“നമുക്ക് അങ്ങിനെ ആരും ഇല്ലേയ്”
“കല്യാണം കഴിച്ചാലും മതി.” ടീച്ചർ വിടുന്ന മട്ടില്ല.
“അയ്യോ… ഞാൻ വളരെ ചെറുപ്പമാണേ…”
“ചെറുപ്പമാകുമ്പോൾ തന്നെ അല്ലെ കല്യാണം കഴിക്കേണ്ടത്… പിന്നെ വയസ്സായിട്ടാണോ??” അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ ഈ ജീവിതം ഒന്ന് എന്ജോയ് ചെയ്തോട്ടെ ചേച്ചീ…”
അറിയാതെ ആണ് ഞാൻ ചേച്ചി എന്ന് വിളിച്ചത്.
“എന്താ വിളിച്ചത്? ചേച്ചി എന്നോ? ഇവിടെ എല്ലാരും എന്നെ ടീച്ചർ എന്നാണു വിളിക്കുന്നത്.”
“ഇപ്പോൾ ടീച്ചർ അല്ല എന്നല്ലേ പറഞ്ഞത്? ചേച്ചി എന്ന് വിളിക്കുന്നതിന് വല്ല കുഴപ്പവുമുണ്ടോ??”
അതിനു അവർ മറുപടി ഒന്നും പറഞ്ഞില്ല. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. എന്തായാലും വിട്ട വാക് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ, ഇനി അതിനെ കുറിച്ച് ചിന്തിക്കേണ്ട.
അൽപ നേരം രണ്ടു പേരും ഒരു സൈലെൻസിലേക്ക് പോയി. ടീച്ചർ തന്നെ സൈലെൻസ് ബ്രേക്ക് ചെയ്തു. “ഇഡലി ഇനി വേണോ?” എന്ന് ചോദിച്ചു അവർ എണീറ്റു. എന്നിട്ട് സ്റ്റോവിന്റെ മേലെ വച്ച പാത്രത്തിൽ നിന്നും രണ്ട് ഇഡലി എടുത്തു എന്റെ പ്ലേറ്റിൽ വച്ചു.
സ്റ്റോവിൽ നിന്നും ഇഡലി എടുക്കുന്ന നേരം ഞാൻ ചേച്ചിയുടെ ഒതുങ്ങിയ അരക്കെട്ടും ബ്ളൗസിന്റെയും സാരിയുടെയും ഇടക്കുള്ള വിടവും ഒന്ന് വീക്ഷിച്ചു. മുപ്പതിലെത്തുമ്പോൾ സ്ത്രീകൾക്ക് സൗന്ദര്യം കൂടി വരികയാണല്ലോ എന്ന് ഞാൻ ഉള്ളിൽ കരുതി.
“ചട്‌നി ഒഴിക്കട്ടെ?”
“കുറച്ചു മതി!!”
“ഓഹ്” എന്ന് പറഞ്ഞു, അല്പം ചട്ട്ണിയൊഴിച്ചു അവർ പഴയ പടി തന്നെ ടേബിളിന്റെ ഓപ്പോസിറ്റ് ഭാഗത്തു വന്നിരുന്നു. നേരത്തെ ഇരുന്ന അതേപോലെ മാറിടം ടേബിളിൽ വച്ചാണിരുപ്പ്. വീണ്ടും ഞാൻ കഴിക്കുന്നതും നോക്കി ഒരേ ഇരിപ്പ്.
ലിസിമ്മ പടിയിറങ്ങി വരുന്ന ശബ്ദം. ടീച്ചർ കസേരയിൽ പിന്നോട്ട് ആഞ്ഞിരുന്നു. ഞാൻ അവരുടെ മുഖത്തേക്കൊന്ന് നോക്കി. അവർ എന്നെയും. രണ്ടുപേരുടെയും നോട്ടങ്ങളിൽ ഒളിപ്പിച്ച അർഥം എന്താണെന്ന് ഊഹിക്കാമല്ലോ. ലിസിമ്മ അടുക്കളയിലെത്തി.
“ഇഡലി ഇനി വേണോ?”
“ഞാൻ കൊടുത്തു ചേച്ചീ.” ടീച്ചറാണ് ഉത്തരം പറഞ്ഞത്.
ഇഡലി കഴിച്ചു കഴിഞ്ഞ ഞാൻ കൈ കഴുകി അവിടെ തന്നെ വന്നിരുന്നു, കോഫി കുടിക്കാൻ തുടങ്ങി. എന്തോ, അവിടെ നിന്ന് എഴുന്നേറ്റു പോകാൻ തോന്നുന്നില്ല. സൂര്യ പ്രഭയോടെ ഉള്ള ടീച്ചറെ കണ്ടാസ്വദിച്ച് ഞാൻ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു. കോഫി സിപ് ചെയ്യാൻ തുടങ്ങി.
“മധുരം കൂടുതലാണല്ലോ അമ്മെ…”
“ഈ പ്രായത്തിൽ കുറച്ചു മധുരം കഴിച്ചാൽ ഒന്നും സംഭവിക്കില്ല.” പറഞ്ഞത് ടീച്ചറാണ്.
“അവനു പണ്ടേ മധുരം അലെർജിയാ.” ലിസിമ്മ മറുപടിയും കൊടുത്തു. അൽപം കൂടിയാൽ തലവേദന വരും.
എന്നാൽ ഞാൻ പോയിട്ട് വരാം ചേച്ചീ. ടീച്ചർ യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങി.
“ചേട്ടൻ ജോലിക്കു പോയോ?” ഒരു ഫോര്മാലിറ്റിക്കു ഞാൻ ചോദിച്ചു.
“അതെ” എന്നവർ ഉത്തരം പറഞ്ഞു.
“വൈകിയിട്ടു വീട്ടിൽ വാ. ചേട്ടനെയൊന്ന് പരിചയപ്പെടാമല്ലോ.”
“ഓഹ്, വരാല്ലോ” എന്ന് മറുപടിയും കൊടുത്തു ഞാൻ കോഫിയുമായി കസേരയിൽ നിന്നെണീറ്റു. വൈകിയിട്ടു ടീച്ചറെ വീണ്ടും കാണാമല്ലോ എന്ന സന്തോഷം കൊണ്ട് എന്റെ മനസ്സ് പിടച്ചു.
അടുക്കള വാതിലിലൂടെ പുറത്തിറങ്ങി ടീച്ചർ യാത്രയായി. കൈ കഴുകി കോഫിയുമായി മുകളിലത്തെ എന്റെ മുറിയിൽ കയറിയ ഞാൻ ജനവാതിലിനടുത്തേക്കു പോയി അവർ നടന്നകലുന്നതു നോക്കി നിന്നു.
പെട്ടെന്ന് സൗഹൃദം ആകുന്ന ടീച്ചറെ പോലുള്ളവർ ഇവിടെ ഉണ്ടായിട്ടും ഇതുവരെ പരിചയപ്പെടാൻ കഴിയാതിരുന്നതിൽ എന്നിൽ അതിയായ നഷ്ടബോധം തോന്നി. ടീച്ചർ പറഞ്ഞപോലെ ഇടക്കിടക്ക് നാട്ടിൽ വന്നിരുന്നെങ്കിൽ ഇവരുമായി ഞാൻ എന്നേ ചങ്ങാത്തം കൂടിയെനെ. എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് കോഫി കപ്പുമായി ഞാൻ എന്റെ ബെഡിലിരുന്നു.
ഞാൻ റൂമിൽ ചുറ്റുമൊന്ന് കണ്ണോടിച്ചു. ആകെ ചിന്നി ചിതറി കിടക്കുന്ന ബുക്കുകളും വസ്ത്രങ്ങളും മറ്റും. അഞ്ചു മാസമായല്ലോ വന്നിട്ട്. എല്ലാം പൊടി പിടിച്ചു കിടക്കുന്നു. ഈ റൂമിൽ ആണല്ലോ ദൈവമേ രാത്രി ഞാൻ ഉറങ്ങിയത്!! എല്ലാം ഒന്നടുക്കിപ്പെറുക്കി വച്ചിട്ട് വേണം. എന്നത്തേക്ക് ഈ പണി തന്നെയുണ്ടാകും ധാരാളം.
