അവനെ പിന്തുടർന്ന് വന്ന സിനി പെട്ടെന്ന് അവന്റെ പുറകിലൂടെ തോളുകളിൽ അണച്ചു പിടിച്ച് ആശ്വസിപ്പിച്ചു.
സിനി : എടാ മോനെ… നീ എന്തിനാ ഈ ചേച്ചിയുടെ മുന്നിൽ അഭിനയിച്ചു തകർക്കുന്നെ… നീ ആരാണെന്നും, നീ എന്താണെന്നും നിന്റെ മനസ്സ് വായിച്ചറിഞ്ഞ ഈ വീട്ടിലെ ഏക വ്യക്തിയാണ് നിന്റെ ചേച്ചി…. ചേച്ചിക്ക് അറിയാവുന്നത് പോലെ ഈ വീട്ടിൽ ആർക്കും നിന്നെ അറിയില്ല.
നീ ഇവിടെ എത്തുന്നതിനു മുൻപ് പ്രിയ എന്നെ വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.
ബിജു : എന്റെ ചേച്ചി… ദൈവം എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്…??? ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല… എന്നിട്ടും എന്നിൽ നിന്നും പലതും, പലരും അകന്നു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ…. അവൻ വിതുമ്പി.
സിനി : ഛെ, ഛെ… എന്താ മോനെ നീ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ ആയാലോ… നിന്റെ ദുഃഖം എന്താണെന്ന് ചേച്ചിക്കറിയാം. സങ്കടപ്പെടേണ്ട എല്ലാം ശരിയാവും… ദൈവം നിനക്കായി എന്തെങ്കിലും നന്മ കരുതി വച്ചു കാണും. നീ ഇപ്പൊ സമാധാനിക്കു…
സിനി: നീ കരയ്…. കരഞ്ഞു കരഞ്ഞു തീർക്ക് നിന്റെ മനസ്സിലെ സങ്കടം…
സിനി : ഭക്ഷണം കഴിച്ചിട്ട് അപ്പുറത്തോട്ട് പോയാ മതി, അവിടെ ഇന്ന് പ്രിയ ഇല്ലാത്തത് കൊണ്ട് കാര്യമായിട്ട് ഒന്നും ഉണ്ടാക്കിക്കാണില്ല.
പിറ്റേന്ന് കാലത്ത് ജോലിയുടെ ഇടയ്ക്ക് ബിജു ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കി.
പ്രിയയെ അവിടെ കണ്ടില്ല… സുരേഷ്, മരുന്നിന്റെ സടേഷനിലായത് കൊണ്ട് അവൻ വന്നപോലെ തിരികെ പോയി.
ജോലി കഴിഞ്ഞു വൈകീട്ട് പോരാം നേരം ബിജു വീണ്ടും ഹോസ്പിറ്റലിൽ കയറി. സുരേഷിനെ സന്ദർശിച്ചു.
ബിജുവിനെ കണ്ടപ്പോൾ സുരേഷിന്റെ മുഖം പ്രകാശിച്ചു. പ്രിയയേ ഞാൻ അവിടെ ചുറ്റും തിരഞ്ഞു. കണ്ടില്ല.
പ്രിയയെയായിരിക്കും നിങ്ങൾ അന്വേഷിക്കുന്നത്…? ആ.. അവൾ ഇന്ന് കാലത്ത് വന്ന് വൈകീട്ട് നേരത്തെ വീട്ടീ പോയി… ഞാൻ അവളെ പറഞ്ഞയച്ചു. മൂന്നാല് ദിവസമായില്ലേ ഊണും ഉറക്കവുമില്ലാതെ അവൾ ഇവിടെ കിടന്ന് ശ്വാസം മുട്ടുന്നു. അവൾ ആകെ അവശയാണ്.
ഏതായാലും പ്രിയ ഇന്ന് ഇങ്ങോട്ട് വരില്ല… നാളെ കാലത്ത് പ്രതീക്ഷിച്ചാമതി.
സുരേഷ് : ആ… ഇരിക്ക് ബിജോയ്…എന്താ വിശേഷം…
ബിജു : ഓ… എനിക്കെന്ത് വിശേഷം… സുരേഷേട്ടന്റെ വിശേഷം പറ.
സുരേഷ് : അഹ്… വേദനയുണ്ട് പെയിൻ കില്ലർ കഴിച്ചു കഴിച്ചു മതിയായി.
സുരേഷ് : അടുത്ത സർജറി എത്രയും പെട്ടെന്ന് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ബിജു : സുരേഷേട്ടാ, എന്താണ് വലിയ ഇഷ്യൂ.
സുരേഷ് : എന്റെ ബ്രെയിനിൽ ചെറിയ ഒരു ട്യൂമർ ഫോം ചെയ്തിട്ടുണ്ട്. അതാണ് ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ ഒരു നിമിഷം ബ്ലാങ്ക് ആയത്. ആ സമയത്ത് പറ്റിയതാണ് ഈ ആക്‌സിഡന്റ്. ഇത്തിരി കള്ള് കുടിച്ചു എന്നത് നേര് തന്നെ… പക്ഷെ ഇതിന്റെ റിസൺ അതല്ല.
അതേ… എന്റെ കാര്യത്തിൽ എനിക്ക് തന്നെ വലിയ ഉറപ്പില്ല… ആകെമൊത്തം പോക്കാടോ… ഡോക്ടർമാർ എനിക്ക് വലിയ പ്രതീക്ഷകൾ തന്നിട്ടുണ്ട്., എല്ലാം പെർഫെക്റ്റ്ലി ഓൾറൈറ്റ് ആകാമെന്ന്…
പക്ഷെ, ആകുമോ എന്നാണ് ഇപ്പോഴത്തെ എന്റെ സംശയം… ഈ സർജറി കൂടി കഴിഞ്ഞാ പറയാം ഇനി എത്ര കാലം ജീവിക്കാമെന്ന്. സുരേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
ബിജു : എയ്… അങ്ങനെഒന്നുമില്ല… ഇത് അത്ര വലിയ കേസ് ഒന്നുമല്ല…ചേട്ടാ, ഇതിനേക്കാൾ വഷളായ കേസിസ് വരെ ഇവിടെത്തെ എകസ്‌പേർട്ട്സ് ആയ ഡോക്ടർ മാർ കൈകാര്യം ചെയ്യുന്നുണ്ട്.. പിന്നെയാണോ, ഇത്.
സുരേഷ് : ഏതായാലും താൻ വന്നല്ലോ… തന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. സ്വകാര്യമാണ്… തനിക്ക് പോയിട്ട് ധൃതി ഒന്നുമില്ലല്ലോ…??
ബിജു : ഇല്ല, സുരേഷേട്ടാ… ഞാൻ ജോലി കഴിഞ്ഞ് തിരിച്ചു പോകുന്ന വഴിക്കാണ് ഇവിടെ ഇറങ്ങിയത്.
സുരേഷ് : താൻ ഇന്ന് ഇങ്ങോട്ട് വന്നതും നന്നായി. അപ്പൊ, കാര്യങ്ങളൊന്നും വിശദീകരിച്ചു സംസാരിക്കാൻ എനിക്ക് സാധിക്കില്ല. അതിനാണെങ്കിൽ അല്പം പ്രൈവസി ആവശ്യമാണ്.
ബിജു : എന്താ ചേട്ടാ പറയാനുള്ളത്… പറയൂ.. ഞാൻ ഇവിടെ ഒറ്റക്കല്ലേ ഉള്ളൂ.
സുരേഷ് : എനിക്ക് ബിജോയ് ഒരു പ്രോമിസ് തരണം. ഞാൻ ഇപ്പോൾ നിന്റെ കൈയ്യിൽ ഒരു സാധനം ഏല്പിക്കും. അത് പ്രിയ ഒരിക്കലും അറിയാനും പാടില്ല.
ബിജു : പറയൂ ചേട്ടാ ഞാൻ ആരോടും പറയില്ല.
സുരേഷ് : ബിജുബ്രോ… ആ അലമാര തുറന്ന് അതിന്റെ ഏറ്റവും താഴെത്തട്ടിൽ ഒരു ബാഗിരിപ്പണ്ട് അതൊന്ന് എടുത്തു തരാമോ…?
ബിജു അലമാര തുറന്ന അതിനടിയിലെ താഴെ തട്ടിൽ ഉള്ള ഒരു ബ്രൗൺ തുകൽ ലാപ് ടോപ് ബാഗ് എടുത്തു കൊണ്ടു കൊടുത്തു.
