“റവ ഉപ്പുമാവു മതി രേണു. പെട്ടെന്ന് ഒരു സദ്യ ഉണ്ടാക്കാം. അധികം വിഭവങ്ങളൊന്നും വേണ്ട”
ഉപ്പുമാവും ചായയും കഴിച്ചു കഴിഞ്ഞ് സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. മട്ട അരി ഒരു പിടി രേണു അടുപ്പത്തു വെച്ചു. കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ഞാൻ അവിയലിന് അരിഞ്ഞു.
“ഇതിനി ഇപ്പൊ ഉണ്ടാക്കിയാ വലിയ രുചിയൊന്നുണ്ടാവൂല. പുലർച്ചെ ഉണ്ടാക്കിയാ മതിയേന്നു”
“നീ കേക്ക് തിന്നാൻ നിന്നിട്ടല്ലേ”?
അടുപ്പിന്റെ ചൂടിൽ വിയർത്തു ഒലിച്ച് നിന്ന് ചോറ് വാർക്കുകയാണ് രേണു. ചെറുതായി വിയർപ്പു പൊടിഞ്ഞു ചുണ്ടിന്റെ മേലെ മീശ പോലെ നിൽക്കുന്നുണ്ട്. ഞാൻ പിന്നിൽ നിന്നും കെട്ടിപിടിച്ചു കഴുത്തിൽ ചുംബിച്ചു. മുഖം തിരിച്ചുപിടിച്ച് മേൽ ചുണ്ടിന് മുകളിലെ വിയർപ്പ് നാവ് നീട്ടി നക്കിയെടുത്തു.
“അതെ, പിറന്നാള് ദിവസം ഇതൊന്നും പാടില്ലെന്നാ”
“ഞാൻ വെറുതെ ഇങ്ങനെ കെട്ടിപിടിച്ച് നിക്കുന്നെ ഉള്ളൂ രേണു”
“നിന്റെ നിക്കുന്ന സാധനാണ് കണ്ണാ എന്റെ പുറത്തു കുത്തുന്നേ”
“അത് രേണൂനോടുള്ള ബഹുമാനം കൊണ്ട് എണീച്ചതാ. കാര്യാക്കണ്ട”
എന്തായാലും അവിയലുണ്ടാക്കി. മത്തങ്ങ വാങ്ങാൻ മറന്നു. അതു കൊണ്ട് പൊണ്ണൻ കായ കൊണ്ട് എലിശ്ശേരിയുണ്ടാക്കി. ക്യാബേജ് തോരൻ വെച്ചു. പപ്പടം കാച്ചി. സാമ്പാർ ഉണ്ടാക്കി. ഓലനും. മാങ്ങാ അച്ചാർ ഉണ്ട്. കുറച്ച് ചെറുപയർ പായസവും കൂടെ ഉണ്ടാക്കി.
എല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്ക് രണ്ടു മണിയായി.
സാരിയുടെ മുന്താണി അരയിൽ തിരുകി കൈതോല പായയിൽ രേണു ഇരുന്നു. വലിയ ഒരു നിലവിളക്കു മുന്നിൽ കത്തുന്നുണ്ട്. നാക്കിലയിൽ വിധിപ്രകാരം ഞാൻ വിളമ്പി.
“പിറന്നാള് കാരി ആദ്യം ഉണ്ണണം എന്നാ രേണു”
ഞാൻ അടുത്ത് ചെന്നിരുന്നു. രേണു നിലത്തു ചമ്രം പടിഞ്ഞിരിക്കുന്ന എന്റെ ഇടത്തെ തുടയിൽ കയറി ഇരുന്നു.
“എന്തിനാ രണ്ട് ഇല? നീ എനിക്ക് വാരിത്തന്നിട്ട് കഴിച്ചാ മതി ”
“ദുഷ്ട. അത്രയും നേരം കൂടി ഞാൻ വിശപ്പും സഹിച്ചു ഇരിക്കണം”
രേണു എന്റെ കവിളത്തു ഒരു ഉമ്മ തന്നു. ചെറുപഴം തോലു കളഞ്ഞു വായിൽ വെച്ച് തന്നു.
“തൽക്കാലം ഈ പഴം കൊണ്ട് തൃപ്തിപ്പെട് കണ്ണാ”
ഞാൻ രേണുവിന് വാരി കൊടുത്തു. അത് കഴിഞ്ഞ് ഞാൻ ഉണ്ട് എണീക്കുന്നത് വരെ രേണു എന്റെ അടുത്തിരിക്കുകയായിരുന്നു.
ഉമ്മറത്ത് ചാരുകസേരയിൽ മഴ പെയ്യുന്നതും നോക്കി ഇരിക്കുകയാണ് ഞാൻ. കൂട്ടിന് ചില മഴയോർമ്മകളും ഉണ്ട്. ചുറ്റും പച്ചപ്പ് മാത്രം. രേണു അച്ഛഛന്റെ മുറുക്കാൻ ചെല്ലവും ഒരു കോളാമ്പിയുമായി വന്നു.
“ഇങ്ങനെ ഇരിക്കുമ്പോ അച്ഛൻ തന്നെ”
“അതെന്തിനാ എടുത്തോണ്ട് വന്നെ”?
“സദ്യ കഴിഞ്ഞാൽ നാലും കൂട്ടി മുറുക്കണമെന്നാ”
രേണു വെറ്റിലയെടുത്തു നൂറ് തേച്ച് അടക്കയും വെച്ച് വായിൽ വെച്ച് തന്നു.
“ഇത് മൂന്നല്ലേയുള്ളൂ. പുകലയെവിടെ”?
“അങ്ങനെപ്പോ പൊകല തിന്നണ്ട”
ഞാൻ രേണുവിനെ പിടിച്ചു മടിയിലിരുത്തി. മുറുക്കി തുപ്പി ഞങ്ങൾ മഴയും ആസ്വദിച്ചു ഇരുന്നു.
“ഇതും രേണുവിൻ്റെ ഫാൻ്റസിയാകും ല്ലേ”?
“അച്ഛൻ ഇങ്ങനെ വന്നിരിക്കും. അന്ന് പാടത്തും പറമ്പിലും പണിക്കാരൊക്കെ ഉണ്ടാവും. ഇന്നിപ്പോ ആരൂല്ല. എന്നാലും കാരണവരെപ്പോലെ ഇരിക്കുന്നത് കാണാൻ ഒരാഗ്രഹം”
“ വെറുതെ ഒന്ന് നടക്കാൻ പോയാലോ? നിനക്ക് മഴയത്തു നടക്കുന്നത് ഭയങ്കര ഇഷ്ടല്ലേ. പാടത്തെ ഷെഡ്‌ഡിൽ പോയി ഇരിക്കാം”
പറഞ്ഞപ്പോഴത്തേക്ക് നല്ലൊരു മഴ പെയ്തു തോർന്നു.
“മഴ ഇനീം പെയ്യും കണ്ണാ”
ഞങ്ങൾ മുറ്റത്തോട്ടു ഇറങ്ങിയപ്പോൾ കവുങ്ങിൻ തോട്ടത്തിനപ്പുറത്ത് നിന്ന് ഒരു സ്പോർട്സ് ബൈക്കിന്റെ ഇരമ്പൽ കേട്ടു. പരിചയമുള്ള ശബ്ദമാണ്. അത് അടുത്തെത്തി.
“നിങ്ങളെന്തേ രാവിലെ വരാഞ്ഞേ”?
“ഷംസാദിന് ചില പരിപാടികള്. അതൊക്കെ കഴിഞ്ഞിട്ടാ പോന്നത്”
