തുളസിദളം – 1 Like

“നിന്നോട് വിളിച്ചുപറഞ്ഞ എന്നെപറഞ്ഞാ മതിയല്ലോ… നീ നോക്കിക്കോ ഒരിക്കൽ അയാൾ എന്നെത്തേടിവരും… എന്റെ സ്വപ്നത്തിലെ രാജകുമാരൻ… അന്ന് നീ വിശ്വസിച്ചാ മതി…”

“ഹാ… ഇങ്ങനെമുണ്ടോ പെൺപ്പിള്ളേര് സ്വപ്നത്തിലെ രാജകുമാരനെ പ്രേമിക്കാൻ നടക്കുന്നു… നിനെക്ക് വട്ടാ…”

കിച്ച ചിരിച്ചുകൊണ്ട് ചോദിച്ചു

“ആ… അതേ വട്ടാ… ഈ വൃന്ദയ്ക്ക് വേണ്ടി കാവിലമ്മ കൊണ്ടൊരുന്നതാ എന്റെ മാത്രം രാജകുമാരൻ… ഈ വൃന്ദക്കായി മാത്രം ജനിച്ചവൻ, കഴിഞ്ഞജന്മങ്ങളിലും വരും ജന്മങ്ങളിലും വൃന്ദക്കുവേണ്ടി മാത്രം പിറക്കുന്നവൻ… ജാതകദോഷങ്ങളെല്ലാം തോൽപ്പിച്ചു എനിക്കുള്ളതെല്ലാം സമർപ്പിച്ച് അലിഞ്ഞുചേരുവാനുള്ളവൻ…”

വൃന്ദ ഒരീണത്തോടെ പറഞ്ഞു

“പ്രാന്തുണ്ടോ പെണ്ണേ നിനക്ക്… ഇതൊക്കെ വെറും സ്വപ്നമായി കാണാതെ…”

“ആ… എനിക്ക് പ്രാന്താ… നീ നോക്കിക്കോ ഒരിക്കൽ എന്നെത്തേടിവരും….

നീ വച്ചേ സമയം പോയി…”

വൃന്ദ ദൃതിയോടെ പറഞ്ഞു.

“ആ…അത് ശരിയാ സമയം കളയണ്ട അവിടുള്ള പിശാചുകൾക്ക് കടിച്ചു കീറാൻ ചെന്ന് നിന്നുകൊട്…നീ നന്നാവുല…നിന്നോട് എത്രയായി പറയുന്നു…അവിടുന്ന് കണ്ണനേം കൂട്ടി ഇവിടെവന്നു നിൽക്കാൻ…അപ്പൊ കൊറേ സെന്റിമെൻസ്…”

വൃന്ദ അതുകേട്ട് ഒന്ന് ചിരിച്ചു..

“എനിക്കിതൊക്കെ ശീലായി…നീ വച്ചോ ഞാൻ കുളിച്ചു വെളക്ക് വയ്ക്കട്ടെ…”

കിച്ച ഒന്ന് മൂളിയിട്ട് ഫോൺ കട്ട്‌ ചെയ്തു.

വൃന്ദ തന്റെ കൈകൾ വിടർത്തി കണ്ണടച്ചു

“കരാഗ്രവസതെ ലക്ഷ്മി കരമധ്യേ സരസ്വതി കരമൂലെ സ്ഥിത ഗൗരി മംഗളം കര ദർശനം…”

അവൾ പ്രാർത്ഥിച്ചു കണ്ണ് തുറന്നു

തന്റടുത്തുകിടന്നുറങ്ങുന്ന കണ്ണനെ നോക്കി പുതപ്പ് ഒന്നൂടെ പുതപ്പിച്ചു…

“സമുദ്രവസനെ ദേവി പർവതസ്ഥന മണ്ഡലെ വിഷ്ണുപത്നി നമസ്തുഭ്യം പദസ്പർശം ക്ഷാമസ്വമേ.. വിഷ്ണുപത്നീ സമുത്ഭൂതെ… ശംഘവർണെച്ച നേദിനി… അനേകരത്ന സംഭൂതെ… ഭൂമിദേവി നമസ്തുതേ…”

വൃന്ദ നിലത്തു തൊട്ട് തൊഴുത് എഴുന്നേറ്റു

കുളിച്ചു വിളക്ക്കൊളുത്തി കെടാവിളക്കിൽ എണ്ണ പകർന്നു കണ്ണടച്ച് പ്രാർത്ഥിച്ചു, എല്ലാ ദിവസവുമുള്ള ശീലമാണ് മുത്തശ്ശിയുണ്ടായിരുന്നപ്പോ മുതലുള്ള ശീലം, പുലർച്ചെ എഴുന്നേറ്റ് കുളിച്ചു പൂജാമുറിയിൽ വിളക്ക് കൊളുത്തി ഭഗവതിയെ തൊഴുന്നത്, അതിന്ശേഷം കെടാവിളക്കിൽ എണ്ണയൊഴിച്ച ശേഷമേ മറ്റുള്ള ജോലികൾ ചെയ്യുള്ളു… വർഷങ്ങളായി കെടാതെ കത്തുന്ന വിളക്കാണ് ദേവടം തറവാട്ടിൽ എന്നാണ് പറയപ്പെടുന്നത്…

“അമ്മേ രക്ഷിക്കണേ, ഞങ്ങളുടെ കഷ്ടപ്പാടെല്ലാം മാറ്റിത്തരണേ…എന്റെ കണ്ണന് നല്ലത് വരുത്തണേ….”

വൃന്ദ കണ്ണടച്ച് പ്രാർത്ഥിച്ചു…

പ്രാർത്ഥിച്ചുകഴിഞ്ഞ് തട്ടിൽനിന്നും ഒരുന്നുള്ള് ഭസ്മം മോതിരവിരലുകൊണ്ട് നെറ്റിയിൽ തൊട്ടു, അതിന് ശേഷം സുഖമായുറങ്ങുന്ന കുഞ്ഞനുജനെ പുഞ്ചിരിയോടെ നോക്കി, അടുത്തുവന്ന് പതിയെ തലോടി, അവൻ ഒന്നനങ്ങി,

“ഉണ്ണിയേച്ചി….”

അവൻ ഉറക്കത്തിൽ വിളിച്ചു

“മ്…”

വൃന്ദ പതിയെ വിളികേട്ടു, പിന്നീടെന്തോ അവ്യക്തമായി പറഞ്ഞിട്ട് സുഖമായുറങ്ങി

“ഉണ്ണിയേച്ചിടെ പൊന്നുമോനുറങ്ങിക്കോ….”

വൃന്ദ അവനെ നന്നായി പുതപ്പിച്ചുകൊണ്ട് പറഞ്ഞു

ദേവി നേരിട്ടനുഗ്രഹിച്ചിട്ടുള്ള തറവാടാണ് ദേവടം…പരാശക്തിയായ ദേവി തറവാട് കാവിൽ കുടികൊള്ളുന്നു…വർഷങ്ങൾക്ക് മുൻപേ മഹാരാജാവിന്റെ ധീരന്മാരായ പടത്തലവന്മാരായിരുന്നു ഈ തറവാട്ടിൽ ഉണ്ടായിരുന്നത്…പരമ ദേവി ഭക്തന്മാരായിരുന്നു തറവാട്ടു കാരണവന്മാർ, വലിയൊരു കൂട്ടുകുടുംബമായിരുന്നു, ഇപ്പൊ എല്ലാവരും ജോലിയും തിരക്കുകളുമായി വിദേശങ്ങളിലും മറ്റുമാണ്…ഭാഗത്തിൽ തറവാട് കിട്ടിയത് നാരായണക്കുറുപ്പിനാണ് അയാൾ തന്റെ സ്വപ്രയത്നം കൊണ്ട് കുറേ ബിസിനസുകളൊക്കെ തുടങ്ങി വിജയിപ്പിച്ചു…നാരായണക്കുറുപ്പിന്റെ ഭാര്യ സരോജിനി, അവർ ഭർത്താവിന്റെ ഓരോ വിജയത്തിലും ഒപ്പമുണ്ടായിരുന്നു, അവർക്ക് മൂന്ന് മക്കൾ മൂത്തവൻ വിശ്വനാഥൻ, രണ്ടാമത് നളിനി, ഇളയവൾ മീനാക്ഷി.

നളിനിയുടെ ഭർത്താവ് രാജേന്ദ്രക്കുറുപ്പ് മകൾ ശില്പ, അവരിപ്പോഴും തറവാട്ടിൽ തന്നെയാണ് കഴിയുന്നത്, വിശ്വനാഥൻ ചെറുപ്പത്തിലെപ്പോഴോ നാടുവിട്ട്പോയി ഇപ്പൊ ഒരു വിവരവും ഇല്ല, ഇളയവൾ മീനാക്ഷി കോളേജിൽ പഠിക്കുമ്പോ അവളുടെ സീനിയർ ആയിരുന്ന വേണുഗോപാലിനെ പ്രേമിച്ചുകല്യാണം കഴിച്ചു, വേണുവിന് കുടുംബമഹിമയില്ല എന്ന് പറഞ്ഞു ദേവടത്തുള്ള എല്ലാവരുംകൂടി മീനാക്ഷിയെ വീട്ടിൽനിന്നും പുറത്താക്കി, അവളുടെ മക്കളാണ് വൃന്ദയും കണ്ണനും,

Leave a Reply

Your email address will not be published. Required fields are marked *