“അത് സാരമില്ല കീർത്തന. ഞാൻ ഇവിടെ ഇരുന്നോട്ടെ. അന്നയിരിക്കുന്ന സീറ്റ് ചൂണ്ടി കാണിച്ചു കൊണ്ട് ദീപു ചോദിച്ചു.
ആദ്യമൊന്ന് മടിച്ചെങ്കിലും കീർത്തന ഇരുന്നോളാൻ പറഞ്ഞു
“കീർത്തന എന്താണ് എന്ന് വിചാരിക്കുന്നത് എന്ന് മനസ്സിലായി. ഇനി എൻ്റെ ഭാഗത്തു നിന്ന് അങ്ങനയൊന്നും ഉണ്ടാകില്ല. നമക്ക് നല്ല ഫ്രണ്ട്സാകം.”
അതിന് കീർത്തന തലയാട്ടുക മാത്രമാണ് ചെയ്‌തത്. ദീപു രമേഷിനോട് ബാഗ് കൊണ്ടുവരാൻ ആംഗ്യം കാണിച്ചതും അവൻ ബാഗ് എത്തിച്ചു കൊടുത്തു.
ദീപു സീറ്റ് മാറി ഇരുന്നത് ചിലരൊക്കെ ശ്രദ്ധിച്ചെങ്കിലും അന്നത്തെ അന്നയുടെ ആരവത്തിൽ അതൊക്കെ മുങ്ങി പോയി.
കാര്യങ്ങൾ അറിഞ്ഞ സ്റ്റീഫൻ അന്നയെ ഉപദേശിക്കാൻ നോക്കിയെങ്കിലും അന്ന പിന്മാറാൻ റെഡിയായില്ല. അർജ്ജുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള പരിപാടിയാണ് എന്ന് പറഞ്ഞു.
അന്ന പതിവിലും ഭംഗിയായി ഡ്രെസ്സൊക്കെ ചെയ്താണ് വരവ്. അവളുടെ വരവ് കാണാൻ തന്നെ കുറച്ചു പേർ രാവിലെ തന്നെ കുറ്റി അടിച്ചു നിൽപ്പുണ്ട്. ഫാൻസ് അസോസിയേഷനിൽ ഏതാനും സീനിയർസും ഉണ്ട്.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ദീപുവും കീർത്തനയും ഫ്രണ്ട്സായി മാറി. അന്ന കീർത്തനയുടെ അടുത്ത് സംസാരിക്കുമെങ്കിലും കീർത്തന പഴയ അടുപ്പം കാണിക്കാറില്ല. കീർത്തനക്ക് അന്നയോട് എന്തോ ഒരു അകൽച്ച ഫീൽ ചെയുന്നുണ്ട്.
ക്ലാസ്സിലേക്ക് കയറി വരുമ്പോൾ അന്ന അർജ്ജുവിനെ നോക്കി പുഞ്ചിരിക്കും. പിന്നെ സീറ്റിൽ എത്തുമ്പോൾ ഒരു ഗുഡ്മോർണിംഗിന് ഉച്ചക്ക് ഒരു ഗൂഡാഫ്റ്റർ നൂണും പോകാൻ നേരം ഗുഡ്ബൈയും പറയും. ഒന്ന് രണ്ടു വട്ടം മുഖമുഖം വന്നപ്പോൾ അന്ന അർജ്ജുവിൻ്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. അർജ്ജുവിനാണെങ്കിൽ മുഖത്തു പോയിട്ട് ഇടക്കണ്ണിട്ട് പോലും അന്നയെ നോക്കാൻ സാധിക്കുന്നില്ല.
സുന്ദരിയായ അന്ന അടുത്തിരിക്കുന്നുണ്ട് എന്ന ഭാവം തന്നെ അവനില്ല. അന്നയാണെങ്കിൽ വാശിയിൽ ആണ്. പുതിയ പരിപാടിയായി സുമേഷ് അടക്കമുള്ളവരെ അങ്ങോട്ട് വിളിച്ചു വരുത്തി സംസാരിക്കും. സ്വാഭാവികമായി അവർ അർജ്ജുവിൻ്റെ അടുത്തും സംസാരിക്കും അപ്പോൾ തന്നെ അവളും കൂട്ടത്തിൽസംസാരിക്കാൻ കൂടും. ഇത് മനസ്സിലാക്കിയതോടെ അന്നയോട് സംസാരിക്കാൻ വരുന്ന അവൻ്റെ കൂട്ടുകാരുടെ അടുത്ത് പോലും സംസാരിക്കില്ല. സീറ്റിൽ ഇരുന്നാൽ മുഴുവൻ സമയവും ലാപ്ടോപ്പിൽ എന്ധെങ്കിലും ചെയ്തുകൊണ്ടിരിക്കും. ആദ്യം അന്നയുടെ സാമീപ്യം അസഹ്യമായി അർജ്ജുവിന് തോന്നിയെങ്കിലും ഇപ്പോൾ അത് ഇല്ല. പിന്നെ ക്ലാസ്സിലുള്ളവർ ഇപ്പോൾ കാര്യമായി ശ്രദ്ധിക്കാറില്ല.
ഇതിനിടയിൽ അർജ്ജുവിൻ്റെ ലാപ്ടോപ്പ് പാസ്സ്‌വേർഡ് അന്ന മനസ്സിലാക്കി.
‘അഞ്ജലി’ ഇനി ഇത് അവൻ്റെ പെങ്ങൾ ആകുമോ. അർജ്ജുൻ അഞ്ജലി ആയിരുന്നേൽ ചാൻസ് ഉണ്ട്. പക്ഷേ ശരിക്കുള്ള പേര് ശിവ എന്നായത് കൊണ്ട് അങ്ങനെ അകാൻ ചാൻസില്ല. ഇനി ഗേൾ ഫ്രണ്ട് ആയിരിക്കുമോ? ഇങ്ങനെ ഓരോരോ ചിന്തകൾ അന്നയുടെ മനസ്സിലേക്ക് വന്നു.
കുറച്ചു ദിവസത്തെ കണക്കുകൂട്ടലുകൾക്ക് ശേഷം അന്ന രണ്ടും കൽപ്പിച്ച അർജ്ജുവിൻ്റെ ലാപ്ടോപ്പിൽ കയറി പരതാൻ തീരുമാനിച്ചു. അവൾ വന്നിരിക്കാൻ തുടങ്ങിയതിൽ പിന്നെ അർജ്ജുൻ ലഞ്ച് കഴിക്കാൻ പോയാൽ ബെൽ അടിക്കുമ്പോൾ മാത്രമാണ് തിരികെ വരിക.
ഇന്ന് അവൻ വരുന്നതിന് മുൻപ് ലാപ്ടോപ്പ് എടുത്തു നോക്കണം. ഉച്ചക്ക് ബ്രേക്ക് തുടങ്ങിയപ്പോൾ അവൾ സ്വന്തം ലാപ് എടുത്ത് ബാഗിൽ വെച്ചു. എന്നിട്ട് ക്യാന്റീനിൽ പോയിട്ട് കുറച്ചു കഴിച്ചു എന്ന് വരുത്തിയിട്ട് തിരിച്ചു ഔടി വന്ന്. ഒന്നുമറിയാത്ത പോലെ അർജ്ജുവിൻ്റെ ലാപ്ടോപ്പ് എടുത്ത് അവളുടെ സീറ്റിൽ ഇരുന്നു ലോഗിൻ ചെയ്‌തു. ഓരോ ഡ്രൈവുകളായി പരതി. പക്ഷേ നിരാശയായിരുന്നു ഫലം. അകെ കുറച്ചു ക്ലാസ്സ് നോട്ടസും പൗർപോയിന്റ് സ്ലൈഡ്‌സ്. ഒരു ഫോൾഡറിൽ കുറച്ചു സിനിമ. ഒരു ഡ്രൈവ് മുഴുവൻ പാട്ടുകൾ. പിന്നെ കുറെ ഇ ബുക്‌സ്. ഇതല്ലാതെ പേർസണലയിട്ടുള്ള ഒന്നും തന്നെ ഇല്ല. ഇത്രയും നോക്കിയപ്പോളേക്കും സമയം കുറച്ചായി. കുറച്ചു പേരൊക്കെ ക്ലാസ്സിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു. അവൾക്ക് ടെൻഷൻ കൂടി
