ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടിലൊരു ആക്കിച്ചിരിയോടെ അക്കയെന്റെ താടിയിൽ പിടിച്ച് തടവിയതിൽ പക്ഷെ യാതൊരു ഭീക്ഷണിയുടെ അംശവും കാണാത്തതു കൊണ്ട് എന്റെ പേടിയെല്ലാം കുത്തനെ കുറഞ്ഞു.. മാത്രമല്ല ഇത്ര പെട്ടന്ന് അക്ക എന്റെ മനസിലിരുപ്പ് ഇങ്ങോട്ട് ചോദിക്കുമെന്ന് കരുതിയില്ല.. ആ ചോദ്യം പക്കാ തമിഴ് സിനിമാശൈലിയിൽ കൈ ചൂണ്ടി വന്നപ്പോൾ ചുമ്മാ പേടിച്ചു പോയതാണ്. പോരാത്തതിന് വെളിമ്പറമ്പും കുറ്റിക്കാട്ടിലെ അധോലോക ആൺ തലകളും!. അല്ലെങ്കിലും തമിഴ്സ്ത്രീകളടക്കം അന്യനാട്ടുകാരുടെ അറത്തു മുറിച്ച് ശൈലികേട്ടാൽ വെപ്രാളം തനിയെ വന്നു പോകും.
“ന്നാ.. യോശിക്കത് തമ്പി..ചുമ്മാ സൊല്ലുങ്കോ” സാരിത്തലപ്പ് അരക്കെട്ടിൽ നിന്നഴിച്ചാട്ടി വീശിക്കൊണ്ട് ചോദിക്കുമ്പോൾ; കടയിൽ കണ്ട പൂർണചന്ദ്രശ്യംഗാരം മുഖത്ത് മുഴുവനുമിട്ട് നട്ടുച്ച വെയിലിൽ നിലാവ് പൊഴിച്ചു കൊണ്ട് അക്ക താഴെ മണലിൽ കളം വരച്ചു…..
ഇനി താമസിച്ചു കൂടാ.. അക്കയുടെ മയക്കുന്ന ഭാവങ്ങൾ എന്റെ പേടിയെ ആലുവാപ്പുഴ മറുകരയ്ക്ക് കയറ്റി വിട്ടു..
“അല്ലക്കാ.. അന്ത കടയില് വെച്ച് അന്ത മാതിരിപാത്തപ്പോൾ… ഞാൻ നിനച്ച്” പേടി മാറിയപ്പോൾ എന്റെ തമിഴാളം ശക്തിയോടെ തിരിച്ചുവന്നു..
“യെന്നാ.. നിനച്ച് തമ്പി..” മഞ്ഞൾ മുഖത്ത് നിറഞ്ഞ അക്കയുടെ മാദകഭാവം എനിക്ക് പൂർണ ധൈര്യം
നല്കി..
“അല്ല… അക്കായെ .. കെടയ്ക്കുമെന്ന് ..” ഞാൻഅക്കയുടെ തല തൊട്ട് പാദം വരെ തുറിച്ച് നോക്കി നാവ് നീട്ടി നൊട്ടിനുണച്ച് കൊണ്ട് ഒരു വഷളൻ ചിരി ചിരിച്ചു.
“ടാ…യ്…. നാൻ അന്ത മാതിരി പൊണ്ണ് അല്ലൈ” ഞൊടിയിടയിൽ നാഗവല്ലിയായി വീണ്ടും കൈ ചൂണ്ടിയ അക്കയെ കണ്ട് ഞാൻ വാ പൊളിച്ചു…
“ഹഹ..പിന്നാടിയും ഭയന്താ… തമ്പി…” പെട്ടന്ന് നാഗവല്ലി മാറി വീണ്ടും ചിരിയ്ക്കുന്ന ഗംഗയായി .
“തമ്പിയുടെ മൂഞ്ചി ഭയമായിരിക്കുമ്പോ നല്ല അഴകായിരിക്ക്…” പേടിച്ച് ചുവന്ന മുഖവുമായി കുന്തം വിഴുങ്ങി നിൽക്കുന്ന എന്നെ നോക്കി അക്കയുടെ ഹൈ വോൾട്ടേജ് ശ്യംഗാരം വിളങ്ങി !
ശൈ ടാ ; പട്ടാപ്പകൽ ചുരുളിയിൽ പെട്ട പോലെയാല്ലോ ഈ നഗരയോരത്ത്…
“ഇങ്കെ– വാ..തമ്പി..” നഗരവാരിധി നടുവിൽ ഞാൻ മേലോട്ട് നോക്കി നിൽക്കുമ്പോൾ അക്കയെന്റെ കൈ പിടിച്ച് വലിച്ച് കുറ്റിക്കാട്ടിനുള്ളിലേക്ക് നടന്നു. കുറച്ച് കുപ്പി പാട്ട വെയ്സ്റ്റുകളൊക്കെ മറികടന്ന്
എത്തിയത് ഉരുണ്ട് പന്തലിച്ച് നിൽക്കുന്ന
കൊങ്ങിണിക്കാടിനുള്ളിൽ… മൂത്ത് മുരടിച്ച് വളർച്ച മുറ്റിയ അരിപ്പൂച്ചെടികൾ വളയം തീർത്ത ഗുഹ പോലെ നീണ്ട് നിവർന്ന ഒരു ഒളിയിടത്തിലേക്കെന്ന പോലെ അക്ക ഒരു ചാക്കിന്റെ മറ മാറ്റി കയറി.. മുകളിൽ അരിപ്പു ഇലച്ചാർത്തും പൂക്കളും, അടിയിൽ നീണ്ട് മെലിഞ്ഞ ശിഖിരങ്ങൾ വളഞ്ഞ് കുത്തിയ കുടില് പോലെ പുറമേ നിന്ന് നോക്കിയാൽ തിരിയാത്ത വിശാലമായ ഒരിടം.
“ഉക്കാറ് തമ്പി” എന്നെ വലിച്ച് കയറ്റി ചാക്ക് കൊണ്ട് കവാടം മറച്ച ശേഷം അക്ക തറയിലേക്ക് വിരൽ ചൂണ്ടി. കുറച്ച് കടലാസ് കാർ ബോർഡ് പ്ളാസ്റ്റിക് ഒക്കെ നിരത്തിയിട്ടിരിക്കുന്നു… അങ്ങ് മൂലയിൽ ചെറിയ സഞ്ചിയുടെ പരിസരത്ത് സിഗററ്റ് മദ്യക്കുപ്പി ബിയർക്കുപ്പി പാൻ മസാല തുടങ്ങിവയുടെ ഒഴിഞ്ഞൊരു ചെറിയ കൂട്ടം.. ഒത്ത നടുവിലായി ഒരു ചെറിയ പ്ളാസ്റ്റിക് പായ മടക്കി വെച്ചതിന്റെ നേരെയാണ് അക്ക വിരൽ ചൂണ്ടിയത്.
“അപ്പോ… കാശ് എവളു വെച്ചിറ്ക്ക് തമ്പി” പായിലിരുന്ന് കാല് നീട്ടിയപ്പോൾ അടുത്തിരുന്ന് അക്ക തുടയിൽ കൈവെച്ചു..
“അത്..പിന്നെ .. അക്കാ…” ഉദ്ദേശങ്ങൾ പൂർണമായി തിരിയാതെ അക്കയെ സംശയത്തോടെ നോക്കി.
ഇനിയും വല്ല ട്രാപ്പാണോ എന്ന് ഒരുറപ്പുമില്ലല്ലോ.
“രൂപാ.. ആയിരം കൊടുത്ത ..ഫുൾ പണ്ണ ലാം തമ്പി”
തുടയിലേക്കരിച്ചിറക്കിയ വിരലുകളിൽ അക്ക പൂർണമായി കാര്യം വെളിപ്പെടുത്തിയപ്പോൾ ട്രാപ്പല്ലന്ന് ഏകദേശം ഉറപ്പായി എന്റെ കണ്ണുകളിലും നാരങ്ങാ വെള്ളം കുടിക്കുമ്പോഴുള്ള പ്രതീക്ഷകൾ തിരികെ വന്നു തിളങ്ങി…..!
