ഒടുവിൽ, ഒരു നീണ്ട ശിൽക്കാരത്തോടെ, അവളുടെ ശരീരം വില്ലുപോലെ വളഞ്ഞു. അവൾ എന്റെ നെഞ്ചിലേക്ക് വീണ്ടും അള്ളിപ്പിടിച്ചു. ആത്മസംതൃപ്തിയോടെ അവൾ എന്റെ കയ്യിൽ തന്നെ തളർന്നു കിടന്നു.
പിന്നീട്, ആകെ തളർന്ന ആ ശരീരങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു.
സ്നേഹത്തിന്റെയും കാമത്തിന്റെയും ആ രാത്രിയുടെ ബാക്കി ഭാഗം ഞങ്ങൾ പരസ്പരം അലിഞ്ഞു ചേർന്ന്, ഒരൊറ്റ ശരീരമായി ഉറക്കത്തിലേക്ക് വഴുതിവീണു. നാളത്തെ ആ വലിയ യാത്രയുടെയും വേർപിരിയലിന്റെയും ഭാരമൊന്നും ആ നിമിഷം ഞങ്ങളെ അലട്ടിയിരുന്നില്ല..
പുലർച്ചെ അലാറത്തിന്റെ ശബ്ദത്തേക്കാൾ വേഗത്തിൽ ഞാൻ കണ്ണുതുറന്നു. മുറിയിൽ അപ്പോഴും അച്ചുവിന്റെ ഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
അവൾ എന്റെ നെഞ്ചിൽ തലവെച്ച് അപ്പോഴും സുഖമായി ഉറങ്ങുകയാണ്. കഴിഞ്ഞ രാത്രിയിലെ ഓർമ്മകൾ എന്നിൽ ഒരുതരം മടുപ്പ് നിറച്ചു. ഇന്ന് വൈകുന്നേരത്തോടെ ഈ മുറിയിൽ ഞാൻ മാത്രമായിരിക്കും.
ഞാൻ പതിയെ അവളെ തട്ടിവിളിച്ചു. “അച്ചു… എണീക്ക്. സമയം ഒരുപാട് ആയി.”
അവൾ കണ്ണുകൾ തിരുമ്മി എഴുന്നേറ്റു, മുടിയിഴകൾ മുഖത്തേക്ക് വീണുകിടക്കുന്നുണ്ടായിരുന്നു.
“എത്ര മണിയായി ഹരി?” അവൾ ഉറക്കച്ചടവോടെ ചോദിച്ചു.
”അഞ്ചു മണി. നീ റെഡിയാവണം, ആറരയാകുമ്പോൾ നമ്മൾ ഇറങ്ങണം.”
അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.
“എനിക്ക് പോകാൻ ഒട്ടും തോന്നുന്നില്ല ഹരി. എങ്കിലും എന്റെ നമ്മളൊക്കെ തീരുമാനിച്ചുറപ്പിച്ചതല്ലേ….. നീ സപ്പോർട്ട് ചെയ്യുമല്ലോ അല്ലേ?”
ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു,
“തീർച്ചയായും. നീ പോയി നിന്റെ സ്വപ്നങ്ങൾ നേട്. പക്ഷെ ഒന്നുണ്ട്, അവിടെ ചെന്നാൽ തിരക്കിനിടയിൽ എന്നെ മറക്കരുത്.”
അവൾ തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.
“നിന്നെ മറക്കാനോ? പൊക്കോണം അവിടുന്ന്. നീ ഒരു കാര്യം ചെയ്യ്, ദിവസവും നമ്മൾ സംസാരിക്കണം. വീഡിയോ കോൾ ചെയ്യണം, മെസ്സേജ് അയക്കണം. നീ വാക്ക് തരണം, ഒരു ദിവസം പോലും നമ്മൾ തമ്മിൽ മിണ്ടാതിരിക്കരുത്.”
”വാക്ക് തരുന്നു,” ഞാൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു പറഞ്ഞു.
“നീ അവിടെ എത്തിയ ഉടനെ എന്നെ വിളിക്കണം.”
അവൾ വേഗം എഴുന്നേറ്റ് കുളിക്കാൻ പോയി. ആ നിമിഷങ്ങളിൽ അവളുടെ മുഖത്ത് ഒരു പുതിയ ഉണർവ് ഞാൻ കണ്ടു. അവളുടെ പാഷൻ ആയ ഡാൻസിന് വേണ്ടി അവൾ ഒരുങ്ങുമ്പോൾ ഞാൻ ഒരു വശത്ത് നിന്ന് അവളെ നോക്കി നിന്നു.
ഏകദേശം ഏഴു മണിയായപ്പോൾ ഞങ്ങൾ കാറിൽ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു.
റോഡിലൂടെ കാർ ഓടുമ്പോൾ അച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. അവളുടെ കണ്ണുകളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആവേശം അവളിൽ പ്രകടമായിരുന്നു.
ഞാൻ കാർ ഓടിക്കുമ്പോൾ പലതവണ അവളെ നോക്കി. ആ യാത്ര അവളുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കമായിരിക്കും. പക്ഷെ എന്റെ മനസ്സിൽ അപ്പോഴും സിദ്ധാർത്ഥും ആ പുതിയ ടീമിനെക്കുറിച്ചുമുള്ള ചെറിയൊരു ആശങ്ക എവിടെയോ ഒരു കനൽ പോലെ കിടപ്പുണ്ടായിരുന്നു.
എങ്കിലും, ഞാൻ അത് പുറത്തു കാണിച്ചില്ല. അവളുടെ സന്തോഷത്തിന് മുന്നിൽ എന്റെ പേടികൾക്ക് സ്ഥാനമില്ലെന്ന് ഞാൻ തന്നെ പറഞ്ഞു പഠിപ്പിച്ചു.
എയർപോർട്ടിലെ ആ വലിയ ഹാളിന്റെ ഗേറ്റിന് മുന്നിൽ ഞങ്ങൾ വന്നുനിന്നു. ചുറ്റും തിരക്കാണ്, പലരും യാത്ര പറയുന്നതിന്റെയും ചേർത്തണയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ. എന്റെ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ തോന്നി. അച്ചുവിന്റെ കയ്യിൽ ഉണ്ടായിരുന്ന ലഗേജ് ബാഗ് ഞാൻ വാങ്ങി അവൾക്ക് കൊടുത്തു.

ഇതുവരെ കൊള്ളാം , ഇനിയും നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെ നടക്കും എന്ന് ആകാംഷയോടെ.