☁️ മേഘം പോലെ 1 ☁️
Mekham Pole Part 1 | Author : Zoro
എടാ സൂരജെ നീ എന്താടാ അമ്മ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നത്…..??”””
ഏട്ടാ അമ്മയോടു ഞാൻ ഒരായിരം വട്ടം പറഞ്ഞതാണ് എനിക്കിനി ഒരു കല്യണമോ… ദാമ്പത്യ ജീവിതമോ ആവശ്യമില്ലന്ന്. വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞ് മനുഷ്യനെ എടങ്ങാറാക്കിയാലോ?..”””.
അല്ല മോനെ ഇത് ഇത്ര കാലമായി നിൻ്റെ ഉദ്ദേശം എന്താണ്, കല്യാണവും കഴികാതെ ഒരു ജീവിതമുണ്ടാകാതെ ഇങ്ങനെ അടിച്ച് പൊളിച്ച് കഴിയാഞ്ഞാണോ?,…. അതുമല്ലെങ്കിൽ ഇപ്പോഴും നീ അവളെ തന്നെ ഓർത്ത് നിൻ്റെ ജീവിതം നശിപ്പിക്കാനാണേ. അതാണോ നിൻ്റെ ഭാവം…. ????”””
എൻ്റെ പട്ടി ഓർക്കും ആ പുന്നാര മോളെ…. അവളെയോർത്ത് ജീവിതം നശിപ്പിക്കാൻ എനിക്ക് വട്ടാണ്. ഏട്ടൻ അത് വിട്.”””
അപ്പോ പിന്നെ നിൻ്റെ ഇപ്പോഴത്തെ പ്രശ്നം എന്താണ് നീ അതുകൂടി പറ.?”””
ഏട്ടാ അതിപ്പോ ഏട്ടനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് എനിക്ക് അറിയില്ല… മമ്…… മമ്… അതായത് ഏട്ടാ എനിക്ക് ഇപ്പോള് പെണ്ണുങ്ങളേട് താൽപര്യമില്ല. അത്ര തന്നെ കാര്യങ്ങൾ.”””
എടാ നീ എന്താണ് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല..”””
എൻ്റെ ഏട്ടാ എനിക്ക് ഇപ്പൊ അമ്മയും എട്ടത്തിയും ഒഴിച്ചുള്ള ബാകി എല്ലാ പെണ്ണെന്ന വർഗത്തെ തന്നെ വെറുപ്പാണ്. ഇതിൽ കൂടൂതൽ എനിക്ക് ഏട്ടണ് പറഞ്ഞ് മനസ്സിലാക്കിത്തരാൻ പറ്റില്ല. ഞാൻ ഫോൺ വെക്കുവാ ഓഫീസിൽ കയറാൻ ടൈമായി.
എടാ സൂരജ്.. ഞാൻ പറയട്ടെ…””” ഫോൺ അപ്പോഴേക്കും കട്ടായിരുന്നു.
ബിജു തൻ്റെ അനുജൻ പറഞ്ഞത് ഒന്നും അത്രക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അത് മുഴുവൻ അയാള് നാട്ടിലുള്ള ഭാര്യയെയും അമ്മയെയും വിളിച്ച് പറഞ്ഞു. ഇനി ഇവരൊക്കെ ആരാണെന്ന് പറഞ്ഞു തരാം.
ബിജുവും സൂരജും ഇപ്പൊൾ യു എ ഇ ലാണ് താമസം… ബിജു അബുദാബിയിൽ ഒരു ഹൗസ് ഡ്രൈവറായും സൂരജ് ദുബൈയിലുള്ള ഒരു മാനുഫാക്ചറിങ് കമ്പനിയിൽ ജൂനിയർ മാർക്കറ്റിംഗ് ഓഫീസറായിട്ടാണ് ജോലി ചെയ്യുന്നത്. ദുബൈ ലൈഫ് എൻജോയ് ചെയ്യാൻ വേണ്ടതെല്ലാം ഇപ്പോൾ സൂരജിൻ്റെ കയ്യിലുണ്ട്. പ്രതി മാസം 18000 ദിർഹം സാലറിയായിട്ട് കിട്ടുന്നുമുണ്ട്. അടുത്ത കൊല്ലം ചീഫ് ഓഫീസറായി പ്രമോഷനും ഉറപ്പാണ് അപ്പൊൾ വീണ്ടും ശമ്പളവും കൂടും. ഒരു ബാച്ചിലർക്ക് അവിടെ അടിച്ച് പൊളിച്ച് ജീവിക്കാൻ ഇതിൽ കൂടൂതൽ മറ്റെന്തെങ്കിലും കാരണം വേണോ. കാര്യങ്ങൾ ഇങ്ങയോക്കെ ആണെങ്കിലും അവൻ പണം അധികം ദൂർത്തടിക്കാരില്ല.. മാസത്തിൽ ഒരു തവണ ഡ്രിങ്ക്സ് കഴിക്കുമെന്ന് ഒഴിച്ചാൽ മറ്റൊരു അനാവശ്യ ചിലവും അവനില്ല. റിയൽ എസ്റ്റ്റ്റെടിലും കാറുകളിലും പിന്നെ ഫുഡിനോടുമാണ് സൂരജിന് കൂടുതൽ കമ്പം.
സൂരജ് അവൻറെ 22 വയസ്സിലാണ് ദുബൈയിൽ വന്നത് പിന്നീട് നാട്ടിലേക്ക് ഒരിക്കൽ പോലും പോയിട്ടില്ല. അവന് പോകാൻ താൽപര്യമില്ലായിരുന്നു. കാരണം അവന് നാടിനെ അത്രത്തോളം വെറുത്തിരുന്നു അതിന് കാരണം അവളായിരുന്നു. അവന് ഇപ്പൊൾ 28 വയസ്സിൽ കഴിഞ്ഞിരുന്നു.
സൂരജിൻ്റെ അമ്മ സീതയെ അവൻ്റെ അച്ഛൻ മനോജ് പന്ത്രണ്ടാം വയസിലാണ് കല്യാണം കഴിച്ചത്.. ആ സമയത്ത് പെണ്ണ് വയസരിച്ചാൽ ഉടനെ കല്യാണം എന്നായിരുന്നു അവിടുത്തെ നട്ടു നടപ്പ്. അങ്ങനെ പതിമൂന്നാം വയസ്സിലാണ് സീത ബിജുവിനെ പ്രസവിക്കുന്നത്, ശേഷം ആറ് വർഷത്തിന് ശേഷമാണ് സൂരജ് പിറന്നത്. കുടുംബ സ്വത്ത് ഉണ്ടെങ്കിലും സ്വന്തമായി എന്തെങ്കിലും ഉണ്ടാകണം എന്നാ വാശിയിൽ മനോജ് അവൻ്റെ ഭാര്യക്കും മക്കൾക്കും വേണ്ടി എല്ലാവരും ഉണ്ടാക്കി വെച്ചു.
രണ്ടുനിലയിലായി ഒരു തറവാടും മുപ്പത് ഏക്കറോളം ഭൂമിയും അയാള് അക്കാലത്ത് ഉണ്ടാക്കി. സൂരജിന് നാല് വയസുള്ളപ്പോൾ അവരുടെ നാട്ടിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും നടന്നു അന്ന് മണ്ണിനടിയിൽ പെട്ടവരെ രക്ഷിക്കാൻ പോയതാണ് മനോജ്. നിർഭാഗ്യം എന്ന് പറയട്ടെ ഇരുപതോളം പേരെ രക്ഷിച്ച മനോജും മറ്റു നാലു പേരും അവിടെ അപ്പോയുണ്ടായ ഉരുൾ പൊട്ടലിൽ അകപ്പെടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. സീതയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…. കല്യാണം കഴിച്ച അന്ന് മുതൽ ഇന്ന് വരെ അയാള് അവൾക്ക് ഒരു കുറവും ഇല്ലാതെയാണ് നോക്കിയത്. പത്തും നാലും വയസുള്ള കുട്ടികളെ ഇനി എങ്ങനെ നോക്കുമെന്ന് അവൾക്കൊരു പിടിയും ഉണ്ടായിരുന്നില്ല. മനോജിൻ്റെ അച്ഛനും അമ്മയും നേരത്തേ മരിച്ചിട്ട് ഉണ്ടായിരുന്നു. അവരുടെ സ്വത്തോക്കെ മനോജിൻ്റെ ചേച്ചിക്ക് അവൻ ആദ്യമേ കൊടുത്തിരുന്നു. സീത ഒറ്റ മകളാണ്, ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപെട്ടവൾ, പിന്നീട് അവളെ വർത്തിയത്തും കല്യാണം കയിപിച്ചതുമെല്ലാം അവളുടെ അമ്മവനായിരുന്നു.
തന്നേ പോലെ തൻ്റെ മക്കളും അമ്മയും അച്ഛനുമില്ലാതെ കഷ്ടപ്പെടരുത് എന്നത് കൊണ്ട് അവള് മനോജ് നഷ്ടപെട്ടിടും തൻ്റെ മക്കൾക്ക് വേണ്ടി പിടിച്ചനിന്നു. അഞ്ചു വർഷത്തോളം അമ്മാവൻ്റെ സഹായത്തിൽ അവൾക്ക് യാതൊരു ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിച്ചു. അകാലത്തിൽ അമ്മാവൻ മരിച്ചതേടെ അവളും കഞ്ഞുങ്ങളും വീണ്ടും ഒറ്റകായി… ഇനി മുന്നോട്ട് ജീവിക്കാൻ സീത ഒരു ജോലി കണ്ടെത്തണമെന്നും അതുവരെയും ജീവിക്കാൻ വേണ്ടി അച്ചൻ അമ്മയ്ക്ക് വാങ്ങി കൊടുത്ത സ്വർണഭരണങ്ങളേ അല്ലെങ്കിൽ തങ്ങളുടെ പേരിലുള്ള പറമ്പോ വിൽകണമെന്ന് പതിനഞ്ച് വയ്യസുള്ള തൻ്റെ മകനേട് പറഞ്ഞു. അച്ഛൻ്റെ അതേ സ്വഭാവമുള്ള ബിജു അമ്മയെ അതിൽനിന്നോക്കെ തടഞ്ഞു. ഞാൻ ഇങ്ങനെ ഇവിടെ നിൽക്കുമ്പോൾ എൻ്റെ അമ്മ ബുദ്ധിമുട്ടുന്നത് കാണാൻ എനിക്കാവില്ല. വസ്സിനേക്കൾ മുതിർന്ന അവൻ്റെ ഉത്തരവാദിത്വബോധം സംസാരവും അവനിൽ തൻ്റെ ഭർത്താവിനെ അവൾക്ക് കാണുവാൻ സാധിച്ചു. അവനോട് മറുത്ത് പറയാൻ അവളേകൊണ്ട് പറ്റിയില്ല. ബിജു അവൻ്റെ 15 വയസ്സ് മുതൽ പാടത്തും പറമ്പിലും പണിയെടുത്ത് കുടുംബം പോറ്റിയും അനിയൻ്റെ വിദ്യാഭ്യാസ ചിലവും നോക്കി നോക്കി. വണ്ടി ഓടിക്കാൻ പഠിച്ചത് മുതൽ അവൻ നാട്ടിൽ രാവിലെയും വൈകിട്ടും ജീപ് ഡ്രൈവറായും ഉച്ചക്ക് പറമ്പിലും ജോലിയിൽ മുഴുകി. ഉപദേശിക്കാനും നല്ലത് പറഞ്ഞു കൊടുക്കാനും ആരും ഇല്ലാത്തതിനാൽ ബിജു പുകവലിയിലും മദ്യത്തിനും അടിമയായിരുന്നു. എന്ന് കരുതി ഒരിക്കൽ പോലും അമ്മയെയോ അനിയനെയോ അതിൻ്റെ പേരിൽ ബുദ്ധിമുട്ടിച്ചിരുന്നില്ല. കള്ള് കുടിച്ചാ പോലും അന്ന് അവൻ വീട്ടിൽ കയറില്ലായിരുന്നു, അനിയൻ്റെയേ അമ്മയുടെയോ മുന്നിൽ വെച്ച് അവൻ ഒന്നും തന്നെ ചെയ്യിലായിരുന്നു… അവൻ കാരണം ആർക്കും ഒരു ദോഷവും ഉണ്ടാകരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു. സീത മറ്റുള്ളവർ വഴി മകൻ്റെ ദുശ്ശീലം അറിഞ്ഞങ്കിലും അവനെ തടയാൻ അവളെ കൊണ്ട് സാധിച്ചില്ല. അവൻ്റെ ഇരുപത്തിരണ്ടാം വയസ്സിൽ പതിനെട്ട് തികഞ്ഞ വശ്യ സുന്ദരി മായയെ വിളിച്ചിറക്കി കൊണ്ടുവന്നു.. സീത അവനോട് ഒരുപാട് തവണ പറഞ്ഞു നോക്കിയെങ്കിലും ബിജു അവൻ്റെ തീരുമാനത്തിൽ നിന്നും ഒരടി പിന്നോട്ട് പോയില്ല. ഗഢ്യന്തരമില്ലാതെ സീത മായയെ അവളുടെ മരുമകളായി അംഗീകരിച്ചു. അതിൻ്റെ പേരിൽ പോലീസും നാട്ടുകാരും ബന്ധുക്കളും വന്നെങ്കിലും മായ അവൻ്റെ കൂടെ ജീവിക്കുമെന്ന് എല്ലാവരോടും പറഞ്ഞു. അതോടെ ആ പ്രശ്നം അവിടെ തീർന്നു.