അച്ഛൻ : ടി നീ അധികം ചിലക്കാതെ ഇരുന്നോണം, എന്താ നിനക്കും പ്രേമമില്ലായിരുന്നോ.
അവളുടെ അമ്മ ഒന്നും മിണ്ടിയില്ല.
അച്ഛൻ : എന്താ നാവിറങ്ങി പോയോ. ഇനി നീ മിണ്ടരുത്, കാര്യങ്ങൾ ഞാൻ പറയും. മോളെ നാളെ മുതൽ താമസിക്കുന്നത് എന്റെ കൂട്ടുകാരന്റെ വീട്ടിലാണ്, അവിടെ അടുത്തുള്ള ഒരു കോളേജിൽ നിനക്ക് പഠിക്കാനുള്ളതും റെഡി അക്കിട്ടുണ്ട്. മോൾക്ക് എന്ധെങ്കിലും അഭിപ്രാമയമുണ്ടോ
ശരണ്യ : ഇല്ലച്ച. ഞാൻ പൊക്കോളാം.
അച്ഛൻ : മോൾക്കറിയാം അവനെ പണ്ട് ഇവിടെ വന്നിട്ടുണ്ട്. എന്റെ ബിസിനസ് പൊട്ടിയപ്പോൾ അവനെ ഉള്ളായിരുന്നു എന്നെ ഒന്ന് സഹായിക്കാൻ.
ശരണ്യ : ആ അറിയാം വിജയകുമാർ അങ്കിൾ അല്ലേ. ആ അങ്കിലിന്റെ അല്ലേ ഭാര്യയും മകളും മരിച്ചു പോയത്.
അച്ഛൻ : അതെ മോളെ. അവൻ പിന്നെ കെട്ടിയതും ഇല്ല. അവരുടെ ഓർമകളുമായി ജീവിക്കുന്നു. ആ പിന്നെ അവിടെ നിനക്കൊരു മുത്തശ്ശിയും ഉണ്ട്. അവനെ വിളിക്കുമ്പോളെല്ലാം ആ അമ്മ നിന്നെ തിരക്കും.
ശരണ്യ : ഞാൻ കുഞ്ഞിന്നാളിൽ കണ്ടതായി ഓർമയുണ്ട്.
അമ്മ : മോളെ ആ അമ്മക്ക് ഭയങ്കര ഇഷ്ടമാണ്.
ശരണ്യ : ഉം.
അച്ഛൻ : എന്നാൽ നാളത്തേക്ക് പോകാൻ വേണ്ടി മോളെല്ലാം പാക്ക് ചെയ്തു വക്കാൻ നോക്ക്.
ശരണ്യയുടെ മൂട് മാറിയതിൽ അച്ഛനും അമ്മയ്ക്കും ഭയങ്കര സന്തോഷം തോന്നി. ശരണ്യക്ക് ഒരു ചെൻജ് വേണമെന്നു തോന്നി. ഈ നഗരത്തിൽ നിന്നും ഗ്രാമത്തിലേക്കു ചെല്ലാൻ അവൾക്കും ഭയങ്കര സന്തോഷം തോന്നി. അവൾ അത്താഴം കഴിച്ചിട്ട് പോയിക്കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ പോകാൻ റെഡിയായി വന്നു. അച്ഛനും അമ്മയും അവളുടെ സാധനങ്ങൾ എടുത്തോണ്ട് കാറിൽ വെച്ചു. എല്ലാരും കയറിയിട്ട് യാത്ര തുടങ്ങി ഏകദേശം 5 മണിക്കൂർ യാത്രക്കോടുവിൽ പൊട്ടിപോളിഞ്ഞ റോഡിലൂടെ അവരുടെ കാർ സഞ്ചരിച്ചു ഒരു പഴയ ഓടിട്ട വീടിനു മുന്നിലെത്തി. അപ്പോൾ അവിടെ വഴക്ക് തടം എടുത്തോണ്ട് ഒരു 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. അച്ഛനെ കണ്ടപ്പോൾ അയാൾ ഓടി വന്നു. അയാളുടെ മുടികൾ അച്ഛന്റെ പോലെ കുറച്ചു നരച്ചിട്ടുണ്ട്. ചെറിയ കുടവയറും ഉണ്ട്.
അച്ഛൻ : ടാ പണി തുടങ്ങിയോ.
വിജയകുമാർ : ആട, ഇതിങ്ങളെയൊക്കെ കുഞ്ഞുങ്ങളെ പോലെ നോക്കിയില്ലേൽ അവര് നമ്മളെ വെറുക്കും.
ആ ഡയലോഗ് കേട്ട ശരണ്യ പെട്ടെന്ന് സ്‌ട്രെക്കായി.
വിജയകുമാർ : ടി കാന്താരി എന്നെ മറന്നോടി നീ.
അച്ഛൻ : ആര് പറഞ്ഞു, ഇന്നലെ കൂടി ഞങ്ങൾ പറഞ്ഞപ്പോൾ അവള നിന്റെ പേര് പറഞ്ഞത്.
വിജയകുമാർ : നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നത് അകത്തേക്ക് കയറാൻ നോക്ക്. ഞാൻ കാലും കൈയും കാലും കഴികിട്ട് വരാം.
അങ്ങനെ അച്ഛനും അമ്മയും ശരണ്യയും കൂടി വീടിനുള്ളിലേക്ക് പ്രവേശിച്ചു.നല്ല പഴക്കം ചെന്ന ഒരു വീടായിരുന്നു അത്, അയാൾ അപ്പോൾ കൈയും കഴുകി അകത്തേക്ക് വന്നു.
അച്ഛൻ : ടാ അമ്മയെവിടെ.
വിജയകുമാർ : അകത്തുണ്ടെടാ. വാ
വിജയകുമാർ ശരണ്യയെ നോക്കികൊണ്ട്
വിജയകുമാർ : ഞാൻ ഇവളെ കുഞ്ഞിന്നാളിൽ അനു കണ്ടത് ഇപ്പോ ഇവളെങ്ങ് വല്യ പെണ്ണായല്ലേ.
അച്ഛൻ : ഡിഗ്രി ആയില്ലേടാ
വിജയകുമാർ : ടാ അമ്മക്ക് ഒട്ടും വയ്യ ഇന്നലെ ഞാൻ പറഞ്ഞില്ലേ. കിടപ്പാണ്.
അച്ഛൻ : ഏതു റൂമിൽ ആണെടാ.
വിജയകുമാറും അച്ഛനും അമ്മയും ശരണ്യയും കൂടി അങ്ങോട്ടേക്ക് ചെന്ന്.
വിജയകുമാർ : അമ്മേ ഇതാരാ വന്നിരിക്കുന്നത് എന്ന് മനസ്സിലായോ
അയാളുടെ അമ്മ : രവിയുടെ ശബ്ദം ഞാൻ നേരത്തെ കേട്ടിരുന്നു. യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു മക്കളെ.
അച്ചൻ : കുഴപ്പമില്ലായിരുന്നു അമ്മേ
ശരണ്യയെ അല്പം മുന്നിലേക്ക് പിടിച്ചു നിർത്തിട്ടു അയാൾ ചോദിച്ചു
വിജയകുമാർ : അമ്മേ ഇതാരാണെന്ന് മനസ്സിലായോ.
വിജയകുമറിന്റെ അമ്മ അവളെ നോക്കിട്ടു പറഞ്ഞു.
അമ്മ : ഇത് എന്റെ ചിന്നുമോൾ ആണ്.
വിജയകുമാർ: അ, അമ്മ പണ്ട് മോളെ അങ്ങനെ വിക്കുമായിരുന്നു, മോൾക്ക് ഓർമ്മയുണ്ടോ അത്.
ശരണ്യ : ഉം.
ഹരീടെ അമ്മ : മക്കളെ നിങ്ങള് ആഹാരം കഴിച്ചിട്ടൊക്കെ വ.
വിജയകുമാർ : അയ്യോ അത് മറന്നു. രവി, സുജി, ശരണ്യേ എല്ലാരും വാ നേരം ഇത്രയും ആയില്ലേ ഊണ് കഴിക്കാം.
