ഓർമ്മകൾക്കപ്പുറം – 6

*************************

യാത്രയിൽ ഉടനീളം ഹരിയുടെ പെരുമാറ്റം ജാനകി ശ്രദ്ധിക്കുന്നുണ്ടായായിരുന്നു. ഏട്ടന് എന്തൊക്കെയോ മാറ്റങ്ങൾ വന്നത് അവൾക്ക് മനസിലായി. എന്നാൽ അത് ഒരുപക്ഷേ തങ്ങൾ വന്ന് അകപ്പെട്ട സാഹചര്യം കൊണ്ടാവും എന്ന് കരുതി അവൾ സമാധാനപ്പെട്ടു.

മഹീന്തറും ചോട്ടുവും കൂടി പുറത്ത് പോയി വേണ്ട സജ്ജീകരണങ്ങൾ ഒക്കെ നടത്തി തുടങ്ങി. ഇതുവരെ ഇവിടെ അവർ വന്നത് പുറത്ത് നിന്ന് ഒരാൾ പോലും കണ്ടിട്ടില്ല. അത് അങ്ങനെ തന്നെ ഇരിക്കുന്നത് ആണ് നല്ലത്. ആരെങ്കിലും കണ്ടാൽ പലതിനും ഉത്തരം പറയേണ്ടി വരും.

അയൽക്കാർ ആയിട്ട് അധികം ആരും ഇല്ലാത്തത് അപ്പൊ അയാൾക്ക് ഒരു അനുഗ്രഹം ആയി തോന്നി.

“അവർ എല്ലാം ഒന്ന് ഉറങ്ങി എഴുനേക്കട്ടെ എന്നിട്ട് നമുക്ക് ഭാവി കാര്യങ്ങൾ എന്താന്ന് വെച്ചാൽ ആലോചിക്കാം. ഇപ്പൊ എന്തായാലും അവരൊന്നു ഉറങ്ങട്ടെ നല്ലോണം.

പിന്നെ ഞാൻ നിങ്ങളോട് സൂചിപ്പിച്ച പോലെ അവരിപ്പോ എതിരിടുന്നത് എന്തായാലും സാധരണ ഒരാൾ അല്ല, കൊന്ന് തള്ളാൻ പോലും മടിയില്ലാത്ത ഒരു കൂട്ടം ചെന്നായ്ക്കളോട് ആണ്. നിങ്ങൾക്ക് എന്റെ കൂടെ നിൽക്കാം നിൽക്കാതിരിക്കാം, പക്ഷേ ദയവ് ചെയ്ത് അവർ ഇവിടെ ഉള്ള കാര്യം നമ്മൾ ഇത്രേം ആളുകൾ അല്ലാതെ പുറമെ നിന്ന് ഒരാൾ അറിയരുത്.” മഹീന്തർ അയാളുടെ സുഹൃത്തുക്കളെ നോക്കി പറഞ്ഞു.

“മഹി.. നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ടാവും. എന്ത്‌ സഹായത്തിനും. നീ ആ കുട്ടികളെ കണ്ടോ? നമ്മുടെ ഒക്കെ മക്കളുടെ പ്രായമേ അവർക്കും ഉള്ളു. ഒന്ന് ഓർത്ത് നോക്ക് അവരുടെ സ്ഥാനത്ത് നമ്മുടെ മക്കൾ ആണെങ്കിലോ?

ഇത്പോലെ ഉള്ളവന്മാരെ പേടിച്ചു നമ്മൾ നമ്മടെ മക്കളേ ജീവിതകാലം മുഴുവൻ പൊതിഞ്ഞു കൊണ്ടുനടക്കാൻ പറ്റുമോ? അവർക്കും ജീവിക്കണം ഇവിടെ പേടിയില്ലാതെ. അതിന് ഇവന്മാരെ പോലുള്ളവർ നശിക്കണം… നശിപ്പിക്കണം.” സാക്കി എന്ന് വിളിപ്പേരുള്ള സാക്കിർ മുഹമ്മദിന്റെ വാക്കുകൾ ആയിരുന്നു അത്. അതെ അഭിപ്രായം തന്നെ ആയിരുന്നു അവിടെ ഉള്ള എല്ലാവർക്കും പറയാൻ ആയി ഉണ്ടായിരുന്നത്.
അവർക്കെല്ലാം വേണ്ട നിർദേശങ്ങൾ നൽകിയിട്ട് എല്ലാവർക്കുമുള്ള ഭക്ഷണം ഏർപ്പാടാക്കി മഹീന്തറും ചോട്ടുവും തിരിച്ചു വീട്ടിൽ എത്തി. അപ്പോഴേക്കും കുറച്ചുപേർ ഒക്കെ ഉണർന്ന് നടുമുറ്റത്തു ജാനകിയുടെ കൂടെ ഇരിന്നിരുന്നു. അവർ ഹരിയുടെ അടുത്തേക്ക് ചെന്നു.

