ഓർമ്മകൾക്കപ്പുറം – 6

“നീ എന്താ പറയണേ, അവൻ ഇനി എങ്ങനെ നമ്മളെ തേടി വരാനാ? നമ്മൾ അവന്റെ കോട്ടയിൽ നിന്നും ഒരുപാട് ദൂരെ എത്തി. ഇവിടേക്ക് അവൻ വരാനുള്ള സാധ്യത ഇല്ല.” മഹീന്തർ പറഞ്ഞു.

“ഇല്ല ഭായ്.. അവൻ വരും. ഇന്നല്ലെങ്കിൽ നാളെ അവൻ ഉറപ്പായിട്ടും നമ്മളെ തേടി എത്തും. അവൻ ഇപ്പൊ തന്നെ അതിനുള്ള തയ്യാറെടുപ്പ് നടത്തി തുടങ്ങികാണും. എത്ര ഒളിച്ചു നമ്മൾ കടന്നാലും നമ്മൾ വിട്ടുപോയ എന്തെങ്കിലും ഒരു തുമ്പ് ഉണ്ടാവും. അതിൽ പിടിച്ചു അവൻ വരും. പോലീസ് ചെക്ക്പോസ്റ്റിൽ വരെ പിടിപാട് ഉള്ള അവന് cctv വിഷ്വൽസ് ഒപ്പിക്കാൻ വല്യ പണി ഉണ്ടാവില്ല. അങ്ങനെ കിട്ടുന്ന ഏതെങ്കിലും വിഷ്വൽസിൽ നമ്മളുടെ വണ്ടി അവൻ തിരിച്ചറിഞ്ഞാൽ ഉറപ്പായും അധികം വൈകാതെ അവൻ ഇവിടെ എത്തും. അതിന് മുൻപ് തന്നെ ഇവരെല്ലാം ഇവരുടെ വീട്ടിൽ എത്തിയിരിക്കണം. അവൻ തേടി വരുമ്പോൾ അവന് കിട്ടുവാണേൽ എന്നെ മാത്രേ കിട്ടാവു.”

“അതെന്താ ഏട്ടനെ മാത്രം. ഞാനും ഉണ്ടാവും. മരണം എങ്കിൽ മരണം പക്ഷേ നമ്മൾ ചാവുന്നതിന് മുന്നേ അവരുടെ കൂട്ടത്തിലെ ഒന്നിനെ എങ്കിലും എനിക്ക് തീർക്കണം. ഇല്ലെങ്കിൽ ചത്താലും എനിക്ക് സമാദാനം കിട്ടില്ല.” ജാനകിയുടെ ധൈര്യം കണ്ട് ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.

“ഡാ.. ഇത് എന്റെ വീടാണ്. ഈ പിള്ളേരെ എല്ലാരേം വേണേൽ നമുക്ക് ഇവരുടെ വീട്ടിൽ എത്തിക്കാം. അതിനുള്ള വകുപ്പ് ഒക്കെ നമുക്ക് ശെരിയാക്കാം. ഇന്ത്യയുടെ എല്ലാ മൂലയിലേക്കും ഓടുന്ന നാഷണൽ പെർമിറ്റ്‌ ലോറികൾ വരുന്ന വണ്ടിത്താവളത്തിൽ ആണ് നമ്മൾ ഇപ്പൊ. അതായത് ഇവിടെ നിന്ന് നമുക്ക് എങ്ങോട്ട് വേണേൽ ആളെ കൊണ്ടുപോകാം. അത് ഏത് സംസ്ഥാനം ആണെങ്കിലും. അതൊന്നും നീ ഓർത്ത് ടെൻഷൻ ആവണ്ട.

പിന്നെ വേറൊരു കാര്യം, എന്റെ വീട്ടിലേക്ക് നിങ്ങളെ അപകടപ്പെടുത്താൻ തേടി വരുന്നത് ആരാണെങ്കിലും അവർക്ക് ആദ്യം എന്നെ മറികടക്കണം, എന്നിട്ടേ അവർ നിങ്ങടെ ദേഹത്ത് കൈ വെക്കു. ഇത് എന്റെ വാക്കാണ്.” മഹീന്തർ പറഞ്ഞത് കേട്ട് ഹരി അയാളെ കെട്ടിപിടിച്ചു. സ്വന്തം എന്ന് പറയാൻ ആരും ഇല്ലാതിരുന്ന ജീവിതത്തിൽ പതിയെ പ്രതീക്ഷകൾ തെളിയുന്നത് അവൻ കണ്ടു.

******************************************

വീണ്ടും ഒരാഴ്ച കൂടെ കടന്ന് പോയി. അസ്ലൻ അവന്റെ ക്ഷമ നഷ്ടപ്പെട്ട് അലഞ്ഞു തിരിയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയി.

അവന്റെ കൂട്ടാളികൾ ട്രക്കിന്റെ ഡീറ്റെയിൽസ് അന്വേഷിച്ച് പല സ്ഥലങ്ങളും കയറിയിറങ്ങി. തങ്ങളോട് ഉടക്കുന്നവരെ ഒരു ദയയും കൂടാതെ തല്ലി ചതച്ചു അവർ അവർക്ക് വേണ്ടിയത് അന്വേഷിച്ചു കൊണ്ടേ ഇരുന്നു.

അങ്ങനെ ഒടുവിൽ ആ ദിനം വന്നെത്തി.

“അസ്ലൻ ഭായ്… കിട്ടി..” അസ്ലന്റെ കൂട്ടാളികൾ ചില പേപ്പഴ്സും ഒരു പെൻഡ്രൈവും ആയി അവനരികിലേക്ക് വന്നു പറഞ്ഞു.

ഒരു കയ്യിൽ എരിയുന്ന സിഗരറ്റും മറുകയ്യിൽ ഒരു ബിയർ ബോട്ടിലും പിടിച്ചു ഇരിക്കുകയായിരുന്നു അസ്ലൻ. അവരെ കണ്ടതും അവൻ ക്രൂരമായ ഒരു ചിരിയോടെ അവിടെ നിന്നും എഴുനേറ്റു.

അപ്പോഴേക്കും ഒരുവൻ ഒരു ലാപ്ടോപ് കൊണ്ടുവന്ന് ആ പെൻഡ്രൈവ് കണക്ട് ചെയ്തു.

“ഭായ്.. ഭായ് പറഞ്ഞ പോലെ ഞങ്ങൾ ആ ലിസ്റ്റിൽ ഉണ്ടാരുന്ന എല്ലാ ട്രക്കുകളും ട്രേസ് ചെയ്തു. പല ഡ്രൈവേഴ്സിനേം നേരിട്ട് തന്നെ കണ്ട് അന്വേഷിച്ചു. അവർക്ക് ആർക്കും അങ്ങനെ ഒരു അറിവ് ഇല്ല. ബാക്കി ഉള്ള എല്ലാവരേം ഫോണിൽ വിളിച്ചും അവരുടെ കമ്പനിയിൽ നേരിട്ടും പോയി അന്വേഷിച്ചു. അതിൽ നിന്ന് കിട്ടിയ വിവരം വെച്ച് ഞങ്ങൾ ഒരു ലിസ്റ്റ് ഉണ്ടാക്കി. സംശയം ഉള്ള വണ്ടികളുടെ. ഭായ് പറഞ്ഞത് പോലെ ഈ സംഭവം നടന്ന അന്ന് രാത്രി കല്യാണിൽ എത്തേണ്ട ഒരു ട്രക്ക് ഇതുവരെ എത്തീട്ടില്ല.

മാത്രമല്ല അവർ അടുത്തതായി എടുക്കേണ്ട ലോഡ് എടുക്കാനായി വേറൊരു ഡ്രൈവറിനെ ഏല്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതൊക്കെ സ്വാഭാവിക കാര്യങ്ങൾ ആയി തള്ളി കളഞ്ഞാലും ഈ വണ്ടി മിസ്സ്‌ ആയിരിക്കുന്നത് പൂനെക്കും ലോണാവാലക്കും നടുവിൽ ആണ്. അത്കൊണ്ട് തന്നെ ഞങ്ങൾ cctv ഫുട്ടേജസ് കളക്ട് ചെയ്തു. ദാ നോക്ക്.” പെൻഡ്രൈവിൽ നിന്നും ആ വീഡിയോസ് ഓരോന്നായി അവർ ഓപ്പൺ ചെയ്ത് അസ്ലന് കാണിച്ചു കൊടുക്കാൻ തുടങ്ങി.

അതിൽ നിന്ന് അവർ വേറൊരു കാര്യം നോട്ട് ചെയ്തു, ആ വണ്ടി പൂനെയിൽ നിന്നും ലോണാവാല വരെ എത്തി എങ്കിലും ലോണാവാല കഴിഞ്ഞ് ആ വണ്ടി പോയിട്ടില്ല, പകരം തിരിച്ചു പൂനെ ഭാഗത്തേക്ക്‌ പോയിരിക്കുന്നു. എന്നാൽ പൂനെ എത്തീട്ടും ഇല്ല. വീണ്ടും ഒരു മണിക്കൂറിനു അടുത്ത് കഴിഞ്ഞ് ഉള്ള ഫുട്ടേജിൽ ആ കണ്ടെയ്നർ ലോറി തിരികെ ലോണാവാല ഭാഗത്തേക്ക്‌ വരുന്നതും കാണാം.

