അന്നൊരിക്കൽ അമ്പലക്കുളത്തിൽ നിന്നും താമരമൊട്ട് പൊട്ടിച്ച് തിരിച്ചുകയറുമ്പോൾ പടിക്കെട്ടിലിരുത്തി അവളുടെ ദവാണിത്തുമ്പുകൊണ്ട് തലതോർത്തി തരുമ്പോൾ, അന്ന് ആദ്യമായി താൻ കണ്ട അവളുടെ മനോഹരമായ പൊക്കിൾചുഴി ആണോ…? അറിയില്ല…
അന്ന് ആ പാൽനിറമുള്ള വയറിൽ കവിൾ ചേർത്ത് ഇരിക്കുമ്പോൾ അവളുടെ രോമങ്ങൾ വിറച്ചുകൊണ്ട് എഴുന്നേറ്റത് കണ്ടിട്ടാണോ…? അറിയില്ല… അവളുടെ ശരീരത്തിന്റെ മൃദുലത എപ്പോഴെക്കെയോ തന്നിൽ പുളകം കൊള്ളിച്ചത് കൊണ്ടാണോ… അറിയില്ല…
ഒരമ്മയേപ്പോലെ അവളുടെ ജീവനെപ്പോലെ തന്നെ ചേർത്ത് നിർത്തുമ്പോഴാണോ…? അറിയില്ല…
ഒന്നറിയാം ഇവളെന്റെ പ്രാണനാണ്..
അവളെനിക്കേകുന്ന ഓരോ പുഞ്ചിരിയിലും ഞാൻ ലോകം തീർത്തിരുന്നു, അവളുടെ സാമീപ്യം അത്രകണ്ട് കൊതിച്ചിരുന്നു, പക്ഷേ… പാടില്ല…
എന്നോ ഒരിക്കൽ അമ്മ പറയുന്നത് കേട്ടു, മാഷും നിളേച്ചിയും ദൈവത്തിന് തുല്യരാണെന്ന്… അവരെ വിഷമിപ്പിക്കുന്ന ഓരോ പ്രവർത്തിയും ഈശ്വരനുമുന്നിൽ തെറ്റാണെന്ന്… ഒരിക്കൽ മാഷ് തന്നോട് പറഞ്ഞു, നിളേച്ചിയുടെ മുഖത്ത് സന്തോഷം നിറയുന്നതിൽ ഒരു കാര്യം, ഒരു വയറ്റിൽ പിറന്നില്ലെങ്കിലും അവളുടെ കുഞ്ഞനുജനായി താനുള്ളത് കൊണ്ടാണെന്ന്, അപ്പൊ നിളേച്ചിയും തന്നെ ഒരു സഹോദരനായാണോ കാണുന്നത്…? താൻ അവളെ തെറ്റിദ്ധരിക്കുകയായിരുന്നോ…?
ഒരുപാട് ചിന്തിച്ചു… പിന്നീട് ഒരു തീരുമാനമെടുത്തു… പാടില്ല, എന്റെ ജീവിതത്തിൽ എല്ലാ കഷ്ടപ്പാടിലും കൂടെ നിന്നവരെ ചതിക്കാൻ പാടില്ല… നെഞ്ച് പറിച്ചെടുക്കുന്ന വേദനയോടെ തന്റെ പ്രണയത്തിനു മുകളിൽ ഒരു കമ്പളം പുതച്ചു… ഇപ്പോഴും ആണ് കമ്പളത്തിനുള്ളിൽനിന്നും പുറത്തേക്ക് ചാടുവാൻ ആണ് പ്രണയം വെമ്പൽ കൊള്ളുന്നത് താനറിയുന്നുണ്ട്, പക്ഷേ ഇന്നോളം കഴിഞ്ഞിട്ടില്ല അവളെ മറ്റൊരു ഭാവത്തിൽ കാണാൻ… തന്റെ പ്രണയം അത് അവൾ തന്നെയാണ് തന്റെ നിളേച്ചി…
