പെരുമഴക്ക് ശേഷം – 3 2

അച്ഛനെ നിങ്ങൾക്ക് നന്നായി അറിയാമല്ലോ…. അത്ഭുതം തന്നെ…

ഞങ്ങൾ ഒന്നിച്ചായിട്ട് ഇത്ര വര്ഷമായില്ലേ ഉണ്ണീ… അമ്മയെപ്പോഴും പറയും ഒരാൾ ടെൻഷൻ അടിച്ചോ അല്ലാതെയോ ആലോചിച്ചിരിക്കുമ്പോൾ ശല്യപ്പെടുത്തരുത് എന്ന് …. അതവരെ ഇറിറ്റേറ്റ് ചെയ്യും…. അതിന്റെ തുടർച്ച ദേഷ്യമായിരിക്കും……. കുറേ സമയം അവരെ ഒറ്റക്ക് വിട്ടാൽ അവരുടെ മനസ്സ് തന്നെ തീരുമാനങ്ങളിൽ എത്തി ശാന്തമാകും…. അപ്പോൾ നമ്മളോട് തന്നെ പറയേണ്ട കാര്യങ്ങൾ പറയും ….അതല്ലേ നീ മുൻപ് വരുമ്പോൾ ഞങ്ങൾ നിന്നെ ശല്യപ്പെടുത്താതിരുന്നത്…..

അതെത്ര ശരിയാണ്….. ഞാനൊന്നും പറയാതെ അവളെ നോക്കിയിരുന്നു പോയി….. ഈ രീതി എല്ലാ കുടുംബങ്ങളിൽ ഉണ്ടായിരുന്നു എങ്കിൽ…. ഇപ്പോഴുള്ള പല കുടുംബ പ്രശ്നങ്ങളും അവസാനിച്ചേനെ…. ഞാൻ ചിന്തിച്ചു….

നീയും ആലോചന തുടങ്ങിയോ… സുധ എന്നെ തോണ്ടി…. എങ്കിൽ
മുകളിലെങ്ങാനും പോയിരുന്നോളണം…. ഞങ്ങൾക്ക് വയ്യ മിണ്ടാതെ തപസ്സിരിക്കാൻ ….

ശരിയാ മുകളിലേക്ക് പോകാം…. പക്ഷെ ഒറ്റക്കല്ല … നിങ്ങളും വാ … നമ്മുടെ ശബ്ദം അച്ഛനെ ശല്യപ്പെടുത്തണ്ട ….

ഞങ്ങൾ മുകളിലേക്ക് പോയി … കളിയും ചിരിയുമായി അത്താഴ സമയം വരെ അവിടിരുന്നു…
*****
അത്താഴത്തിന് ഇരിക്കുമ്പോൾ അച്ഛന്റെ മുഖം ശാന്തമായിരുന്നു…. എങ്കിലും ആരും ഒന്നും ചോദിച്ചില്ല…. ചപ്പാത്തിയും കറിയും വിളമ്പി ആന്റിയും കൂടി ഇരുന്നപ്പോൾ അച്ഛൻ ചോദിച്ചു….

ദേവി നിനക്കാ വന്നയാളെ മനസ്സിലായോ…?

ഇല്ല….

അതാണ് …. ടൗണിലെ ശ്രീമംഗലം ബിസിനസ്സ് ഗ്രൂപ്പുടമ ശ്രീധര മേനോന്റെ മരുമകൾ…. പത്മിനി….

പേരൊക്കെ പറഞ്ഞു… എങ്കിലും മനസ്സിലായില്ല… ആ മംഗല്യ ജൂവലറി ഒക്കെ അവരുടെ ആണോ….

ജൂവലറി മാത്രമല്ല…. അവർക്ക് ഒട്ടനവധി ബിസിനസ്സ് ഉണ്ടായിരുന്നു…. ഷോപ്പിംഗ് കോംപ്ലക്സ്…. ടെക്‌സ്‌റ്റൈൽസ് .. പെട്രോൾ പമ്പുകൾ … ട്രാൻസ്‌പോർട്ട് …സൂപ്പർ മാർക്കറ്റ്… ഹോൾസെയിൽ വ്യാപാരം അങ്ങിനെ പലതും…. വലിയ നിലയിലുള്ളവർ…. മംഗലത്ത് ശ്രീധര മേനോൻ …അയാളുടെ ബുദ്ധിയും കഠിനാധ്വാനവുമാണ് അതെല്ലാം…. ജോലി കിട്ടുന്നതിന് മുൻപ് ഞാനവിടെ അകൗണ്ട് സെക്ഷനിൽ ജോലി ചെയ്തിട്ടുണ്ട് ആറ് മാസം….