അസ്ലൻ കണക്കുകൂട്ടി… ശെരിയാണ്.. തന്റെ നിഗമനം ശെരിയാണ്, അവർ പുനേക്ക് മുന്നേ എവിടെയോ ഇറങ്ങിട്ടുണ്ട്. അവരെ കൂട്ടാൻ ആയിട്ടാണ് ഈ ട്രക്ക് തിരികെ പൂനെ ഭാഗത്തേക്ക്‌ പോയത്. അവരെയും കയറ്റി ട്രക്ക് തിരികെ ലോണാവാലയും കടന്ന് മറ്റെങ്ങോട്ടോ പോയിരിക്കുന്നു.

“ഈ ട്രക്ക് ഹൈവേയിൽ അവസാനം കണ്ടത് എവിടെയാണ്?” അസ്ലൻ സൗരവിനെ നോക്കി.

“അത് ഭായ്, നാസിക്ക് റോഡിലേക്ക് ആണ് പോയത്. ഞങ്ങൾ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ലോണാവാലക്ക് മുന്നേ സ്വിച്ച് ഓഫ്‌ ആയ ഇവരുടെ ഫോൺ നാസിക്ക് എത്തി കഴിഞ്ഞു ഒരു വട്ടം ഓൺ ആയിട്ടുണ്ട്. അത് കഴിഞ്ഞു വീണ്ടും ഓഫ്‌ ആയി.

ഇതിന്റെ ഡ്രൈവർ ഒരു മഹീന്തർ സിംഗ് ആണ്, അയാൾ അയാൾക്ക് പകരം ലോഡ് എടുക്കാൻ വേറൊരു ഡ്രൈവറെ ഏല്പിച്ചു എന്ന് പറഞ്ഞില്ലേ, അയാൾക്ക് ആ കാൾ വന്ന സമയവും നാസിക്കിൽ മഹീന്തറിന്റെ ഫോൺ സ്വിച്ച് ഓൺ ആയി ഓഫ് ആയ സമയവും ഏകദേശം ഒന്നാണ്. അതുവെച്ചാണ് ഇത് അവർ തന്നെ ആവും എന്ന് ഉറപ്പിച്ചത്.”

“ഇതല്ലാതെ ഇത്പോലെ വേറെ ഏതെങ്കിലും സംശയം ഉള്ള വണ്ടികൾ നിങ്ങൾ കണ്ടോ ഈ ലിസ്റ്റിൽ?”

“ഇല്ല ഭായ് ബാക്കി ഒക്കെ ഒരുവിധം ഓക്കേ ആണ്. ഇത് മാത്രം ആണ് സംശയം തോന്നിയത്.”

“ഓക്കേ.. ഇനി ഒരു കാര്യം കൂടെ ഉറപ്പിക്കാൻ ഉണ്ട്, ഇവിടുന്ന് രക്ഷപെട്ടു പോയ പൊലയാടികളും ഈ ഡ്രൈവർ നായിന്റമോനും ഇടയിൽ ഉള്ള കണക്ഷൻ. അത് ഉറപ്പായിട്ടും അവൻ തന്നെ ആവും. അവൻ ആരാണെന്ന് അറിയാൻ വല്യ പാട് ഇല്ല, ലോണാവാല സ്റ്റേഷനിൽ ഉള്ള cctv നോക്കിയാൽ മതി. അതിൽ ഉണ്ടാവും അവന്റെ മുഖം.

അത് ട്രെയിനിൽ ഉണ്ടായിരുന്ന നമ്മടെ പിള്ളേരെ കാണിച്ച് ഉറപ്പ് വരുത്തണം. എല്ലാം ഇന്ന് തന്നെ വേണം. ഇന്ന് തന്നെ നമുക്ക് ഇവരെ അന്വേഷിച്ചു നാസിക്ക് പോണം. രണ്ട് ഗ്രുപ്പ് ആയിട്ട് വേണം പോവാൻ. സൗരവ്… നിന്റെ ഒരു ഗ്രുപ്പ് ആദ്യം ആ cctv വീഡിയോസ് കളക്ട് ചെയ്ത് അവൻ ആരാണെന്ന് കണ്ട് പിടിക്കണം. ബാക്കി ഉള്ളവർ എന്റെ കൂടെ നാസിക്ക്.

ഞങ്ങൾ നാസിക്ക് എത്തുന്നതിന് മുന്നേ അവന്റെ സർവ്വ ചരിത്രം എനിക്ക് കിട്ടിയിരിക്കണം.” അസ്ലൻ അവന്റെ കയ്യിലെ ബിയർ ബോട്ടിൽ എറിഞ്ഞു ഉടച്ചു.

Leave a Reply

Your email address will not be published. Required fields are marked *