ബിജു, ആ ഹോസ്പിറ്റലിന്റെ മാനേജ്മെന്റിനെ സമീപിച്ചു ഒരു സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തിട്ട് ഒരു സ്പെഷ്യൽ റൂം സംഘടിപ്പിച്ചു സുരേഷിനെ അങ്ങോട്ട് ഷിഫ്റ്റ് ചെയ്തു.
ഞാൻ ആ റൂമിൽ അകത്തും പുറത്തുമായി കുറെ നേരം നിന്നു. പ്രിയ സുരേഷിന്റെ അടുത്തു തന്നെ ഇരിപ്പുണ്ട്… അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
എനിക്കാണെങ്കിൽ അവരണ്ടുപേരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാനില്ല താനും.
ഡ്യൂട്ടി ഡോക്ടർനോട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഇതാണ്.
ഞാൻ : ഡോക്ടർ, എന്താണ് പുള്ളീടെ ഇപ്പോഴത്തെ അവസ്ഥ.
ഡോക്ടർ : വെൽ… നമ്മുക്ക് നോക്കാം… കാലിന്റെ പരിക്ക്… ഇട്സ് നോട സൊ സീരിയസ്. … വേറെ ഏതായാലും കാല് നേരെയായിട്ടുണ്ട്. ആളെ നമുക്ക് പൂർണ്ണമായി നേരെ നടത്താം.
ആക്ച്വലി കാൽ മുഴുവനും മുറിച്ചു മാറ്റേണ്ട അവസ്ഥയിലായിരുന്നു. നല്ല സമയത്ത് ഇവിടെ എത്തിപ്പെട്ടു എന്നത് കൊണ്ട് നമ്മുക്ക് അതിനെ സക്സസ് ആക്കാൻ പറ്റി. പക്ഷെ പുള്ളിക്ക് വേറെയും ചില ഇഷ്യൂസ് ഉണ്ട്… വീ നീഡ് എ ഡീറ്റൈൽ ചെക്ക് അപ്പ്.
അത്രയും കേട്ടിട്ട് ഞാൻ ആ റൂമിൽ നിന്നും പുറത്തിറങ്ങി.
അങ്ങനെ കുറച്ചു വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ പുള്ളി കടുത്ത വേദന കൊണ്ട് പുളഞ്ഞു… നേഴ്‌സുമാർ വന്ന് ഡ്രിപ് ഇട്ട് കൊടുത്തു… പിന്നെ പുള്ളി മയക്കത്തിലോട്ട് എന്ന അവസ്ഥയിലോട്ട് പോയി.
അന്ന് ഒരുപാട് വൈകുവോളം… പതിനൊന്നു മണി വരെ ബിജു ഹോസ്പിറ്റലിൽ തന്നെയായിരുന്നു.
എല്ലാംകൂടി കൂനിന്മേൽ കുരു എന്നതുപോലെ ഒരുഭാഗത്ത് പ്രിയയുടെ അമ്മ അവശയായി വീട്ടിൽ കിടക്കുന്നു മറ്റൊരു ഭാഗത്ത് സുരേഷും ഒരുപോലെ കിടക്കുകയാണ്. ഇത്രയൊക്കെ സഹിക്കുന്ന അവളുടെ മാനസികാവസ്ഥ എന്തായി തീരുമെന്ന് ആർക്കും പ്രവചിക്കാൻ വയ്യ. സമ്മതിക്കണം……
ആ മനസ്സിന്റെ താളം ഒരു നിമിഷം തെറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ആ പാവത്തിന്റെ, ദുഃഖം ഘനീഭവിച്ച മുഖം ഒരുപാട് നേരം കണ്ടോണ്ടിരിക്കാൻ ബിജുവിന്റെ മനസ്സിന് ഒട്ടും കെൽപ്പില്ലായിരുന്നു.
ആ കണ്ണുകളിലേക്ക് ഒരു വട്ടം നോക്കിയപ്പോൾ തന്നെ അവന്റെ മനസ്സ് പതറി. ഒരു നിമിഷം നിയന്ത്രണം വിട്ടു പോകുമോ, താൻ പൊട്ടി കരഞ്ഞു പോകുമോ എന്ന് പോലും ബിജു ഭയപ്പെട്ടു.
അവസാനം പ്രിയയെ അവിടെ സുരേഷിന്റെ കൂടെ ഹോസ്പിറ്റലിൽ തന്നെ നിർത്തി. ബിജു തിരികെ വീട്ടിലേക്ക് പോന്നു
വഴിയിൽ ഉടനീളം അവന്റെ മനസ്സ് തേങ്ങി കരയുകയായിരുന്നു. ഇനി പ്രിയയുടെ അവസ്ഥ എന്താണെന്ന് കണ്ടറിയണം കാരണം പുള്ളിയുടെ അസുഖത്തിന്റെ അവസ്ഥയെക്കാൾ, പെട്ടെന്ന് വളരെ അപ്രതീക്ഷിതമായി സുരേഷ് തിരികെ വന്നതിൽ എന്തൊക്കെയോ ദുരൂഹതകൾ മണക്കുന്നുണ്ട് എന്നതാണ്.
പരിക്ക് എത്രമാത്രം ഗുരുതരമാണെന്നും ഗൗരവമുള്ളതാണെന്നും ചികിത്സ എത്ര കാലം നീണ്ടുനിൽക്കുമെന്നും ഉള്ള കാര്യത്തെപ്പറ്റി യാതൊരു ഊഹവുമില്ലാത്ത സ്ഥിതിക്ക് ഇനി പ്രിയ എന്ത് തീരുമാനം എടുക്കും എന്നുള്ള കാര്യത്തെപ്പറ്റി യാതൊരു വിവരവും ഇല്ല.
ഇത്രയും നാൾ നടുക്കടലിൽ വൻത്തിരകളിൽ കിടന്ന് ഉലയുകയായിരുന്ന ആ മനസ്സ് ബിജു തന്റെ പ്രയത്നം കൊണ്ട് ഒരു കരയ്ക്ക് അടുപ്പിച്ചപ്പോഴാണ് അടുത്ത വൻ തിരമാല….
ഇനി അവളുടെ മനസ് മാറുമോ,… കയ്യെത്തും ദൂരത്ത് എത്തിയ ഒരു മാലാഖ കുഞ്ഞിനെ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് വീണ്ടും.
താൻ ഇത്രയും കാലം ഒരു അമൂല്യ നിധി പോലെ കൊണ്ട് നടന്ന തന്റെ പ്രിയ വീണ്ടും തന്റെ സ്വഗൃഹത്തിലേക്ക് തിരികെ പോകുമോ എന്ന് ഇപ്പോൾ സംശയിക്കേണ്ടതുണ്ട്…
അവന്റെ മനസ്സിലെ ഗദ്ഗതം അവൻ ആരോടും പറയും. കഴിഞ്ഞുപോയ ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ നിമിഷങ്ങളും ഓർത്ത് അവന്റെ ചുണ്ടുകൾ വിതുമ്പി.
പ്രിയയുടെ സ്ഥാനത്ത് വേറെ ഒരാളായിരുന്നെങ്കിൽ ആ മനുഷ്യനെ തിരിഞ്ഞു നോക്കില്ലായിരുന്നു. അവളിൽ മനുഷ്യത്വം അവശേഷിക്കുന്നു എന്നതിന്റെ ഉത്തമ സാക്ഷ്യമാണ് ഇത്.
വീട്ടിൽ തിരിച്ചെത്തി കാർ പോർച്ചിലിട്ട് പടികൾ കയറിയ ബിജുവിന്റെ മുന്നിൽ സിനി ചേച്ചിയെയാണ് കണ്ടത്.
