“അതെനിക്കു അറിയാം മോനെ… ഞാൻ പറഞ്ഞത് ഇവിടെ മറ്റാരിലുമതികം അധികാരം മോന് ഉണ്ടെന്നാണ്… അതുകൊണ്ടു ആരെന്തു പറഞ്ഞാലും മോനിവിടെ തന്നെ നിൽക്കണം…”
അതിനു തലയാട്ടുമ്പോൾ എനിക്കു അച്ഛനോടുള്ള സഹാനുഭൂതിയേകാൾ വീണ്ടും കുറച്ചു നാളെങ്കിലും മീരയെ കാണാൻ പറ്റുമെല്ലോയെന്ന വിചാരമായിരുന്നു.
““നാരായണ…. നാരായണ…”“
എന്റെ മുറിയിൽ നിന്നും ഇറങ്ങി പോകുമ്പോൾ അച്ഛൻ മന്ത്രിച്ചു… കുറച്ചു ദിവസങ്ങൾ ഞാൻ വല്യമ്മയുടെയും, ചിറ്റയുടെയും മുഖത്തു നോക്കിയില്ല… കഴിവതും അവരുടെ കൺവെട്ടത്തു നിന്നും ഒളിച്ചു നടന്നു.. മുറിയിലെ ജനാലയിലൂടെ ഇടക്കു പത്തായപുരയിൽ പോവുന്ന മീനാക്ഷിയെയും, മുത്തതു കൂടെ ഓടി കളിക്കുന്ന അമ്മു മോളെയും, ഒരോ പണിക്കു നടക്കുന്ന ജോലിക്കാരെയുമെല്ലാം കണ്ടെങ്കിലും മീര മാത്രമെന്റെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു… ഊട്ടുപുരയിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ മാത്രം കിട്ടുന്ന മീരാ ദർശനമായിരുന്നു എകെ ആശ്വാസം..
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ജനാലയിലൂടെ യാദൃച്ഛികമായി പത്തായ പുരയുടെ മുന്നിലെ കാടും പടലയും ഒരു അരുവാ കത്തികൊണ്ടു വീശി കളയുന്ന മീരയിൽ ദൃശ്ട്ടി പതിഞ്ഞു.. മഞ്ഞകലർന്ന വെള്ളനിറത്തിലുള്ളൊരു ബ്ലൗസ്സും, മഞ്ഞ പാവാടയും അതിനു മുകളിലായി കറുത്ത ഹാൽഫ് സാരിയുമായിരുന്നു അവളുടെ വേഷം… സാരിയുടെ തുമ്പ് വയറിനു ചുറ്റും വട്ടത്തിലെടുത്തു അരയിൽ കുത്തിയിട്ടുണ്ട്.. ഞാൻ മുറിയിൽ നിന്നും ഇറങ്ങി അവളു നിന്ന ഭാഗത്തേക്കു നടന്നു.. എന്തെങ്കിലുമൊക്കെ മിണ്ടണം, പറ്റുമെങ്കിലൊരു സൗഹാർദ്ദ ബന്ധമവളുമായി സ്ഥാപിക്കണം… അതായിരുന്നു മനസ്സിലെ ലക്ഷ്യം.
“കള തെളിക്കുവാണോ…”
അവിടേക്കു നടക്കുമ്പോൾ ഞാൻ ചിരിച്ചുകൊണ്ടു തിരക്കി…
“അല്ലാ… കവിത എഴുതുവാ…”
നർമ്മം കലർത്തിയവൾ മൊഴിഞ്ഞു… ഞാൻ ഇങ്ങനൊരു ഉത്തരം തന്നെയാണ് പ്രതീക്ഷിച്ചതും, അതുകൊണ്ടു വിഷമം ഒന്നും തോന്നിയില്ലാ.. എന്തേലും സംസാരിക്കുന്നുണ്ടല്ലോ, അതു തറുതല പറയാനാണെങ്കിലും എനിക്കു സന്തോഷം മാത്രം..
“എന്നിട്ടു കവിത എഴുതി തീരാറായോ…”
ഞാൻ പത്തായ പുരയുടെ നടകെട്ടിൽ ഇരുന്നു ചോദിച്ചു..
“ഇയാൾക്കു എന്താ വേണ്ടേ… എന്തൊരു കഷ്ടമാണെന്നു നോക്കണേ ഭഗവതി…”
അവൾ വീണ്ടും പണിയിൽ മുഴുകി മന്ത്രിച്ചു..
“അതെന്താടോ എനിക്കു ഇവിടെ ഒന്ന് ഇരിക്കാൻ പോലും അനുവാദമില്ലേ…”
“ഇരിന്നൊ… എവിടെ വേണേലും ഇരുന്നോ… ഞാൻ പോയി കഴിഞ്ഞു വന്നിരുന്നോ… ഇപ്പോൾ ഒന്നു പോയി തരാമോ…”
“ഇല്ലാ… പോയി തരുവേല… ഞാനിവിടെ ഇരുന്നു എന്നു വെച്ചു ഇയാൾക്ക് എന്താ ഇത്ര ബുദ്ധിമുട്ട്… അന്ന് ആ ഹരി വന്നു കൈ നീട്ടിയപ്പോൾ ഇളിച്ചോണ്ട് കൈ കൊടുക്കുനുണ്ടായിരുന്നല്ലോ… എന്നെ കാണുമ്പോൾ മാത്രമെന്താ ഒരു മുൻ ജന്മ ശത്രുവിനോടു എന്നതു പോലെ…“
അവളോടു ചോദിച്ചു കഴിഞ്ഞാണ് വേണ്ടായിരുന്നു എന്ന് എനിക്കു തോന്നിയതു..
”ഞാൻ ആർക്കു കൈ കൊടുത്താലും ഇല്ലേലും ഇയാൾക്കെന്താ ചേതം…“
അവൾ തിരിഞ്ഞു നിന്നു അരിവാൾ ഉയർത്തി തോളിൽ വെച്ചു, അരക്കു കൈയും കൊടുത്തു അരക്കെട്ടു ഒരു വശത്തേക്ക് ചെരിച്ചുവെച്ചു ചോദിച്ചു.. വായിൽ വന്നതു പറയാണോ വേണ്ടയോ എന്ന് ഞാൻ കുറച്ചു ചിന്തിച്ചു.. പറഞ്ഞു പോയാലൊരു വാക്ക്.. കിട്ടിയാലോ… കിട്ടിയാലീ സുന്ദരികുട്ടി… പ്രശ്നമാകുമോ… ആയാൽ ഇവിടെ നിന്നും പോണമെനല്ലേ ഉള്ളു… എന്തായാലും പറയാം, ഈ നിൽപ്പു കണ്ടിട്ടു സഹിക്കണില്യ…
“എനിക്കോ… എനിക്കു പ്രേമം… നിന്നോടു… അതാ ചേതം…”
ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു…
“ദേ… കൈയിലിരിക്കുന്നത് കത്തി ആണെന്നു ഞാൻ ഓർക്കത്തില്ലാ… ഇതും കൊണ്ടൊരണ്ണം അങ്ങു തന്നാലൊണ്ടല്ലോ… അല്ലേൽ തന്നെ ഇവിടെ നൂറു കൂട്ടു പ്രശ്നങ്ങളാ… അതിന്റെ ഇടയ്ക്കാ അയാളുടെ ഒരു പ്രേമം…“
”അതെന്താടോ ഈ ചെറു പ്രായത്തിൽ തനിക്കു ഇതിനു മാത്രം പ്രശ്നങ്ങൾ… പറ കേൾക്കട്ടെ…“
”താനെന്തിനാ അതു അറിയുന്നേ… ഇവിടുന്നു ഒന്നു പോയി തരാൻ പറ്റുമോ…“
”ഇവിടുന്നു ഞാൻ നിന്നെയും കൊണ്ടേ പോകു പെണ്ണേ…“

Ithinte full story orumich tharan patuoo
Ith serikkum vere ethelum novel eduth Kambi aakkiyath aanenkil original ethanenn paranjj tharamo