തറവാട്ടിലെ നിധി – 5 61അടിപൊളി 

 

“ഞാൻ തന്നെ സപ്പോർട്ട് ചെയ്തത് ഒന്നുമല്ല… എനിക്കും അന്നം തരുന്ന തറവാടല്ലേ അതുകൊണ്ടു പറഞ്ഞതാ…”

 

എന്റെ മുന്നിലോട്ടു നടന്നു നീങ്ങുമ്പോൾ അവൾ മൊഴിഞ്ഞു..

ഏതായാലും വേണ്ടുകേല, ഇപ്പോൾ പെണ്ണ് സംസാരിക്കുനെങ്കിലുമുണ്ടല്ലോ… അതു തന്നെ ധാരാളം.. അവളുടെ പിന്നിയിട്ട മുടി ഘടികാരത്തിന്റെ തൂക്ക് മണിപോലെ നടത്തത്തിനു അനുസരിച്ച് ആടികൊണ്ടിരുന്നു.. അവളുടെ തൊട്ടു പുറകിലായി ഞാൻ നടക്കുമ്പോളെന്റെ മുഖത്തൊരു പൊട്ടൻ ചിരിയുണ്ടായിരുന്നു.. എങ്ങനെ ചിരി വരാതിരിക്കും, അമ്മയെ നഷ്ട്ടമായി ജീവിതത്തിൽ ഇനി എന്തെന്ന് ഓർത്തു ഇരുന്നടത്തു നിന്നും ഇന്ന് രാവും പകലും ചിന്ത മുഴുവൻ ഇവളെ സ്വന്തമാക്കണം എന്നതു മാത്രമായി..

തറവാട്ടിലേക്കു കേറുന്ന വഴി എത്തിയപ്പോൾ ഒരു ജീപ്പ് ഞങ്ങക്ക് തൊട്ടു മുന്നിലായി വന്നു നിന്നു.. മീരയെ തന്നെ നോക്കി നടക്കുന്ന ഞാൻ ജീപ്പ് മുന്നിൽ വന്നു നിന്നപ്പോൾ ആണ് അതു കണ്ടത്.. ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു മുപ്പത്തഞ്ചു വയസ്സ് തോനിക്കുന്ന പുരുഷൻ ഇറങ്ങി.. കാപ്പിപൊടി നിറത്തിലുള്ള ഷർട്ടും, മടക്കി കുത്തിയ വെള്ള മുണ്ടുമാണ് ആളുടെ വേഷം.. തലയിലൊരു ചുമന്ന തോർത്തും കെട്ടിയിട്ടുണ്ട്… നല്ല ഒത്ത ഉയരവും വണ്ണവും കുടവയറുമൊണ്ട് ആൾക്ക്, നെറ്റിയിലായി ഉണങ്ങി വരുന്നൊരു വലിയ മുറുവും… വണ്ടിയിൽ അയാൾ ഇറങ്ങി നിന്നു മീരയെ നോക്കി ഒന്ന് ചിരിച്ചു.. അപ്പോൾ പരിചയമുള്ള ആളാവുമെന്ന് ഞാൻ ഊഹിച്ചു..

 

“കുഞ്ഞിപ്പെണ്ണേ… എടി നീയങ്ങു വളർന്നു വല്യ പെണ്ണായല്ലോ…”

 

അയാളു മീരയെ നോക്കി അതിശയത്തോടെ പറഞ്ഞു… മീര അതിനു മറുപടിയൊന്നും പറഞ്ഞില്ല… എന്റെ മുന്നിലായി നിന്ന അവളുടെ മുഖത്തു കോപമാണോ, ആയിരിക്കണമെന്ന് അവളുടെ നിൽപ്പിന്റെ ആകൃതി കണ്ടു ഞാൻ കണക്കാക്കി..

 

“നിനക്കു ഇവരൊന്നും തിനാൻ തരുന്നില്ലയോടി. .. അങ്ങു മെലിഞ്ഞു പോയല്ലോ… എത്ര വട്ടം പറഞ്ഞതാ അവിടെ വീട്ടിൽ വന്ന് നിൽക്കാൻ… അതിരിക്കട്ടെ മീനാക്ഷി എന്തിയേടി കൊച്ചേ…”

 

അയാൾ മൗനം പാലിച്ചു നിന്ന മീരയോടു വീണ്ടും ചോദിച്ചു..

 

“എനിക്കൊന്നും അറിയാൻ മേല…”

 

അതെ കോപമാണ് മീരയുടെ ശബ്ദത്തിൽ…

 

“ഞാൻ കണ്ടുപിടിച്ചോളാം… എത്ര നാളു കൂടിയാ..”

 

അയാൾ പറഞ്ഞു തിരിച്ചു പോയി വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു തറവാട്ടിലേക്കു ഓടിച്ചു പോയി..

 

“ആരാ അയാൾ…”

 

ഞാൻ ചോദിച്ചെങ്കിലും മീര മറുപടി പറയാതെ നിന്നപ്പോൾ ഞാൻ മുന്നിലോട്ടു കയറി നടന്നു..

 

“അച്ഛന്റെ ഒരു പരിചയകാരനായിരുന്നു… അയ്യപ്പൻ..”

 

പുറകിൽ നിന്നും മീര പറഞ്ഞു…. എന്തൊരു അതിശയം, തർക്കുത്തരമല്ലാതെ അവൾ എനിക്കു മര്യാദക്കൊരു മറുപടി തന്നിരിക്കുന്നു..

 

“വരുന്നില്ലേ….”

 

അവിടെ തന്നെ അനങ്ങാതെ നിന്ന മീരയോടു ഞാൻ തിരക്കി..

 

“അയാള് പോയിട്ടേ ഉള്ളു…”

 

അവിടെ തന്നെ നില ഉറപ്പിച്ചു മീര പറഞ്ഞപ്പോൾ ഞാനും അടുത്തു പോയൊരു കല്ല് കെട്ടിൽ കേറി ഇരുന്നു..

 

“ഇയാളിവിടെ കാവൽ ഇരിക്കുവൊന്നും വേണ്ടാ…”

 

“കാവലിരിക്കാതെ പറ്റില്ലാലോ… കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പാഴം കാക്ക കൊത്തി പോകെല്ലല്ലോ…”

 

ഞാൻ ശബ്ദം താഴ്ത്തിയാണതു പറഞ്ഞത്… അവൾ കേട്ടോ ഇല്ലയോ എന്ന് അറിയില്ലാ..

 

“ഇയാളെന്തിനാ മീനാക്ഷിയെ തപ്പി നടക്കുന്നത്..”

 

ഞാൻ വീണ്ടും തിരക്കി..

 

“ഇയാൾക്കു വട്ടായിട്ടു…. പണ്ട് എപ്പോഴോ അപ്പനെ കള്ള് വാങ്ങി കുടിപ്പിച്ചു കിടത്തിയപ്പോൾ ഇയാൾക്ക് മീനാക്ഷിയെ കെട്ടിച്ചു കൊടുക്കാമെന്ന് അപ്പൻ പറഞ്ഞെന്നും പറഞ്ഞു വെറുതെ ശല്യപെടുത്തുവാ… കുറച്ചു നാളൊരു ആശ്വാസമുണ്ടാരുന്നു..“

 

”അതെന്താ…“

 

”അയാൾ ജയിലിലാരുന്നു…. ഒരു കുത്തു കേസിനു..“

 

”കുത്ത് കേസോ..“

 

”ആഹ്…. എന്തോ സ്ഥല തർക്കം…“

 

അവൾ നിസ്സാരമായി പറഞ്ഞെങ്കിലും എന്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നി… എന്റെ ദേവി… ഇതാണോ എന്റെ ജീവിതത്തില്ലേ വില്ലൻ… ഇടികൊണ്ട് മരിച്ചത് തന്നെ…

1 Comment

Add a Comment
  1. വാര്യർ

    അടുത്ത ഭാഗം ഇപ്പോഴാ വരിക കുട്ട്യേ

Leave a Reply

Your email address will not be published. Required fields are marked *