പുറത്താരെയും കാണാനില്ല. പക്ഷെ അകത്തു ആളുണ്ടെന്ന് മനസിലായി. സിറ്റ് ഔട്ടിലേക്കു പടികൾ കയറി ബെൽ അടിക്കാൻ ആഞ്ഞപ്പോൾ വാതിലതാ മെല്ലെ തുറക്കുന്നു.
“ഹാ!! കുട്ടനോ !! കയറിയിരിക്കു.”
“ചേട്ടനില്ലേ?”
“കുളിക്കാൻ കയറി.”
ഇതും പറഞ്ഞു ടീച്ചർ വാതിലിൽ ചാരി നിന്ന് എന്നോട് ചിരിച്ചു. മണി അഞ്ചരയായിരുന്നു.
“ഇരിക്കു കുട്ടാ.”
കുട്ടാ എന്ന വിളി എന്നെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷെ അത് ഇപ്പോൾ ടീച്ചറോട് പറയാൻ പറ്റില്ലല്ലോ.
“ഇരിക്കൂ, ഞാൻ കാപ്പിയെടുക്കാം.”
“കാപ്പിയൊന്നും വേണ്ട, ഞാൻ കല്യാണ വീട്ടിൽ പോയി വരികയാണ്. അവിടന്ന് കുടിച്ചു.”
“അവിടെന്നു കുടിച്ചാൽ ഇവിടന്നു കുടിക്കില്ല എന്നുണ്ടോ?”
“ഏയ്, അങ്ങിനൊയൊന്നുമില്ല, ഇപ്പോൾ വേണ്ട, അത്രതന്നെ.” ഞാൻ ഒരു ഫോര്മാലിറ്റിക്കു വേണ്ടി പറഞ്ഞു. എന്നാൽ ടീച്ചറുടെ കൈ കൊണ്ട് ഒരു കോഫി കിട്ടിയാൽ കൊള്ളാമായിരുന്നു എന്നുണ്ട് എന്റെ മനസ്സിൽ.
വീട്ടിൽ നിന്ന് വന്ന ശേഷം ടീച്ചർ വീണ്ടും കുളിച്ചിരിക്കുന്നു. സാരി മാറ്റിയിട്ടുണ്ട്. ഇപ്പോൾ ഒരു ബ്രൗണിഷ് യെല്ലോ നിറമുള്ള കോട്ടൺ ശരിയാണ് വേഷം. വാതിൽക്കൽ ചാരി നിന്ന് സംസാരിക്കുന്ന ടീച്ചറെ കാണാൻ എന്ത് ഭംഗി!! ഈ ടീച്ചറുടെ ഭർത്താവാകാൻ ഭാഗ്യം സിദ്ധിച്ച മുരളി ചേട്ടനെ കാണാൻ ആകാംഷയായി.
“ചേട്ടന്റെ കുളി കഴിഞ്ഞില്ലേ?”
“ഓഹ്, ഒരു ഇരുപതു മിനിറ്റെങ്കിലും പിടിക്കും ഇനി പുറത്തിറങ്ങാൻ. ദീർഘ നേരത്തെ കുളിയാണ് ശീലം. ഭയങ്കര വൃത്തിയും വെടിപ്പുമാണ് ആൾക്ക്. ”
“അത് നല്ലതാണല്ലോ” ഞാൻ പറഞ്ഞു.
ഉത്തരമായി “ഉം” എന്ന മൂളൽ മാത്രം കിട്ടി.
“എന്തൊക്കെയുണ്ട് കല്യാണ വീട്ടിൽ വിശേഷം?”
“എന്ത് വിശേഷം, സാധാരണ പോലെ!! പിന്നെ, കുറേ ആളുകളുണ്ട്. നാട്ടിൽ വരുമ്പോൾ ഇങ്ങനെ കല്യാണവീടുകളിൽ പോകുമ്പോഴാ കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെ കാണുക. കുറച്ചധികൾ നേരം അവിടെയായിരുന്നു. ടീച്ചർ പോകുന്നില്ലേ?”
“ഇല്ല, നാളെ കല്യാണത്തിന് പോകാം, ചേട്ടൻ വൈകുന്നേരം പോയിരുന്നു. അവിടുന്ന് വന്ന ശേഷമുള്ള കൂളിയാണ്.”
“അങ്ങിനെയാണെങ്കിൽ ഞാൻ കണ്ടിട്ടുണ്ടാകുമല്ലോ, ആളെ അറിയാത്തതുകൊണ്ട് തിരിച്ചറിയാത്തതാകും.”
എന്തായാലും ആളെ ഒന്ന് പരിചയപ്പെടാൻ തന്നെയാണ് ഞാൻ വന്നത്.
“കുട്ടൻ ഇനി എന്നാ തിരിച്ചു പോകുന്നത്?”
“ഒരു ആഴ്ചയുണ്ട്. ഇന്നലെ പറഞ്ഞല്ലോ”
“പോകാനുള്ള ടിക്കറ്റ് എടുത്തോ?”
“അതെ. റിട്ടേൺ ബുക്ക് ചെയ്തിട്ടാ വന്നത്. അല്ലെങ്കിൽ ടിക്കറ്റ് കിട്ടൂല.”
“ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഒരു തവണ പോയിട്ടുണ്ട് ബാംഗ്ലൂരിൽ. നല്ല അടിപൊളി സിറ്റിയാണല്ലോ അല്ലേ.”
“പണ്ടൊക്കെ അങ്ങനെയായിരുന്നു. ഇന്ന് എല്ലാ ബിഗ് സിറ്റിയുടെ പ്രശ്നങ്ങൾ അവിടെയും വന്നുതുടങ്ങി…. എന്നാലും മറ്റു പല സിറ്റികളെക്കാളും നല്ലതാ… ഇതിപ്പോ ഇത്ര ദൂരമൊന്നും ഇല്ലല്ലോ, എപ്പോൾ വേണമെങ്കിലും വന്നു വിസിറ്റു ചെയ്യലോ.”
“എന്നാലും ഒന്ന് ക്ഷണിക്കുന്നില്ലല്ലോ”
“എപ്പോ വേണമങ്കിലും വരാം. നൂറുവട്ടം സ്വാഗതം!!”
“അങ്ങനെ സ്വാഗതം പറഞ്ഞിട്ടെന്തു കാര്യം!!”
“എന്നാൽ ഒരു ദിവസം എന്റെ കൂടെ പോരൂ. സിറ്റിയൊക്കെ കാണിച്ചു തരാം. ” ധൈര്യം സംഭരിച്ചു കൊണ്ട്, മുരളി ചേട്ടൻ ബാത്ത് റൂമിൽ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം ഞാൻ പറഞ്ഞു.
“ആഗ്രഹമുണ്ട്. ഓഫറിന് വളരെ നന്ദി. പക്ഷെ…” ആ പക്ഷെയുടെ അർഥം എനിക്ക് മനസ്സിലായി.
“മുരളിച്ചേട്ടനെയും കൂട്ടിവാ, ഒരുനാൾ. അവിടെയെല്ലാം കറങ്ങിയിട്ടു വരാം.”
“അതൊന്നും നടക്കില്ല കുട്ടാ!!”
അവരുടെ വാക്കിൽ ഒരു സങ്കടം ഒളിഞ്ഞു കിടക്കുന്ന പോലെ എനിക്ക് തോന്നി. ഇങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു. ചേച്ചിയുമായുള്ള സംസാരം ഞാൻ നല്ലോണം ആസ്വദിച്ചു. ചേച്ചിയും സംസാരിക്കാൻ താല്പര്യമുള്ള കൂട്ടത്തിലാണെന്നു എനിക്ക് വീണ്ടും ഉറപ്പായി. അല്ലെങ്കിൽ എന്നെ തനിച്ചാക്കി അകത്തു പോയി കോഫി ഉണ്ടാക്കുമായിരുന്നു.
“കുളി കഴിഞ്ഞില്ലേ?”
“ഇനിയും സമയം എടുക്കും.”
“കുളിക്കാൻ എന്തിനാ ഇത്ര സമയം?” ഞാൻ വെറുതെ ഒരു ചോദ്യം എറിഞ്ഞു. അതിനു കുലുങ്ങിയുള്ള ഒരു ചിരിയായിരുന്നു മറുപടി.
