മൃഗം – 5

“പോടാ..ജസ്റ്റ്‌ ഫക്ക് ഓഫ്‌…” പെണ്ണ് അലക്ഷ്യമായി പറഞ്ഞിട്ട് മ്യൂസിക്കിന്റെ ശബ്ദം കൂട്ടി വീണ്ടും മോബൈലില്‍ ശ്രദ്ധിച്ചു.

ഗ്ലാസ് പൊടിഞ്ഞ് അവളുടെ ദേഹത്തെക്കും കാറിന്റെ ഉള്ളിലേക്കും വീഴുന്നത് യാത്രക്കാരില്‍ പലരും ഞെട്ടലോടെ കണ്ടു. വാസുവിന്റെ ഇടതുകൈ ആ കാറിന്റെ മുന്‍പിലെ ഗ്ലാസ്സില്‍ ശക്തമായി പതിഞ്ഞിരുന്നു. പെണ്ണ് ഞെട്ടലോടെ ചാടി എഴുന്നേറ്റു കാറിന് പുറത്തിറങ്ങി ഒരു അഭ്യാസിയെപ്പോലെ ചുവടു വച്ചു. അവളുടെ കണ്ണുകളിലേക്ക് കോപം ഇരച്ചുകയറി.

“ബ്ലഡി ഫൂള്‍…ഹൌ ഡെയര്‍ യു…………..”

മിന്നല്‍ പോലെ അവളുടെ കാല്‍ വാസുവിന്റെ തല ലക്ഷ്യമാക്കി പാഞ്ഞുവന്നു. പക്ഷെ അതിനു മുന്‍പേ അവന്‍ ഒഴിഞ്ഞ് തന്റെ വലതുകാല്‍ കാല്‍ അവളുടെ നിലത്തൂന്നിയിരുന്ന കാലില്‍ ശക്തമായി പതിപ്പിച്ചു. അവള്‍ മലര്‍ന്നടിച്ചു റോഡിലേക്ക് വീണു.

“കഴുവര്‍ട മോളെ..തന്തയില്ലാഴിക കാണിച്ചിട്ട് അവരാധിച്ച പണി കൂടി കാണിക്കുന്നോടി..” അവന്‍ അവളെ തൂക്കിയെടുത്ത് വണ്ടിയിലിട്ടുകൊണ്ട് അലറി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ വേഗം അവിടേക്ക് ഓടിയെത്തി.

“എന്താ..എന്താ ഇവിടെ പ്രശ്നം..”

“സാറ് കണ്ടില്ലാരുന്നോ? ഈ നായിന്റെ മോള് കാരണം എത്ര വണ്ടികള്‍ പിന്നില്‍ ബ്ലോക്കായി എന്നറിയാമോ..വണ്ടി എടുക്കണം എന്ന് ഞാന്‍ വന്നു പറഞ്ഞപ്പോള്‍ അവള്‍ എന്നെ രണ്ടു തെറി..ഇംഗ്ലീഷില്‍ തെറി പറഞ്ഞാല്‍ ചിലതൊക്കെ എനിക്കും മനസിലാകും സാറേ..”
“എടാ നായെ..നീ ഇതിനനുഭവിക്കും..ഞാനാരാണ് എന്ന് നിനക്കറിയാമോടാ? നിന്നെ അതറിയിച്ചിട്ടേ ഞാന്‍ പോകൂ..” അവള്‍ ചീറിക്കൊണ്ട് മൊബൈല്‍ എടുത്ത് ആരെയോ വിളിക്കാന്‍ തുടങ്ങി. വാസു അവളുടെ ഫോണ്‍ പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു.

“പട്ടിക്കഴുവേറി മോളെ..വണ്ടി എടുത്ത് മാറ്റിയില്ലെങ്കില്‍ നിന്റെ പുലകുളി അടിയന്തിരം ഞാനിവിടെ നടത്തും.. വണ്ടി എടുക്കടി..” വാസു അലറി. പോലീസുകാരന്‍ അവന്റെ ഭാവം കണ്ടു ഭയന്നു പിന്മാറി.

പെണ്ണ് അവനെ ആക്രമിക്കാന്‍ ചാടി എഴുന്നേറ്റു. പക്ഷെ അവളുടെ മുഖമടച്ച് വാസു പ്രഹരിച്ചു. കറങ്ങി വണ്ടിയിലേക്ക് വീണ അവള്‍ പകയോടെ അവനെ നോക്കി.

“എടുക്കടി വണ്ടി” വാസു കാല്‍ ഉയര്‍ത്തി ഗര്‍ജ്ജിച്ചു. വലിയ ഒരു ആള്‍ക്കൂട്ടം അവിടേയ്ക്ക് അടുത്തു കഴിഞ്ഞിരുന്നു.

പെണ്ണ് ഗത്യന്തരമില്ലാതെ വണ്ടി സ്റ്റാര്‍ട്ട് ആക്കി.

“ഉം..മാറിനെടാ..ഈ നായിന്റെ മോളെ കയറ്റി വിട്..” ചിതറിക്കൂടി നിന്ന ആളുകളോട് വാസു പറഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ ഇടയിലൂടെ അവളുടെ വണ്ടി മുന്‍പോട്ടു നീങ്ങി.

“അവള്‍ ഏതാണെന്ന് നിങ്ങള്‍ക്ക് അറിയുമോ..” പോലീസുകാരന്‍ ഭീതിയോടെ വാസുവിനോട് ചോദിച്ചു.

“അവള്‍ ആരായാലും..ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മോള്‍ ആയാലും എനിക്കൊരു പുല്ലുമില്ല..സാറ് ചെന്നു സാറിന്റെ പണി ചെയ്യ്‌….”

അവന്‍ നേരെ വന്നു ഹെല്‍മറ്റ് എടുത്ത് വച്ച് വണ്ടിയിലേക്ക് കയറി. അവിടെ നടന്ന ദൃശ്യങ്ങള്‍ പല മൊബൈലുകളില്‍ പകര്‍ത്തപ്പെട്ടത് പക്ഷെ വാസു അറിഞ്ഞിരുന്നില്ല. ആയിരക്കണക്കിന് ആളുകള്‍ അവനെ കൈയടിച്ച് അനുമോദിച്ചു.

“അവള്‍ക്കിത് അത്യാവശ്യമായിരുന്നു..പണത്തിന്റെ ഹുങ്കില്‍ മദിച്ചു നടക്കുന്ന അവളെ പോലീസുകാര് പോലും ഒന്നും ചെയ്യില്ല എന്ന അഹങ്കാരം..പക്ഷെ ആ ചെറുക്കന്റെ കാര്യം എന്താകുമോ എന്തോ…”

പ്രായമായ ഒരാള്‍ കാറില്‍ ഒപ്പമിരുന്ന ഭാര്യയോട് പറഞ്ഞു. വാസുവിന്റെ ബൈക്ക് തിരക്കിനിടയിലൂടെ കുതിച്ചു പാഞ്ഞു; ഡോണ പോയ വഴിയെ…..[തുടരും]…

Leave a Reply

Your email address will not be published. Required fields are marked *