പവിത്രൻ കുറച്ച് നേരം ധ്യാനനിമഗ്നനായി.. ആശാൻ കുരുട്ട് ബുദ്ധി ആലോചിക്കുകയാണെന്ന് കുഞ്ഞാപ്പൂന് മനസിലായി..
“ ഇതിലുള്ള പ്രശ്നം എന്താണെന്ന് വെച്ചാ, ഈ കൂടോത്രം നശിപ്പിക്കേണ്ടത് ഇതിന്റെ ഫലം അനുഭവിച്ചവരാ… അതായത് നിങ്ങൾ… ഭർത്താവ് ഇവിടെ ഇല്ലാത്തത്കൊണ്ടും,അയാൾക്കിതിൽ വിശ്വാസമില്ലാത്തത് കൊണ്ടും നിങ്ങൾ തന്നെ വേണം ഇത് നശിപ്പിക്കാൻ…”..
തിരുമേനി പറഞ്ഞത് കേട്ട് യമുന പേടിയോടെ ആ പൊതിയിലേക്ക് നോക്കി…
“പേടിക്കണ്ട… ഇതൊന്നും ചെയ്യില്ല… ഇതിന്റെ ശക്തിയെല്ലാം നിങ്ങളുടെ കുടുംബത്തെ ബാധിച്ച് കഴിഞ്ഞിരിക്കുന്നു…ചിട്ടയോടെയും ശ്രദ്ധയോടെയും ഇത് നശിപിച്ചാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും…”..
“ ഞാൻ… ഞാനെന്താ തിരുമേനീ ചെയ്യേണ്ടത്…?”..
വേറെ മാർഗമില്ലാതെ യമുന ചോദിച്ചു.. തന്റെ വീടിനുള്ളിൽ നിന്ന് തന്നെ ഒരു കൂടോത്രം കിട്ടിയത് അവളെ ഭയപ്പെടുത്തിയിരുന്നു..
“ അപ്പോ ഇന്ന് തന്നെ ചെയ്യാം അല്ലേ…?.
പേടിക്കുകയൊന്നും വേണ്ട… ഞാനില്ലേ കൂടെ… ഞാൻ പറയുമ്പോലെ ചെയ്താ മതി… ഇത് നശിപ്പിക്കേണ്ടത് എങ്ങിനെയെന്ന് പറയാം…
നിങ്ങൾക്ക് സമ്മതമാണെങ്കിൽ മാത്രം ചെയ്താ മതി… അല്ലെങ്കിൽ ഭർത്താവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി എന്നെ വിളിച്ചാ മതി… എന്റെ ഒഴിവ് പോലെ വേറൊരു ദിവസം വന്ന് നമുക്കത് ചെയ്യാം…”..
“ ഇന്ന് തന്നെ ചെയ്യാം തിരുമേനീ…”..
എത്രയും പെട്ടെന്ന് തന്നെ ഈ ബാധയെ ഒഴിപ്പിക്കണമെന്ന് യമുനക്ക് തോന്നി..
“ശരി… ഒഴുക്കുള്ള വെള്ളത്തിൽ, അതായത് പുഴയിലോ, തോട്ടിലോ ഇറങ്ങി നിന്ന് പ്രത്യേക മന്ത്രം ചൊല്ലി ഈ പൊതിയഴിച്ച് ഒഴുക്കിക്കളയുക…
പക്ഷേ,അതെളുപ്പമല്ല, രാവിന്റെ ഒന്നാം യാമം തുടങ്ങിക്കഴിഞ്ഞ് വേണം ഇത് ചെയ്യാൻ… മന്ത്രം ഞാനുരുവിടും… നിങ്ങൾ പ്രാർത്ഥനയോടെ ഈ പൊതിയഴിച്ച് വെള്ളത്തിലൊഴുക്കിയാ മതി… ഇത് ചെയ്യുമ്പോ ദേഹത്തൊരു നൂൽബന്ധം പോലും പാടില്ല… പൂർണ നഗ്നരായി വേണം ഈ കർമ്മങ്ങൾ ചെയ്യാൻ…”..
യമുന ഞെട്ടിപ്പോയി..ഇതെന്ത് കർമ്മം..?..
എന്നാൽ ആശാന്റെ ബുദ്ധി പോയ പോക്ക് കണ്ട് കുഞ്ഞാപ്പു ഉള്ളിൽ പൊട്ടിച്ചിരിച്ചു..ആശാനേ അടിപൊളി എന്നവൻ ആശാനെ നോക്കി കോക്രി കാട്ടി..
“ ഇതല്ലാതെ പരിഹാരമാർഗമില്ല… പറ്റൂച്ചാ ഇന്ന് ചെയ്യാം… അല്ലെങ്കിൽ നിങ്ങളുടെ ഭർത്താവ് തിരിച്ച് വന്നതിന് ശേഷം അദ്ദേഹത്തെയും കൂട്ടി ആശ്രമത്തിലേക്ക് വരിക… ഞാനദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം…
ഈ കൂടോത്രം നശിപ്പിക്കാതിരിക്കുന്നിടത്തോളം കാലം ഇതിന്റെ ശക്തി കൂടിക്കൊണ്ടിരിക്കും എന്ന് മാത്രം മനസിലാക്കുക…”..
യമുനക്ക് ആലോചിക്കാനുള്ള സമയം പോലും കൊടുക്കാതെ പവിത്രൻ അവളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു..
“ ഇത് നശിക്കുന്നതോട് കൂടി നിങ്ങളുടെ പ്രശ്നങ്ങളെല്ലാം തീരും… നഷ്ടപ്പെട്ടതെല്ലാം തിരിച്ച് കിട്ടും… സമാധനത്തോടെ നിങ്ങൾക്ക് ജീവിക്കാം… “..
“ഇ… ഇന്ന്…തന്നെ… ചെയ്യാം…തിരുമേനീ… “..
യമുനയുടെ ചിതറിത്തെറിച്ച വാക്കുകൾ കേട്ട് പവിത്രന് ഒന്നട്ടഹസിക്കാൻ തോന്നി.. ഈ വീടിന് പിന്നിൽ ഒരു പുഴ ഒഴുകുന്നുണ്ടെന്ന് നേരത്തേ യമുന പറഞ്ഞപ്പോ തോന്നിയ ഐഡിയയാണിത്..നടക്കുമെന്നൊന്നും ഉറപ്പില്ലായിരുന്നു.. വെറുതെയങ്ങ് വെച്ച് കാച്ചി നോക്കിയതാ… എല്ലാം ദേവീകടാക്ഷം..
“ വീട്ടിൽ നിന്ന് പുഴയിലേക്കിറങ്ങാൻ വഴിയുണ്ടോ… ?”..
ആക്രാന്തം പണിപ്പെട്ടടക്കി പവിത്രൻ ചോദിച്ചു..
“ഉം… പുഴ വരെ പടിക്കെട്ടുണ്ട്…”..
യമുന പതിയെ പറഞ്ഞു.. അവൾ വല്ലാത്തൊരസ്ഥയിലായിരുന്നു..
“ പുറത്ത് നിന്നാരെങ്കിലും ആ കടവിലേക്ക് വരാറുണ്ടോ…?”..
“ഇല്ല… ഈ പറമ്പിലൂടെയേ അങ്ങോട്ടിറങ്ങാൻ പറ്റൂ… ഈ പറമ്പിന്റെ ഒരതിര് ആ പുഴയാ..”..
“ഉം… ഏതായാലും തൊട്ടടുത്ത് പുഴയുള്ളത് നന്നായി… അല്ലെങ്കിൽ ഈ കൂടോത്രവും കൊണ്ട് നമ്മൾ പുഴയന്യോഷിച്ച് നടക്കേണ്ടിവന്നേനെ…