ഹരി അപ്പോഴും ഓരോ ചിന്തയിൽ ആയിരുന്നു. അവന്റെ മനസ്സിൽ പല കണക്ക്കൂട്ടലുകളും നടന്നു. അതിനെല്ലാം അവന് ആദ്യം വേണ്ടിയിരുന്നത് അസ്‌ലാനെ കുറിച്ചുള്ള ഡീറ്റെയിൽസ് ആയിരുന്നു. അവൻ അത് കിഷോറിനോട് ചോദിക്കാൻ ആയി അവനരുകിൽ പോയി ഇരുന്നു. കൂടെ തന്നെ മഹീന്തറും ചോട്ടുവും എത്തി.

“കിഷോർ.. ശെരിക്കും ഇയാൾ ആരാണ്? ഇയാളുടെ ബാക്ക്ഗ്രൗണ്ട് എന്താണ്? അങ്ങനെ ഉള്ള എന്തെങ്കിലും ഡീറ്റെയിൽസ് നിനക്ക് അറിയുമോ?”

ഹരിയുടെ ചോദ്യം കേട്ടതും ജാനകി അവനെ നോക്കി. മെല്ലെ എഴുനേറ്റ് അവരുടെ സംസാരത്തിൽ പങ്കുചേരാനായി അവളും അവിടെ പോയിരുന്നു. അവൾക്കും അത് അറിയണം എന്ന് തോന്നി. അവളുടെ കൂടെ തന്നെ അവിടെ ഇരുന്ന കുറച്ച് പെൺകുട്ടികൾ കൂടി അങ്ങോട്ടേക്ക് എത്തി.

എതിരാളി എത്ര ശക്തൻ ആകുന്നോ അത്രെയും ശക്തമായ പ്ലാൻ വേണം തങ്ങൾക്ക് ഈ കുടുക്കിൽ നിന്ന് രക്ഷപെടാൻ എന്ന് അവർക്ക് അറിയാമായിരുന്നു.

കിടക്കുകയായിരുന്ന കിഷോർ മെല്ലെ എഴുനേറ്റ് ഇരുന്നു. അവന് ഇപ്പോഴും ശരീരത്തിൽ അങ്ങിങ്ങായി വേദന ഉണ്ട്. അവൻ അതൊന്നും കാര്യമാക്കാതെ അവരെ നോക്കി ഒരു ദീർഘശ്വാസം എടുത്തു…

“ഹരി.. ഇവൻ ഒരു സാധാ തെരുവ് ഗുണ്ടായോ ഡ്രഗ് ഡീലറോ അല്ല. He is a well trained, courrpted doctor.”

മനുഷ്യ ശരീരത്തിലെ സർവ്വതും അവന് അവന്റെ കൈരേഖ എന്നത് പോലെ മനഃപാഠം ആണ്. അവനെ ഡ്രൈവ് ചെയ്യുന്ന ഫോഴ്സ് എന്നും പണം തന്നെ ആയിരുന്നു.

ഒരിക്കൽ അവൻ വർക്ക്‌ ചെയ്തിരുന്ന ഔട്ടർ ബോപ്പാലിലെ ഒരു ഹോസ്പിറ്റലിൽ നിന്നും സർജറിക്ക് കൈക്കൂലി വാങ്ങിയ കേസിൽ അവനെ ഡിസ്മിസ്സ് ചെയ്ത് കേസ് ചാർജ് ചെയ്യുമ്പോൾ അവർ ആരും ഓർത്ത് കാണില്ല അവന്റെ തിരിച്ചു വരവ് ഇങ്ങനെ ആകുമെന്ന്.
അവൻ ജോലി ചെയ്തിരുന്ന സമയത്തു തന്നെ പല മരുന്ന് മാഫികളുമായും നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാൻ അവന് കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ അവനെ വരവേൽക്കാൻ പുറത്ത് അവരുടെ ആൾകാർ ഉണ്ടായിരുന്നു.

അവിടുന്ന് അങ്ങോട്ട്‌ അവൻ ചെയ്യാത്ത നെറികേടുകൾ ഇല്ല. മനുഷ്യന്റെ സമ്മതപ്രകാരം അല്ലാത്ത അവരുടെ ശരീരത്തിൽ പുതിയ മരുന്ന് ടെസ്റ്റിംഗ് ഒക്കെ അവൻ അവന്റെ കയ്യൂക്ക് കൊണ്ട് ചെയ്യുമായിരുന്നു.

അങ്ങനെ കിട്ടിയ പണവും പോരാതെ വന്നപ്പോഴാണ് അവൻ ഓർഗൺ ട്രാഫിക്കിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യ പോലൊരു ദാരിദ്ര്യം അധികം ഉള്ള രാജ്യത്ത് അവന് ഒരു മാർക്കറ്റ് സെറ്റ് ചെയ്ത് എടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല.

ആദ്യം ആദ്യം രാജസ്ഥാൻ ഗുജറാത്ത്‌ യൂ. പി പോലുള്ള സ്ഥലങ്ങളിൽ അവിടെ ഏറ്റവും ഒറ്റപ്പെട്ട അല്ലെങ്കിൽ അധികം ദാരിദ്ര്യം അനുഭവിക്കുന്ന ഗ്രാമങ്ങളിൽ ചെന്ന് അവിടെ ഉള്ള വിദ്യാഭ്യാസം ഇല്ലാത്ത ആളുകളെ പണം തരാം എന്ന് പറഞ്ഞു പറ്റിച്ചു ആണ് അവരുടെ അവയവങ്ങൾ ഒക്കെ ഇവൻ കൈക്കലക്കി ഇരുന്നത്.

ഡോണേഴ്സിന് വെറും ആയിരങ്ങൾ മാത്രം കൊടുത്ത് കൈക്കലാക്കുന്ന അവയവങ്ങൾ ആഗോള മാർക്കറ്റിൽ ലക്ഷങ്ങൾക്ക് അവൻ വിൽക്കും. സർജറി കഴിഞ്ഞ് മതിയായ ട്രീറ്റ്മെന്റ് പോലും കിട്ടാതെ പലരും മരിക്കും. എന്നാൽ അവരെല്ലാം ഇത്പോലെ ഉള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും ആയിരുന്ന കൊണ്ട് ആ മരണ വാർത്തകൾ എല്ലാം അവിടെ തന്നെ ഒതുങ്ങി നിന്നു. ”

“പക്ഷേ.. നിങ്ങൾ എങ്ങനെ ആണ് ഇയാളുടെ പുറകെ ഇറങ്ങി തിരിച്ചത്? എന്തായിരുന്നു അതിനുള്ള മോട്ടീവ്?” ജാനകി അവളുടെ സംശയം മറച്ചുവെച്ചില്ല.

“ഞാൻ ഹരിയാനയിൽ നിന്നാണ്. ഞാനും അതുപോലൊരു ഗ്രാമത്തിൽ ആയിരുന്നു ജനിച്ചു വളർന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു എന്റെ അമ്മയുടെ ചിന്ത. അവർ ഇടക്കിടക്ക് പറയുമായിരുന്നു ആ ഗ്രാമത്തിന് വെളിയിൽ ഉള്ള ലോകത്തെ പറ്റി. അന്നൊന്നും എനിക്ക് ഒന്നും മനസിലായില്ല. പിന്നെ സ്കൂളിൽ പോയി തുടങ്ങിയത് മുതൽ ആണ് എന്റെ ചിന്തകളിലും മാറ്റങ്ങൾ വന്നത്. ഞാനും സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയത്. അങ്ങനെ ആണ് ഞാൻ പഠിച്ചു ഒരു ജേർണലിസ്റ്റ് ആയത്.
അതിന് ശേഷം എനിക്ക് എന്നെപോലെ ഒറ്റപ്പെട്ടു പോയവരുടെ അവസ്ഥ ലോകത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് തോന്നി. അതുകൊണ്ടാണ് ഇന്ത്യയിൽ ഉള്ള പല റിമോട്ട് ഗ്രാമങ്ങളിലും ഞാൻ ചെന്ന് അവിടെ ഉള്ളവരുടെ അവസ്ഥകൾ എന്നാൽ ആവുന്ന വിധം അധികാരികളുടെ മുന്നിൽ കൊണ്ടുവരാൻ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *