“ഒന്നൂല്ലുപ്പാ. ക്ലച്ച് ചവിട്ടിയപ്പോ താഴ്ന്ന് പോയതാ”
“അതൊക്കെ നോക്കണ്ടേ പൂവീ..? ഉപ്പാനെപ്പോലെ വണ്ടിക്കും നല്ല പ്രായണ്ട്”
“അമ്പത്തിരണ്ടല്ലേ? അല്ലാതെ തൊണ്ണൂറല്ലല്ലോ”?
“ന്നാലും പൂവീ….എന്തേപ്പോ ഇതെടുക്കാന്”?
“വെറുതേ. ഇങ്ങള് ചുറ്റിയടിച്ച് വരാന്ന് പറഞ്ഞപ്പോ …. പണ്ടത്തേപ്പോലെ ഒക്കെ ഓർമ്മ വന്നു. ഇതില് കൊറേ സ്ഥലത്തൊക്കെ പോയീളളതല്ലേ ”
ദത്ത ശ്രദ്ധയായി മുന്നിലേക്ക് നോക്കി വണ്ടിയോടിക്കുന്ന മകളുടെ പാതി മുഖത്തേക്ക് പ്രസന്ന ചിത്തനായി ഉപ്പ നോക്കിയിരുന്നു പോയി. ആ തുടുത്ത കവിളുകളിൽ പഴയ പ്രസരിപ്പ് ഉപ്പ കണ്ടു. അവളുടെ ചൈതന്യം സ്ഫുരിക്കുന്ന സരോജ മിഴികൾ ഉപ്പയുടെ മനസ്സിനെ കാതരമാക്കി. തല മറച്ച ഷാൾ പിന്നിലേക്ക് ഊർന്നു വീണപ്പോൾ ചെന്നിയിലേക്ക് ചിതറിവീണ അളകങ്ങൾ കാറ്റിൽ പാറിപ്പറന്നു.
“പൂവീ…”
പനി ഭേദമായി നവോന്മേഷം വീണ്ടെടുത്ത മകളെ പ്രണയത്തോടെ, ഒരു കാമുകൻ്റെ വികാര പാരവശ്യത്തോടെ ഇടറി ചിലമ്പിച്ചു പോയ സ്വരത്തിൽ ഉപ്പ വിളിച്ചു.
ഷഹാന ഒരു നിമിഷത്തേക്ക് മുഖം തിരിച്ചു. ഉപ്പയുടെ സ്വരത്തിലെ ഇടർച്ചയും ആ കണ്ണുകളിലെ പ്രണയവും അവൾക്ക് അപരിചിതമായിരുന്നില്ല. അവൾ സീറ്റിൽ നിന്ന് ഏന്തി വലിഞ്ഞ് ഉപ്പയുടെ കവിളിൽ ചുംബിച്ചു. കോണ്ടസ്സക്ക് സീറ്റ് ബെൽറ്റ് ഇല്ലാത്തത് ഷഹാനക്ക് സൗകര്യമായി.
“…ഇയ്യ് പറഞ്ഞത് ശരിയാ. വാപ്പ ഗൾഫിലായന്ന് വാങ്ങീതാ ഇത്. നാട്ടില് വരുമ്പോ അങ്ങട്ടും ഇങ്ങട്ടൊക്കെ പോവാലോന്നും പറഞ്ഞ്. ന്നിട്ടെന്താ… വാങ്ങി അധികം കഴിയണേന് മുന്നേ വാപ്പേം ഇക്കാക്കേം പള്ളിപ്പറമ്പിലെത്തി. കൊറേക്കാലം പിന്നെ ഇതാരും എടുത്തില്ല. ചന്ദ്രൻ ഒരീസം തറവാട്ടില് വന്നപ്പോ വണ്ടി പൊടി പിടിച്ച് കെടക്കണത് കണ്ടു. അന്ന് തൊട്ട് ഓടാൻ തൊടങ്ങീതാ ഇത്. ഞാനും ചന്ദ്രനും ദേവഗിരിയിലായന്ന് ഇതും കൊണ്ട് എവടെ ഒക്കെ പോയിട്ടുണ്ടൂന്ന് അറിയോ? അൻ്റെ ഉമ്മാനേം കൊണ്ടും കൊറേ കറങ്ങീട്ടുണ്ട്. നിക്കാഹിന് മുന്നെ കോഴിക്കോട് പോകാത്ത സ്ഥലല്ല. ഞങ്ങള് വൈന്നാരം പൂക്കോട്ടൂര് കുന്നിൻ്റെ മേലെ ഒക്കെ പോയി നിക്കും…”
“ഉപ്പാൻ്റേം ഉമ്മാൻ്റേം പ്രേമത്തിന് കൂടണ്ടേന്നതേന്നുല്ലേ ഈ കാറ്”?
