എന്നും എന്റേത് മാത്രം – 4 1

Kambi Kadha – എന്നും എന്റേത് മാത്രം – 4


ഒരുപിടി കൊന്നപ്പൂക്കളും , വിഷുക്കണിയും , കൈനീട്ടവുമായി വീണ്ടും ഒരു മേടമാസം വിരുന്നെത്തുകയാണ്.

എല്ലാവർക്കും സ്നേഹത്തിന്റേയും , ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

എന്നും എന്റേത് മാത്രം

* * * * *

അധികം ഒന്നും ഇല്ലെങ്കിലും എയർപ്പോർട്ടിൽ തിരക്ക് ഒട്ടും കുറവ് ആയിരുന്നില്ല.

യാത്രയാകുന്നതിലുള്ള വിഷമവും , നാളുകൾക്ക് ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരികെ എത്തുന്നതിൽ ഉള്ള സന്തോഷവും എല്ലാം ഓരോ മുഖങ്ങളിലും നിറഞ്ഞ് നിന്നു.

അവിടുത്തെ ബാക്കി ചടങ്ങുകളും തീർത്ത് വെളിയിലേക്ക് നടന്നു.

എന്നെയും കാത്ത് നിൽക്കുന്ന അച്ഛന്ഏയും , സച്ചിയേയും ദൂരെ നിന്ന് തന്നെ കണ്ടിരുന്നു.

അടുത്ത് എത്തുമ്പോഴേക്കും അവൻ ഓടി വന്ന് കെട്ടിപിടിച്ചു.

“എത്ര നാളായെടാ”

എനിക്കും നല്ല വിഷമം തോന്നി. കണ്ണ് നിറയും എന്ന് തോന്നിയപ്പോൾ പുറം കൈ കൊണ്ട് അമർത്തി തുടച്ച് മുഖത്ത് ഒരു ചിരി വരുത്തി. അവൻ കണ്ടില്ല എങ്കിലും എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്ന അച്ഛൻ അത് കണ്ടിരുന്നു.

“സച്ചിയേ , മതിയടാ. ഇനി ഇവൻ ഇവിടെ തന്നെ കാണില്ലേ?” ഒരു ചിരിയോടെ അതും പറഞ്ഞ് എന്റെ ബാഗ് വാങ്ങി കാറിന്റെ അടുത്തേക്ക് പോയി.

ഒരുപാട് സംശയങ്ങളുമായി നിന്ന അവന്റെ തോളിൽ കൈയ്യിട്ട് കൊണ്ട് അയാൾക്ക് പിറകെ സച്ചിയും കാർ ലക്ഷ്യമാക്കി നടന്നു.

വെള്ള നിറം പൂശിയ ഇന്നോവ എയർപ്പോർട്ടിന്റെ പുറത്തെ തിരക്കുള്ള പാതയിലേക്ക് അവരേയും വഹിച്ച് നീങ്ങിത്തുടങ്ങി.

സമയം ഉച്ചയോട് അടുത്തിരുന്നു. പൊതുവെ നല്ല ചൂട് ആയിരുന്നെങ്കിലും വണ്ടിയുടെ അകത്ത് അങ്ങനെ അറിയുന്നില്ല.

“കിച്ചൂ , നിനക്ക് ഞങ്ങളോട് ദേഷ്യം കാണുമെന്ന് അറിയാം”

കുറേ നേരമായി നീണ്ടുനിന്ന മൗനം അവസാനിപ്പിച്ചത് സച്ചിയായിരുന്നു.

ഞാൻ അവനെ നോക്കി.

“ഒരു കണക്കിന് ഞങ്ങളാണ് എല്ലാത്തിനും കാരണം. ഞാനും , നിന്റെ അമ്മയും”
അച്ഛൻ എന്താണ് പറയുന്നത് എന്ന് മനസ്സിലായില്ല.

“നീ അറിയാത്ത പലതും ഉണ്ടെടാ , അതെല്ലാം നീ അറിയും. പക്ഷേ , ഞങ്ങൾ പറഞ്ഞാ ചിലപ്പോ നീ വിശ്വസിച്ചേക്കില്ല”

ഡ്രൈവ് ചെയ്യുന്നതിനിടയിൽ പിറകിൽ ഇരുന്നിരുന്ന ്് അവനോടായി സച്ചി പറഞ്ഞു.

കൊച്ചി മുതൽ പാലക്കാട് വരെയുള്ള യാത്ര മടുപ്പിക്കുന്നത് ആയിരുന്നു.

ഇടക്ക് തൃശൂർ നിർത്തി ഞങ്ങൾ ഭക്ഷണം കഴിച്ചു.

വീട് എത്തും വരെ കാര്യമായി സംസാരം ഒന്നും ഉണ്ടായില്ല.

കാർ ഗെയിറ്റ് കടന്ന് മുറ്റത്തേക്ക് കയറിയപ്പോൾ ഒരു വല്ലായ്മ തോന്നി.

അന്ന് എല്ലാം നഷ്ടപ്പെട്ടവനായി ഇറങ്ങിയതാണ്.

ഒരു തിരിച്ചുവരവ് ഒട്ടും പ്രതീക്ഷിച്ചതല്ല.

വാഹനത്തിന്റെ ശബ്ദം കേട്ടാവും അമ്മ ഇറങ്ങിവന്നത്.

അച്ഛനും , സച്ചിയും ഇറങ്ങിയതിന് പിന്നാലെ തെല്ലൊരു മടിയോടെ ഞാനും ഇറങ്ങി.

“കിച്ചൂട്ടാ”

അമ്മ ഓടിവന്ന് കെട്ടിപ്പിടിച്ചു.

“ദേഷ്യാണോടാ , അമ്മയോട് ദേഷ്യാണോ മോനെ”

്് പതം പറഞ്ഞ് കരയുകയാണ് അമ്മ.

കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. എന്തൊക്കെ ്് ആയാലും അമ്മ അല്ലേ.

എന്റെ കണ്ണുകളും നിറഞ്ഞു പോയി.

അമ്മയെ ചേർത്തുപിടിച്ച് അവനും കരഞ്ഞു.

അവരേയും നോക്കി നിന്ന സച്ചിയും പ്രതാപനും ചിരിച്ചു.

അപ്പോഴും നിറഞ്ഞുവന്ന തന്റെ കണ്ണുകൾ അവർ കാണാതിരിക്കാൻ അയാൾ പണിപ്പെട്ടിരുന്നു.

“അല്ല , എന്തോന്നിത്! എൽ കേ ജി പിള്ളേരോ?”

ബാഗ് എടുത്ത് അകത്തേക്ക് പോകുന്നതിന്റെ ഇടയിൽ സച്ചി ചോദിച്ചു.

“പോടാ , കിട്ടും നിനക്ക്”

അമ്മ കൈ ്് ഓങ്ങിയതും അവൻ അകത്തേക്ക് ഓടി.

ഞാൻ പതിയെ അകത്തേക്ക് നടന്നു.

അന്ന് എല്ലാം തകർന്ന് ഇറങ്ങിയ എന്നെ ആണ് ഓർമവന്നത്. തിരിഞ്ഞ് നോക്കിയപ്പോൾ എന്നെയും നോക്കിനിൽക്കുന്ന അച്ഛനേയും , അമ്മയേയും കണ്ടു.

ഞാൻ വരച്ച ചിത്രങ്ങളും , എനിക്ക് കിട്ടിയ ചെറിയ സമ്മാനങ്ങളും എല്ലാം അതാതിന്റെ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *