കാരണം ആവശ്യത്തിൽ കൂടുതൽ സമ്പത്തും ജീവിത സൗകര്യങ്ങളും അതിലുപരി അസാധ്യമായ സൗന്ദര്യവും ചെറുപ്പവും. അതുകൊണ്ട് ഒരാളോടും അവൾക്ക് ” വാഹിദ്ന്റെ ചുണ്ടിൽ ഒരു മങ്ങിയ പുഞ്ചിരി തെളിഞ്ഞു.
രമ്യയുടെ അരക്കെട്ട് ചെറുതായി തരിച്ചു, മുലക്കണ്ണുകൾ അൽപ്പം ഉണർന്ന് കല്ലിച്ചു. വാഹിദ് തന്നോട് മനസ്സ് തുറക്കുന്ന ആഹ്ലാദത്തിൽ അവളുടെ കണ്ണുകൾ വിടർന്ന് കവിൾത്തടം അൽപ്പം തുടുത്തു.
“അത്ര നാളും എന്റെ ജീവിതത്തിൽ ഒരു പെണ്ണും ഉണ്ടായിട്ടില്ല. പക്ഷെ നിങ്ങളാരും അറിയാത്ത ചില ചതികൾ എന്നേ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് എന്റെ ആദർശങ്ങളോട് പുച്ഛം തോന്നി. എലിസബത്ത്, നൂറ, ജാസ്മിൻ. ഇവരൊക്കെ എന്റെ മാന്യതയുടെ മറവുകൾ നീക്കി എന്റെ കരുത്തും പൗരുഷവും സ്വന്തമാക്കി എന്നെ തളർത്തിയവരായിമാറി. അത്കൊണ്ട് പെണ്ണിനോട് ആർത്തിയും ആശയും ഇല്ലാത്ത ഒരു പുരുഷൻ അല്ല ഞാൻ രമ്യാ.” അവൻ ദൂരെ റോഡിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
“എന്നിട്ടും എന്താ എന്നോട് ഒന്നും തോന്നാഞ്ഞത്. സാറിനെ ഇളക്കാൻമാത്രം അഴകും വടിവും എന്റെ ശരീരത്തിനില്ല, അതല്ലേ കാര്യം.”? രമ്യ അവന്റെ പുറത്തു ചേർത്തു വച്ചിരുന്ന മുല പിൻവലിച്ചു വാഹിദിന്റെ സമീപം നിന്ന് പുറത്തേക്ക് നോക്കി നിന്നു.
“അതല്ല ടോ. എനിക്ക് ഒരു പെണ്ണിനോട് ആഗ്രഹം തോന്നാൻ ഇടവന്നിട്ടില്ല. വന്നു രണ്ടാഴ്ച തികയും മുമ്പ് നൂറ മനസ്സിലേക്ക് കയറിക്കൂടി. അവളിൽ നിന്ന് ഇറങ്ങിവരാൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് അവളെ ഒരുപാട് ഇഷ്ടവുമാണ്. അല്ലാതെ നിനക്ക് കുറവുള്ളത് കൊണ്ടല്ല.” വാഹിദ് അവളെ തിരുത്താൻ ശ്രമിച്ചു.
“ജാസ്മിത്തയ്ക്കും കിട്ടി. ഇത്ത പറഞ്ഞു ഇത്തയുടെ എക്സ്പീരിയൻസ്. എനിക്ക് ഒരാണിനോടും ആഗ്രഹം തോന്നുന്നില്ല ആ സംഭവത്തിന് ശേഷം. ഭയമാണ്. ഭ്രാന്ത് പിടിക്കുന്ന നിമിഷത്തിൽ കടിച്ചു പറിക്കുമോ എന്നൊരു ടെൻഷൻ. എനിക്ക് വീട്ടിൽ പോയി അമ്മയോടൊപ്പം കുറച്ചു കഴിയാനൊക്കെ തോന്നിപ്പോയി. അതൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.” രമ്യയുടെ ശബ്ദം അൽപ്പം ഇടറി.
“എലിസബത്ത്ന്റെ ബോഡി നാട്ടിലെത്തി അടക്കം ചെയ്തിട്ട് നാല് ദിവസമേ ആയുള്ളൂ. എന്റെ മനസ്സ് അവളിൽ നിന്ന് വിട്ടു മാറിയില്ല ഇതുവരെ. എനിക്ക് വല്ലാത്തൊരു നഷ്ടബോധം പോലെ തോന്നുന്നു.” വാഹിദ് രമ്യയെ നോക്കി.
“സാർ, എന്താണിങ്ങനെ. ഓരോ മനുഷ്യരും അവരുടെ ജീവിതത്തിൽ കുടുങ്ങിക്കിടക്കുവല്ലേ. എന്തിന് സന്തോഷം കെടുത്തുന്ന ഭൂതകാലത്തിൽ ജീവിക്കുന്നു? നമുക്ക് വിശാലമായ ഈ ലോകത്ത് ഒരുപാട് കാര്യങ്ങൾ ബാക്കികിടക്കുവല്ലേ. അവർ പോയി, നമ്മുടെ ഓർമ്മകളിൽ ഇനി ജീവിക്കും. അത്രയേ പാടുള്ളൂ.” രമ്യ അവന്റെ കൈയിൽ സ്പർശിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ വാഹിദ് മറുപടി ഒന്നും പറഞ്ഞില്ല.
ശാരികയുടെ മരണം തേടി വന്നതാണ് താൻ. എന്നിട്ടിപ്പോൾ തന്റെ ജീവിതം എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അന്വേഷിച്ചിറങ്ങിയ താൻ ആ ഉദ്ദേശം തന്നെ മറന്നത് പോലെയായിരിക്കുന്നു. ശാരികയുടെ സ്ഥാനത്ത് എലിസബത്തിന്റ മുഖമാണിപ്പോൾ. ജീവിതം എത്ര വിചിത്രമാണ്. ഓരോ അനുഭവങ്ങളും എത്ര എളുപ്പമാണ് മറ്റൊരനുഭവത്തിലൂടെ മറന്ന് അന്യമായിപ്പോകുന്നത്. അവൻ ആലോചനയിൽ മുഴുകി.
“സാറിനി അധിക നാൾ ഇവിടെ നിൽക്കില്ലെന്ന് എനിക്ക് അറിയാം. നൂറമാം സാറിനെയും കൂട്ടി പുതിയ കമ്പനി പ്ലാൻ ചെയ്യുന്നുണ്ടെന്ന് കേട്ടിരുന്നു. പക്ഷേ സാറിനി ഇവിടെ ഉണ്ടാകുമോ എന്ന് എനിക്ക് ഉറപ്പില്ല.” രമ്യ പുറം തിരിഞ്ഞ് ബാൽക്കണിയുടെ കൈവരിയിൽ ചാരി കൈകൾ മാറിൽ കെട്ടി നിന്ന് കൊണ്ട് പറഞ്ഞു. വാഹിദ് അമ്പരന്ന് പോയി. നാട്ടിലേക്ക് തിരികെ പോകുന്നത് ചിന്തിക്കാൻ തുടങ്ങിയിട്ട് മൂന്നുനാല് ദിവസങ്ങളായി. ഇവിടെ മടുത്തു തുടങ്ങിയിരിക്കുന്നു.
“രമ്യ, നീ ന്തിനാ വരാൻ പറഞ്ഞത്. എന്തോ പറയാനുണ്ട്, നേരിട്ടു വന്നാൽ പറയാം എന്നല്ലേ നീ പറഞ്ഞത്. ഇതുവരെ പറഞ്ഞില്ല ല്ലോ.” വാഹിദ് വിഷയം മാറ്റി.
