ദേവസുന്ദരി – 10

ഒരുത്തൻ വിളിച്ച് ചോദിച്ചതാണ്. അത് കേട്ട് അവിടിരുന്ന പെണ്പിള്ളേരുടെ ഒക്കെ മുഖം ചുളിയുന്നത് ഞാൻ കണ്ടു.

ഭൂമിയോളം താഴാം… പക്ഷേ വീണ്ടും ചവിട്ടിത്താഴ്ത്താൻ നോക്കിയാലെന്തുവേണം.

ക്ഷമയുടെ നെല്ലിപ്പലക്ക കടന്നിട്ട് ഒത്തിരി നേരമായിരിക്കുന്നു.

എന്നിൽ ഉറഞ്ഞുകൂടിയിരുന്ന ദേഷ്യം മുഴുവനും പൊട്ടിയൊലിച്ച് പുറത്തുവന്നു.

ഒരൊറ്റക്കുതിപ്പിന് പറഞ്ഞവന്റെ കഴുത്തിലെന്റെ പിടിവീണിരുന്നു.

“” ഇനിയുന്നിന്റെയീ പിഴച്ചനാവ് കുരച്ചെന്ന് ഞാനറിഞ്ഞാൽ അത് ഞാനരിയും… ചെയ്യൂന്ന് പറയുന്നതീ രാഹുലാണെ ചെയ്യാണ്ട് ഞാനിവിടന്നിറങ്ങില്ല..!””

എനിക്കുപോലും അന്യമായിരുന്ന എന്റെയുള്ളിൽ ഉറങ്ങിക്കിടന്ന മറ്റൊരു രാഹുലായിരുന്നു അത്.

വർഷങ്ങളോളം ഒരു ഇൻട്രോവെർട്ട് ആയിക്കഴിഞ്ഞ് പുറത്ത് പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കിയ ദേഷ്യവും ഫ്രസ്ട്രേഷനും എല്ലാങ്കൂടെ ഒറ്റയടിക്ക് പുറത്തുവന്നതാണ്.

എന്റെയാ ഭാവംകണ്ട് കാന്റീൻ നിശബ്ദമായി. ദേഷ്യത്താൽ ചുവന്ന കണ്ണുമായി ഓരോരുത്തരെയും വീക്ഷിക്കുമ്പോൾ അവരിൽ കണ്ട ഭയം… അതൊരു ലഹരിയായി എന്നിൽ പടരുന്നപോലെ.

അപ്പോഴും എന്റെ കയ്യിൽ കിടന്നു പിടഞ്ഞ അവനെ ഞാൻ നിലത്തുനിർത്തി. മുട്ടിൽ ഇരുന്ന് ആഞ്ഞുശ്വസിക്കാൻ ശ്രമിച്ചുകൊണ്ട് ഇരുന്ന അവനെ ഒന്ന് നോക്കി ഞാൻ എന്റെ കാബിനിലേക്ക് ചെന്നു.

കുറച്ച് നേരമെടുത്തു ദേഷ്യമൊന്നടങ്ങാൻ. എന്നാലത് അടങ്ങിയപ്പോ ഒരുതരം ഞെട്ടലായിരുന്നു എനിക്ക്. ഞാൻ തന്നെയാണോ അത് ചെയ്തത് എന്ന് വിശ്വസിക്കാൻ അല്പം പ്രയാസം തോന്നി.
“എന്റീശ്വര ഞാനാണോ ഇനി അമ്പി…!!”

മൾട്ടിപ്പിൽ പേഴ്സണാലിറ്റി ഡിസോഡർ വല്ലോമാണോ എന്നുപോലും ചിന്തിക്കാതിരുന്നില്ല.

ആ ഒറ്റ സംഭവംകൊണ്ട് ഒരു ഗുണമുണ്ടായി. പിന്നെ അവിടെയാരും ആ സംഭവത്തെപ്പറ്റി ഒരക്ഷരം മിണ്ടീട്ടില്ല.

ജോലിത്തിരക്കിൽ സമയം കടന്നുപോയത് അറിഞ്ഞേയില്ല. ഏതാണ്ട് എല്ലാം ഒതുക്കി നോക്കുമ്പോൾ സമയം അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്. നാലരയോടെ എല്ലാവരും ഇറങ്ങും. എന്തുകൊണ്ടോ ഇന്നെന്നെ വിളിക്കാൻ ആരും വന്നില്ല.

ക്യാബിൻ പൂട്ടി പുറത്തിറങ്ങുമ്പോൾ ലോബിയിൽ ഇരുന്ന് ഉറക്കന്തൂങ്ങുന്ന താടകയെ ആണ് കാണുന്നത്.

“ഇവള് പോയില്ലേ…!!”

അവളുടെ അടുത്തേക്ക് നടക്കാനൊരുങ്ങിയപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത്. അതിന്റെ ശബ്ദങ്കേട്ട് താടക ഉറക്കം ഞെട്ടി.

ജിൻസിയാണ് ഫോണിൽ.

“” എടാ നിങ്ങളിറങ്ങിയായിരുന്നോ …? അവളെ വിളിച്ചിട്ടെടുത്തില്ല… സൈലന്റ് ആണെന്ന് തോന്നുന്നു…!!””

“” ഇല്ലടാ… ദേ ഇറങ്ങാൻ പോകുവാ… എന്തേലും വാങ്ങാനുണ്ടോ..? “”

“”ഹേയ്… അല്ലടാ… ഞാനുമമ്മുവും ഒന്ന് പുറത്തോട്ടിറങ്ങി…നിങ്ങളേം പിക്ക് ചെയ്യാന്നോർത്തു…ഒരഞ്ചുമിനുട്ട്.. ഞങ്ങളിപ്പോ അവിടെടുത്തും. “”

“” ഓക്കേഡാ… വെയിറ്റ് ചെയ്യാം… ”

അവളോട്‌യെസ്സുപറഞ്ഞ് ഫോൺ വെക്കുമ്പോൾ തടകയെന്നേം മിഴിച്ച് നോക്കിനിക്കുവായിരുന്നു.

അവൾടെ നോട്ടങ്കാണുമ്പോൾ ആ ഉണ്ടക്കണ്ണ് കുത്തിപ്പൊട്ടിക്കാൻ തോന്നണുണ്ട്. പക്ഷേ വെറുതേപോയി ചൊറിഞ്ഞാലുള്ള അവൾടെ പ്രതികരണം പ്രവാചനാധീതമായതിനാൽ റിസ്ക് എടുക്കണ്ടാന്നുവച്ചു. അല്ലാണ്ടവളെ പേടിയായത് കൊണ്ടൊന്നുവല്ല… ഏത്..!!

“” ആരാ വിളിച്ചേ….!!””

എന്നേം ചൂഴ്ന്ന് നോക്കിയുള്ള അവളുടെ ചോദ്യം വന്നതും ഞാനവളെയൊന്ന് നോക്കി.

“” എന്നെപ്പലരും വിളിക്കും… അതൊക്കെ നിന്നെബോദിപ്പിക്കേണ്ടാവിശ്യം എനിക്കില്ല…!! “”

എത്രയൊക്കെ അടങ്ങിയിരിക്കാം എന്നോർത്താലും സമ്മതിക്കില്ല… അവളല്ല… എന്റെ മനസ്…!!

എന്തോ പറയാനോങ്ങിയ അവൾ എന്തോ ഓർത്തിട്ടെന്നപോലെ അത് വിഴുങ്ങി. പിന്നെ ചുണ്ടുകോട്ടി എന്തോ പിറുപിറുത്ത് ഫോണിൽ നോക്കിയിരിപ്പായി.

“” നമുക്ക് പോണ്ടേ…!! “”

എന്റെ നോട്ടം മാറിയതും ചോദ്യമെത്തി.

“” ആരുങ്കെട്ടിവച്ചിട്ടില്ലല്ലോ…. പോണോങ്കി പോയ്ക്കൂടെ…!””

ചൊറിയുക എന്ന് തന്നെയാണ് എന്നെന്റെയുദ്ദേശം എന്ന് മനസിലാക്കിയപ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകി.
അത് കണ്ട് ഞാനൊന്ന് പതറാതിരിന്നില്ല. കാരണം അവളെ പേടിക്കണം. മാടമ്പള്ളിയിലെ മനോരോകിയാണ് മുന്നിലിരിക്കുന്നത്. പ്രാന്തി എന്ത് ചെയ്യുമെന്ന് ഒരു കണിയാനും പ്രവചിക്കാൻ പറ്റില്ല.!

“” താൻ എപ്പഴേലും കെട്ടിയെടുക്ക്…!””

എന്നുമ്പറഞ്ഞവൾ പുറത്തേക്കിറങ്ങിയപ്പോൾ തന്നെ ജിൻസി കാറുമായി ഓഫീസിന് മുന്നിലെത്തിയിരുന്നു.

എന്നെയൊന്ന് കലിപ്പിച്ച് നോക്കി തടകചെന്ന് കാറിൽ കയറി. പിന്നാലെ ഞാനും.

“” ജിൻസി…. എനിക്കെന്തേലുങ്കഴിക്കണം… നല്ല വിശപ്പുണ്ട്… ഏതേലും റസ്റ്റോറന്റിൽ നിർത്തുവോ…!? “”

കാറ് നീങ്ങിതുടങ്ങിയപ്പഴേ തടകയുടെ നാവ് ചലിച്ചു.

“” അതെന്നതാ പെട്ടന്നൊരു വെശപ്പ്… രണ്ടുങ്കൂടെ തല്ലുപിടിയായിരുന്നോ ഓഫീസിൽ… ഏഹ്..””

എന്തോ വല്യതമാശ പറഞ്ഞമട്ടിലിരുന്ന് സ്വയം ചിരിച്ച ജിൻസിയെ ഞാനറിയാതെയൊന്ന് നോക്കിപ്പോയി…

ഇനിയമ്മൂന്റെ കൂടെനടന്നിട്ടാണോയെന്തോ..!! കാരണമവളുടെ വായീന്നാണ് ഇതുപോലുള്ള ഊളച്ചളികൾ പൊതുവെ വരാറ്.

“” ഉച്ചക്കൊന്നുങ്കഴിച്ചില്ലടീ… ഹോ..!! “”

“” അതെന്നാ കഴിക്കാഞ്ഞേ… “”

ജിനിസിയുടേത് ന്യായമായ ചോദ്യമായിരുന്നു.

“” രാവിലെച്ചെന്നപ്പോമുതലുള്ള അവരുടെ സംസാരോം നോട്ടോം കാണണം…. തൊലിപൊളിഞ്ഞുപോയി… പിന്നേങ്കേറിച്ചെന്ന് കോമഡിപ്പീസാവാൻ തോന്നീല…!””

അഭിരാമിയുടെ ശബ്ദം നന്നേ പതിഞ്ഞുപോയിരുന്നു.

അതിനാരുമൊന്നും പറഞ്ഞില്ലേലും

“” നീയുമൊന്നും കഴിച്ചില്ലേടാ…?!””

എന്നയവളുടെ ചോദ്യം എനിക്ക് നേരെവന്നു.

” ആഹ്… ഞാങ്കഴിച്ചതാ… “”

എന്ന് മറുപടികൊടുത്തതും അവള് തന്ന മറുപടിക്കെട്ട് ഞാനങ്ങില്ലാണ്ടായി.

“” ആഹ്… നിനക്കല്ലേലും നാണോം മാനോമൊന്നുമില്ലല്ലോ…!! “”

“” മൊത്തത്തിനാറിനിക്കണ എനിക്കിത്തിരി നാണോമ്മാനോം കുറവാ…!! അല്ലേലും ചാണകക്കൂഴീവീണ എനിക്കതൊന്നും വല്യ നാറ്റായിട്ടൊന്നും തോന്നീല്ല…! “”

അതത്യാവശ്യം നല്ലരീതിക്ക് കൊണ്ടെങ്കിലും പിടിച്ച് നിൽക്കണല്ലോന്ന് ഓർത്ത് പറഞ്ഞ ഡയലോഗ് അവസാനിക്കുമ്പോ അത് താടകയെ നോക്കിയാണ് പറഞ്ഞത്.

അത് കണ്ടവളൊന്ന് പല്ല് കടിച്ചു. അപ്പൊ ഞാനുദ്ദേശിച്ചതാൾക്ക് മനസിലായി. നോം കൃതാർത്ഥനായി..!!

അങ്ങനെ തടകയെ ഊട്ടാനായി അത്യാവശ്യന്നല്ലയൊരു റെസ്റ്റോറന്റിൽ തന്നെയാണ് ജിൻസി കയറിയത്.

അവിടെ പോസ്റ്റടിക്കണല്ലോ എന്നോർത്ത് ഞാനൊരു ഷേക്ക്‌ ഓർഡർ ചെയ്തു. തരക്കേടില്ലാത്ത രുചിയൊക്കെ ഉണ്ടായിരുന്നെങ്കിലും എനിക്കെന്തോ അതങ്ങട് പിടിച്ചില്ല.

“” ഡീയമ്മു… നിനക്കിത് വേണോ…. എനിക്കിഷ്ടായില്ല…!! “”
ക്യാഷുകൊടുത്തുവാങ്ങിയ സാധനം ചുമ്മാ കളയണമെന്നോർത്താണ്‌ അത് ചോദിച്ചത്.

പക്ഷേ അമ്മുവിനുമ്മുന്നേ അതിലേക്ക് നോട്ടംപോയത് തടകയുടേതാണ്.

അവള് കഴിക്കണ വീറ്റ് പൊറോട്ട വായിൽ കുത്തിക്കയറ്റി രണ്ടുകവിളും വീർത്താണ് ഇരിക്കുന്നത്. എന്നിട്ടവൾടെയാ നോട്ടങ്കൂടെ കണ്ടതുമെനിക്ക് ചിരിവന്നുപോയി. എങ്കിലുമത് പുറത്തുചാടാതെ പിടിച്ചുനിർത്താൻ അത്യാവശ്യം നന്നായി മെനക്കെടേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *