“ആ പെണ്ണിന്റെ പേരെന്തായിരുന്നു….”
“യമുനാ…അവളെ പിടിച്ചു കൊണ്ടുപോവാൻ രാജ കല്പന ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഇറയിമൻ അവളെയും കൂട്ടി കാട് കയറാൻ തീരുമാനിച്ചു…. പക്ഷെ രാജകല്പന കല്ലും പിളർക്കുന്ന കാലമല്ലേ…”
“അവർ രക്ഷപെട്ടോ…”
“ഇല്ലാ…ഇവിടെയിരുന്ന കുറേ പണവും പണ്ടവും എടുത്തൊരു പെട്ടിയിലാക്കി ഇറയിമൻ ഇറങ്ങി… ആ പെണ്ണിനേയും കൂട്ടി അവിടെയുള്ള മല താണ്ടി കാട്ടിൽ കയറാൻ നോക്കി…. പക്ഷെ അയാളെ കുടിയാന്മാര് ചതിച്ചു… മലയുടെ മുകളിലെ മലയിൽ വെച്ച് രാജാവിന്റെ പടയാളികൾ അവരെ പിടിച്ചു….“
”എന്നിട്ടെന്തായി…“
”മലയുടെ മുകളിലായി ഒരു ഗുഹയിലൊളിച്ചിരുന്ന അവരെ പടയാളികൾ പിടിച്ചു…. തന്റെ പ്രിയപെട്ടവളെ രക്ഷിക്കാൻ ശ്രമിച്ച ഇറയിമനെ അവരു വദിച്ചു… അത് കണ്ട് ആ കുടിയാത്തി പെണ്ണ് സ്വയം കഴുത്തു മുറിച്ചു ചത്തു… ഇറയിമന്റെ കൈയിലുണ്ടായിരുന്ന പണവും പണ്ടവുമെല്ലാം കുടിയാന്മാരു തന്നെ അവിടെ നിന്നും കട്ടെടുത്തു… നന്ദിയില്ലാത്ത വർഗ്ഗങ്ങൾ…. എത്ര രൂപയുടെ മുതലുണ്ടായിരുന്നു എന്നറിയാവോ കുട്ട്യേ..“
തള്ള പറഞ്ഞപ്പോളെന്റെ കാലും കൈയും വിറയ്ക്കാൻ തുടങ്ങി…. ഇനിയാ ഗുഹയിലാണോ ഞാൻ പോയി കേറിയേ…
”എന്നിട്ടു…“
ഞാൻ ഭയം പുറത്തു കാണിക്കാതെ തിരക്കി…
”കുറച്ചു നാൾ കഴിഞ്ഞു എല്ലാവരും ഇതൊക്കെ മറന്നു… അത് കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ പോയ തറവാട്ടിലെ കാരണവത്തി മുങ്ങി മരിച്ചു…. പ്രശ്നം നോക്കാൻ വന്ന കണിയാരാണ് പറഞ്ഞത് തറവാട്ടിൽ ബാത ശല്യം ഉണ്ടെന്ന്… പിന്നെയും കുറേ മരണങ്ങൾ നടന്നു… പലരും ഇരുട്ടിൽ അവളെ… യമുനയെ കാണാൻ തുടങ്ങി… എന്റെ കുട്ടികാലത്താണ് തറവാട്ടിൽ തെക്കു നിന്നുമൊരു മഹാ മാന്ത്രികൻ വരുന്നത്…. അയാൾ തറവാട്ടിലെ ശല്യമൊഴുപ്പിക്കാൻ മലയുടെ മുകളിലെ ഗുഹയിൽ യമുനയെ തളച്ചു കുടിയിരുത്തി… എന്നിട്ട് തറവാട്ടിലെ ആൺ സന്ദധികളാരുമാ ഗുഹയുടെ അടുത്തു പോകരുതെന്നും പറഞ്ഞു…. അപ്പോഴാണ് തറവാട്ടിൽ വീണ്ടും സമ്മാധാനമുണ്ടായത്… പിന്നിത്രയും നാളൊരു കുഴപ്പവുമില്ലായിരുന്നു, മോനറിയാതെ പോലുമാ മലയുടെ മുകളിലേക്കു പോകരുത് കേട്ടോ ഉണ്ണിയെ…“
മുത്തശ്ശി പറഞ്ഞു കൊണ്ട് കട്ടിലിൽ കാലുകൾ നിവർത്തി കിടന്നു…. മൈര് ഊമ്പിയെല്ലോ… തള്ള ചിലപ്പോൾ ചുമ്മാ തള്ളിയതാവും, എന്നിരുന്നാലും ഇനി എങ്ങനെയാ കിടന്ന് ഉറങ്ങാൻ പറ്റുക… ഞാൻ തിരിച്ചു മുറിയിൽ പോയിരുന്നു… ഇനി ആരെങ്കിലും ഞാൻ മലയുടെ മുകളിൽ പോയെന്ന് പറഞ്ഞു കേട്ടപ്പോൾ അന്ന് ഉഷാമ്മയെ വഴക്കു പറഞ്ഞത് തടഞ്ഞതിനുള്ള പ്രതികാരം വീട്ടുകയാണോ തള്ളാ…. ഇന്നത്തെ കാലത്ത് പ്രേതവും ഭൂതവുമൊക്കെയെന്നു പറഞ്ഞാൽ ചിരിക്കുക അല്ലാതെ എന്താ ചെയ്യുക… പക്ഷെ ഞാൻ കണ്ട സ്വപ്നമോ…. അത് വെറും സ്വപ്നമല്ലേ… ഒരു യമുന… തേങ്ങാകൊല.. ഞാൻ മനസ്സിൽ ധൈര്യം ശേഖരിച്ചു കിടന്നുറങ്ങി….
രാവിലെ തന്നെ എഴുന്നേറ്റു മുറിയിൽ നിന്നും താഴേക്കു ഇറങ്ങി ചെന്നു… അവിടെ ആരെയും കാണാത്തപ്പോൾ പുറത്തിറങ്ങി ചെന്നു… പശു തൊഴുത്തിലൊരു ചെറിയ ആൾക്കൂട്ടം കണ്ടപ്പോൾ അവിടേക്കു ചെന്നു..
“എന്തൊരു കഷ്ടമാണേ…. നല്ലൊരു പശു കിടാവായിരുന്നു… എന്നാ കൊന്നതാണോ…”
ശോഭന ചിറ്റയുടെ ശബ്ദം…
“രാവിലെ ബാക്കി പശുക്കളെ അഴിക്കാൻ വന്നപ്പോളാ ഞാനും സധനും ഇത് കാണുന്നെ…”
പണിക്കാരിൽ ആരോ പറഞ്ഞു.. കാര്യം എന്താന്നറിയാൻ ഞാനും അടുത്തേക്കു ചെന്നു..
നിലത്തായി ഒരു പശു കിടാവ് ചത്തു കിടക്കുന്നു, ഈച്ചകലതിന്റെ ചുറ്റും വട്ടമിടുന്നു… കിടാവിന്റെ നീല നിറമുള്ള നാവ് പുറത്തേക്കു ചാടി കിടക്കുന്ന ദാരുണമായ കാഴ്ച്ച. ഞാൻ കഴിഞ്ഞ ദിവസം താലോലിക്കാൻ ചെന്ന അതേ കിടാവ്…
“മുരളിയോട് പറഞ്ഞ് ഇന്ന് തന്നെ സുബ്രമണി കണിയാരെ വരുത്തണം… മൊത്തം അപശക്കുന്നങ്ങളാ കാണുന്നെ…”
താടിക്ക് കൈയും കൊടുത്തു നിൽക്കുന്ന സന്ധ്യാ വല്യമ്മ പറഞ്ഞു…
“എന്റെ ഓപ്പോളേ… ഇത് വല്ല നരിയോ പട്ടിയോ കടിച്ചു കൊന്നതാവും… എന്തായാലും കഷ്ടമായി പോയി…”

അടുത്ത ഭാഗം ഇപ്പോഴാ വരിക കുട്ട്യേ