ഇപ്പൊ അതൊക്കെ വിട്ടു എനാണല്ലോ പത്മിനി പറഞ്ഞത്….

ഉം… ശ്രീധര മേനോന് രണ്ട് മക്കളായിരുന്നു…. ജയശ്രീയും ജയദേവനും…. ഭാര്യ മാധവി…. ഒരു പെങ്ങളുണ്ടായിരുന്നു….അവർക്കൊരു പെൺകുട്ടിയും…. ഭർത്താവ് മരിച്ച അവരെയും മേനോനായിരുന്നു സംരക്ഷിച്ചിരുന്നത്…. ജയദേവൻ ആക്സിഡന്റിൽ പെട്ടതൊന്നും ഞാനറിഞ്ഞില്ല…. എന്തായാലും വിവരം അറിഞ്ഞ നിലക്ക് ഒന്ന് പോകണം….

ഉണ്ണിയോടും വരാൻ പറഞ്ഞു പത്മിനി….

നീ വരുന്നോ ഉണ്ണീ….

എനിക്കറിയില്ല അച്ഛാ …. വേണമെങ്കിൽ …വരാം…

നീയും പോരെ… എല്ലാവരെയും കണ്ടിരിക്കാമല്ലോ…. ഒരു പരിചയമാകട്ടെ…. ആട്ടെ നീ നാളെ അമ്പലത്തിലേക്കുണ്ടോ ദേവി….

പോകണം… ഇവരുടെ പേരിലുള്ള പിറന്നാൾ വഴിപാടെല്ലാം രസീതാക്കേണ്ടതല്ലേ….

ഞാനും വരാം ആന്റി…. ഒത്തിരി നാളായി അമ്പലത്തിൽ പോയിട്ട്…
നീയും പൊയ്ക്കോ…. ഇവരെയും കൊണ്ടുപോയ്ക്കോ…. എനിക്ക് രാവിലെ വല്യ അളിയനെ ഒന്ന് കാണണം…

എന്താ … ഇത്രയും കാലത്തിന് ശേഷം…. പത്മിനി വന്നതുകൊണ്ടാണോ…?
ഉം… ചില കാര്യങ്ങളുണ്ട്….. വർഷം കുറച്ചായി തറവാട്ടിൽ പോയിട്ട്…. അമ്മയുടെ മരണത്തിന് ശേഷം അങ്ങോട്ട് പോയിട്ടില്ല…. ബലിയിടാൻ ഉണ്ണിയെ അനുവദിക്കില്ല എന്ന ശ്രീനിവാസന്റെ കടുംപിടുത്തം എന്നെ വേദനിപ്പിച്ചു…….. അതുകൊണ്ടാണ് പിന്നങ്ങോട്ട് പോകാതിരുന്നത്…. പോകാൻ തോന്നിയില്ല…. എന്നാലും പത്മിനിയുടെ വരവ് …. രാമകൃഷ്ണൻ അളിയനോട് ചിലതെല്ലാം സംസാരിക്കണം…. നിങ്ങൾ അമ്പലത്തിൽ പോയിട്ട് അങ്ങോട്ട് വാ നമുക്ക് ഒന്നിച്ച് പോരാം….

അവരുമായി സാവിത്രിക്കെന്താണ് ബന്ധം…..?

സാവിത്രിക്കോ…? ആര് പറഞ്ഞു….? അച്ഛന്റെ ശബ്ദത്തിൽ ഞെട്ടലിന്റെ ആകാംഷ നിറഞ്ഞു…..

അത് പത്മിനി തന്നെ…. അവരിവിടെ വരാൻ കാരണം ആ ജയദേവൻ പത്രത്തിൽ കണ്ട സാവിത്രിയുടെ ചരമ വാർഷിക അറിയിപ്പാണത്രേ ….

Leave a Reply

Your email address will not be published. Required fields are marked *