വഴിയാത്രയ്ക്കിടയിൽ – 2 1

“അക്കയും അന്ത പക്കംആണോ.?.” എന്തായാലുംവന്നു പോയതല്ലെ അക്കയുടെ കൂടെ മിണ്ടിപ്പറഞ്ഞ് നടക്ക യെങ്കിലുമാകമല്ലോ എന്ന് ഞാനും കരുതി.. മാത്രമല്ല മുന്നോട്ട് പോയാൽ കൊതിച്ചതൊന്നും കിട്ടിയില്ലെങ്കിലും വല്ല അടിയും കിട്ടാൻ ചാൻസ് ഉണ്ടോയെന്നും അറിയണല്ലോ,

കെട്ട വഴിയൊക്കെ ഇന്ത്യയിൽ സാധാരണ കാര്യം ആയതു കൊണ്ട് വല്യ പ്രശ്നം ഇല്ല..പിന്നെയിത് മണവാളന്റെ സ്വന്തം കൊച്ചിയും…

ചില തെരുവ് നായ്ക്കളുടെയും ആളുകളുടെയും സ്വഭാവത്തെയും മാത്രമാണ് ഏറ്റവും പേടി.

“നാൻ അന്ത പക്കം ബ്രിഡ്ജ് മുന്നാടിയാ..”കയ്യിലെ ചാക്ക് മടക്കിപ്പിടിച്ച് അക്ക ഉൾവഴിയിലേക്കിറങ്ങി നീട്ടിപ്പറഞ് നടന്നു തുടങ്ങി.

അപ്പുറത്തെ തെരുവിന് മുന്നിലുള്ള വലിയ പാലം വരെ എന്തായാലും അക്കയുണ്ട്.. ഞാനും മിണ്ടിപ്പറഞ്ഞ് അക്കയുടെ പുറകെ കൂടി..

 

“ഇന്ത വഴി എവളു ദൂരം ഇരിക്കക്കാ..” കാടും പടർപ്പും മുൾച്ചെടികൾ നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ എത്ര ദൂരം നടക്കണം എന്നറിയില്ലല്ലോ.

“എൻ വീട് വരെ അര മണി നേരം , പിന്നെ തെരിയാത്..” വഴിക്ക് മുന്നിലെക്ക് ചാഞ്ഞ് നിൽക്കുന്ന മുൾച്ചെടിത്തുമ്പ് തട്ടി മാറ്റിക്കൊണ്ട് അക്ക മുന്നിലൂടെ നടന്നു.. തൊട്ട് മുൻപിലെ ചന്തി നൃത്തം ആസ്വദിച്ച് തൊട് പുറകിലായി ഞാനും………

 

“പൊയ് സൊല്ലാതെ തമ്പി, എതുക്ക് ഇന്ത വഴി……….?”

മുള്ളുകളും കല്ലുകളുമായി കുറച്ച് നടന്ന് കഴിഞ്ഞ് ചെറിയൊരു ഒഴിഞ്ഞ മൈതാനം എത്തിയപ്പോൾ അക്ക പെട്ടന്ന് തിരിഞ്ഞ് നിന്നു ഗൗരവത്തിൽ ചോദിച്ചു. ഞാനും ഇടുങ്ങിയ വഴിയിൽ നിന്ന് തല്കാലം രക്ഷപ്പെട്ടതിൽ ദീർഘശ്വാസമെടുത്തു.. അക്ക കുറച്ച് സീരിയസാണ് ;മൈതാനത്തിനപ്പുറം കുറ്റിക്കാട്ടിൽ രണ്ട് മൂന്ന് ആൺ തലകൾ വട്ടത്തിലിരിയ്ക്കുന്ന അനക്കങ്ങൾ കാണാം. പുറമ്പോക്കിലെ ചീട്ടുകളിയോ വെള്ളമടിയോ അതോ നഗരങ്ങൾക്ക് പരിചിതമായ മറ്റെന്തെക്കെയോ പരിപാടികളോ ആണ്… നമ്മ ഏരിയ എത്തിയപ്പോൾ;ഉള്ള കാര്യം ചോദിച്ചറിഞ്ഞ് ആളെ കൂട്ടാൻ വല്ലതുമാണോ അക്കയുടെ പ്ളാൻ !?

 

“എന്ന.. തമ്പി,ഒന്നുമേ പേശാത്……….!?”

അക്കയുടെ ശബ്ദത്തിനൊപ്പം ചൂണ്ട് വിരല് കൂടി ഉയർന്നപ്പോൾ പെട്ടന്ന് ഞെട്ടി…………..! കൊച്ചിയിലെ പുറമ്പോക്കുകളിലെ ചെറിയ അധോലോക വിളയാട്ടങ്ങൾ സിനിമകളിൽ കണ്ട് പരിചിതമായ എന്റെ കാലിൽ നിന്ന് ഒരു തരിപ്പ് പെട്ടന്ന് മുകളിലേക്കുയർന്നു.. വില്ലൻമാരെ അടിച്ചൊതുക്കി നായകൻ രക്ഷപ്പെടുന്നതൊക്കെ സിനിമകളിലും ആൽഫാമെയിൽഹീറോയിസ കഥകളിലുമൊക്കെ കാണാൻ കൊള്ളാം… ..

കുറ്റിക്കാട്ടിലെ തലകളും അക്കയുടെ മാറിയ ഭാവങ്ങളും കണ്ട്, ബാഗിന്റെ വള്ളിയിൽ പിടിച്ച്, ജീവിതത്തിൽ കുറച്ചെങ്കിലും പരിചയമുള്ള പത്തൊമ്പതാമത്തെ അടവായ സാഹസിക നുറേ നൂറ് ഓട്ടത്തിന് പെട്ടന്ന് തയ്യാറെടുത്തു…..

 

“എന്നാ തമ്പി… എന്നാച്ച്, ഒരു മാരി ആയിറ്ക്ക്” ചെറു പുഞ്ചിരിയോടെ ചൂണ്ടി വന്ന അക്കയുടെ വിരലുകൾ നെറ്റിയിലെ മുടിച്ചുരുളിൽ കോതിക്കൊണ്ട് കളിയാക്കിയപ്പോൾ വിരണ്ട് തൊണ്ടയിൽ കെട്ടിയ ഉമിനീര് അന്തംവിട്ട് ചെറിയൊരാശ്വാസത്തോടെ താഴോട്ടിറങ്ങി…

“അല്ല …ക്കാ, ഇന്ത മാതിരി ഇടത്തിലേ.. ഇപ്പടി ടക്ക്ന്ന് കേട്ടപ്പോ ഞാൻ ….. ഭയമായ് ര്ക്ക് ..” തപ്പിത്തടഞ്ഞ് പറഞ്ഞ് തീരുമ്പോഴേക്കും അക്കയുടെ മുഖത്തെ ചിരിമയം വികസിച്ചു വന്നു..

“എതുക്ക് ഭയോ… ഫസ്റ്റ് ടൈമാ..” അക്കയുടെ കൺപീലികൾ പെട്ടന്ന് കടയിൽ കണ്ട പോലെ

ശ്യംഗരിച്ച് തുളുമ്പി……………..

ഈ അക്ക ഇതെന്തോന്ന്…! ഒരു മെൻഡുമില്ലാതെ ഇവിടെ വരെ വന്നിട്ട് വെളിമ്പ്രദേശത്ത് പേടിപ്പിച്ച് നിർത്തിയിട്ട് ഫസ്റ്റ് ടൈമാണോന്ന്… !?

അപ്പോ ശരിക്കും അക്ക അതിന് തന്നെ വശീകരിച്ച് കൊണ്ട് വന്നതാണോ!? പക്ഷെ കടയിൽ നിന്നിറങ്ങിയിട്ട് പിന്നെ ഇപ്പോഴാണ് അക്ക പെട്ടന്ന് ശ്യംഗാരത്തിലോട്ട് മാറിയത്.

“അല്ല ക്കാ.. ഏന്തിന്റെ ഫസ്റ്റ് ടൈമാ ?” പേടിയും ആകാംക്ഷയുമൊക്കെയായി ഞാൻ തമിഴാളമൊക്കെ മറന്നു….

“ഉം..ഉം… തമ്പി ഇന്ത മാതിരി ആള്കളെ നെറയെകണ്ടിരിക്ക്.. എന്നാ വേണമെന്ന് ശൊല്ല് തമ്പി…………………..”

Leave a Reply

Your email address will not be published. Required fields are marked *