അങ്ങനെ ചെയ്ത ഞാൻ പോലും ഞെട്ടിപോയി.
“സാമേട്ടാ…!!!” സാന്ദ്ര ദേഷ്യത്തില്‍ ശബ്ദമുയർത്തി. എന്നിട്ട് അവൾ ധൃതിയില്‍ മുന്നോട്ട് കാലെത്തി വച്ച് എന്നില്‍ നിന്നകലാൻ ശ്രമിച്ചതും ചായ തുളുമ്പി താഴെ ഫ്ലോറിലുമായി.
അത് കാര്യമാക്കാതെ അവൾ ദേഷ്യത്തില്‍ തിരിഞ്ഞു നിന്നെന്നെ നോക്കി. പക്ഷെ അവള്‍ക്ക് മുഖം കൊടുക്കാതെ ഞാൻ തിരിഞ്ഞു കളഞ്ഞു.
എന്തിനാണ് അവളുടെ ചന്തിക്ക് പിടിച്ചു തിരുമ്മിയതെന്ന് എനിക്കുതന്നെ മനസ്സിലായില്ല. മനസ്സിൽ കെട്ടിക്കിടക്കുന്ന കാമം എന്നെ കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുന്നു!!
ഇതിനുമുമ്പ് ഇതുപോലൊന്നും സാന്ദ്രയെ ഞാൻ ചെയ്തിട്ടില്ല… പക്ഷേ എനിക്ക് എന്തൊക്കെയോ സംഭവിക്കുന്നു!
അന്നേരം എന്റെ മൊബൈൽ കരയാന്‍ തുടങ്ങി.
ഭാഗ്യം..!! ഞാൻ വേഗം എന്റെ കട്ടിലിന്‍റെ അടുത്തേക്ക് പോയതും സാന്ദ്ര എന്നെ ചീറിയൊന്ന് നോക്കീട്ട് കിച്ചനിലേക്ക് നടന്നു പോയി.
എന്റെ പപ്പയായിരുന്നു വിളിച്ചത്. ഉടനെ ഞാൻ എടുത്തു സംസാരിച്ചു. അല്‍പ്പം കഴിഞ്ഞ് ഫോൺ വച്ച ശേഷം ഞാൻ ബാത്റൂമിൽ കേറി വാതിലും കുറ്റിയിട്ടു.
അന്നേരം എന്റെ മനസ്സിൽ കഴിഞ്ഞുപോയ മറ്റ് കാര്യങ്ങളൊക്കെ കുന്നുകൂടിയതും എന്റെ തലവേദന വര്‍ധിച്ചു. പോരാത്തതിന് എന്റെ അമ്മയുടെ ദുഷ്ട മുഖം കൂടി മനസ്സിൽ തെളിഞ്ഞതും ദേഷ്യം കാരണം വീര്‍പ്പുമുട്ടി.
പണ്ട് എന്റെ അമ്മയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ സ്വന്തം അച്ഛന്‍റെ നിര്‍ബന്ധത്തിനും ഭീഷണിക്കും മുന്നില്‍ പിടിച്ചു നിൽക്കാൻ കഴിയാതെ എന്റെ അമ്മയും അച്ഛനും തമ്മിലുള്ള വിവാഹം നടന്നു.
നല്ല കാശുള്ള തറവാട്ടിലെ മൂന്ന് മക്കളിൽ രണ്ടാമത്തെ മോനായിട്ടാണ് അച്ഛന്‍ ജനിച്ചത്. മൂത്തത് ചേട്ടനും ഇളയത് അനിയത്തിയുമാണ് അച്ചന്റെ കൂടെപിറപ്പുകൾ. മുത്തശ്ശന് പല തരത്തിലുള്ള ബിസിനസ്സുകളും ഉണ്ടായിരുന്നു.
അതുപോലെ അമ്മയുടെ കുടുംബവും സാമ്പത്തികമായി നല്ല നിലയില്‍ തന്നെയായിരുന്നു. അമ്മയ്ക്ക് ഒരു ജ്യേഷ്ഠന്‍ മാത്രമേയുള്ളു.
അങ്ങനെ അച്ഛന്‍റെയും അമ്മയുടെയും വിവാഹം നടന്നു.
അവരുടെ വിവാഹം കഴിഞ്ഞ അടുത്ത മാസത്തിൽ തന്നെ എന്റെ അമ്മയുടെ അച്ഛനുമമ്മയും കാറാക്സിഡന്റിൽ സ്പോട്ട് ഔട്ടായി, എന്റെ അമ്മയുടെ ശാപമേറ്റത് പോലെ.
അവരുടെ അടക്കത്തിന് പോലും അമ്മ പോയില്ല.
എന്റെ പപ്പയും അമ്മയുടെ ഒരുമിച്ചുള്ള ജീവിതം ആകെ നാല് വര്‍ഷത്തേക്ക് മാത്രമാണ് നീണ്ടത്. ആ നാല് വർഷത്തിൽ ഒറ്റ ദിവസം പോലും അമ്മ അച്ഛനോട് വഴക്കു കൂടാതെ ഇരുന്നിട്ടില്ല.
അവരുടെ വിവാഹം കഴിഞ്ഞ് അടുത്ത പതിനൊന്നാം മാസത്തിൽ തന്നെ ഞാനും ജനിച്ചു. എന്നാൽ സ്വന്തം മകനായ എന്നോട് പോലും അമ്മ സ്നേഹം കാണിച്ചിരുന്നില്ല. എന്നോട് വെറുപ്പും ദേഷ്യം.. പിന്നെ ചിലപ്പോഴൊക്കെ കാരണം കൂടാതെ അമ്മ തല്ലുകയും ചെയ്യുമായിരുന്നു.
അവസാനം, എനിക്ക് വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് അമ്മ പഴയ കാമുകനോടൊപ്പം ഒളിച്ചോടി പോയത്. അവർ ഇപ്പൊ അമേരിക്കയിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം.
അമ്മ പോയ ശേഷവും അച്ഛൻ എന്നെ പൊന്നുപോലെ വളർത്തി. കൂടാതെ അമ്മയുടെ ജ്യേഷ്ഠന്‍, ഫ്രെഡി അങ്കിള്‍, എപ്പോഴും എന്നെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കൊണ്ടു പോകുമായിരുന്നു. ഫ്രെഡി അങ്കിളിന്റെ ഭാര്യ, സിസിലി ആന്‍റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. എന്റെ അതേ പ്രായമുള്ള ഒരു മോളും അവര്‍ക്കുണ്ട്. വിനില എന്നാണ് പേര്. ഞങ്ങൾ നല്ല കൂട്ടുകെട്ടായിരുന്നു.
വിനിലയുടെ മോളാണ് അല്‍പ്പം മുമ്പ് എന്നെ നക്കീട്ട് ഓടിയത്. വിനിലയുടെ ഭർത്താവ് ഓസ്ട്രേലിയയിൽ എഞ്ചിനീയര്‍ ആയിട്ടാണ് ജോലി നോക്കുന്നത്. എട്ടു മാസത്തിനൊരിക്കൽ നാട്ടിലേക്ക് വന്നിട്ട് ഒന്നര മാസം കഴിഞ്ഞ് തിരികെ പോകും. ഫാമിലിയെ അങ്ങോട്ടേക്ക് എടുക്കാൻ അയാള്‍ക്ക് താല്പര്യമില്ല. അതുപോലെ വിനിലക്കും നാടുവിട്ട് പോകുന്നത് ഇഷ്ട്ടമല്ല.
പിന്നേ എനിക്ക് പത്തു വയസ്സുള്ളപ്പോളാണ് അച്ഛൻ ഒരു വിധവയെ രണ്ടാമതായി വിവാഹം കഴിച്ചത്. അതിൽ എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ പപ്പയും സന്തോഷത്തോടെ ജീവിക്കുന്നത് തന്നെയായിരുന്നു ഇഷ്ട്ടം.
അവരെ ഞാൻ ഇളയമ്മ എന്നാണ് വിളിക്കുന്നത്. എന്റെ അച്ഛനെ വിവാഹം കഴിക്കുന്ന സമയത്ത്, ഇളയമ്മക്ക് ആദ്യത്തെ വിവാഹത്തില്‍ നിന്നും ജനിച്ച നാലു വയസ്സുള്ള ഒരു മോളുണ്ടായിരുന്നു.
എന്റെ കാര്യങ്ങളെ ഒക്കെ ഇളയമ്മ നന്നായി തന്നെയാ നോക്കി നടത്തിയത്. പക്ഷേ അവര്‍ക്ക് എന്നോട് സ്നേഹമൊന്നും ഇല്ലായിരുന്നു. അതുകൂടാതെ അവരുടെ മോളെ ഞാൻ തൊടുന്നത് പോലും അവര്‍ക്ക് ഇഷ്ട്ടമല്ലായിരുന്നു, അവളെ ഞാൻ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുമെന്ന പേടി ആയിരിക്കാം കാരണം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഇളയമ്മ എന്നോട് സംസാരിച്ചിരുന്നുള്ളു.
എന്നോടുള്ള ഇളയമ്മയുടെ പെരുമറ്റം കാരണം, എന്നോട് വലിയ തെറ്റ് ചെയ്തത് പോലെ എന്റെ പപ്പ വിഷമിക്കുന്നത് ഞാൻ കണ്ടു. ഒരു കാര്യവുമില്ലാതെ പപ്പ എപ്പോഴും എന്നോട് ക്ഷമയും ചോദിക്കുമായിരുന്നു… പോരാത്തതിന് കുറ്റബോധം നിറഞ്ഞ മുഖത്തോടെ മാത്രമാണ് പപ്പയ്ക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞിരുന്നത്.
പപ്പയും ഇളയമ്മയും തമ്മിലുള്ള ബന്ധത്തില്‍ നിന്നും രണ്ട് കുഞ്ഞുങ്ങള്‍ അവര്‍ക്ക് ഉണ്ടായി. പക്ഷേ ആ കുഞ്ഞുങ്ങളെയും എന്നില്‍ നിന്നും അകറ്റിയാണ് അവർ വളര്‍ത്തിയത്.
അങ്ങനെ എല്ലാം കൊണ്ടും വെറുത്തു പോയ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം.
പപ്പയുടെ രണ്ടാമത്തെ വിവാഹ ശേഷം മുത്തശ്ശി അസുഖം പിടിപെട്ട് മരിച്ചു. അതോടെ മുത്തശ്ശനും തീരെ സുഖമില്ലാതായി. അതുകൊണ്ട് സ്വത്തെല്ലാം മുത്തശ്ശന്‍റെ മൂന്ന് മക്കള്‍ക്കും തുല്യമായി വീതിച്ചു കൊടുത്തിരുന്നു. വര്‍ഷങ്ങളായി സ്വയം നോക്കി നടത്തി കൊണ്ടിരുന്ന വലിയ ജ്വല്ലറി ഷോപ്പും, ഒന്നര ഏക്കർ സ്ഥലവും എന്റെ അച്ചന് കിട്ടി.
ഞാൻ പ്ലസ് ടു വരെ വാശിയോടെ പഠിച്ചു. അതുകഴിഞ്ഞ് സേഫ്റ്റി കോഴ്സ് പഠിച്ചിട്ട് ഞാൻ കൊച്ചി റിഫൈനറിയിൽ ജോലിക്കും കേറി. അതിനിടയില്‍ വിദേശത്ത് പോകാനുള്ള ശ്രമവും ഞാൻ തുടങ്ങിയിരുന്നു.
അങ്ങനെ രണ്ടര വര്‍ഷം കഴിഞ്ഞ് കുവൈറ്റിൽ വലിയൊരു കമ്പനിയില്‍ കെമിക്കല്‍ സേഫ്റ്റി ഓഫീസറായി നല്ല ശമ്പളത്തിന് (അറുനൂറു കുവൈറ്റ് ദിനാർ) ജോലിയും ലഭിച്ചു.
പപ്പ ഉള്‍പ്പടെയുള്ള സകലരുടെ എതിര്‍പ്പിനെയും വകവെക്കാതെയാണ് എന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ കുവൈറ്റിലേക്ക് വിട്ടത്.