ഷഹാന ഒരു തരം കുസൃതി ചിരിയോടെ ഉപ്പയുടെ തുടയിൽ നുള്ളി.
“…സഫിയേം കൂടെ പോയതോടെ ഇതാരും എടുക്കാതെയായി. വാപ്പ വാങ്ങിയതല്ലേന്നും പറഞ്ഞ് സലീം എടക്ക് കൊണ്ടോയി നന്നാക്കി കൊണ്ട് വന്ന് വെക്കും. പിന്നെ ഇയ്യ് ഇതും കൊണ്ടോരോടത്ത് പോവാൻ തൊടങ്ങിയപ്പോ ഇതൻ്റെ കയ്യിലും ആയി”
“ഇപ്പഴും ഇത് നല്ല കണ്ടീഷനിലാ”
ഉപ്പ ഗിയർ ലിവറിന് മുകളിലുള്ള മകളുടെ കൈക്ക് മുകളിൽ തൻ്റെ കൈ വെച്ച് ഗിയർ വലിച്ചിട്ടു.
“അന്നൊരു പോക്കിരി ജഗജില്ല്യേന്നു ഇയ്യ്. വയ്യാത്ത ഉമ്മക്കും സ്വൈര്യം കൊടുക്കൂല. അങ്ങനെ ഇരുപത്തഞ്ചണ്ണായി പൊട്ടി പൊരിഞ്ഞ് നടക്കും. തറവാട്ടില് കൂട്ട്യാളൊന്നും ഇല്ലാത്തോണ്ടും ഉമ്മ ഇല്ലാത്തെ കുട്ടിയല്ലേന്നും പറഞ്ഞും എല്ലാരും കൂടെ അന്നെ കൊഞ്ചിച്ച് വഷളാക്കീട്ടാ. ഞാനന്ന് ഡെൽഹീലും”
ഉപ്പ പെട്ടെന്ന് ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
“എന്തേ ഉപ്പാ”?
“ഏയ്…. ഒന്നൂല്ല പൂവീ… ഞാനേ ഇയ്യ് ചെമ്മാട്ടെ ഓട്ടു കമ്പനീൻ്റെ മതില് ഇടിച്ചു പൊളിച്ചത് ഓർക്കേന്നു. എന്തൊക്കെ പുകിലാ അന്നുണ്ടായതൂന്ന് ഓർമ്മണ്ടോ”?
“അതന്ന് കോഴിക്കോട്ടീക്കുള്ള ഒരു ബസ്സ് മുന്നില് ചാടീട്ടാ. വല്ലാത്ത വീതിയാ ഉപ്പാ ഈ കാറിന്. പെട്ടെന്ന് വെട്ടിച്ചപ്പോ…. ഇന്നാലും എന്താ? പണി ഒക്കെ കഴിഞ്ഞപ്പോ പുത്തൻ വണ്ടി ആയില്ലേ”?
“പാവം സലീമ്. നമ്മള് രണ്ടാളും വെക്കേഷന് ഡെൽഹീന്ന് വരണേന് മുന്നേ ഓൻ വണ്ടിയൊക്കെ ശരിയാക്കി വെക്കും. ഇയ്യും അബൂബക്കറും കൂടെ ഓരോടത്ത് കൊണ്ടോയി പണിത്തരാക്കും”
ഉപ്പയുടെ മനസ്സിലേക്ക് ഗതകാല സ്മരണകൾ ഇരച്ചെത്തി. മനസ്സിൻ്റെ ശ്മശാന ഭൂമികയിൽ പാതാളത്തോളം ആഴത്തിൽ കുഴിയെടുത്തു മൂടിയിട്ടും ജീർണിക്കാത്ത ഓർമ്മകൾ നിമിഷാർദ്ധം കൊണ്ട് ബോധമണ്ഡലത്തിലേക്ക് പടർന്നു കയറിയത് ഉപ്പയെ അസ്വസ്ഥനാക്കി. തൊട്ടടുത്തിരിക്കുന്ന മകളുടെ സാന്നിദ്ധ്യം അനാവശ്യ ചിന്തകളെ നിയന്ത്രിക്കുന്നതിൽ ഉപ്പയെ സഹായിച്ചു. ഭൂതകാല സ്മൃതികളിൽ മനസ്സിനെ അലയാൻ വിട്ട് ശൂന്യമായ ദൃഷ്ടിയോടെ റോഡിലേക്ക് നോക്കിയിരിക്കുന്ന ഉപ്പയുടെ മനസ്സ് പഴയ ഓർമ്മകളിലായിരിക്കും എന്നറിയാവുന്ന ഷഹാന നിശബ്ദയായി വണ്ടിയോടിച്ചു.
