ജ്യോതിഷരത്നം പവിത്രൻ തിരുമേനി – 1 32അടിപൊളി  

ജ്യോതിഷരത്നം പവിത്രൻ തിരുമേനി – 1

Jyothisharathnam Pavithran Thirumeni | Author : Spulber

[ Previous Part ] [ www.kambi.pw ]


 

( കഴിഞ്ഞ കഥ അത്ര ശരിയായില്ലെന്ന് തോന്നുന്നു.. ചെലത് ശരിയാവും, ചെലത് ശരിയാവൂല..ഇത് ശരിയായോ ആവോ..?)

 

✍️… അന്നത്തെ അവസാനം വന്ന ആളും തിരിച്ച് പോയതോടെ പവിത്രൻ തിരുമേനി പണപ്പെട്ടി അടുത്തേക്ക് നീക്കിവെച്ചു.. അത് തുറന്ന് നോക്കിയ അയാളുടെ കണ്ണുകൾ തിളങ്ങി.. അഞ്ഞൂറിന്റെ നോട്ടുകൾ മാത്രം..

ഇന്നേതായാലും ഒരു ദരിദ്രവാസി പോലും വന്നിട്ടില്ല..അയാൾ പണപ്പെട്ടിയിൽ കയ്യിട്ട് ഒരു പിടി നോട്ട് വാരി മണത്തു..

വല്ലാത്തൊരു ലഹരി തോന്നി അയാൾക്ക്..കറൻസി മണക്കുന്നത് അയാൾക്കൊരു ലഹരിയാണ്.. വാതിൽ തുറന്ന് ശിഷ്യൻ കുഞ്ഞാപ്പു വരുന്നത് കണ്ട് പവിത്രൻ വേഗം പണപ്പെട്ടിയടച്ചു..

 

“ ഉം… എന്താ കുഞ്ഞാപ്പൂ… ?”..

 

“തിരുമേനീ… ഒരാള് കൂടി വന്നിട്ടുണ്ട്…”..

 

“ഇനി നടക്കില്ലാന്ന് നിനക്കറിഞ്ഞൂടെ കുഞ്ഞാപ്പൂ… അവരോട് നാളെ വരാൻ പറയ്… “..

 

“ അത്… തിരുമേനീ… അവര് ഒത്തിരി ദൂരേന്ന് വരുന്നവരാ… “..

 

കുഞ്ഞാപ്പു തല ചൊറിഞ്ഞു..

 

“ദേവീ… അടിയനോട് അനിഷ്ടമൊന്നും തോന്നരുത്… അടിയനെ പ്രതീക്ഷിച്ച് വന്നവരായത് കൊണ്ട് മടക്കി വിടാനും കഴിയില്ല… പൊറുക്കണം… “..

 

തിരുമേനിയൊന്ന് തൊഴുത് പ്രാർത്ഥിച്ചു.. പിന്നെ കുഞ്ഞാപ്പൂനെ നോക്കി..

 

“വിളിച്ചോളൂ… “..

 

അയാൾ കണ്ണടച്ചിരുന്നു..ഒരു വശ്യസുഗന്ധം നാസാന്ധ്രങ്ങളിലേക്ക് തുളഞ്ഞ് കയറിയ തിരുമേനി പതിയെ കണ്ണ് തുറന്നു..ഒരു ദേവീചൈതന്യം മുറിയിൽ നിറഞ്ഞതായാണ് ആദ്യം അയാൾക്ക് തോന്നിയത്..അഭൗമമായൊരു പ്രകാശം തന്റെ കണ്ണിലേക്ക് അടിച്ച് കയറിയതായും അയാൾക്കനുഭവപ്പെട്ടു..

തൊഴുകയ്യോടെ ഒരു സ്ത്രീയും പുരുഷനും നിൽക്കുന്നു..എങ്കിലും പുരുഷനെ അയാൾ കണ്ടതേ ഇല്ല.. പൊൻതിരിയിട്ട് കത്തിച്ച് വെച്ച നിലവിളക്ക് പോലെ മുന്നിൽ ജ്വലിച്ച് നിൽക്കുന്ന സ്ത്രീരൂപം മാത്രമാണയാൾ കണ്ടത്..

 

“ഇരുന്നോളൂ…”..

 

തിരുമേനിയുടെ ശബ്ദം പതിവില്ലാതെ വിറച്ചു..ആ സ്ത്രീയും പുരുഷനും നിലത്ത് വിരിച്ച പുൽപായയിലേക്കിരുന്നു.. അവരുടെ പിന്നിൽ പുന്നെല്ല് കണ്ട എലിയെപ്പോലെ നിൽക്കുന്ന കുഞ്ഞാപ്പൂനെ തിരുമേനി താക്കീതോടെ ഒന്ന് നോക്കി..ആ സ്ത്രീയുടെ പിൻഭാഗത്തേക്ക് ഒന്നുകൂടി നോക്കി കുഞ്ഞാപ്പു പുറത്തേക്കിറങ്ങി വാതിൽ ചാരി..

 

“ കുറച്ച് ദൂരേന്നാണ് വരവ് അല്ലേ… ?.

നോമിനെ കണ്ട് പിടിക്കാനും അൽപം ക്ലേശിച്ചു…”..

 

അവർ രണ്ടാളും അമ്പരപ്പോടെ തലയാട്ടി..

 

“ബിസിനസിൽ തകർച്ചയാണല്ലോ കാണുന്നത്… കടം കുമിഞ്ഞ് കൂടുകയാണ്…”..

 

പവിത്രൻ തിരുമേനി പ്രവചനം വാരി വിതറുകയാണ്.. ഇത് പോലെ പലരേയും കണ്ടവനാണ് തിരുമേനി.. അവർ ദൂരെ ദിക്കിൽ നിന്നാണ് വരുന്നതെന്ന് നേരത്തെ കുഞ്ഞാപ്പു പറഞ്ഞതാണ്.. നേരം ഇത്രയായതിൽ നിന്ന് തന്നെ മനസിലാക്കാം അവർ തന്നെത്തേടി കുറേ അലഞ്ഞിട്ടുണ്ടെന്ന്..

അവരുടെ വേഷം നല്ല ആഡംബര പൂർണമാണ്.. പുരുഷൻ അൽപം ക്ഷീണിച്ചിട്ടുണ്ടെങ്കിലും സ്ത്രീ വെട്ടിത്തിളങ്ങുകയാണ്.. വിലകൂടിയ പട്ടുസാരിയിൽ പൊതിഞ്ഞ ദേഹം നെയ് കൊഴുപ്പുള്ളതാണ്.. സാമ്പത്തികമായി എന്തോ ക്ഷീണം പുരുഷനിലുണ്ട്.. ഭർത്താവിന്റെ അവസ്ഥ മനസിലാക്കി ജീവിക്കുന്ന ഒരു ഭാര്യയല്ലിവൾ..

 

ഇതെല്ലാം പവിത്രൻ തിരുമേനി ഒറ്റനോട്ടത്തിൽ വിലയിരുത്തിയ കാര്യമാണ്..ഇതൊന്നും നിരന്തര പഠന ഗവേഷണങ്ങളിലൂടെ അയാൾ സ്വായത്തമാക്കിയ കഴിവല്ല..അങ്ങ് വെച്ച് കാച്ചും.. ചെലത് ശരിയാവും, ചെലത് ശരിയാവില്ല.. ശരിയാവാത്തത് ശരിയാക്കാനും തിരുമേനിക്കറിയാം..

 

“തിരുമേനീ… വീട് വരെ വിൽക്കേണ്ട അവസ്ഥയിലാ…രക്ഷിക്കണം…”..

 

പവിത്രൻ തിരുമേനി ഉള്ളിൽ പൊട്ടിച്ചിരിച്ചു..നോം പറഞ്ഞത് അച്ചട്ടായിരിക്ക്ണു..

അത് പറഞ്ഞത് ആ സ്ത്രീയാണ്.. വീണക്കമ്പിയുടെ കമ്പനം പോലൊരു ശബ്ദമാണയാൾ കേട്ടത്..ആ സ്വരത്തിലെ കാമക്കാറ്റേറ്റ് തിരുമേനിയൊന്ന് പുളഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *