദത്തിനും ഞാനറിയാതെ തന്നെ കനം വെച്ചു…
“ഈ ആലോചന വന്നതൊരു ഭാഗ്യമായി നീ കണ്ടാൽ മതി…. കേറി വന്ന ഭാഗ്യം തട്ടി തെറുപ്പിക്കല്ലു ശ്രീയേ…”
വല്യമ്മ ഉപദേശ സ്വരത്തിൽ എന്നോടു പറഞ്ഞു…
“അങ്ങനെയുള്ള ഭാഗ്യമൊന്നും എനിക്കു വേണ്ട വല്യമ്മേ….”
“അമ്മക്കു ഇതിൽ പറയാൻ അഭിപ്രായമൊന്നും ഇല്ലേ…”
വല്യമ്മ തിരിഞ്ഞു അച്ഛമ്മയോട് ചോദിച്ചു…
“ഞാനെന്തു പറയാനാ കുട്ട്യേ…. കുരിയാട്ട് നല്ല തറവാടാ… ആരും മോശം പറയില്ലാ…”
അച്ഛമ്മ പറഞ്ഞു..
“മുരളിക്കു എന്താ അഭിപ്രായം…”
വല്യമ്മ അച്ഛനെ നോക്കി ചോദിച്ചു…
“അവനു പ്രായം ഒന്നും ആയില്ലല്ലോ ചേച്ചി… ഇതൊക്കെ നമ്മുക്കു പിന്നെ സമയമെടുത്തു ആലോചിക്കാം..”
അച്ഛൻ ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ വല്യമ്മക്കു മറുപടി നൽകി…
“നാളെ നടത്തണമെന്നൊന്നും അവരും പറഞ്ഞില്ല മുരളി…. ആ കൊച്ചിന്റെ പടുത്തമൊക്കെ തീർന്നിട്ടു മതി… ഇപ്പോൾ ഒന്നു പറഞ്ഞു വെക്കുന്നു എന്ന് മാത്രം…”
വല്യമ്മ വീണ്ടും ശബ്ദമുയർത്തി പറഞ്ഞു… ചുറ്റിനുമുള്ള എല്ലാവരും വല്യമ്മയെ തന്നെ നോക്കി ഇരുന്നു…
“മ്മ്…”
അതിനു അച്ഛനൊന്നു മൂളി… എന്റെ കല്യാണത്തിനു മൂളി സമ്മതം കൊടുക്കാൻ ഇയാൾ ആരാ എന്ന ചിന്തയായിരുന്നു എനിക്കു അപ്പോൾ…
“കേട്ടല്ലോ ശ്രീ… ബാക്കി എല്ലാവർക്കും സമ്മതമാണ്…”
വല്യമ്മ വീണ്ടും ഭക്ഷണത്തിലേക്കു കൈയിട്ടു പറഞ്ഞു…

Ithinte full story orumich tharan patuoo
Ith serikkum vere ethelum novel eduth Kambi aakkiyath aanenkil original ethanenn paranjj tharamo