ഓർമ്മകൾക്കപ്പുറം – 6 2

ഹരി പറഞ്ഞു തുടങ്ങി…

മരണത്തിൽ നിന്നും കരകയറി വന്നതും, കഴിഞ്ഞ കുറച്ച് മാസങ്ങൾ അവന് സംഭവിച്ചതും, മിഴിയും പൂജയും മഹീന്ദറും എല്ലാം ഉൾപ്പെട്ട അവന്റെ പുതിയ ലോകവും, അന്ന് ആ സ്റ്റേഷനിൽ എത്തിപ്പെടാൻ ഉള്ള സാഹചര്യവും എല്ലാം…

എല്ലാം കേട്ട് തരിച്ചിരിക്കുവായിരുന്നു ജാനകി. എന്നാൽ അവളെ ഇപ്പോ അവന് ഓർമയില്ല എന്ന സത്യം അവളെ വല്ലാതെ വേദനിപ്പിച്ചു. അവൾ ഒന്നും മിണ്ടാതെ അവനെ ഒരു കുഞ്ഞിനെപോലെ മാറോടു ചേർത്ത് പിടിച്ച് മുടിയിൽ തഴുകികൊണ്ടിരുന്നു.

അവനും അത് ഒരു ആശ്വാസം ആയിരുന്നു.

അവരെ എന്ത്‌ പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് അവിടെ കൂടി നിന്നിരുന്ന ആർക്കും അറിയില്ലായിരുന്നു.

“ജാനകീ… നീ എനിക്ക് പറഞ്ഞു തരണം ഇനി ഞാൻ ആരാണ് എന്നും, എനിക്ക് എന്താണ് സംഭവിച്ചത് എന്നും ഒക്കെ. എന്റെ ജീവിതത്തിൽ ഇപ്പൊ എന്റെ ഭൂതകാലം അറിയുന്ന ഒരേ ഒരാൾ നീ മാത്രം ആണ്. നീയാണ് ഭൂതകാലത്തിലേക്ക് എനിക്കുള്ള ടിക്കറ്റ്.” ഹരി നിസ്സഹായതയോടെ ജാനകിയെ നോക്കി.

“ഞാൻ പറയാം ഏട്ടാ…ജാനകി അല്ല… ജാനി. ഞാൻ ഏട്ടന് മാത്രം ജാനിയായിരുന്നു. ഏട്ടന്റെ പതിനാറാമത്തെ വയസ്സിൽ ഒരു ആക്‌സിഡന്റിൽ അമ്മേം അച്ഛനും മരിക്കുമ്പോൾ മുതൽ ഞാൻ ആയിരുന്നു ഏട്ടന് കൂട്ട്.

എന്റെ വയർ നിറയ്ക്കാൻ വേണ്ടി അന്ന് മുതൽ ഏട്ടൻ ചെയ്യാത്ത ജോലികൾ ഇല്ല.

അമ്മ ഇല്ലാതെ ഒരു പെൺകുട്ടിയെ വളർത്തി ഇത്രത്തോളം ആക്കുക എന്നത് പലപ്പോഴും ഏട്ടന് ഒരു നിസ്സാര കാര്യം ആയിരുന്നില്ല.

ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് എനിക്ക് ആദ്യമായി പീരിയഡ് ആയ ദിവസം ചോര കണ്ട് പേടിച്ച എന്നെയും ചേർത്ത് പിടിച്ച് എന്താ ചെയ്യണ്ടത് എന്നറിയാതെ, ആരോടാ ചോദിക്കേണ്ടത് എന്നറിയാതെ നിന്ന എന്റെ ഏട്ടനെ.
എന്നാൽ എല്ലാവരെയും പോലെ എന്നെ ഒരിക്കലും ഏട്ടൻ പൊതിഞ്ഞു പിടിച്ചു നടന്നിട്ടില്ല. ഒരിക്കൽ ഏട്ടന് എന്തെങ്കിലും പറ്റിയാലും ഈ സമൂഹത്തിൽ തല ഉയർത്തി തന്നെ ജീവിക്കാൻ ഏട്ടൻ അന്ന് മുതൽ തന്നെ എന്നെ ശീലിപ്പിച്ചിരുന്നു.

ഒരുപക്ഷേ ഒരു ദിവസം അച്ഛനും അമ്മയ്ക്കും സംഭവിച്ചത് ഏട്ടനും സംഭവിച്ചാൽ പിന്നീടുള്ള എന്റെ ജീവിതം എങ്ങനെയാകും എന്നുള്ള ചിന്ത ആവാം ഏട്ടനെ കൊണ്ട് അങ്ങനെ ചെയ്യിച്ചത്. അത്കൊണ്ട് തന്നെ ആണ് ഏട്ടൻ എന്നെയും കൂട്ടി മാർഷ്യൽ ആർട്സ് ക്ലാസുകൾക്ക് പോയിരുന്നത്.

പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേക്കും അയൽ വീട്ടിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്തും, മാർഷ്യൽ ആർട്സ് ഒക്കെ പഠിപ്പിച്ചും ഞാനും സ്വന്തമായി വരുമാനം ഉണ്ടാക്കാൻ തുടങ്ങിയിരുന്നു.

മെഡിസിന് എനിക്ക് സീറ്റ്‌ കിട്ടുന്നതിന് മുന്നേ തന്നെ ഏട്ടൻ ഫ്രീലാൻസ് ആയി ഇന്ത്യയിൽ പല സ്ഥലങ്ങളിലും ടൂറിസ്റ്റ് ഗൈഡ് ആയി പോകാൻ തുടങ്ങിയിരുന്നു. വിദേശ ടൂറിസ്റ്റ് ആണെങ്കിൽ ഒരു ട്രിപ്പ്‌ കഴിഞ്ഞ് വരുമ്പോൾ തന്നെ നല്ലൊരു സംഖ്യ കയ്യിൽ കിട്ടുമായിരുന്നു.

അത്കൊണ്ട് തന്നെ ഏട്ടന് ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും സ്വന്തം നാട്പോലെ തന്നെ സുപരിചിതം ആയിരുന്നു.

ഈ കഥ തുടങ്ങുന്നത് ഞാൻ മെഡിസിൻ കഴിഞ്ഞ് ഹൗസ് സർജൻസി ബെൽഗാമിൽ ചെയ്യുന്ന സമയത്ത് ആണ്.

ഞങ്ങൾക്ക് ഒരു മെഡിക്കൽ ക്യാമ്പ് മഹാരാഷ്ട്രയിൽ വെച്ച് നടത്താൻ പ്ലാൻ ചെയ്തിരുന്നു. അതെ സമയത്തായിരുന്നു ഏട്ടൻ അവിടെ അടുത്ത് തന്നെ മതേരൻ എന്നൊരു സ്ഥലത്ത് ഗൈഡ് ആയി വന്നിരുന്നത്. ക്യാമ്പ് കഴിഞ്ഞ് നമുക്ക് ഒന്നിച്ചു നാട്ടിലേക്ക് പോകാം ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.

ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്, ക്യാമ്പ് കഴിഞ്ഞ് തിരിച്ചു ബെൽഗാമിലേക്ക് ടീമിന്റെ കൂടെ പോകാതെ ഞാൻ ഏട്ടനെ കാണാൻ ആയി പൂനെയിലേക്ക് ടാക്സിയിൽ വരുവായിരുന്നു അന്ന്.

എന്നാൽ എനിക്ക് എന്തോ ആ ഡ്രൈവറുടെ പെരുമാറ്റത്തിൽ ഒരു സംശയം തോന്നി. അത്കൊണ്ട് തന്നെ ഞാൻ ഏട്ടന് അക്കാര്യം മെസേജ് അയച്ചിട്ട് കൂടെ എന്റെ ലൈവ് ലൊക്കേഷനും ഷെയർ ചെയ്തിരുന്നു.
അയാളെ ഒറ്റക്ക് നേരിടാൻ പറ്റും എന്ന വിശ്വാസം പക്ഷേ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്റെ പിന്നാലെ വേറേം ആളുകൾ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *