മരുഭൂ വസന്തം 7
Marubhoo Vasantham Part 7 | Author : Luster
[ Previous Part ] [ www.kambi.pw ]
അദ്ധ്യായം 21
എലിസബത്തിന്റെ മരണം ശാരികയുടെ നഷ്ടത്തേക്കാൾ കൂടുതൽ തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് വാഹിദിന് തോന്നി. ശാരികയുടെ പ്രണയം തീവ്രമായിരുന്നു, മനോഹരമായിരുന്നു. പക്ഷേ പുരുഷസ്പർശം അറിയാത്ത, പ്രണയ സമ്പർക്കം കുറഞ്ഞ, ഒരു പെണ്ണിന്റെ ഭ്രാന്തമായ അഭിനിവേഷവും നിർമ്മലമായ വിശുദ്ധിയുമായിരുന്നു ആ പ്രണയം. പക്ഷേ എലിസബത്തിന്റേത് ഒരുപാട് ആണുങ്ങളെ അറിഞ്ഞിട്ടും,
എല്ലാ സുഖവും വികാരവും അനുഭവിച്ചിട്ടും ഒരു വ്യക്തിയെ മനസ്സിലാക്കി, തന്റെ ഉള്ളുരുകിയുള്ള ആഴത്തിലുള്ള പ്രണയമായിരുന്നു. അതിൽ ഒട്ടും ഒളിച്ചു കളികൾ ഇല്ലായിരുന്നു. തന്നോടുള്ള പ്രണയം കാരണം ശാരിക അവളുടെ രഹസ്യങ്ങൾ തന്നിൽ നിന്ന് മറച്ചു പിടിച്ചു. ഒരുപക്ഷെ തന്നെ നഷ്ടപ്പെടും എന്ന് ഭയന്നിട്ടാകാം.
പക്ഷേ എല്ലാം നഷ്ടപ്പെട്ടാലും താൻ നന്നായിരിക്കണം എന്നാഗ്രഹിച്ചു തന്നോട് ചേർന്നു നിന്നവൾ ആയിരുന്നു എലിസബത്ത്. പവിത്രമായ പ്രണയം. രണ്ട് പ്രണയവും പ്രിയപ്പെട്ടതായിരുന്നെങ്കിലും രണ്ടും തമ്മിൽ ഒരുപാട് ദൂരമുണ്ടായിരുന്നു. എലിസബത്ത് മരിക്കരുതായിരുന്നു.
അവൾ ആഘോഷമാക്കിയിരുന്ന തന്റെ സൗന്ദര്യത്തിൽ നിന്നും ആ സൗന്ദര്യം നൽകുന്ന കാമ സുഖത്തിൽ നിന്നും പുറത്തിറങ്ങി ആത്മാർത്ഥമായി ജീവിതത്തിലേക്ക് നടന്ന് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. വാഹിദിന്റെ ഉള്ളിൽ തീവ്രമായ നഷ്ടബോധം ഒരു നെരിപ്പോട് പോലെ എരിഞ്ഞുകൊണ്ടിരുന്നു
മനസ്സിനെ എത്ര ശാന്തമാക്കാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. രണ്ട് ദിവസമായി നൂറയും തന്നോട് സംസാരിക്കുന്നില്ല. പിണങ്ങി മുഖം വീർപ്പിച്ചു നടക്കുകയാണ്. കാരണം എലിസബത്തിന്റെ കാര്യം അവളിൽ നിന്ന് മറച്ചു പിടിച്ചു. പിന്നെ രമ്യ വെറുമൊരു സ്റ്റാഫ് ആയിട്ടും അടുത്ത സുഹൃത്തിനെ പോലെ സ്വാതന്ത്ര്യസത്തോടെ തന്റെ റൂമിൽ വന്നു പോകുന്നു.
നൂറ ഇല്ലാത്ത സമയങ്ങളിൽ ഒരു പെണ്ണും എന്റെ കൂടെ ഉണ്ടാവരുത് എന്നാണ് അവളുടെ ആഗ്രഹം. ലോകത്തുള്ള എല്ലാ കാമുകിമാരിലും ഒരു ശാരിക അലിഞ്ഞു കിടപ്പുണ്ടെന്ന് വാഹിദ് ചിന്തിച്ചു. അതിൽ എലിസബത്ത് മാത്രം വ്യത്യസ്തമായി തിളങ്ങി നിൽക്കുന്നു. അവൾക്ക് തന്റെ ഹൃദയത്തിൽ ആത്മാർത്ഥമായി ഒരു സ്ഥാനം വേണം എന്നേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കലും ഒന്നിനും വാശി പിടിച്ചില്ല.
ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ തന്നെ സ്നേഹിച്ചു തന്റെ കുഞ്ഞിനേയും പോറ്റിവളർത്തി ആരുമറിയാതെ ജീവിക്കണം എന്നൊരു ആഗ്രഹം മാത്രം എപ്പോഴോ തന്റെ അരക്കെട്ടിൽ തടവിക്കൊണ്ട് കിടക്കുമ്പോൾ അവൾ പറഞ്ഞിരുന്നത് വാഹിദിന് ഓർമ്മ വന്നു.
വിൻസെന്റ്.!
ജീവിതത്തിൽ തനിക്ക് പ്രിയപ്പെട്ടവർ മാത്രം സന്തോഷത്തോടെ ജീവിച്ചാൽ മതി എന്ന് ചിന്തിക്കുന്ന മൃഗം. ജീവിക്കാൻ ഒട്ടും അർഹതയില്ലാത്ത മനുഷ്യ മൃഗം. ലോകത്ത് എല്ലാവർക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം തുല്യമാണെന്ന് ബോധ്യമില്ലാത്ത അഹങ്കാരം പേറി ജീവിക്കുന്ന ആ മനുഷ്യനാണ് ആ പാവത്തിനെ തന്റെ നിലനിൽപിന് വേണ്ടിമാത്രം ഇത്ര ഭീകരമായി കൊന്നുതള്ളിയത്. മൃഗങ്ങൾ മനുഷ്യർക്കിടയിൽ യഥേഷ്ടം വിഹരിച്ചു കൂട, അതിൽ അപകടം ഒളിഞ്ഞിരിപ്പുണ്ട്.
വാഹിദ് മുഖം തിരിച്ചു സോഫയിലേക്ക് നോക്കി. കാൽമുട്ടിനു മുകളിൽ വരെ മാത്രം ഇറക്കമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഒരു നേർത്ത ഗൗൺ മാത്രം ധരിച്ചു മലർന്നു കിടന്ന് മൊബൈലിൽ വീഡിയോസ് കണ്ട് കിടക്കുകയാണ് രമ്യ. ഇത് അവളുടെ ഫ്ലാറ്റ് ആണ്. മനോഹരമായ മുറി. വളരെ ഭംഗിയായി അടുക്കും ചിട്ടയുമായി സാധനങ്ങളൊക്കെ സജ്ജീകരിച്ചിരിക്കുന്നു.
എലിസബത്ത് മരിച്ചതിൽ പിന്നെ അവളും ആകെ ആസ്വസ്ഥയാണ്. ജോർജ് ചെയ്തു കൂട്ടിയ ഭീകരമായ ലൈംഗിക വൈകൃതവും വിൻസെന്റ് ചെയ്തു കൂട്ടിയ ക്രൂരതകളും എലിസബത്ത് തന്റെ അരയിൽ തിരുകി വച്ചിരുന്ന കുറച്ചു നോട്ട്ബുക് കടലാസുകളിൽ എഴുതി വച്ചിരുന്നു. ഒരുപക്ഷെ അവൾ തങ്ങിയിരുന്ന സ്ഥലത്തെ കണക്കുകൾ എഴുതാൻ വേണ്ടിയുള്ള നോട്ട്ബുക് ആയിരിക്കാം.
