ബുക്കുകളെല്ലാം വാരി ഒരു ഒരു പെട്ടിയിലാക്കി മൂലക്കിട്ടു. മാസികകളെല്ലാം മാറ്റി വച്ചു. പഴയ കോസ്‌മെറ്റിക്‌സ് ഐറ്റംസ് എല്ലാം വാരി ഒരു കവറിലാക്കി.
മാറാലയെല്ലാം തട്ടിമാറ്റി, അടിച്ചു വൃത്തിയാക്കി റൂം മോപ് ചെയ്തു. ബെഡ്ഷീറ്റുകളെല്ലാം വാരി വാഷിംഗ് മെഷീനിൽ ഇട്ടു. ബെഡ് വലിച്ചു കൊണ്ടുപോയി പുറത്തു ടെറസിൽ ഇട്ടു, വെയിൽ കായട്ടെ. അപ്പോഴാണ് ബെഡിനു താഴെ പണ്ട് ഒളിപ്പിച്ചു വച്ച ഒരു കൊച്ചുപുസ്തകം കണ്ണിൽപെട്ടത്. എടുത്തു ഒന്ന് മറിച്ചു നോക്കി. കണ്ടും വായിച്ചും ആസ്വദിച്ച ചിത്രങ്ങളും കഥകളും. സിരകളിലെ രക്തത്തിനു ചൂട് പിടിക്കുന്നതിനു മുമ്പ് പുസ്തകം എടുത്ത് ഭദ്രമായി മേശയിൽ പൂട്ടിവച്ചു. റൂം പൂട്ടിയിട്ടു പോയത് നന്നായി. ആരെയെങ്കിലും കണ്ണിൽ പെട്ടിരുന്നെങ്കിൽ!!
റൂമെല്ലാം അടിച്ചു തുടച്ചു വൃത്തിയാക്കി വച്ചു. പുസ്തകങ്ങളെല്ലാം അടുക്കിപ്പെറുക്കിവച്ചു, ഒരു ചെറിയ ഉച്ചയുറക്കവുംകൂടിയായപ്പോഴേക്കും അഞ്ചുമണിയാരിരുന്നു. ടീച്ചറുടെ വീട്ടിൽ പോകാനുണ്ടെന്നു ഇടയ്ക്കിടെ ഓർത്തുകൊണ്ടേയിരുന്നു. വൈകുന്നേരമാ ഒന്നു കുളിച്ചുമാറ്റി ഒരു വെള്ളമുണ്ടും നീല ഷർട്ടുമിട്ടു താഴേക്കിറങ്ങി. ലിസിമ്മ സോഫയിലിരുന്നു ടീവി കാണുന്നു. ഞാൻ അവിടെപോയിരുന്നു.
“എന്തൊക്കെയമ്മേ വിശേഷങ്ങൾ?”
“എന്താ, അങ്ങിനെ പോകുന്നു. നീ കണ്ടതൊക്കെ തന്നെ. നീ കുളിച്ചോ?”
“അതേ.”
“ചായ വേണ്ടേ?” ഇതുംപറഞ്ഞു ലിസിമ്മ സോഫയിൽ നിന്നെഴുന്നേറ്റു.
“ചായ ഇപ്പൊ വേണ്ട. ഞാൻ മുരളി ചേട്ടനെയൊന്നു പരിചയപ്പെട്ടിട്ടു വരാം. വൈകുന്നേരം അവിടെയുണ്ടാകുമെന്ന് ടീച്ചർ പറഞ്ഞിരുന്നു.”
“ആ, ടീച്ചർ അവിടെയില്ല. ചേട്ടനും. അവരൊരു ഷോപ്പിങ്ങിനു പോയേക്കുവാ. ഇനി രാത്രിയാകും.”
“ഓഹ്, എന്നാ ചായ കുടിക്കാ. ലിസിമ്മ കുടിച്ചോ?”
ലിസിമ്മ അപ്പോഴേക്കും അടുക്കളയിലെത്തിയിരുന്നു. ഞാൻ ലിസിമ്മയുടെ പിന്നാലെയും.
“നിന്നോട് നാളെ വൈകുന്നേരം വരാൻ പറഞ്ഞിട്ടുണ്ട്. മുരളി ഒരു നാലുമണിയാവുമ്പോഴെത്തും.”
“ഓക്കേ.”
“എന്തു തോന്നിയപ്പോ, അയല്പക്കക്കാരെയൊക്കെ കാണാൻ?”
“കാണുന്നത് നല്ലതല്ലേ? ടീച്ചർ വരാൻ പറഞ്ഞിരുന്നു. ഇത്ര നാളായി അവരെ കണ്ടിട്ടില്ല.”
“ഉം. ശെരിയാ. നാളെ പോയിട്ടു വാ. രണ്ടു വർഷമായി അവരുവന്നിട്ട്. എത്ര തവണ നിന്നെ കുറിച്ച് ചോദിച്ചെന്നറിയാമോ?”
“ഞാൻ വരുമ്പോഴൊന്നും അവരിവിടെയുണ്ടാവാറില്ലല്ലോ.”
“അതും ശരിയാ. രണ്ടു വർഷത്തിൽ നീ കൂടിയത് നാലാഴ്ചയല്ലേ ഇവിടെ നിന്നുള്ളൂ. അപ്പൊ പിന്നെ എങ്ങിനെ കാണാനാ അയൽക്കാരെയൊക്കെ. സിറ്റിയിലായാലും അയൽക്കാരെയും നാട്ടുകാരെയുമൊന്നും മറക്കരുത്.”
“നാളെ പോകാം ലിസിമ്മേ.”
സംസാരത്തിനിടക്ക് ലിസിമ്മ ചായയിട്ടു തന്നു. രണ്ടുപേരും ചായയും അല്പം ബിസ്‌ക്കറ്റുമായി വീണ്ടും സോഫയിലേക്കുപോയി. അൽപനേരം പരീക്ഷകളെ കുറിച്ചും മറ്റും സംസാരിച്ചിരുന്നു.
“ഞാനൊന്ന് പുറത്തിറങ്ങി വരാ.”
“വരുമ്പോ മീനുണ്ടെങ്കി വാങ്ങിക്കോ.”
“നോക്കാം.”
“മുറിച്ചു വാങ്ങണേ”
“ശരി.”
കുറച്ചുനേരം കവലയിൽ കറങ്ങി.കുറച്ചു സുഹൃത്തുക്കളെയൊക്കെ കണ്ടു. നാട്ടിൽ വരാത്തതെന്താ എന്നാ ചിലരുടെ പരാതി. നാട്ടിൽ വരേണ്ട, ഇവിടന്ന് രക്ഷപ്പെട്ട എന്നു ചിലർ. കുറച്ചു സമയത്തിനുശേഷം അല്പം മീനുമായി വീട്ടിലെത്തി. ലിസിമ്മയുടെ കൂടെ കുറച്ചു കുക്കിങ്ങിനു സഹായിച്ച ശേഷം ഭക്ഷണം കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു. യാത്രാ ക്ഷീണം കൊണ്ടാകും പകൽ ഒന്നുറങ്ങിയിട്ടും പെട്ടെന്നുതന്നെ ഞാൻ ഉറക്കിലേക്കു വീണു. വെക്കേഷന്റെ ആദ്യദിവസത്തിന് അങ്ങിനെ പരിസമാപ്‌തിയായി.
2. കല്യാണം, ടീച്ചറുടെ വീട്ടിൽ
രണ്ടാമത്തെ ദിവസവും എഴുന്നേറ്റപ്പോൾ പത്തുമണിയോളമായി. വിശദമായിപ്പറഞ്ഞാൽ പലതവണ ഉണർന്നിട്ടും വീണ്ടും വീണ്ടും ഉറങ്ങിയുറങ്ങി ഉണർവ്വിനോട് മത്സരിച്ചുതോറ്റു അവസാനം വിശപ്പിനോടു പടവെട്ടാൻ താല്പര്യമില്ലാത്ത കാരണം എഴുന്നേറ്റു പോന്നു.
രാവിലെതന്നെ ടീച്ചർ വീട്ടിലേക്കു വരുമോയെന്നാണ് എന്റെ ചിന്ത മുഴുവൻ. എന്നാൽ ഒരുപാടുനേരം കാത്തുനിന്നിട്ടും നിരാശ മാത്രം ബാക്കി. ടീച്ചർ വരുമോയെന്നു ലിസിമ്മയോടു ചോദിക്കാനും വയ്യ.
