പ്രിയം പ്രിയതരം – 13

ഞാൻ : അല്ല… ബിജു ..!!

സുരേഷ് : പ്രിയ നീ വീണ്ടും എന്തിനാ ഇങ്ങോട്ട് വന്നേ… നീ ഇപ്പോ ഇവിടുന്ന് പോയതല്ലേ ഉള്ളൂ… വീണ്ടും, എന്തിനാ തിരികെ വരാൻ പോയേ… ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നില്ലേ…??

ഇന്ന് വീണ്ടും ഇങ്ങോട്ട് വരേണ്ടില്ലായിരുന്നു ഞാൻ ഇവിടുന്ന് ഒറ്റക്ക് എന്തെങ്കിലും കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമായിരുന്നല്ലോ…

നഴ്സുമാരും അറ്റൻഡർമാരും ഇവിടെയുണ്ടല്ലോ നീ എന്തിനാ ഇത്രയും പെട്ടെന്ന് തിരിച്ചു വന്നേ…??

രണ്ടുമൂന്നു ദിവസം ഇവിടെ നിന്ന് ഉറക്കമില്ലാതെ കഷ്ടപ്പെട്ടതല്ലേ നീ… നിനക്കും ക്ഷീണം കാണത്തില്ലേ… എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല……..

പ്രിയ : അത് സാരമില്ല സുരേട്ടാ എനിക്ക് അതൊരു ബുദ്ധിമുട്ടല്ല… ഞാനൊന്ന് കുളിച്ചു മാറ്റാൻ വേണ്ടി വീട്ടിൽ പോയതാണ്.

ഞാൻ : ബ്രോ… ഇപ്പൊ എത്ര ദിവസമായി ഇത് സംഭവിച്ചിട്ട്…??

സുരേഷ് : ശരിക്ക് ഓർമ്മയില്ല… ഓൾ മോസ്റ്റ്‌ ടു ത്രീ ഡേയ്‌സ് എന്ന് വിചാരിക്കുന്നു.

ഞാൻ : അവിടെന്ന് ഇവിടെക്ക് എപ്പൊ എത്തി.

സുരേഷ് : മംച്ച്… ഓർക്കുന്നില്ല… ഇപ്പോഴാണ് ഞാൻ ഇന്ത്യയിൽ ആണുള്ളതെന്ന് അറിയുന്നത് തന്നെ… ഏതായാലും, അപകടത്തിൽ മരിച്ചില്ലല്ലോ അത് തന്നെ വലിയ സന്തോഷം.

ഞാൻ : എയ്.. സുരേഷ് ഏട്ടാ എന്തൊക്കെയാ ഈ പറയുന്നേ… നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, ഇവിടെ ഞങ്ങളൊക്കെ ഇല്ലേ, നല്ല ഡോക്ടർ മാരില്ലേ നല്ല ട്രീറ്റ്മെന്റ് കിട്ടില്ലേ…

ബിജു, ആ ഹോസ്പിറ്റലിന്റെ മാനേജ്മെന്റിനെ സമീപിച്ചു ഒരു സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തിട്ട് ഒരു സ്പെഷ്യൽ റൂം സംഘടിപ്പിച്ചു സുരേഷിനെ അങ്ങോട്ട് ഷിഫ്റ്റ് ചെയ്തു.

ഞാൻ ആ റൂമിൽ അകത്തും പുറത്തുമായി കുറെ നേരം നിന്നു. പ്രിയ സുരേഷിന്റെ അടുത്തു തന്നെ ഇരിപ്പുണ്ട്… അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.

എനിക്കാണെങ്കിൽ അവരണ്ടുപേരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാനില്ല താനും.

ഡ്യൂട്ടി ഡോക്ടർനോട്‌ സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഇതാണ്.

ഞാൻ : ഡോക്ടർ, എന്താണ് പുള്ളീടെ ഇപ്പോഴത്തെ അവസ്ഥ.

ഡോക്ടർ : വെൽ… നമ്മുക്ക് നോക്കാം… കാലിന്റെ പരിക്ക്… ഇട്സ് നോട സൊ സീരിയസ്. … വേറെ ഏതായാലും കാല് നേരെയായിട്ടുണ്ട്. ആളെ നമുക്ക് പൂർണ്ണമായി നേരെ നടത്താം.

ആക്ച്വലി കാൽ മുഴുവനും മുറിച്ചു മാറ്റേണ്ട അവസ്ഥയിലായിരുന്നു. നല്ല സമയത്ത് ഇവിടെ എത്തിപ്പെട്ടു എന്നത് കൊണ്ട് നമ്മുക്ക് അതിനെ സക്സസ് ആക്കാൻ പറ്റി. പക്ഷെ പുള്ളിക്ക് വേറെയും ചില ഇഷ്യൂസ് ഉണ്ട്… വീ നീഡ് എ ഡീറ്റൈൽ ചെക്ക് അപ്പ്‌.

അത്രയും കേട്ടിട്ട് ഞാൻ ആ റൂമിൽ നിന്നും പുറത്തിറങ്ങി.

അങ്ങനെ കുറച്ചു വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ പുള്ളി കടുത്ത വേദന കൊണ്ട് പുളഞ്ഞു… നേഴ്‌സുമാർ വന്ന് ഡ്രിപ് ഇട്ട് കൊടുത്തു… പിന്നെ പുള്ളി മയക്കത്തിലോട്ട് എന്ന അവസ്ഥയിലോട്ട് പോയി.

അന്ന് ഒരുപാട് വൈകുവോളം… പതിനൊന്നു മണി വരെ ബിജു ഹോസ്പിറ്റലിൽ തന്നെയായിരുന്നു.

എല്ലാംകൂടി കൂനിന്മേൽ കുരു എന്നതുപോലെ ഒരുഭാഗത്ത് പ്രിയയുടെ അമ്മ അവശയായി വീട്ടിൽ കിടക്കുന്നു മറ്റൊരു ഭാഗത്ത് സുരേഷും ഒരുപോലെ കിടക്കുകയാണ്. ഇത്രയൊക്കെ സഹിക്കുന്ന അവളുടെ മാനസികാവസ്ഥ എന്തായി തീരുമെന്ന് ആർക്കും പ്രവചിക്കാൻ വയ്യ. സമ്മതിക്കണം……

ആ മനസ്സിന്റെ താളം ഒരു നിമിഷം തെറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ആ പാവത്തിന്റെ, ദുഃഖം ഘനീഭവിച്ച മുഖം ഒരുപാട് നേരം കണ്ടോണ്ടിരിക്കാൻ ബിജുവിന്റെ മനസ്സിന് ഒട്ടും കെൽപ്പില്ലായിരുന്നു.

ആ കണ്ണുകളിലേക്ക് ഒരു വട്ടം നോക്കിയപ്പോൾ തന്നെ അവന്റെ മനസ്സ് പതറി. ഒരു നിമിഷം നിയന്ത്രണം വിട്ടു പോകുമോ, താൻ പൊട്ടി കരഞ്ഞു പോകുമോ എന്ന് പോലും ബിജു ഭയപ്പെട്ടു.

അവസാനം പ്രിയയെ അവിടെ സുരേഷിന്റെ കൂടെ ഹോസ്പിറ്റലിൽ തന്നെ നിർത്തി. ബിജു തിരികെ വീട്ടിലേക്ക് പോന്നു

വഴിയിൽ ഉടനീളം അവന്റെ മനസ്സ് തേങ്ങി കരയുകയായിരുന്നു. ഇനി പ്രിയയുടെ അവസ്ഥ എന്താണെന്ന് കണ്ടറിയണം കാരണം പുള്ളിയുടെ അസുഖത്തിന്റെ അവസ്ഥയെക്കാൾ, പെട്ടെന്ന് വളരെ അപ്രതീക്ഷിതമായി സുരേഷ് തിരികെ വന്നതിൽ എന്തൊക്കെയോ ദുരൂഹതകൾ മണക്കുന്നുണ്ട് എന്നതാണ്.

പരിക്ക് എത്രമാത്രം ഗുരുതരമാണെന്നും ഗൗരവമുള്ളതാണെന്നും ചികിത്സ എത്ര കാലം നീണ്ടുനിൽക്കുമെന്നും ഉള്ള കാര്യത്തെപ്പറ്റി യാതൊരു ഊഹവുമില്ലാത്ത സ്ഥിതിക്ക് ഇനി പ്രിയ എന്ത് തീരുമാനം എടുക്കും എന്നുള്ള കാര്യത്തെപ്പറ്റി യാതൊരു വിവരവും ഇല്ല.

ഇത്രയും നാൾ നടുക്കടലിൽ വൻത്തിരകളിൽ കിടന്ന് ഉലയുകയായിരുന്ന ആ മനസ്സ് ബിജു തന്റെ പ്രയത്നം കൊണ്ട് ഒരു കരയ്ക്ക് അടുപ്പിച്ചപ്പോഴാണ് അടുത്ത വൻ തിരമാല….

ഇനി അവളുടെ മനസ് മാറുമോ,… കയ്യെത്തും ദൂരത്ത് എത്തിയ ഒരു മാലാഖ കുഞ്ഞിനെ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് വീണ്ടും.

താൻ ഇത്രയും കാലം ഒരു അമൂല്യ നിധി പോലെ കൊണ്ട് നടന്ന തന്റെ പ്രിയ വീണ്ടും തന്റെ സ്വഗൃഹത്തിലേക്ക് തിരികെ പോകുമോ എന്ന് ഇപ്പോൾ സംശയിക്കേണ്ടതുണ്ട്…

അവന്റെ മനസ്സിലെ ഗദ്ഗതം അവൻ ആരോടും പറയും. കഴിഞ്ഞുപോയ ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ നിമിഷങ്ങളും ഓർത്ത് അവന്റെ ചുണ്ടുകൾ വിതുമ്പി.

പ്രിയയുടെ സ്ഥാനത്ത് വേറെ ഒരാളായിരുന്നെങ്കിൽ ആ മനുഷ്യനെ തിരിഞ്ഞു നോക്കില്ലായിരുന്നു. അവളിൽ മനുഷ്യത്വം അവശേഷിക്കുന്നു എന്നതിന്റെ ഉത്തമ സാക്ഷ്യമാണ് ഇത്.

വീട്ടിൽ തിരിച്ചെത്തി കാർ പോർച്ചിലിട്ട് പടികൾ കയറിയ ബിജുവിന്റെ മുന്നിൽ സിനി ചേച്ചിയെയാണ് കണ്ടത്.

സിനി : എന്താ ബിജു പോയ കാര്യം എന്തായി…

ബിജു : പ്രിയയെ അവിടെ കൊണ്ടു വിട്ടു… ഞാൻ പെട്ടെന്ന് ഇങ്ങോട്ട് പൊന്നു…

സിനി : നീ സുരേഷേട്ടനെ കണ്ടില്ലേ..??

ബിജു : മ്മ്, ആ… കണ്ടു…. ദൂരെ നിന്ന് ആ കട്ടിലിൽ കിടക്കുന്ന ദുഷ്ട്ടനെ ഞാൻ കണ്ടു….

സിനി : എന്നിട്ട് നീ സുരേഷേട്ടനുമായി ഒന്നും സംസാരിച്ചില്ലേ….??

ബിജു : എയ്… എന്തിന് സംസാരിക്കണം, എനിക്കയാള് ആരാ… എനിക്കയാളുമായി എന്ത് ബന്ധം, നമ്മുടെ സഹോദരിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദുഷ്ട്ടനല്ലേ അയാള്…… അവന്റെ മുഖത്തെ വിഷമം മറച്ചു വച്ചോണ്ട് അവൻ പറഞ്ഞു.

സിനി : അവിടെ ഇപ്പൊ പ്രിയ മാത്രല്ലേയുള്ളൂ, നിനക്കും അവിടെ നിൽക്കായിരുന്നില്ലേ..??

ബിജു : അല്ലേലും ഞാൻ എന്തിന് അവിടെ നിൽക്കണം… എന്റെ ആരുമല്ലല്ലോ… അങ്ങനെയുള്ള ആളിനെ സഹായിക്കേണ്ട കാര്യം എനിക്കുമില്ല.. അതൊന്നും എന്നെ ബാധിക്കുന്ന വിഷയവുമില്ല.

അത്രേം പറഞ്ഞു അവൻ ഷർട്ടിന്റെ ബട്ടൻസ് അഴിച്ച് പെട്ടെന്ന് എന്റെ മുറിയിലേക്ക് നടന്നു.

മുറിയിൽ കയറിയ ബിജുവിന്റെ ഉള്ളിൽ നിന്നും ദുഃഖം അനപൊട്ടിയോഴുകി. അവൻ പെട്ടെന്ന് അവിടെത്തെ മേശയുടെ പുറത്ത് കൈ വച്ച് തല കുമ്പിട്ടു ഇരുന്ന് വിതുമ്പി.

Leave a Reply

Your email address will not be published. Required fields are marked *