“ അതേടാ. എന്റേട്ടന് കുറച്ച് പൊക്കവും വണ്ണവുമുണ്ടെന്നത് നേരാ. പക്ഷേ അതിലൊന്നുമല്ലല്ലോ കാര്യം. പൊരുത്തം എന്നൊന്നില്ലേ? ഹും”
“ അയ്യോ.. ഞാൻ ചുമ്മാ പറഞ്ഞതാട്ടോ ചേച്ചി. എനിക്കറിയാം. മനസ്സുകളുടെ ഐക്യമാ പ്രധാനമെന്ന്.”
“ ങ്ഹാ.. ഗുഡ് ബോയ്… അങ്ങനെ വഴിക്ക് വാ… ” അവൾ ഊറിച്ചിരിച്ചു
“ അല്ലാ, ചേട്ടനെന്താ ചേച്ചിയെ ഗൾഫിൽ കൊണ്ടുപോകാത്തത്?”
“ പോകണമെന്നൊക്കെ ഉണ്ടെടാ മോനെ. പക്ഷേ അവിടെ വീടെടുത്ത് താമസിക്കാനും മോളുടെ പഠിത്തതിനുമുള്ള സാലറിയൊന്നും ചേട്ടന് അവിടെയില്ലെടാ. ഇപ്പോഴൊന്നും എന്നെ കൊണ്ടുപോകുന്ന കാര്യം നടക്കില്ലെന്നാ പറയുന്നത്.”
ഭർത്താവിനെ പിരിഞ്ഞിരിക്കുന്നതിനുള്ള വിഷമം അവളുടെ വാക്കുകളിൽനിന്ന് വായിച്ചറിഞ്ഞ മനു ഒരു ആശ്വസിപ്പിക്കൽ എന്നോണം മെസ്സേജ് അയച്ചു.
“ സാരമില്ല ചേച്ചി.. അവിടുത്തെ അവസ്ഥ അങ്ങനെ ആയത് കൊണ്ടല്ലേ. എന്നാലും നാട്ടിൽ നിൽക്കുന്ന നിങ്ങളെ പോലുള്ള പെണ്ണുങ്ങളെ സമ്മതിക്കണം കേട്ടോ. പയ്യൻ ഗൾഫിൽ ആണെന്നും പറഞ്ഞ് കെട്ടിച്ചു വിടും, എന്നിട്ട് രണ്ട് മാസം കഴിഞ്ഞാൽ അവൻ ഫ്ലൈറ്റ് കേറി പോകുന്നതും നോക്കി കരഞ്ഞുനിൽക്കും. പിന്നെ രണ്ട് വർഷം ഒരേ കരച്ചിൽ തന്നെ. അവൻ വരുന്നത് വരെ. പിന്നേം ഇതൊക്കെ തന്നെ തുടർച്ച.”
അവന്റെ വാക്കിലെ ധ്വനി മനസ്സിലാകാത്ത പോലെ അവൾ ചോദിച്ചു.
“ എന്തിനാടാ ഞങ്ങൾ രണ്ട് കൊല്ലം കരയുന്നത്.? നീ എന്താ ഉദ്ദേശിച്ചത്?”
അവിടെയായിരുന്നു അവൻ സെന്റിമെൻസ് വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങിയത്.
“ അല്ല ചേച്ചി, അത് പിന്നെ… വിവാഹജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത പലതും ആ രണ്ട് വർഷം നിങ്ങൾക്ക് മുന്നിൽ നിഷേധിക്കപ്പെടുകയല്ലേ. ഞാൻ അതോർത്ത് പറഞ്ഞെന്നേ ഉളളൂ. “
അവൻ ഉദ്ദേശിച്ച കാര്യം എന്താണെന്ന് അവൾക്ക് മനസ്സിലായെങ്കിലും അത് മനസ്സിലാകാത്ത പോലെ അവൾ ചോദിക്കുന്നുണ്ടായിരുന്നു,
“ നീ അവിടേം ഇവിടേം തൊടാതെ സംസാരിക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറ മനു.”
അത് കേൾക്കേണ്ട താമസം മനസ്സിലുള്ള സന്തോഷം പുറത്ത് കാണിക്കാതെ പറയാനുള്ള മടി വാക്കുകളിൽ വരുത്തിക്കൊണ്ട് കാര്യം സൗമ്യമായി അവൻ വിശദമാക്കി.
“ ചേച്ചി.. അത് പിന്നെ… ഞാൻ…. ഉദ്ദേശിച്ചത് സെക്സിനെ കുറിച്ചാണ്. തെറ്റാണെങ്കിൽ സോറിട്ടോ. നിങ്ങളോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാണ്.. ഇനി ഇതിന്റെ പേരിൽ മിണ്ടാതിരിക്കരുത്.. സോറി ചേച്ചി…. സോറി… സോറി.. “
മനസ്സിനുള്ളിൽ പുഞ്ചിരിച്ചുകൊണ്ട് പുറമെ ഒരു തെറ്റുകാരനെ പോലെ സോറി പറയുബോൾ അവൾക്ക് അവനോടുള്ള മതിപ്പ് കൂടുകയായിരുന്നു.
അവൻ ഉദ്ദേശിച്ചത് നൂറ് ശതമാനം ശരിയാണെങ്കിലും അവനത് തുറന്ന് പറഞ്ഞതിന് ശേഷം ഒരു ചേച്ചിയോട് അങ്ങനെ പറഞ്ഞതിൽ ഉള്ള പശ്ചാത്താപം ഒരു ക്ഷമ ചോദിക്കലായി മാറിയത് കണ്ടപ്പോൾ അവൾ പുഞ്ചിരിയോടെ അവനെ വിലക്കി.
“ ഏയ്യ്… എന്തിനാടാ എന്നോടൊക്കെ സോറി പറയുന്നേ. പിന്നെ ഞങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് മനു. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കണം. എന്നാലും സന്തോഷം ആണൂട്ടോ..”
അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്ന പോലെ തോന്നി അവന്. ഇവളൊരു നല്ല ഇര ആണെന്ന് അവന് മനസ്സിലായി. പക്ഷേ മയത്തിൽ വേണം.
എന്തായാലും കൂടുതലൊന്നും ചൂഴ്ന്ന് ചോദിക്കാതെ അവൻ മറ്റ് കാര്യങ്ങൾ പറഞ്ഞിട്ട് ഫോൺ വെച്ചു. പയ്യെ തിന്നാൽ പനയും തിന്നാമെന്നാണല്ലോ പ്രമാണം.
പക്ഷേ അന്ന് രാത്രി മോളെ ചേർത്തുപിടിച്ച് കിടക്കുമ്പോൾ അവൻ പറഞ്ഞതിനെപ്പറ്റി രേണുക ആലോചിച്ചു. കൊട്ടും കുരവയുമായി കല്യാണം. മധുവിധു നാളുകളിൽ എന്തായിരുന്നു അക്രമണം! ശരിക്കും പറഞ്ഞാല്‍ ഏട്ടൻ പച്ചയ്ക്ക് തിന്നുകയായിരുന്നു തന്നെ. ഒന്നുറങ്ങാൻ കൊതിച്ച നാളുകൾ ഉണ്ട്. അതിനപ്പുറം പുള്ളിക്കാരന്റെ ആവേശത്തിൽ നിന്ന് രക്ഷപ്പെടാൻ കുറച്ചുനാൾ സ്വന്തം വീട്ടിൽ പോയി നിൽക്കാൻ കൊതിച്ച നാളുകളും. പക്ഷേ പിന്നെപ്പിന്നെ അതിനായി സ്വയമറിയാതെ എപ്പോഴോ മനം കൊതിക്കാനും തുടങ്ങി. പക്ഷേ രണ്ട് മാസത്തിന് ശേഷം ഏട്ടൻ ഗൾഫിലേക്ക് മടങ്ങിവന്നു. അപ്പോഴേക്കും തനിക്ക് അതില്ലാതെ വയ്യെന്നായിരുന്നു. പക്ഷേ എന്ത് ചെയ്യാം, വെടിമരുന്ന് തിരിയിട്ട് കത്തിച്ച ശേഷം ഇടയ്ക്ക് വെച്ച് വെള്ളം ഒഴിച്ച് കെടുത്തുന്നത് പോലെയാക്കിയിട്ട് ഏട്ടൻ അക്കരയ്ക്ക് പറന്നില്ലേ? പിന്നെ രണ്ടുവർഷം കൂടുമ്പോഴുള്ള ഓരോ വരവിലും അതിന്റെ പുനരാവർത്തനങ്ങൾ. ഇടയ്ക്കെപ്പോഴോ മോളും പിറന്നു. പത്തുവയസ്സുകാരി.
