❤️സഖി ❤️ – 8 1

 

 

ജൂലി : ആ ഇനിയിപ്പോൾ എനിക്കാണ് കഴപ്പെന്ന് പറഞ്ഞാൽ മതിയല്ലോ. പോവാൻ റെഡി ആയിറങ്ങിയ എന്നെ വലിച്ചു കാറിൽ കേറ്റി മുന്നും പിന്നും ഒക്കെ അടിച്ചു പൊളിച്ചിട്ട് ഞാൻ കഴപ്പി അല്ലെ മൈരേ 😂

 

 

ജിബിൻ : 😂😂😂😂 അത് പിന്നെ ഇനി രണ്ട് ദിവസത്തേക്ക് നിന്നെ എനിക്ക് കിട്ടില്ലല്ലോ പിന്നെ എല്ലാം നല്ലപോലെ നടന്നാൽ നിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ജയദേവൻ സാർ കൊണ്ടുപോവില്ലേ അതാ 😊

 

 

ജൂലി : മ്മ് ശെരി ശെരി… സമയമില്ല ഞാൻ ചെല്ലട്ടെ. പിന്നെ ബാക്കിയൊക്കെ നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ കേട്ടോ..

 

 

ജിബിൻ :ആഹ് ശെരി ശെരി.. പിന്നെ ഓർമയുണ്ടല്ലോ ഇത്തവണ പിഴക്കരുത്.

 

ജൂലി : ഇല്ല… എല്ലാം ഞാൻ കറക്റ്റ് സമയത്തു തന്നെ അറിയിച്ചിരിക്കും.

 

 

ജിബിൻ : ആ ശെരി എന്നാൽ ചെല്ല് ഇനി അവനു സംശയം ഒന്നും തോന്നേണ്ട.

 

ജൂലി : ആഹ് ശെരി

 

 

അതും പറഞ്ഞു ഇരുവരും ഒന്ന് കൂടി ചുംബിച്ച ശേഷം അവൾ തന്റെ സാധനങ്ങളും എടുത്തുകൊണ്ടു പാർക്കിങ്ങിൽ നിന്നും വെളിയിലേക്ക് നടന്നു.

 

 

 

ദൂരെ നിന്നും നടന്നു വരുന്ന ജൂലിയെ കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി എങ്കിലും നേരത്തെ പറഞ്ഞതുപോലെ തന്നെ അത് ഞാൻ കാര്യമാക്കിയില്ല. അവൾ വണ്ടിയിൽ വന്നു കയറിയപ്പോൾ കാത്തിരിക്കുന്ന ഔസപ്പ് അച്ഛനോട് സ്തുതിയും പറഞ്ഞു.

 

ഞാൻ വീട് ലക്ഷ്യമാക്കി വണ്ടിയും ഓടിച്ചു. ഇടക്കൊക്കെ എന്തേലും ഒക്കെ ഞങ്ങൾ മൂന്നാളും പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. രാത്രിയായത് കൊണ്ട് വണ്ടികൾ തീരെ കുറവായിരുന്നു റോഡിൽ. അതുകൊണ്ട് തന്നെ ഏകദേശം ഒരു അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഞങ്ങൾ വീട്ടിലെത്തി. വീട്ടിലെത്തിയ ഉടനെ ഉറങ്ങുന്ന അച്ഛനെയും അമ്മയെയും ഉണർത്താണ്ട എന്ന് കരുതി അവർക്ക് രണ്ടാൾക്കുമുള്ള രണ്ടു മുറികൾ ഞാൻ തന്നെ അവരെ കാണിച്ചു കൊടുത്തു. ശേഷം അടുക്കളയിൽ പോയി ഭക്ഷണവും എടുത്ത് കഴിച്ച ശേഷം ഞാനും മുറിയിലേക്ക് പോയി.

 

 

മുറിയിലെത്തി ഒന്ന് ഫ്രഷ് ആയി വന്നു നേരെ കാട്ടിലിലേക്ക് കയറി കിടന്നു. എന്തോ എല്ലാ കാര്യവും ഔസപ്പ് അച്ഛനോട് പറഞ്ഞപ്പോൾ കുറെയേറെ ആശ്വാസം കിട്ടിയിരുന്നു. ഒരു പരിധി വരെ എന്റെ എല്ലാ ടെൻഷനും മാറി എന്ന് വേണം പറയാൻ. പിന്നെ അച്ഛൻ പറഞ്ഞതുപോലെ അവർ തിരികെ വരുമ്പോൾ അവൻ കൂടെ അവർക്കൊപ്പം ഉണ്ടേൽ പിന്നെ ഒന്നിനെയും എനിക്ക് പേടിക്കണ്ട ആവശ്യവും ഉണ്ടാവില്ല.

ആ അത് പറഞ്ഞപ്പോൾ ആണ് അവനെ പരിചയപ്പെടുത്തിയില്ല അല്ലെ…..

 

 

അവൻ ജൂഡ്…. ജൂഡ് ആന്റണി…

ഔസപ്പ് അച്ഛന്റെ ഏക സഹോദരന്റെ മകൻ. അവന്റെ കാലക്കേട് കൊണ്ടാവണം അവൻ ജനിച്ച അന്ന് തന്നെ അമ്മ മരിച്ചു പോയത്.

ആ കാരണം ഒന്നുകൊണ്ടു തന്നെ ലക്ഷണക്കേട് പിടിച്ചവൻ എന്നൊരു മുദ്ര അവനു ജനനം മുതൽ തന്നെ കുടുംബക്കാരും നാട്ടുകാരും കൂടി ചാർത്തി കൊടുത്തു. പക്ഷെ അവന്റെ അപ്പൻ ആന്റണി അവനെ തനിക്ക് കിട്ടിയ നിധിയായി കണ്ടുകൊണ്ട് തന്നെ വളർത്തി. പക്ഷെ ആ സ്നേഹത്തിനും ഒരുപാട് ആയുസ്സുണ്ടായിരുന്നില്ല അവൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു ആക്‌സിഡന്റിൽ അവന്റെ അച്ഛനും പോയി. അതോടെ അവന്റെ സ്വത്തുക്കളിൽ മാത്രം കണ്ണുണ്ടായിരുന്ന ബന്ധുക്കൾ അവന്റെ ലക്ഷണകേട് കൊണ്ടാണ് അപ്പനും അമ്മയും മരിച്ചതെന്നും ശാപം പിടിച്ച ജന്മം ആണ് അവൻ എന്നുമൊക്കെ പറഞ്ഞുകൊണ്ട് അവനെ ആട്ടിയോടിച്ചു. പിന്നീട് അവനെ നോക്കിയതും വളർത്തിയതുമൊക്കെ ഔസപ്പ് അച്ഛൻ ആയിരുന്നു. എവിടെയൊക്കെയോ എന്റെ ജീവിതവുമായി കുറെ സാമ്യതകൾ അവനും ഉള്ളതുകൊണ്ട് ഞങ്ങൾ രണ്ടാളും ഉറ്റ സുഹൃത്തുക്കൾ alla സഹോദരങ്ങളായി തന്നെ അവിടെ വളർന്നു.

 

 

പക്ഷെ എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന നാട്ടുകാർ അവനെ വീണ്ടും ഓരോന്ന് പറഞ്ഞു കളിയാക്കാനും ആട്ടിയോടിക്കാനും തുടങ്ങിയിരുന്നു. ആദ്യമൊക്കെ ഔസപ്പ് അച്ഛൻ പറഞ്ഞതൊക്കെ കേട്ട് എല്ലാം സഹിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും ഏതോ ഒരു ദിവസം തന്നെ കളിയാക്കിയ ഒരാളുടെ തല മണ്ടയും അടിച്ചു പൊട്ടിച്ചു അവൻ നാട് വിട്ടു. പേടിച്ചു നാടുവിട്ട ആ കൗമാര കാരനെ ഒരുപാട് അന്നേക്ഷിച്ചിരുന്നു എങ്കിലും കണ്ടെത്താനായിരുന്നില്ല.