ആ ഭാവത്തിൽ നിന്നും പുറത്തേക്ക് വരാൻ കണ്ടുപിടിച്ച മാർഗമായിരുന്നു നന്ദന… അടുത്തേക്ക് ചെന്നപ്പോളെല്ലാം പണത്തിന്റെ പേര് പറഞ്ഞ് ആട്ടിപ്പായിച്ചു… പിന്നീട് അതൊരു വാശിയായി… പണമുണ്ടാക്കി, അന്ന് ആട്ടിപ്പായിച്ച അവളെ തന്റെ പാതിയാക്കാനുള്ള അവസ്ഥയിലെത്തി… എങ്കിലും നിളേച്ചി ഇപ്പോഴും നെഞ്ചിൽ തന്റെ പ്രണയമായി നിറഞ്ഞു കത്തുന്നു,
നന്ദനയോടുള്ളത് പ്രണയമാണോ…? അറിയില്ല… ഒരു പുരുഷന് സ്ത്രീയോടുള്ള ആകർഷണം മാത്രം… എങ്കിലും സാരമില്ല… നിളേച്ചിയെ കിട്ടാൻ മാത്രം ഭാഗ്യം താൻ ചെയ്തിട്ടില്ല… നിളേച്ചിയെപ്പോലെ ഒരു പെണ്ണിന് താനൊരിക്കലും ചേരില്ല… മറ്റൊരുപെണ്ണുമായി ശരീരം പങ്കുവച്ചെവനാണ് താൻ… ഇനി ഒരിക്കലും അവളെ പ്രണയിച്ചുപോലും കളങ്കപ്പെടുത്താൻ തനിക്കാവില്ല… മറക്കണം എല്ലാം… പക്ഷേ തനിക്കത്തിന് കഴിയോ…? അറിയില്ല… കണ്ണാ… എല്ലാത്തിനും ശക്തി തരണേ…
അവൻ കണ്ണനെനോക്കി മിഴികൂമ്പി പ്രാർത്ഥിച്ചു
വാകച്ചാർത്തിൽ മുങ്ങിനിന്ന കണ്ണൻ അവനെ നോക്കി കള്ളച്ചിരി ചിരിച്ചു…
“കണ്ണാ… ഇവനെന്റെ ജീവനാണ്… ഒരിക്കലും ഒന്നാവില്ല എന്ന് ഉറപ്പായി… എന്നാലും തന്റെ ജീവിതത്തിൽ ഒരു പുരുഷനെയുള്ളു… എന്റെ അപ്പൂട്ടൻ… മറ്റൊരാളെ അവന് പകരമായി കാണാൻ എനിക്കാവില്ല… ന്റെ അപ്പൂട്ടന് നല്ലത് മാത്രം വരുത്തണേ… അവന്റെ വിഷങ്ങളെല്ലാം മാറ്റി തിരികെ തരണേ… ഒരാപത്തും വരാതെ കാത്തോളണേ…”
നിള കണ്ണനോട് പ്രാർത്ഥിക്കുമ്പോൾ രണ്ടു തുള്ളി മിഴിനീർ അവളുടെ കവിൾത്തടങ്ങളെ നനച്ചുകൊണ്ട് ഒഴുകിയിറങ്ങിയിരുന്നു.
ക്ഷേത്രത്തിൽനിന്നിറങ്ങി കാറിനടുത്തെത്തുമ്പോഴും നിള അപ്പുവിന്റെ കയ്യിൽ വിരൽ കോർത്ത് പിടിച്ചിരുന്നു, കാറിലേക്ക് കയറാൻ നേരംപോലും അവൾ ആ കൈവിടാൻ കൂട്ടാക്കിയില്ല… അത് കണ്ട് അപ്പു നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു, പിന്നീട് അവൻ അവളെ തന്റെ മാറോട്ചേർത്തു, ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവൾ അവനിൽ ചേർന്ന് നിന്നു, തന്റെ ഷർട്ടിലെ നനവ് അറിഞ്ഞ അപ്പു അവളുടെ നെറുകയിൽ ചുണ്ടമർത്തി, അവളെ തന്റെ ശരീരത്തിൽ നിന്നും വേർപെടുത്തി,