പറയാൻ ഒത്തിരി ഉണ്ടെങ്കിലും, സംസാരിക്കാനുള്ള പ്രയാസം കാരണം എല്ലാം ഞാൻ ചുരുക്കി ഇതിനകത്ത് വച്ചിട്ടുണ്ട്.
ഈ പാർസൽ സീൽഡ് ആണ്…. ഒരു അഡ്വക്കേറ്റ് ന്റെ സഹായത്തോടെ പാക്ക് ചെയ്തതാണ്. ഇതിൽ എന്താണ് ഏതാണെന്നൊന്നും ഇപ്പോൾ എന്നോട് ചോദിക്കരുത്
ഒരാഴ്ചയ്ക്ക് ശേഷം മാത്രം ഇത് പ്രിയയെ ഏൽപ്പിക്കുക.
എനിക്ക് എത്രയും പെട്ടെന്ന് തിരിച്ച് ബോംബെക്ക് പോണം.
അവിടെ എനിക്ക് ചില ബിസിനസ് ലിങ്കുകൾ ഉണ്ട്… അതൊക്കെ ഒന്ന് അപ്പ് ഡേറ്റ് ചെയ്തിട്ട് പെട്ടെന്ന് ഇങ്ങോട്ട് തന്നെ തിരിക്കണം.
ബിജു : അല്ല ചേട്ടാ… ഈയൊരാവസ്ഥയിൽ ചേട്ടൻ എങ്ങനെ ബോംബെക്കു പോകും..??
സുരേഷ് : അതൊന്നും താൻ നോക്കണ്ട…. എനിക്കിപ്പം പോയേ തീരു… അതിനു മുൻപ് ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു…. അത് ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ ചെയ്യാൻ പറ്റിയെന്നു വരില്ല…
ബോംബെയിലെ ബിസിനെസ്സ് കാര്യങ്ങളൊക്കെ നേരെയാക്കീട്ട് വേണം എനിക്ക് തിരികെ ഇങ്ങോട്ട് തന്നെ വരാൻ. പിന്നെ എന്റെ ബിസ്സിനെസ്സ് എനിക്ക് ഇവിടെ തുടങ്ങണം..
നാട്ടിൽ തന്നെ എന്റെ കുടുംബത്തോട് കൂടെ നിക്കണം ഞാൻ തന്നെ നഷ്ട്ടപെടുത്തിയ എന്റെ കുടുംബ ജീവിതം എനിക്ക് തിരിച്ചു പിടിക്കണം…
പ്രിയയേ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു, സങ്കടപ്പെടുത്തി. അതിനൊക്കെ പ്രായശ്ചിതം ചെയ്യണം.
എല്ലാം ദൈവ ഇഷ്ടംപോലെ നടക്കട്ടെ എന്ന് ഞാൻ പറയുന്നുള്ളൂ… ഇപ്പോൾ എന്റെ മനസ്സ് സ്വസ്ഥമായി. മനുഷ്യന്റെ സ്ഥിതിയല്ലേ… ആർക്കും ഒന്നും പ്രവചിക്കാൻ വയ്യല്ലോ…
ഈ ബാഗ് സഹിതം എല്ലാം താങ്കൾ കൊണ്ടുപോയി സേഫ് ആയി വയ്ക്കണം… ഇതെന്റെ കൈയ്യിൽ വയ്ക്കുന്നത് പോലും സേഫ് അല്ല.
ഇനി ഞാൻ പെട്ടന്ന് മരിച്ചു പോയാലും, കടമകൾ ബാക്കി വച്ചിട്ട് പോയി എന്ന ഒരു വിഷമം എന്റെ ആത്മാവിനുണ്ടാവരുത്. എന്റെ ഭാര്യ എന്റെ ആത്മാവിനെ പോലും പ്രാകുന്ന അവസ്ഥ വരരുത്.
ബിജു : അയ്യോ… ചേട്ടൻ എന്തൊക്കെയാ ഈപറയുന്നേ… ഇതൊന്നും നമ്മളല്ലല്ലോ നിശ്ചയിക്കുന്നത് ദൈവമല്ലേ.
സുരേഷ് : ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബിജുവിനെ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്.