വഴിയാത്രയ്ക്കിടയിൽ – 2

“അഞ്ച് രൂപ ..യ്യാ…ണ്….” പത്ത് വച്ച് നീട്ടിയവന്റെ മുഖത്ത് നോക്കി ചേച്ചി നീട്ടിക്കുറുക്കി കയ്യിലൊന്ന് തടവി ചിരിച്ച് പറഞ്ഞപ്പോഴേയ്ക്കും അവൻ ഒരു നാണച്ചിരിയോടെ ഇറങ്ങിപ്പോയി …

ആഹാ.. അപ്പോ ഇതാണ് ചേച്ചിയുടെ ബിസിനസ്.!

ചുണ്ടുകൾ ഒരു വശത്തേക്ക് ചരിച്ച് ശ്യംഗാരം വാരി വിതറി ചേച്ചി അലസമട്ടിൽ വായിൽ നോക്കി കുണുങ്ങിപ്പറയുമ്പോഴേക്കും പലരും ബാക്കി വാങ്ങാതെ ഇറങ്ങിപ്പോകും. ഗൂഢ ശ്യംഗാരം ഒളിപ്പിച്ച് ചിരിച്ച് കൊണ്ട്

കണ്ണടയ്ക്കിടയിലൂടെയുള്ള ആ നോട്ടമാണ് ചേച്ചിയുടെ പ്രധാന ആയുധം… തിരക്കിനിടയിൽ ചേച്ചി എത്രയാണ് പറയുന്നതെന്ന് മനസ്സിലാവാതെ ആ നോട്ടത്തിന് മുൻപിൽ തല കുലുക്കി പലരും പോകുന്നത് നോക്കിയിരുന്ന്ഒരു മണിക്കൂറോളം അങ്ങിനെ കടന്നുപോയി..പക്ഷെ ആ സമയം കൊണ്ട് മിണ്ടിപ്പറഞ്ഞ് ഞാനും ചേച്ചിയും തമ്മിൽ നല്ലൊരടുപ്പം ഉടലെടുത്തു……

 

“ഹു… വ്യു….ർ…..” പെട്ടന്ന് ഒരു വണ്ടി വന്നു നിന്നു.. ഒരു പാട് ആളുകൾ പെട്ടന്ന് കയറി വന്നു.. ഞാൻബാഗ് എടുത്ത് പുറത്ത് എറങ്ങി നിൽക്കണോ എന്ന ഭാവത്തിൽ എഴുനേറ്റു . സാധാരണ തിരക്കുള്ള ബിസിനസ് ഇടങ്ങളിലൊക്കെ അങ്ങനെയാണല്ലോ പതിവ്..

“ഏയ്.. അവിടിരി…” ചേച്ചി പെട്ടന്ന് കൈയ്യിൽ പിടിച്ച് ഞെക്കി അതേ കുസൃതിച്ചിരിയോടെ ആളുകളെ ഡീല് ചെയ്യാൻ തുടങ്ങി…

ഓഹ്.. എത്ര പൈസയാ പത്ത് മിനിറ്റ് കൊണ്ട് ഉണ്ടാക്കിയത് എന്നോർത്ത് മാത്രമല്ല.. ഒന്നിനുമല്ലാതെ എന്നെ പിടിച്ച് അവിടെ ഇരുത്തിയതിന്റെയും കൂടെ അനുഭവിച്ച എന്തോ ഒരിത് കൊണ്ട് എനിക്ക് ചേച്ചിയോട് പലതും തോന്നാൻ തുടങ്ങി.. ചുരുക്കിപ്പറഞ്ഞാൽ വട്ടമുഖത്തെ ലാസ്യഭാവം നോക്കിയിരുന്ന് എനിക്ക് മനസ്സിൽ പല വിചാരം തുടങ്ങി..!! മാത്രമല്ല സാമർത്ഥ്യം കാണിച്ച് ചിരിച്ച് മയക്കി ചില്ലറ ഉണ്ടാക്കുന്ന ചേച്ചിയെ കണ്ട് രോമാഞ്ചവും തോലാഞ്ചവും ഒരുമിച്ചുയർന്നു… ഞാനും കാമം നിറഞ്ഞ കണ്ണുകളോടെ ചേച്ചിയെ നോക്കാൻ തുടങ്ങി …. ഏത് പെണ്ണും എത്ര പെട്ടെന്നും തിരിച്ചറിയുന്ന ആ നോട്ടം ചേച്ചിയും പെട്ടന്ന് തന്നെ പിടിച്ചെടുത്തു എന്ന് തോന്നുന്നു… കണ്ണടയ്ക്കിടയിലൂടെ ചേച്ചിയുടെ കണ്ണുകൾ ലാസ്യ നീലിമയോടെ ചിരിച്ചു..

“മീറ്റിംഗ് കഴിഞ്ഞ് എപ്പഴാ.. വരവ്…” ചേച്ചിയുടെ ചോദ്യത്തിൽ ശ്യംഗാരം കുറച്ച് കൂടിയ പോലെ..

എന്റെ നോട്ടം പ്രതീക്ഷിച്ചിരുന്ന പോലെയായി പിന്നെ ചേച്ചിയുടെ പെരുമാറ്റം… പക്ഷെ എനിക്ക് പെട്ടെന്ന് വണ്ടി വന്നത് കൊണ്ട് ഞാൻ ചേച്ചിയെ നോക്കി മനസ്സില്ലാമനസോടെ എഴുന്നേറ്റു .

“ അത് പിന്നെ… നാളെ തന്നെ ചെലപ്പോ വരും ചേച്ചി …”ചേച്ചിയെ വായ്നോക്കി നിന്ന് ഞാൻ ചുമ്മാ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു….

“വന്നാ.. ഇവിടെ എറങ്ങി ല്ലേ…” അത് പറയുമ്പോ ചേച്ചിയുടെ മുഖഭാവം.. ഓഹ്, ആ ചിരിയും ശ്യംഗാരവും മാത്രമല്ല തലയൊന്ന് താഴ്ത്തിപ്പിടിച്ച് കണ്ണുയർത്തി ഏതോ മോഹിനിയാട്ടത്തിൽ നിന്ന് ഇറങ്ങി വന്ന പോലുണ്ട്.. എനിക്ക് ചെറുതായി

നിയന്ത്രണം പോയിത്തുടങ്ങി … ഞാൻ സ്വയം മറന്ന് വായും പൊളിച്ച് ചേച്ചിയുടെ ചിരിയും കുണുങ്ങലും

നോക്കി നിന്നു..

“ന്നാ.. പോയിട്ട് വരു .. ദാ വണ്ടി പോണു…..” ചേച്ചി ചുമലിൽ തട്ടി എന്നെ മയക്കത്തിൽ നിന്നുണർത്തി.

“സമയ്ണ്ടെങ്കി എറങ്ങിക്കോളു… വെറ്തെ എന്തെങ്ക്ലും പറഞ്ഞിരിക്കാ.. ദു പോലെ..” ഒരു സ്വന്തക്കാരനെ യാത്രയയക്കുന്ന പോലെ ബാത് റൂമിന് മുന്നിൽ നിന്ന് കൈ വീശുമ്പോൾ

പോലും ഒളിമങ്ങാത്ത ചേച്ചിയുടെ ഹൈ വോൾട്ടേജ് ചിരിയിൽ മയങ്ങി ഞാൻ കൈ വീശാൻ പോലും മറന്നു പോയി..

 

‘ എത്ര പെട്ടന്നാണ്… എന്താണ് ഞാനിങ്ങനെ..’ തിരിഞ്ഞു നോക്കി നോക്കി വണ്ടിയിൽ കയറി തിരിക്കിനിടയിൽ ഡോറിനപ്പുറം ചാരി നിന്നു തുടങ്ങിയപ്പോൾ ഞാൻ കണ്ണ് തിരുമ്മിയുടച്ച് ആലോചന തുടങ്ങി.. പല സിനിമകളിലും കഥകളിലും ഒരേ പ്രായക്കാർ തമ്മിൽ ഇങ്ങനെ ആദ്യകാഴ്ചയിൽ തന്നെ അടുപ്പം തോന്നി പലതും നടക്കുന്നത് കണ്ടിട്ടുണ്ട്

 

… ഇതിപ്പോ ആ ചേച്ചി എന്ത് കണ്ടിട്ടാണോ.. ഒരു കോമളൻ പയ്യൻ ചുമ്മാ വെയില് കൊള്ളണ്ടാന്ന് വെച്ചിട്ടാവാം എന്നാശ്വസിച്ച് ഞാൻ ട്രെയിനിനകത്ത് സീറ്റുണ്ടോ എന്ന് നോക്കി നടന്നു…വേണാട് വണ്ടിയിൽ ചെറിയ അവസാന ബോഗിയിൽ ആളു കുറവ് പോലെ..ഏറ്റവും പുറകിൽ ഒരു പുരുഷനും സ്ത്രീയും തനിച്ചിരിക്കുന്നു… ചേച്ചിയുമായി കണ്ണിലൂടെ കൈമാറിയ കാമരസങ്ങളുടെ സൈഡ് എഫക്റ്റാവാം; എന്നെക്കണ്ട് മുഖാമുഖം കഥ പറഞ്ഞിരുന്ന അവരുടെ ഇളക്കം പെട്ടന്ന് നിന്നപ്പോൾ ഒരു സംശയം…. രണ്ടാളുടെയും ചില കഥകളി അസ്വസ്ഥതകൾ കണ്ടപ്പോൾ സംശയം ബലപ്പെട്ടെങ്കിലും പെട്ടന്ന് കൂടുതലാളുകൾ വന്നിരുന്ന് വണ്ടി നിറഞ്ഞപ്പോൾ അവരുടെ ഭാവങ്ങൾ തിരക്കിന്റെ അസ്വസ്ഥതയിലേക്ക് വീണു..

ഛായ്.. സാധാരണ ഇങ്ങനെയെന്തെങ്കിലും കണ്ടാൽ ഒളിഞ്ഞ് നോക്കി ആസ്വദിക്കാറുള്ള ഞാൻ എത്ര പെട്ടന്നാണ് സദാചാരി അമ്മാവനായത്…!

ഛെ ച്ചെ… മോശം മോശം.. തിരക്കിന്റെ മണം മറക്കാൻ വേഗം ജനൽക്കമ്പിക്കിടയിലൂടെ നോട്ടം പുറത്തേക്കെറിഞ്ഞ് ഞാൻ ചാരിയിരുന്ന് ത്ഥടക് ഝഡക്ക് പുറം കാഴ്ചകളിൽ മുഴുകി….

 

തൃശൂർ അങ്കമാലി ആലുവാ …വൈകിട്ട് ആറ് മണിക്ക് യാത്ര അവസാനിച്ചു..

 

ഘടഗ് ക്ക്ടക്ക്.. ഡിം.. ശു….

ട്രെയിൻ നിന്നു .

 

വീണ്ടും പഴയ കൊച്ചിയിലെത്തിയിരിക്കുന്നു.. ഇവിടിപ്പോ എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല… മറൈൻ ഡ്രൈവ്, എം ജി റോഡ്, വൈറ്റില, പാലാരിവട്ടം……………..

ഒരുപാടോർമകൾ വീണ് കിടക്കുന്ന വഴികളിലൂടെ തിരക്കിനിടയിൽ തിരക്കിക്കൊണ്ട് ഞാനും ചുമ്മാ കറങ്ങി നടന്ന് രാത്രി പെട്ടന്ന് ഇരുട്ടി വെളുക്കുമ്പോൾ ബസ്റ്റാൻഡിൽ ഒന്ന്

തല ചായ്ച്ച്. കാലത്തെഴുനേറ്റ് കുളിച്ചൊരുങ്ങി വീണ്ടും പുറത്തിറങ്ങി.

 

…നഗരവാരിധിയിലെ പുറമ്പോക്കുകളിൽ കുപ്പ പെറുക്കുന്നവരെ നോക്കി ചായ കുടിക്കുമ്പോൾ ഒരു രസം തോന്നി.. ഇന്ന് വെറുതെ അവരുടെ പുറകെ കൂടിയാലോ കുറച്ച് നേരം.. ഒറ്റയ്ക്കാകുമ്പോൾ പണ്ടേയുള്ള ഒരു വട്ടാണ്. മുൻപ് കൊച്ചിയിലെ അവധി ദിവസങ്ങളിൽ കാലത്തെ ഇള വെയിലിൽ റയിൽവേ സ്റ്റേഷൻ ബസ് സ്റ്റാന്റ് പരിസരങ്ങളിൽ കറങ്ങുമ്പോൾ

തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അവരോട്

ഒട്ടി നിൽക്കും. ചിലരൊക്കെ തെറി പറയാറുണ്ടെങ്കിലും പലരും പരിചയപ്പെട്ട് പല രസമുള്ള കഥകളും വിളമ്പാറുണ്ട്. അതാണ് കമ്പനി വട്ടങ്ങൾ കഴിഞ്ഞാൽ ആകെയുള്ള ‘സോഷ്യൽ മീഡിയ’.

 

….നടന്നു നടന്ന് അവരുടെ വിഹാരരംഗളിൽ വെറുതെ ചുറ്റിക്കറങ്ങി.. ലാഭനഷ്ടങ്ങളുടെ വലിയ ലോകങ്ങളുടെ അരികുപറ്റി അന്തിയുറങ്ങാൻ വിധിക്കപ്പെട്ട, ഒന്നും കരുതാനില്ലാത്ത ഗോത്ര ജീവികളായി പരിണമിച്ചു പോയവർ…… കണ്ടും കേട്ടും പറഞ്ഞും നടന്നുകൊണ്ടിരിക്കുമ്പോൾ സമയം പോയതറിയുന്നില്ല.. പതിനൊന്നു മണിയുടെ സൂര്യൻ പൊട്ടിച്ചിതറുന്നു…

Leave a Reply

Your email address will not be published. Required fields are marked *